ഉപരിപഠനത്തിന് സ്കോളർഷിപ്പിന് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; പഠിതാക്കൾ വിദേശത്ത് എത്തിയിട്ടും ഫയലിൽ തീരുമാനമായില്ല; പണം ലഭിക്കാത്തത് കാരണം തങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിദേശത്തുള്ള വിദ്യാർത്ഥികൾ; ഓവർസീസ് സ്കോളർഷിപ്പ് മുടങ്ങുന്നത് ക്രൂരതയായി മാറുമ്പോൾ പ്രതിസന്ധിയിലാകുന്നത് മലയാളി വിദ്യാർത്ഥികളുടെ ജീവിതം; സ്കോളർഷിപ്പ് വൈകില്ലെന്നും തീരുമാനം ഉടനെന്നും പിന്നോക്ക വിഭാഗ വികസന വകുപ്പും
എം മനോജ് കുമാർ
തിരുവനന്തപുരം: പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള ഓവർസീസ് സ്കോളർഷിപ്പ് മുടങ്ങുന്നത് വിദേശ സർവ്വകലാശാലകളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. ഉപരിപഠനത്തിനു പത്ത് ലക്ഷം രൂപ വരെ സർക്കാർ ധനസഹായമായി ലഭിക്കുന്ന സ്കോളർഷിപ്പിന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് ഇതേ വരെ സ്കോളർഷിപ്പ് ലഭിച്ചില്ല. വിദ്യാർത്ഥികൾ വിദേശത്ത് പഠനം തുടരവേയാണ് അവർക്ക് അർഹമായ സ്കോളർഷിപ്പ് നൽകാതെ അധികൃതരുടെ ക്രൂരത തുടരുന്നത്. സ്കോളർഷിപ്പ് തുക ലഭിക്കാത്തത് കാരണം വിദേശത്തുള്ള പല വിദ്യാർത്ഥികളുടെയും ജീവിതം പ്രതിസന്ധിയിലാണ്.
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകിയിട്ടും ഫയൽ നിശ്ചലാവസ്ഥയിലാണ്. പുതിയ പ്രിൻസിപ്പൽ സെക്രട്ടറി ചാർജ് എടുക്കാത്തത് കാരണമാണ് അപേക്ഷകളിലുള്ള തീരുമാനം വൈകുന്നത് എന്നാണ് അറിയുന്നത്.
സ്കോളർഷിപ്പിന് അപേക്ഷ നൽകിയിട്ടും പഠനത്തിനായി വിദേശത്ത് എത്തിയിട്ടും അപേക്ഷയുള്ള ഫയലിൽ തീരുമാനം വൈകുന്നത് വിദേശത്തുള്ള വിദ്യാർത്ഥികളുടെ ജീവിതം പ്രതിസന്ധിയിലാണ്. സ്ക്രൂട്ടിനി കഴിഞ്ഞ അപേക്ഷയിലെ തീരുമാനങ്ങളാണ് വൈകുന്നത്. ഒരു വർഷം ഇരുപത് വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. പക്ഷെ ഇതുവരെ അപേക്ഷകളിൽ തീരുമാനം വന്നില്ല. പണം ലഭിക്കാത്തത് കാരണം തങ്ങൾ നട്ടം തിരിയുകയാണെന്നാണ് വിദേശത്തുള്ള വിദ്യാർത്ഥികൾ മറുനാടനിൽ വിളിച്ച് പരാതി പറഞ്ഞത്.
ഇക്കുറി നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷ നൽകിയിരുന്നു. സെപ്റ്റംബർ മുതൽ നൽകപ്പെട്ട അപേക്ഷകളിലെ തീരുമാനമാണ് വൈകുന്നത്. ഒരു നിശ്ചിത തീയതിവരെയേ അപേക്ഷ നല്കാൻ സമയം അനുവദിച്ചിരുന്നുള്ളൂ. അതിനു മുൻപ് തന്നെ വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ ആറുമാസം കഴിഞ്ഞിട്ടും തീരുമാനം വന്നിട്ടില്ല. അപേക്ഷകൾ പരിഗണിക്കാനുള്ള കാബിനെറ്റ് കമ്മറ്റി കൂടിയിട്ടില്ല എന്നാണു വിദ്യാർത്ഥികൾക്ക് അധികൃതർ നൽകിയ മറുപടി. കമ്മറ്റി എപ്പോൾ കൂടും അതുവരെ തങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല. സെപ്റ്റംബർ, ജനുവരി മാസങ്ങളിലാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. ഈ രണ്ടു സമയത്തും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചില്ലെങ്കിൽ സ്കോളർഷിപ്പുകൊണ്ട് എന്ത് ഗുണം എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. നിങ്ങളെ അറിയിക്കും എന്നാണ് പിന്നോക്ക വിഭാഗ ഡിപ്പാർട്ട്മെന്റിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകിയ മറുപടി. ഇപ്പോൾ ആറുമാസം കഴിഞ്ഞിട്ടും ഫയലിൽ നടപടിയായില്ല.
എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല. പല അപേക്ഷകളും റിജക്റ്റ് ആകാൻ സാധ്യതയുണ്ട്. ഇരുപത് പേർക്കാണ് ഒരു വർഷം സ്കോളർഷിപ്പ് നൽകുകയെങ്കിലും എത്തവണ 146 ഓളം അപേക്ഷകൾ ലഭിച്ചിരുന്നു. ഈ അപേക്ഷകൾ സ്ക്രൂട്ടിനി നടത്തിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളെ സംബന്ധിച്ച് അവർ നേരിടുന്ന പ്രശ്നം സ്കോളർഷിപ്പ് അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് മാത്രമാണ്. സ്കോളർഷിപ്പ് ലഭിച്ചില്ലെങ്കിൽ മറ്റു ധനസമാഹരണ മാർഗങ്ങൾ അവർക്ക് തേടേണ്ടി വരും. ഇങ്ങിനെ ഒരു മാർഗം കുട്ടികൾക്ക് തേടേണ്ടി വരണമെങ്കിൽ സ്കോളർഷിപ്പിന്റെ കാര്യത്തിലുള്ള സർക്കാർ നടപടികൾ അറിയണം.
ഇപ്പോൾ ഈ കാര്യത്തിൽ തികഞ്ഞ അനിശ്ചിതാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതാണ് വിദ്യാർത്ഥികളെ അലട്ടുന്നത്. അപേക്ഷകൾ പതിന്മടങ്ങ് വർധിച്ചത് കാരണം സ്ക്രൂട്ടിനി തന്നെ വൈകി എന്നാണ് പിന്നോക്ക വിഭാഗ ഡിപ്പാർട്ട്മെന്റ് അധികൃതർ മറുനാടനോട് പറഞ്ഞത്. ഇനി പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകണം. വകുപ്പിന് പുതിയ പ്രിൻസിപ്പൽ സെക്രട്ടറി വരുന്നുണ്ട്. സെക്രട്ടറി വന്നാൽ തീരുമാനം വൈകില്ല-വകുപ്പ് അധികൃതർ പറയുന്നു.
പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയരക്ടർ നൽകുന്ന വിശദീകരണം:
ഉപരിപഠനത്തിനു വിദേശത്ത് പോകുന്ന പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ് ഇത്. പത്ത് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകും. ലിസ്റ്റ് വെരിഫൈ ചെയ്ത് പോയിട്ടുണ്ട്. ഇനി കമ്മറ്റിയുടെ തീരുമാനം വരണം. ഈ തീരുമാനത്തിനു അതിന്റെതായ സമയം എടുക്കും. ഈ കാര്യത്തിൽ താമസം വന്നിട്ടില്ല. സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് ഇനി താമസം വരില്ല. അടുത്ത് തന്നെ സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകും- പിന്നോക്ക വിഭാഗ വികസനവകുപ്പ് ഡയരക്ടർ ശ്രീവിദ്യ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍