അരിച്ചാക്കിന് മുകളിൽ ചുവന്ന പട്ടുകൊണ്ട് കണ്ണുകൾ മൂടിക്കെട്ടി ഇരുത്തിയത് 7 മണിക്കൂർ; പൂജയ്ക്കൊടുവിൽ പൂജാരിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ച് പെൺകുട്ടി; കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് വൻ തട്ടിപ്പ്; ആഭിചാരക്രിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അരിച്ചാക്കുകൾക്ക് മുകളിൽ ഇരുത്തി മുന്നിൽ കലശപൂജ. പെൺകുട്ടിയുടെ പുറകിൽ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ദേവീ വേഷത്തിലെത്തിയ യുവതി. പൂജയുടെ ഇടയിൽ യുവതി തുള്ളി അനുഗ്രഹിച്ച് പൂജാരിയുടെ മുന്നിൽ നിൽക്കും. കിണ്ടിയിലെ വെള്ളം കുടഞ്ഞ് രുദ്രാക്ഷം തലയിൽ തൊടുമ്പോൾ യുവതി ശാന്തയാകും. ഓരോ പൂജ കഴിയുമ്പോഴും പെൺകുട്ടി തുള്ളും. പൂജാരിയുടെ മകൻ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് റൂമിലേക്ക് കൊണ്ടു പോകും. പെൺകുട്ടിയെ കൊണ്ട് പരസ്യമായി ഉമ്മവയ്പ്പിച്ചതിന് ശേഷം കാഴ്ച ശക്തി തിരികെ കിട്ടി എന്ന് പൂജാരിയുടെ പ്രഖ്യാപനം. പ്രഖ്യാപനം കേട്ടതോടെ കൂടി നിന്നവർ ദേവിയെ ശരണം വിളിച്ച് കൈകൂപ്പി കൂട്ട പ്രാർത്ഥന. ഓച്ചിറയിൽ നടന്ന മന്ത്രവാദം സിനിമയെപോലും വെല്ലുന്ന തരത്തിലുള്ളതായിരുന്നു.
45 ദിവസം നടന്ന മന്ത്രവാദ പൂജകളുടെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ദിവസം കൂട്ടുങ്ങൽ ദേവീ ക്ഷേത്രത്തിൽ പൂജാരി പ്രസാദ് കുട്ടന്റെ കാർമികത്വത്തിൽ നടന്നത്. രാവിലെ ആറു മണിക്കാണ് പൂജകൾ ആരംഭിച്ചത്. ചുവന്ന പട്ടു പാവാട ഉടുത്ത് വേണം കുട്ടി എത്താൻ എന്നായിരുന്നു പൂജാരിയുടെ നിർദ്ധേശം. രാവിലെ എത്തിയ കുട്ടിയെ പൂജാരിയുടെ മകനും പരികർമ്മിയും കൂടി വെള്ളം കുടഞ്ഞ് ശുദ്ധിയാക്കി കണ്ണുകൾ ചുവന്ന പട്ടു കൊണ്ട് മൂടികെട്ടി. പിന്നെ മത്രോച്ചാരണങ്ങൾ ഉരുവിട്ട് അരിച്ചാക്കിന് മുകളിൽ ഇരുത്തി. അരിച്ചാക്കുകൾ നാലെണ്ണമുണ്ടായിരുന്നു. ബാക്കി അരിച്ചാക്കുകളിൽ മാതാവും സഹോദരനും ഒരു ബന്ധുവും കയറി ഇരുന്നു. പൂജകൾക്കിടയിൽ പെൺകുട്ടിയും മാതാവും തുള്ളുന്നുണ്ടായിരുന്നു. ഇത് ദേവി ശരീരത്തിൽ കയറിയാതാണെന്നാണ് പൂജാരി പൂജ കാണെനെത്തിയവരോട് പറഞ്ഞത്.
ഇതിനൊപ്പം തന്നെ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ഒരു യുവതി ചുവന്ന പട്ടു സാരിയുടുത്ത് നെറ്റിയിൽ വലിയ ചുവന്ന പൊട്ട് തൊട്ട് ദേവീ ഭാവത്തിൽ പൂജയിൽ ഉടനീളം ഉണ്ടായിരുന്നു. മന്ത്രവാദത്തിന്റെ പലഘട്ടങ്ങളിലും ഇവർ ഉറഞ്ഞു തുള്ളുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ദേവി യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതാണെന്നാണ് പൂജാരി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പൂജക്കിടയിൽ പെൺകുട്ടി തുള്ളുമ്പോൾ പൂജാരിയുടെ മകൻ കുട്ടിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അടുത്തുള്ള റൂമിലേക്ക് കൊണ്ടു പോകുന്നുമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയവർക്കൊക്കെ വലിയ അത്ഭുതമായിരുന്നു ഈ കാഴ്ചകളൊക്കെ. 7 മണിക്കൂറുകൾക്ക് ശേഷം പൂജ അവസാനിച്ചു എന്ന് പറഞ്ഞ് പൂജാരി പെൺകുട്ടിയുടെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. ഇതോടെ പെൺകുട്ടി ഇയാളുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു.
ഇതോടെ പൂജാരി പെൺകുട്ടിയോട് ചാച്ചനെ കാണാനാവുന്നുണ്ടോ എന്ന് ഉറക്കെ ചോദിച്ചു. കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. ഇത് കേട്ട് ചുറ്റും നിന്നവർ കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു. വീണ്ടും ചോദ്യം ആവർത്തിപ്പോൾ കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. നാലുതവണയോളം ഈ ചോദ്യം ആവർത്തിച്ചതിന് ശേഷമാണ് കാഴ്ച ശക്തി തിരിച്ചു കിട്ടി എന്ന് പൂജാരി പ്രഖ്യാപിച്ചത്. കൂടി നിന്നവരെല്ലാം ഈ അത്ഭുത പ്രവർത്തി കണ്ട് സ്തബ്ദരായി നിൽക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന് മാതാവിന് മനസ്സിലായത്.
അതേ സമയം പൂജാരി പ്രസാദ് കുട്ടനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാരനായ ആളുടെ വൈകല്യം മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായും പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി നൽകെമെന്ന് പറഞ്ഞ് പണം തട്ടുന്നതാുമാണ് പുറത്തു വരുന്ന വിവരം. ക്ഷേത്രത്തിലെത്തുന്നവരെ പല ദോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൂജകൾ നടത്തിക്കുന്നതും പതിവാണ്. ,ംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെകുറിച്ച് വിവരം ലഭിച്ചതായിട്ടാണ് ഓച്ചിറ പൊലീസ് പറഞ്ഞത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓച്ചിറയിൽ മന്ത്രവാദം നടത്തി എന്ന വിവരം പുറത്തെത്തിയത്. ജന്മനാ കാഴ്ച ശക്തി കുറവുള്ള കായംകുളം പുതുപ്പള്ളി സ്വദേശിനിയുടെ മകളായ പതിനാലുകാരിയെയാണ് കാഴ്ച ശക്തി തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയത്. പെൺകുട്ടിയും മാതാപിതാക്കളും ആലും പീടികയിലെ കൂട്ടുങ്ങൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ക്ഷേത്രത്തിലെ മേൾശാന്തിയായ പ്രസാദ് കുട്ടൻ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുവാൻ പൂജ നടത്തിയാൽ മതി എന്ന് ഉപദേശിക്കുകയായിരുന്നു. മകളുടെ കാഴ്ച ശക്തി തിരികെ കിട്ടാനായി ലക്ഷങ്ങൾ മുടക്കി പല ചികിത്സകളും ചെയ്തിട്ടും ഫലമില്ലാതിരുന്നപ്പോഴാണ് പൂജാരി പറഞ്ഞതുപോലെ മന്ത്രവാദം നടത്താൻ മാതാപിതാക്കൾ തയ്യാറായത്.
45 ദിവസത്തെ പൂജ നടത്തി കഴിഞ്ഞാൽ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്നാണ് ഇയാൾ മാതാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. രണ്ടു ലക്ഷം രൂപയോളം ചിലവു വരുമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയായ ഭർത്താവിനോട് ഇക്കാര്യം പറയുകയും അവസാന മാർഗ്ഗമെന്നോണം പൂജാരി പറയുന്നത് പോലെ ചെയ്യാൻ ഉപദേശിക്കുകയുമായിരുന്നു. പൂജയുടെ തുടക്കം എന്ന നിലയിൽ 45 ദിവസം മുൻപ് ഇയാൾ ക്ഷേത്രത്തിലെത്തിയ വിശ്വാസികളോടും മറ്റും താൻ കാഴ്ച ശക്തി ലഭിക്കാനായി ഒരു പൂജ ചെയ്യുന്നുണ്ടെന്നും എല്ലാവരും എത്തണമെന്നും നിർദ്ധേശിച്ചു. അങ്ങനെ പൂജ തുടങ്ങുന്ന ദിവസം ക്ഷേത്രത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഹോമവും മറ്റും നടത്തി. നാൽപ്പത്തി അഞ്ചാമത്തെ ദിവസം നടത്തുന്ന പൂജയിൽ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെയാണ് 45 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകൾ ആരംഭിച്ചത്. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും. പൂജയ്ക്ക് ഒടുവിൽ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോൾ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവർത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവർത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.
പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുൻപ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാൻ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചപ്പോൾ പൂജാരി വലിയ ക്വട്ടേഷൻ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാൻ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാർ ഇവരോട് കൂടുതൽ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്ഐ സംഭവത്തിൽ ഇടപെടുന്നത്.
ഡിവൈഎഫ്ഐ ക്ലാപ്പന മേഖലാ പ്രസിഡന്റ് രജത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരാതി ൻകാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നു. മന്ത്രവാദം നടത്തി ജീവൻ പോലും നഷ്ടമാകുന്ന നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് രജത് തീരുമാനിച്ചു. ഇതോടെയാണ് ഡിവൈഎഫ്ഐയുടെ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ഓച്ചിറ എസ്.എച്ച.ഒ പ്രകാശ് ഉറപ്പ് നൽകി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാവ് അറിയിച്ചത്. ഇതിനിടയിൽ സംഭവം വിവാദമായതോടെ പൂജാരി സ്ഥലത്ത് നിന്നും മുങ്ങി. മന്ത്രവാദം നടത്തിയതിന്റെ തെലിവുകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സിഐ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- ദേവിയുടെയും നവീന്റെയും ഇമെയിൽ ചാറ്റുകളിൽ നിർണായക വിവരങ്ങൾ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്