രണ്ടുവർഷത്തിനകം കേരളത്തിൽ റോഡ് അപകട മരണ നിരക്കിൽ ഉണ്ടാകാൻ പോകുന്നത് 7.8 ശതമാനം വർധന; ശരാശരി അപകട മരണങ്ങൾ 2020ൽ 4453 ആകുമെന്ന് പഠനം; ഏറ്റവും കൂടുതൽ അപകടങ്ങൾ രാവിലെ 10നും 11നും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും മധ്യേയും; കമ്പനികൾ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാനും നിർദ്ദേശം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ രണ്ടുവർഷത്തിനകം റോഡ് അപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളിൽ 7.8 ശതമാനംവരെ വർധനവ് ഉണ്ടാവുമെന്ന പഠന റിപ്പോർട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വർധനവ് മരണനിരക്കിൽ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകൾ റോഡുകളിൽ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.
മുംബൈയിലെ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റിയിലെ മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്മെന്റ് ആൻഡ് എൻജിനീയറിംഗിന്റെ നേതൃത്വത്തിൽ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സഹകരണത്തോടെയാണ് പഠനം നടന്നത്.
കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള 2017 വരെയുള്ള ഡാറ്റകൾ ഉൾപ്പെടെ ശേഖരിച്ചാണ് പഠനം നടന്നത്. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളും മരണവും നടക്കുന്നത് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും ഇടയ്ക്കുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് സമയത്തെ റോഡുകളിലെ തിരക്കുതന്നെയാണ് ഇതിന് കാരണം. ഏറ്റവും കൂടുതൽ അപാകത്തിൽ പെടുന്നത് ഇരുചക്ര വാഹനങ്ങൾ തന്നെയാണ്. തൊട്ടുപിന്നിൽ കാറുകളും ജീപ്പുകളും.
എംടെക് ഡാറ്റ സയൻസ് രണ്ടാംവർഷ വിദ്യാർത്ഥികളായ മീര ശങ്കർ, സമീറ ഫർസൂൽ എന്നിവരാണ് പഠനം നടത്തിയത്. കേരളത്തിൽ നിന്നുള്ള എന്നെപ്പോലുള്ള ഒരാൾക്ക് ഇത്തരത്തിൽ റോഡപകടങ്ങളും മരണങ്ങളും ഉയരുന്നത് വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് പഠനം നടത്തിയ മീരാ ശങ്കർ പറയുന്നു. അതിനാലാണ് ഇവർ ഈ വിഷയം തന്നെ പഠന വിധേയമാക്കിയതും.
മലപ്പുറം ജില്ലയാണ് കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയെങ്കിലും എറണാകുളത്താണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്. ജില്ലയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം കൂടുതലാണെന്നതും അതിനാൽ തന്നെ വാഹനങ്ങളുടെ എണ്ണവും കൂടുതാണ് എന്നതുമാണ് ഇതിനൊരു കാരണമായി കണ്ടെത്തുന്നത്. നിലവിലെ സൂചനകളും ഡാറ്റകളും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2020 ആകുമ്പോഴേക്കും കേരളത്തിലെ റോഡപകട മരണങ്ങളിൽ 7.8 ശതമാനം വർധന ഉണ്ടാകുമെന്ന നിഗമനത്തിൽ എത്തുന്നത്.
രാജ്യത്ത് നിലവിൽ റോഡ് സുരക്ഷ കർശനമാക്കാൻ നിയുക്തമായ ഒരു അഥോറിറ്റി ഇല്ലെന്നതും ന്യൂനതയാണെന്ന് ഗവേഷകരെ അഭിനന്ദിച്ചുകൊണ്ട് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം ചെയർമാൻ കൂടിയായ ശശി തരൂർ എംപി വ്യക്തമാക്കി. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിനും ഇതിനായി ഒരു റഗുലേറ്ററി ബോഡി രൂപീകരിക്കു്നതിനും പാർലമെന്റിൽ പ്രൈവറ്റ് ബിൽ കൊണ്ടുവന്നെങ്കിലും വിജയിച്ചില്ലെന്ന് തരൂർ പറഞ്ഞു.
ജോലി സമയം മാറ്റുന്നതിന് ഫ്ളെക്സി വർക്ക് അവർ പോളിസി കൊണ്ടുവരുന്നതിനെ പറ്റിയുള്ള നിർദ്ദേശം കാലത്തും വൈകീട്ടും തിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, രാജ്യത്ത് ഓരോ നാലു മിനിറ്റിലും റോഡ് അപകടങ്ങളിൽപ്പെട്ട് ഒരു ജീവൻ നഷ്ടമാകുന്നു എന്ന വസ്തുതയുമുണ്ട്. നിലവിൽ രാജ്യത്ത് റോഡ് സുരക്ഷ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട അഥോറിറ്റി ഇല്ല എന്നത് ആശ്ചര്യജനകമാണ്.
ജോലി സമയത്തിൽ മാറ്റം വരുത്തുന്നതിന് പുറമെ ഹെൽമറ്റ് നിർബന്ധമാക്കുക, ലെയ്ൻ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ശീലം പാലിക്കാൻ അവബോധമുണ്ടാക്കുക, ബസ്സുകളുടേയും മറ്റും മത്സരയോട്ടത്തിന് തടയിടുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണമെന്ന് പഠനത്തിൽ പറയുന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ ജോലി സമയത്തിൽ മാറ്റം വരുത്താൻ തയ്യാറാവണമെന്നും ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ മാത്രമേ പീക്ക് സമയത്തെ തിരക്ക് ഒഴിവാക്കാനാകൂ. കേന്ദ്രസർക്കാർ ജോലിസമയത്തിൽ മാറ്റംവരുത്തുന്ന നിലയിൽ ഒരു നയം രൂപീകരിക്കണമെന്നും രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഭീമമായ എണ്ണം ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും ഒരു ബിൽഡിങ് പ്രൊഫഷണൽ എന്ന നിലയിൽ ഇവർ നിർദേശിക്കുന്നു.
റോഡുകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവില്ലെങ്കിലും ആളുകൾ അത് പലപ്പോഴും അവഗണിക്കുകയാണെന്ന് ഓൾ ഇന്ത്യ പ്രൊഷണൽസ് കോൺഗ്രസ്, കേരള പ്രസിഡന്റും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഒരു ദുരന്തം സംഭവിച്ച ശേഷമായിരിക്കും അവബോധമുണ്ടാകുക. എന്നാൽ അപ്പോഴേക്കും വൈകിയിരിക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ നൽകുന്നതിൽ നിന്നും സംസ്ഥാനം മാറിനിൽക്കരുത്. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു പാലിക്കാറില്ല. പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കുന്നുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ബാഗ്ലൂർ.
ഉത്തരവാദിത്തമുള്ള പൗരർ എന്ന നിലയിൽ ഗതാഗത നിയമലംഘനങ്ങളിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കുന്നുത് സമൂഹത്തിന്റെ നന്മയ്ക്കാണെന്ന് നാം മനസിലാക്കണം. നിയമം അനുസരിക്കേണ്ടത് ഓരോരുത്തരുടെയും ധാർമ്മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ വാഹന നീക്കം ഉറപ്പാക്കുകയും കൂടുതൽ ഡിവൈഡറുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിന് ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ദേശീയ പാത വികസന പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികളും പൗരന്മാരും സമവായത്തിലെത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.
വിലപ്പെട്ട സുവർണ്ണ വിവരങ്ങളാണിതെന്ന് പ്രൊജക്ട് ഗൈഡ് പ്രൊഫ. ശാരദ സമന്തറായ് അഭിപ്രായപ്പെട്ടു. വിവരങ്ങൾ അനുസരിച്ച് റോഡിൽ വാഹനമോടിക്കുന്ന ഓരോ ഡ്രൈവറും ഓരോ സമയത്തും അപകടത്തിൽപ്പെടാനുള്ള സാധ്യത പ്രവചിക്കാനാകും. സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം രാജ്യത്ത് മാരകമായ അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് താൻ മനസിലാക്കുന്നു. അപകടസാധ്യതയുള്ള മേഖലകളിലും സമയങ്ങളിലും ആംബുലൻസുകൾ തയാറാക്കി നിർത്തുന്നതിന് ആശുപത്രികളെപ്പോലും സഹായിക്കുന്നതാണ് വിവരങ്ങളുടെ അപഗ്രഥനമെന്നും അവർ പറഞ്ഞു.
Stories you may Like
- യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾ
- മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ
- പ്രതിരോധം തീർക്കാനും ക്യാപ്സ്യൂൾ എത്തും; നിയമസഭയിലേത് ജനാധിപത്യ കശാപ്പോ?
- മാത്യും കുഴൽനാടനും കുടുംബത്തിനും വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത്
- 'മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ'
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍