മഴപ്പേടിയിൽ പ്രവാസി മലയാളികൾ; രണ്ടാം വർഷവും അവധിക്കാലം മഴയിൽ ഒലിച്ചു പോകുമെന്ന ഭീതി ശക്തമായി; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു; മഴ തുടർന്നാൽ അവധി റദ്ദാക്കേണ്ടി വരുമെന്ന് സൂചനകൾ; നാട്ടിലെത്തിയവർ പുറത്തിറങ്ങാൻ കഴിയാതെയും മടങ്ങാനുള്ളവർ എയർപോർട്ട് തുറക്കാതെയും വിഷമത്തിൽ
പ്രത്യേക ലേഖകൻ
ലണ്ടൻ: കേരളം കണ്ട മഹാപ്രളയത്തിന്റെ ഒന്നാം വാർഷികം എത്താൻ കൃത്യം ഒരാഴ്ച മുന്നിൽ നിൽക്കെ മറ്റൊരു പ്രളയ സൂചന നൽകി പല ജില്ലകൾ വെള്ളത്തിൽ. കഴിഞ്ഞ വർഷം താരതമ്യേനേ പ്രഹരം കുറഞ്ഞ സ്ഥലങ്ങളായ വയനാടും കണ്ണൂരുമാണ് ഇത്തവണ ഏറെ വിഷമത്തിൽ ആയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വയനാട്ടിൽ ഒരു മല ഒന്നാകെ ഉരുൾപൊട്ടലിൽ താഴേക്കമർന്നപ്പോൾ എത്ര പേരുടെ ജീവനുകൾ അതിനൊപ്പം ഒലിച്ചു പോയി എന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.
കേരളത്തിൽ നിന്നും ഭയപ്പെടുത്തുന്ന ഇത്തരം വാർത്തകൾ എത്തിത്തുടങ്ങിയതോടെ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്കു പുറപ്പെടുന്ന പ്രവാസി മലയാളി കുടുംബങ്ങൾ ഏറെ പ്രയാസത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒരാഴ്ചയോളം എയർപോർട്ട് അടച്ചതിനേ തുടർന്ന് യാത്ര ഈ വർഷത്തേക്ക് മാറ്റി വച്ചവർ പോലും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പങ്കു വയ്ക്കുന്നത്. ഇതിനകം നാട്ടിൽ എത്തിയവരാകട്ടെ യാത്ര വിലക്കുകൾ പരിഗണിച്ചും സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയും താത്കാലികമായി സ്വന്തം വീടുകളിൽ കുടുങ്ങി പ്ലാൻ ചെയ്തിരുന്ന അവധിക്കാല ആഘോഷങ്ങൾ റദ്ദാക്കുകയാണ്.
തുടക്കത്തിൽ ഒരു പേമാരിയായി പെയ്തൊഴിയും എന്ന പ്രതീക്ഷിച്ച മഴ പൊടുന്നനെ രൗദ്ര ഭാവം പൂണ്ടു പെയ്തു തിമിർക്കുകയാണ്. ഒറ്റയടിക്ക് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മാത്രം വലിയ തോതിൽ മഴ പെയ്തിറങ്ങിയതോടെയാണ് ഉരുൾ പൊട്ടലുകൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനു മേഘവിസ്ഫോടനത്തിന്റെ സ്വഭാവം ഉണ്ടെന്നു പോലും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. കടലിൽ ശക്തമായ ന്യൂനമർദം രൂപംകൊണ്ടിരിക്കുന്നതിനാൽ വടക്കൻ ജില്ലകളിൽ മഴ വരും ദിവസങ്ങളിലും ഇടർച്ചയില്ലാതെ പെയ്തിറങ്ങും എന്നാണ് സൂചന. ഇത് സ്ഥിഗതികൾ കൂടുതൽ സങ്കീർണ്ണം ആക്കുകയും ചെയ്യും.
ഒരു വർഷം എത്തുമ്പോഴേക്കും സംസ്ഥാനം വീണ്ടും മഴപ്പേടിയിൽ ആയതു നാട്ടുകാരോടൊപ്പം പ്രവാസികളെയും വിനോദ സഞ്ചാരികളെയും കൂടി പ്രയാസത്തിൽ ആക്കിയിരിക്കുകയാണ്. സ്കൂൾ അവധിക്കാലം ആയതിനാൽ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ പ്രവാസികൾ എത്തുന്ന സമയമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. ഇവർക്കൊപ്പം ഗൾഫ് മലയാളികൾ കൂടി ചേരുമ്പോൾ ഏറ്റവും അധികം പ്രവാസി മലയാളികൾ എത്തുന്ന സമയം കൂടിയായി മാറുകയാണ് ഈ മാസങ്ങൾ.
കഴിഞ്ഞ വർഷം ശക്തമായ പ്രളയം ഉണ്ടായപ്പോൾ നാട് കാണാൻ കാത്തിരുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് യാത്ര മാറ്റിവച്ചത്. ഇക്കുറിയും സ്വാഭാവികമായും മഴ പെയ്യുമോ എന്ന് പ്രവാസികൾ പരക്കെ ആശങ്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷത്തെ തോതിൽ തന്നെ യാത്രകൾ മുടക്കും വിധമുള്ള ദുരിതമായി മഴ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇക്കാരണത്താൽ പതിവ് വിട്ടു കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്താൻ തയ്യാറായിരിക്കവെയാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നത്. നാട്ടിൽ എത്താൻ ഉള്ളവർ എല്ലാം ടിക്കറ്റ് എടുത്തു കഴിഞ്ഞതിനാൽ മഴക്കാല ദുരിതം ഉടനെയൊന്നും മാറില്ല എന്ന് ഉറപ്പായതിനാൽ ഏവരുടെയും അവധിക്കാല ആഘോഷത്തിന് മങ്ങൽ ഏൽക്കും എന്നുറപ്പാണ്.
കൂടാതെ യാത്രകളും മറ്റും പ്ലാൻ ചെയ്തു എത്തിയവരും അതെല്ലാം റദ്ദാക്കേണ്ടി വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോരുത്തരും അവരവരുടെ നാടുകളിൽ വെള്ളം കയറാൻ സാധ്യത ഉണ്ട് എന്ന വിഹലത കൂടി പങ്കിട്ടു തുടങ്ങിയതോടെ അവധിക്കാലത്തിന്റെ മുഴുവൻ ആവേശവും ചോർന്നു പോകുകയാണ്. വൃദ്ധരായ മാതാപിതാക്കൾക്ക് ധൈര്യം നൽകാൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസം മാത്രമാണ് ഇതിനകം നാട്ടിൽ എത്തിയവർ പങ്കിടുന്നതും. മക്കൾ അടുത്തെത്തിയ ആശ്വാസം മാതാപിതാക്കളും മറച്ചു വയ്ക്കുന്നില്ല. വരും ദിവസങ്ങളിൽ യാത്ര ചെയ്യാനിരിക്കുന്നവർ വാർത്തകളിൽ കണ്ണും നട്ടു എന്ത് സംഭവിക്കും എന്ന ആശങ്ക പങ്കിട്ടുകൊണ്ടിരിക്കുന്നു. പ്രയാസങ്ങൾ ഉണ്ടായാലും നാട്ടിൽ പോകാൻ സാധിക്കണേ എന്ന് ആഗ്രഹം പങ്കുവയ്ക്കുകയാണ് ഭൂരിഭാഗവും.
കനത്ത മഴയിൽ ഇടുക്കി മുങ്ങിയപ്പോൾ അതിന്റെ പരിണിത ഫലം ഉണ്ടായതു നെടുമ്പാശേരി എയർപോർട്ടിലാണ്. സമീപ നദികളിൽ വെള്ളം ഉയർന്നതോടെ നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. റൺവേയിലും വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടച്ചത്. ഇവിടെ ഇറങ്ങേണ്ട പല വിമാനങ്ങളും വഴി തിരിച്ചു വിടുകയോ ക്യാൻസൽ ചെയ്തിരിക്കുകയോ ആണെന്ന് കൊച്ചി റിപ്പോർട്ടുകൾ സൂചന നൽകുന്നു. കഴിഞ്ഞ വർഷത്തെ പ്രളയ കാലത്തു 14 ദിവസമാണ് എയർപോർട്ട് അടച്ചിടേണ്ടി വന്നത്. ഏകദേശം 300 കോടി രൂപയുടെ നഷ്ടവും വിമാനത്താവളത്തിന് ഉണ്ടായി.
നാട്ടിൽ എത്താൻ കഴിയാതെ പോയാൽ പ്രവാസി മലയാളികളുടെ അനേകം വ്യക്തിപരമായ ചടങ്ങുകളും വെള്ളത്തിൽ മുങ്ങും എന്നുറപ്പാണ്. യുകെ മലയാളികളിൽ അനേകം പേരും ഇപ്പോൾ നാട്ടിൽ എത്തുന്നതും ആദി കുർബാന, വിവാഹം, വീടിന്റെ പാലുകാച്ചൽ, വിവാഹ വാർഷിക ആഘോഷങ്ങൾ എന്നിവയിൽ ഒക്കെ പങ്കെടുക്കുന്നതിന് കൂടിയാണ്. പലരുടെയും ആഘോഷ പരിപാടികളും യുകെയിൽ നിന്നും നാട്ടിൽ എത്തി നടത്താൻ ഉള്ളതും യാത്രകൾക്ക് കാരണമാണ്. ഈ മാസം തന്നെ യുകെ മലയാളികളുടേതായി ഒരു ഡസനോളം വിവാഹമാണ് നടക്കാനിരിക്കുന്നത്. ഇന്നലെ വൂസ്റ്റർ സ്വദേശിയുടെ മകളുടെ വിവാഹം മഴക്കെടുതി നേരിടാതെ നടത്താനായി.
ഈ മാസം 20നു നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ മലയാളി കെ ഡി ഷാജിമോന്റെ മകളുടെ വിവാഹവുമായി അദ്ദേഹം നേരത്തെ തന്നെ നാട്ടിൽ എത്തിയിരുന്നു. എന്നാൽ മഴ തുടരുന്നത് വരനും വധുവും അടക്കമുള്ള ബന്ധുക്കളുടെ വരവിനെ പോലും ബാധിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്. ഈ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ 30 ഓളം മലയാളി കുടുംബങ്ങളാണ് യുകെയിൽ നിന്നും നാട്ടിൽ എത്തുന്നത്. ഇത്തരത്തിൽ ഒട്ടേറെ പേരുടെ മനസ്സിൽ തീക്കാറ്റായി മാറുകയാണ് മഴക്കാല ആശങ്കകൾ.
എന്നാൽ ഇതിനേക്കാൾ ഒക്കെ വേവലാതിയാണ് മടങ്ങി പോരാൻ ഉള്ളവർക്ക്. സ്കൂൾ അടച്ചപ്പോഴേ രണ്ടു ആഴ്ച അവധിക്കു നാട്ടിൽ ചെന്നവർക്കു മടങ്ങാനുള്ള സമയമായപ്പോഴാണ് അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും. എയർപോർട്ട് അടയ്ക്കാൻ തീരുമാനിച്ചതോടെ മടങ്ങിപ്പോരാൻ ഉള്ളവർ ആധിപിടിച്ചു എയർലൈനുകളെ സമീപിച്ചിരിക്കുകയാണ്. റോഡ് മാർഗം മറ്റു എയർപോർട്ടുകളിൽ എത്തി മടങ്ങാൻ കഴിയുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണ് പ്രധാന എയർ ലൈനുകൾ. ഇന്ന് മടങ്ങിപ്പോരാൻ തീരുമാനിച്ചിരുന്ന സ്കോട്ലന്റിലെ ഡോ. രാജ് ഉൾപ്പെടെയുള്ളവർ കൊച്ചി എയർപോർട്ടിൽ നിന്നും കൃത്യമായ മറുപടി കിട്ടാത്ത നിരാശയിലാണ്. എപ്പോൾ എയർപോർട്ട് തുറക്കുമെന്നോ സർവീസുകൾ ആരംഭിക്കുമെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലാണ് എയർപോർട്ട് മേധാവികൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍