കിടക്കയിൽ ഒരു നിമിഷം ഇരിക്കുമ്പോൾ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസിൽ വരും; വീട്ടുകാർക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം; ഒടുവിൽ, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളിൽ ഗുഡ്ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം; ഭർത്താവിന്റെ ബൈക്കിനു പിന്നിൽ കയറി ഒറ്റപ്പാച്ചിൽ; ഡോക്ടർ റൗണ്ട്സിനെത്തും മുൻപേ രോഗികളുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം; സ്വജീവിതം മാറ്റിവെച്ച മാലാഖമാർക്കായി വൈറൽ കുറിപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് ദൈവത്തിന്റെ മാലാഖമാരെന്ന് അറിയപ്പെടുന്ന നേഴ്സുമാർ ജോലിയുമായി മുന്നോട്ട് പോകുന്നത്. കോഴിക്കോട് നിപ്പ ബാധയേറ്റപ്പോൾ സ്വയം ജീവൻപലിയർപ്പിച്ച ലിനി സിസ്റ്റർ ഉൾപ്പടെ മരണം വരിച്ചപ്പോൾ കേരളത്തിലെ നഴ്സുമാർക്കായി എഴുതിയ കുറിപ്പാണ് വൈറലായി മാറുന്നത്.
കുറിപ്പ് ചുവടെ :-
സ്വന്തം ജീവൻ വകവയ്ക്കാതെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർക്ക് ഇന്നത്തെ സല്യൂട്ട്..!നിപ്പ രോഗികളെ ശുശ്രൂഷിച്ച്, ഒടുവിൽ ജീവൻതന്നെ നഷ്ടമായ ലിനി എന്ന നഴ്സിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം നഴ്സസ് അസോസിയേഷന്റെ ആ ഗാനം ഓർമവരും; അറയ്ക്കൽ നന്ദകുമാർ എഴുതിയ വരികൾ..:
'രാത്രി പകലേതെന്നറിയാതെ...
രോഗങ്ങൾ ആർത്തുവിളിക്കുമിടനാഴിയിൽ...
എണ്ണയിട്ടോടുന്ന യന്ത്രമായ് ഒടുവിലീ...
മണ്ണിൽ ഒടുങ്ങുന്ന ജന്മങ്ങളായ്...
മരണം മണക്കുന്ന ചുവരിലെ
നിഴലിലൂടൊഴുകുന്ന
വെള്ളരിപ്രാവുകളേ...'
രാവിലെ 5 മണിക്ക് അലാം കേൾക്കുമ്പോൾ ഉണരണം... കിടക്കയിൽ ഒരു നിമിഷം ഇരിക്കുമ്പോൾ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസ്സിൽ വരും. അവരുടെ ജീവിതഭാരമോർത്തു തല കനം വയ്ക്കുമ്പോൾ ഉറക്കച്ചടവുകൊണ്ടു മൂക്കു കുത്തും.
ഉറങ്ങണമെന്നു തോന്നും. പക്ഷേ, ഉടൻ ഉണരും. ഒറ്റ ഓട്ടം അടുക്കളയിലേക്ക്. വീട്ടുകാർക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം. ഒടുവിൽ, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളിൽ ഗുഡ്ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം. ഭർത്താവിന്റെ ബൈക്കിനു പിന്നിൽ കയറി ഒറ്റപ്പാച്ചിൽ.
ആദ്യ ജംക്ഷനിൽ പൊലീസ് കൈ കാട്ടുമ്പോൾ കാർഡെടുത്തു കാട്ടും: ആശുപത്രിയിലെ നഴ്സാണ്... പോകാതിരിക്കാൻ വയ്യ. കാർഡ് പിന്നെ ബാഗിൽ വയ്ക്കില്ല. ഇടയ്ക്കിടെ കാട്ടേണ്ടതാണ്.
മെഡിക്കൽ കോളജുകളിലേക്ക് ചിലപ്പോൾ 20 കിലോമീറ്ററിലേറെ ദൂരമുണ്ടാകും. മുൻപ് ബസിൽ വന്നിരുന്ന നഴ്സുമാരാണ്. ഇപ്പോൾ ഈ ദൂരം മുഴുവൻ ബൈക്കിനു പിന്നിൽ. പലയിടത്തു കാർഡ് കാട്ടി അതിരുകൾ ഭേദിച്ച് ആശുപത്രി കവാടത്തിലെത്തിയാൽ ഒറ്റ ഓട്ടമാണ്. ഓടുമ്പോൾ മനസ്സിൽ ഭർത്താവ് തിരിച്ചു ചെല്ലുന്നതുവരെ പൊലീസ് തടയുമോ എന്ന ആശങ്ക.
നേരെ ചെന്നാൽ കൈ കഴുകി മാത്രമേ അകത്തു കയറാനാകൂ. കോവിഡ് രോഗികളുടെ ഐസലേഷൻ വാർഡിലാണ് ജോലിയെങ്കിൽ നേരേ പിപിഇ (പഴ്സനേൽ പ്രൊട്ടക്?ഷൻ എക്വിപ്മെന്റ്)ക്കുള്ളിൽ കയറി രോഗികളുടെ അടുത്തേക്ക്.
ഡോക്ടർ റൗണ്ട്സിനെത്തും മുൻപേ രോഗികളുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം ഒരു രോഗിയെ തൊട്ടുകഴിഞ്ഞാൽ ഉടൻ ആ ഗ്ലൗസ് മാറ്റി പുതിയതിടണം. ഇടയ്ക്കു വീണ്ടും കൈകൾ കഴുകണം. അല്ലെങ്കിൽ സാനിറ്റൈസർ സ്പ്രേ ചെയ്ത് കൈകൾ കൂട്ടിത്തിരുമ്മണം.
ഡോക്ടർ റൗണ്ട്സ് കഴിഞ്ഞു പോയാലും രോഗിയുടെ കിടക്കയ്ക്കരികിൽ ഇരിക്കണം. അപ്പോഴാണ് അവർ മനസ്സു തുറക്കുക. നൊമ്പരങ്ങളാണധികവും. ഐസലേഷൻ തീരുംവരെ മക്കളെ തൊടാനാവാത്തതിന്റെ വേദന. വാട്സാപ് കോളിൽ വിളിച്ചു കാണാൻ പറ്റുമെന്നതാണ് അവരുടെ ഏക ആശ്വാസം. നഴ്സിനു പലപ്പോഴും അതിനു പോലും സമയം തികയില്ല. ഒരാളുടെ അടുത്തുനിന്ന് മറ്റൊരാളുടെ അടുത്തേക്ക് ഓടണം.
രോഗികളിൽ പലരും മാനസിക സംഘർഷമനുഭവിക്കുന്നവരാണ്. 14 മുതൽ 28 ദിവസം വരെ ഒരു മുറിയിൽ കണ്ടുമുട്ടുമ്പോൾ വല്ലാത്തൊരടുപ്പം വരും.'എല്ലാം തുറന്നുപറയാൻ അവർക്കു ഞങ്ങളേയുള്ളൂ'. ചിലർ ഇടയ്ക്ക് കയ്യിൽ കയറിപ്പിടിക്കും. ആശ്വാസത്തിനുവേണ്ടിയുള്ള പിടിയാണ്. രോഗത്തെക്കുറിച്ചുള്ള ആശങ്കയുടെ മുറുക്കമുള്ള പിടി. ആ കൈ ചിലപ്പോൾ വിടുവിക്കാൻ കഴിയില്ല. 'സോഷ്യൽ ഡിസ്റ്റൻസ്' എന്ന ആരോഗ്യ അകലം ചിലപ്പോൾ തെറ്റിപ്പോകും. രോഗികളെ അത് അറിയിക്കാൻ പാടില്ല. അവർ പാനിക് ആകും.
ഐസലേഷനിൽ കഴിയുന്നവരിൽ ചിലരൊക്കെ ദുർബല ഹൃദയരാണ്. പരിശോധനാഫലം വന്നോ എന്ന് ഇടയ്ക്കിടെ ചോദിക്കും. മറുപടി പറയാൻ കിട്ടണമെന്നില്ല. അമ്മമാരൊക്കെയാണെങ്കിൽ ചിലപ്പോൾ ദേഹത്തേക്കു ചാഞ്ഞ് കരയും. കോവിഡ് കാലത്ത് അത്ര അടുപ്പം പാടില്ലെന്നു പറയാൻ നാവു പൊന്തില്ല. ആശ്വസിപ്പിക്കും. കരച്ചിൽ തീർന്നാൽ വീണ്ടും പോയി കൈകൾ കഴുകി വൃത്തിയാക്കും. തിരിച്ചു ബെഡ്ഡിനരികിൽ വന്നിരിക്കുമ്പോൾ അറിയാതെ കണ്ണ് ഭാരം കൊണ്ടു തൂങ്ങും.
കോവിഡ് നിരീക്ഷണമില്ലാത്ത ആശുപത്രികളിൽ പക്ഷേ, ചിലപ്പോൾ ദീർഘകാലമായി കിടക്കുന്ന രോഗികളുണ്ടാകും. കാൻസറിന്റെയും മറ്റും അവസാനഘട്ടത്തിൽ കിടക്കുന്ന രോഗികൾ. ബന്ധുക്കളെ അകത്തേക്കു കടത്തുന്നുണ്ടാവില്ല. അവർ നൽകുന്ന പാത്രത്തിലെ കഞ്ഞി രോഗിക്ക് ഇറ്റിറ്റു നൽകുന്നവർ. വേദനകൊണ്ട് കഴിക്കാൻ കൂട്ടാക്കാത്തവരുണ്ടാകും. ബന്ധുക്കളെ കാണമെന്ന് വാശികാട്ടുന്നവരുണ്ട്. പറ്റില്ലെന്നു പറയുന്നതിനേക്കാൾ എളുപ്പം അവരുടെ ബന്ധുക്കളായി മാറുകയാണ്.
നഴ്സസ് അസോസിയേഷന്റെ ആ പാട്ടിലെ ആദ്യ വരികൾപോലെ:
'അറിയില്ല നിങ്ങൾക്കറിയില്ല നിങ്ങൾ..
ക്കരികിലീ ശയ്യയിൽ നാളേറെയായ്...
അടയാത്ത കണ്ണുമായ്... അമ്മയെപ്പോൽ..
പ്രിയ സോദരേപ്പോൽ നിന്ന...
കാവലാളേ...
അറിയില്ല... നിങ്ങൾക്കറിയില്ല..'
ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പറഞ്ഞതിങ്ങനെ:
'കോവിഡ് സുഖപ്പെട്ടു പോകാൻ നേരം ആ രോഗി പറഞ്ഞു: ഞാൻ ആദ്യമായിട്ടാണു കേട്ടോ ഒരു സർക്കാർ ആശുപത്രിയിൽ കയറുന്നത്. ഇങ്ങനൊരു സ്നേഹം പ്രതീക്ഷിച്ചില്ല. മറക്കില്ല ഒന്നും... നിങ്ങളേയും'. അന്ന് പിപിഇ വേഷം അഴിച്ചുവച്ചശേഷം കണ്ണാടിയിൽ നോക്കി തലനിവർത്തിപ്പിടിച്ച് ഒരു നിമിഷം നിന്നു.
മനസ്സിലുറപ്പിച്ചു: 'ഈ വെള്ളവസ്ത്രത്തോളം വരില്ല, മറ്റൊരു വേഷവും...'
കോവിഡ് കാലത്ത് അവർ മാലാഖമാരാണ്. ചിറകടിശബ്ദം കേൾപ്പിക്കാത്ത വെള്ളരിപ്രാവുകൾ...
നഴ്സുമാരുടെ കോവിഡ്കാലത്തെ അനുഭവങ്ങൾ കേട്ട് തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍