ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശം ലഭിച്ചിട്ടും സുകുമാരൻ നായർക്ക് നൽകിയ വാക്ക് പാലിക്കാൻ ഉത്തരവിറക്കി സർക്കാർ; ദേവസം ബോർഡിലെ മുന്നോക്ക സംവരണം ഉറപ്പാക്കാൻ സ്പെഷ്യൽ റൂളുണ്ടാക്കാൻ മന്ത്രിയുടെ നിർദ്ദേശം; പിന്നോക്കക്കാരെ മുൻനിരയിലെത്തിക്കാൻ ഭരണഘടനാ ശിൽപ്പികൾ നിർദ്ദേശം കേരളം ദുരുപയോഗം ചെയ്യുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസ്വംബോർഡുകളിൽ മുന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം എന്നത് എൻഎസ് എസിന് സിപിഎം നൽകിയ വാക്കായിരുന്നു. സർക്കാരിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശനം ഉയർത്താത്തിന് കാരണം സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഉറപ്പുകളുടെ പ്രതിഫലനമായിരുന്നു. അങ്ങനെ പെരുന്നയ്ക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ഏത് തലത്തിലേക്കും കാര്യങ്ങളെത്തിക്കുകയാണ് പിണറായി സർക്കാർ.
ദേവസം ബോർഡിലെ മുന്നോക്ക സംവരണത്തിന് സ്പെഷ്യൽ റൂളുണ്ടാക്കി വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ സർക്കാർ ഗൂഢനീക്കം തുടങ്ങി നടത്തുന്നതായാണ് ആരോപണം. ഇതിനായി സ്പെഷ്യൽ റൂളുണ്ടാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സമർപ്പിക്കാൻ അഞ്ച് ദേവസ്വം ബോർഡുകൾക്കും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ബോർഡ് ചെയർമാന്മാരുടെയും അംഗങ്ങളുടെയും റിക്രൂട്ട്മെന്റ് ബോർഡംഗങ്ങളുടെയും രഹസ്യയോഗം വിളിച്ചാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്. അതനുസരിച്ച് തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ ദേവസ്വങ്ങൾ സ്പെഷ്യൽ റൂളുണ്ടാക്കി സമർപ്പിച്ചെന്നാണ് അറിയുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ദേവസം ബോർഡുകളിൽ മുന്നോക്ക സംവരണം യാഥാർത്ഥ്യമാകും.
ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്നും അതിനാൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ തടസമില്ലെന്നുമാണ് സർക്കാർ വാദം. ദേവസ്വം ബോർഡ് സ്റ്റാറ്റിയൂട്ടറി സ്ഥാപനമായതിനാൽ ഭരണഘടനാ ബാദ്ധ്യതയുണ്ട്. അതിനാൽ ഏതു റൂളുണ്ടാക്കിയാലും രാജ്യത്തെങ്ങുമില്ലാത്ത സാമ്പത്തിക സംവരണം നടപ്പാക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഇതാണ് വസ്തുതയെങ്കിലും സുകുരമാരൻ നായരുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നായർ വോട്ടുകൾ അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ദേവസം ബോർഡുകളെ മുന്നിൽ നിർത്തി സുകുമാരൻ നായരെ ഇടതു സ്ഥാനാർത്ഥിയോട് അടുപ്പിക്കാനുള്ള നീക്കം സജീവമാകുന്നത്. സർക്കാരിനെതിരെ എൻഎസ് എസ് വിമർശനം ഉന്നയിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.
സാമ്പത്തിക സംവരണം നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമാണെന്നും നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദും സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. മതാടിസ്ഥാനത്തിലാണ് ഭരണ ഘടന സംവരണം മുന്നോട്ട് വയ്ക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ട ജാതിമത വിഭാഗങ്ങളെ കൈപിടിച്ച് മുഖ്യധാരയിലെത്തിക്കാനുള്ള ഭരണഘടനാ ശിൽപിയായ അബ്ദേകറുടെ ദീർഘ വീക്ഷണമായിരുന്നു ഇതിന് കാരണം. സാമ്പത്തിക സംവരണമെന്നത് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യവുമല്ല. ഈ സാഹചര്യത്തിലാണ് ദേവസം ബോർഡിലെ നീക്കത്തിന് എതിരായ നിയമോപദേശം എജി സർക്കാരിന് നൽകിയത്.
ഈ ഉപദേശം മറികടക്കാനാണ് സർക്കാരിന്റെ സ്പെഷ്യൽ റൂൾ കുതന്ത്രം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ എങ്ങനെയാണ് കണ്ടെത്തുകയെന്നും സാമ്പത്തികം മാത്രം കണക്കിലെടുത്ത് എങ്ങനെ പിന്നാക്കാവസ്ഥ നിർണയിക്കുമെന്നും നിയമസെക്രട്ടറി ചോദ്യങ്ങളുന്നയിച്ചിരുന്നു. പരാതികളിൽ ഗവർണർ പി. സദാശിവം വിശദീകരണം തേടുക കൂടി ചെയ്തതോടെ സർക്കാരിന് ഉത്തരവിറക്കാൻ കഴിയാതായി. ഇതോടെയാണ് പുതിയ നീക്കം തുടങ്ങിയത്. കേന്ദ്രത്തിൽ ഉന്നതപദവി വഹിക്കുന്ന മലയാളിയായ അഭിഭാഷകനാണ് സ്പെഷ്യൽ റൂളുണ്ടാക്കാനുള്ള തന്ത്രം ഉപദേശിച്ചത്. ബിജെപി സർക്കാരുമായും ഈ അഭിഭാഷകന് അടുത്ത ബന്ധമുണ്ട്.
ദേവസ്വം ഭരണത്തിന്റെ കാര്യക്ഷമത കൂട്ടാൻ എന്ന അജൻഡയുടെ മറവിലാണ് ഫെബ്രുവരി 14ന് മന്ത്രി കടകംപള്ളി യോഗം വിളിച്ചത്. ഫെബ്രുവരി 23ന് തയ്യാറാക്കിയ 108 / ദേവസ്വം / 2 / 18 എന്ന നമ്പരിലുള്ള മിനിട്ട്സ് ഇന്നലെയാണ് ബോർഡുകളിലേക്കയച്ചത്. പതിനൊന്നാമത്തെ ഇനമായി സാമ്പത്തിക സംവരണം പരിഗണിച്ചെന്നും സ്പെഷ്യൽറൂളുണ്ടാക്കാൻ ബോർഡുകളോട് നിർദ്ദേശിച്ചെന്നും മിനിട്ട്സിലുണ്ട്. ഇതോടെയാണ് ഗുഢനീക്കം പുറത്തായത്. ഇത് എസ് എൻ ഡി പിയെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റ് പിന്നോക്ക വിഭാഗക്കാരും അതിശക്തമായി പ്രതിഷേധിക്കും. എന്നാൽ സാമ്പത്തിക സംവരണമെന്നത് ഇടതുമുന്നണിയുടെ നയമാണെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പോലും അതുണ്ടായിരുന്നുവെന്നും സിപിഎം പറയുന്നു.
അതിനിടെ സംവരണത്തിനായി സ്പെഷ്യൽ റൂളുണ്ടാക്കി സമർപ്പിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു വ്യക്തമാക്കുകയും ചെയ്തു. പുതിയ സംവരണ പ്രകാരമുള്ള നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. അതിനിടെ നിയമപ്രകാരം ദേവസ്വം ബോർഡുകൾക്ക് സ്പെഷ്യൽ റൂളുണ്ടാക്കാനാവില്ലെന്ന നിലപാടിലാണ് നിയമസെക്രട്ടറി ബിജെ ഹരീന്ദ്രനാഥ്. ഇതിന് സർക്കാരിനേ കഴിയൂ. സ്പെഷ്യൽ റൂളിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ഇതിൽ നിന്ന് തന്നെ സുകുമാരൻ നായരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് പിണറായി സർക്കാരിന്റെ നീക്കമെന്ന് വ്യക്തമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നീക്കം തുടങ്ങിയത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് മാത്രമാണെന്നാണ് ആരോപണം.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍