ഓഖിക്ക് ശേഷം തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനായി മുൻകാല ബജറ്റിൽ ഇതുവരെ പ്രഖ്യാപിച്ചത് 3000 കോടിയോളം; ചിലവഴിച്ചത് വട്ടപ്പൂജ്യവും; പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല; വീണ്ടും പ്രഖ്യാപനമെത്തുമ്പോൾ തീരമേഖല പങ്കുവയ്ക്കുന്നത് നിരാശ മാത്രം; പാക്കേജുകൾ ലക്ഷ്യം കാണാതെ പോകുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഓഖിക്ക് ഏകദേശം 3000 കോടി രൂപയുടെ പാക്കേജ് അനുവദിക്കപ്പെട്ടെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സഹായ വാഗ്ദാനവും പദ്ധതികളും എല്ലാം കടലാസിൽ മാത്രമാണ്. ഇത് മനസിലാക്കിയാണ് ഓഖി കാര്യത്തിൽ സർക്കാർ തുടരുന്ന അവഗണനക്കെതിരെ തിരുവനന്തപുരം ലാറ്റിൻ കത്തോലിക്ക രൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേര പുസ്തകം എഴുതിയത്. ഓഖി ബാധിതർക്ക് ചെയ്ത സഹായത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നാണ് ആർച്ച് ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടത്. എല്ലാം ഓഖിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മനസിലാക്കിയാണ്. 2017 നവംബർ 29ന് വന്ന ഓഖിയിൽ 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനുകളാണ് കടലിൽ പൊലിഞ്ഞത്. കേരളാ തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വറുതിയിലേക്കും തകർച്ചയിലേക്കും ഓഖി തള്ളിവിടുകയും ചെയ്തു.
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അശനിപാതം പോലെ വന്നു പതിച്ച ഓഖി ദുരന്തം അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നെടുംതൂണുകളെയാണ് കടലിൽ വീശിയടിച്ച ഓഖി അപഹരിച്ചത്. ഈ അവസ്ഥയിൽ സർക്കാർ പ്രഖ്യാപിച്ച ഓഖി പാക്കേജിന് എന്ത് സംഭവിച്ചു. മത്സ്യമേഖലയ്ക്കായി ഇതുവരെ ചെലവഴിച്ചത് വട്ടപൂജ്യമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങുകയുമാണ്. പക്ഷെ ബജറ്റിൽ പറയുന്നതോ തികച്ചും വ്യത്യസ്തവും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉത്തേജിപ്പിക്കാൻ കവിത ചൊല്ലിയാണ് കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് പ്രഖ്യാപനങ്ങളെക്കുറിച്ച് പറഞ്ഞത്. കടലമ്മ തൻ മാറിൽ കളിച്ചു വളർന്നവർ കരുത്തർ, ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും ഞങ്ങൾ. ഓഖിയെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിശേഷിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് വിശേഷിപ്പിച്ച വരികളാണിത്. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണ്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽക്കും. ഏതു ദുരന്തവും കെടുതിയും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഓഖിയിൽ പുരുഷന്മാർ മരിച്ചു. ഇനി കുടുംബം പോറ്റെണ്ടത് സ്ത്രീകളാണ്. ശിഷ്ട ജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും യാതനകളെയും അതിജീവിക്കേണ്ടത് സ്ത്രീകളാണ്.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ഓഖി പാക്കേജും തീരമേഖലയെ പുനരുദ്ധരിക്കാനുള്ള പഴയ സമഗ്ര പദ്ധതികളുമൊക്കെ കടലാസിൽ ഉറങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. ഓഖിക്ക് ശേഷം തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനായി ബജറ്റിൽ ഇതുവരെ പ്രഖ്യാപിച്ചത് 3000 കോടിയോളം രൂപയുടെ പാക്കേജാണ്. ഇതിൽ ചിലവഴിച്ചത് വട്ടപ്പൂജ്യവും. പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല. ബജറ്റിൽ ഉണർത്തുപാട്ടായി ഓഖി പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതെല്ലാം പ്രഖ്യാപനങ്ങളായി മാത്രം നിലനിൽക്കുകയാണുണ്ടായത്. കേരള തീരങ്ങളിൽ ദുരന്തം വിതച്ച് കടന്നു പോയ ഓഖിക്ക് ശേഷം മൂന്നാമത്തെ ബജറ്റാണ് ഇന്നു തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. പക്ഷെ എന്ത് ഫലം എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഓഖിക്ക് ഏകദേശം 3000 കോടി രൂപയുടെ പാക്കേജ് അനുവദിക്കപ്പെട്ടെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സഹായ വാഗ്ദാനവും പദ്ധതികളും എല്ലാം കടലാസിൽ മാത്രമാണ്. ഇത് മനസിലാക്കിയാണ് ഓഖി കാര്യത്തിൽ സർക്കാർ തുടരുന്ന അവഗണനക്കെതിരെ തിരുവനന്തപുരം ലാറ്റിൻ കത്തോലിക്ക രൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേര പുസ്തകം എഴുതിയത്. ഓഖി ബാധിതർക്ക് ചെയ്ത സഹായത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നാണ് ആർച്ച് ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടത്. എല്ലാം ഓഖിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മനസിലാക്കിയാണ്. 2017 നവംബർ 29ന് വന്ന ഓഖിയിൽ 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനുകളാണ് കടലിൽ പൊലിഞ്ഞത്. കേരളാ തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വറുതിയിലേക്കും തകർച്ചയിലേക്കും ഓഖി തള്ളിവിടുകയും ചെയ്തു.
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അശനിപാതം പോലെ വന്നു പതിച്ച ഓഖി ദുരന്തം അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നെടുംതൂണുകളെയാണ് കടലിൽ വീശിയടിച്ച ഓഖി അപഹരിച്ചത്. ഈ അവസ്ഥയിൽ സർക്കാർ പ്രഖ്യാപിച്ച ഓഖി പാക്കേജിന് എന്ത് സംഭവിച്ചു. മത്സ്യമേഖലയ്ക്കായി ഇതുവരെ ചെലവഴിച്ചത് വട്ടപൂജ്യമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങുകയുമാണ്. പക്ഷെ ബജറ്റിൽ പറയുന്നതോ തികച്ചും വ്യത്യസ്തവും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉത്തേജിപ്പിക്കാൻ കവിത ചൊല്ലിയാണ് കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് പ്രഖ്യാപനങ്ങളെക്കുറിച്ച് പറഞ്ഞത്. കടലമ്മ തൻ മാറിൽ കളിച്ചു വളർന്നവർ കരുത്തർ, ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും ഞങ്ങൾ. ഓഖിയെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിശേഷിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക്ക് വിശേഷിപ്പിച്ച വരികളാണിത്. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണ്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയിർത്തെഴുന്നേൽക്കും. ഏതു ദുരന്തവും കെടുതിയും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഓഖിയിൽ പുരുഷന്മാർ മരിച്ചു. ഇനി കുടുംബം പോറ്റെണ്ടത് സ്ത്രീകളാണ്. ശിഷ്ട ജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും യാതനകളെയും അതിജീവിക്കേണ്ടത് സ്ത്രീകളാണ്.
മത്സ്യത്തൊഴിലാളികളെ ഉണർത്താൻ കവിതകൊണ്ട് അടങ്ങാതെ സാറാ തോമസിന്റെ നോവലിനെയും ഐസക്ക് കൂട്ടുപിടിച്ചു. അച്ചന്നറിയാമേല .. ഞങ്ങടെ പെണ്ണുങ്ങടെ കാര്യം..ഞങ്ങൾ മീൻ പിടിച്ച് കരയിൽ എത്തിക്കുകയേയുള്ളൂ. വിറ്റുകിട്ടുന്ന കാശുകൊണ്ട് വീട് നടത്തേണ്ടുന്ന ഭാരം ആ പാവത്തുങ്ങക്കാ....അങ്ങിനെ മീൻ പിടിച്ച് കരയിലെത്തിക്കുന്നവരെയാണ് ചുഴലിക്കാറ്റ് കവർന്നെടുത്തത്. ഇനി അന്നന്നത്തെ വരുമാനം കണ്ടെത്തുന്നത് മുതൽ കുട്ടികളുടെ ഭാവി, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പ് വരുത്തേണ്ട സ്ഥാനത്തേക്ക് സ്ത്രീ എത്തുകയാണ്. അവൾക്ക് പിന്തിരിയാനോ കീഴടങ്ങാനോ കഴിയില്ല....ഓഖിയെയും മത്സ്യത്തൊഴിലാളികളെയും കുറിച്ച് വാചാലമായ ശേഷം പിന്നീട് തോമസ് ഐസക്ക് തിരിഞ്ഞത് പ്രളയകാലത്തെ മത്സ്യത്തൊഴിലാളികളുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചാണ്. അതിങ്ങനെ: കേരളം പ്രളയക്കെടുതിയിൽപ്പെട്ടപ്പോൾ കൂടപ്പിറപ്പുകളുടെ ജീവിതം രക്ഷിക്കാൻ ദുരന്തമുഖത്തേക്ക് ഇരമ്പിയെത്തിയത് മത്സ്യത്തൊഴിലാളികളാണ്. കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ സമഗ്ര വികസനം തീരദേശത്തിനു 2000 കോടി രൂപയുടെ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വിപുലീകരിച്ച് റീ ബിൽഡ് കേരളയിൽ സമഗ്ര പരിപാടിയാക്കും. 2019-20 ബജറ്റിൽ തീരവികസനത്തിനായി ആയിരത്തിലേറെ കോടി രൂപ ചിലവഴിക്കും. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയതോടെയാണ് ഓഖി പാക്കേജിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുന്നത്.
2018 ജൂലൈയിൽ ഓഖി പാക്കേജിനെക്കുറിച്ച് നിയമസഭയിൽ ചോദ്യം വന്നിരുന്നു. അതിനു ഫിഷറീസ് മന്ത്രി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നൽകിയ മറുപടി ഇതാണ്. പാക്കേജ് രൂപീകരിക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് തയാറാക്കി വരുന്നു. പാക്കേജിനായി വിശദമായ സർവേ റിപ്പോർട്ട് തയാറാക്കാൻ സ്വകാര്യ കൺസൽറ്റൻസിയെ ഏൽപ്പിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയുടെ എസ്എം. വിജയാനന്ദിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. ആ സമിതിയാകട്ടെ വിശദമായ സർവേ നടത്താൻ ഒരു സ്വകാര്യ കമ്പനിക്കു ചുമതല മറിച്ചു നൽകി. സർവേയും നടന്നില്ല, പദ്ധതി രേഖ തയ്യാറായുമില്ല. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾ, മത്സ്യ മാർക്കറ്റിങ് എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് വിജയാനന്ദ് കമ്മറ്റി നിർദ്ദേശിച്ചത്.
പഠനങ്ങൾ നടത്തുന്നതിനായി മുംബെയിലെ ടാറ്റ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിസ്റ്റ്യൂട്ട് ഫ്ളൂറൽ മാനേജ്മെന്റ് എന്നിവരെ ചുമതലപ്പെടുത്തി. ഇതിൽ ടിഐസിഎസ് പഠനം പൂർത്തിയാക്കി. കിഫ്ബി സഹായത്തോടെ ചില പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഓഖി പാക്കേജിന്റെ കാര്യത്തിൽ നടന്നത്. മത്സ്യബന്ധന ബോട്ടുകളേയും തീരദേശത്തേയും ബന്ധിപ്പിക്കാനുള്ള സാറ്റലൈറ്റ് സംവിധാനവും മറൈൻ ആംബുലൻസും വാഗ്ദാനത്തിൽ മാത്രവുമാണ്. ഓഖിക്ക് ശേഷമുള്ള ഐസക്കിന്റെ മൂന്നാം ബജറ്റിൽ കവിതകളും കഥകളും തീരദേശ പാക്കേജുകളുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ വാഗ്ദാനങ്ങൾ എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. ഓഖി ദുരിതമേഖലയ്ക്കായി സർക്കാർ ഇതുവരെ ചെലവിട്ടത് ലഭിച്ചതിന്റെ മൂന്നിലൊന്നിൽ താഴെ തുകമാത്രം എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കേന്ദ്ര സർക്കാർ നൽകിയ 133 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച 107 കോടിയും ഉൾപ്പടെ ആകെ 240 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കാനായി ലഭിച്ചത്. എന്നാൽ ഇതിൽ 62.89 കോടി രൂപയാണ് ദുരിതബാധിതർക്കായി ചെലവിട്ടത്. കഴിഞ്ഞ ഡിസംബറിൽ ലഭ്യമായ കണക്ക് പ്രകാരമുള്ള വസ്തുതയാണിത്. മരണമടഞ്ഞവരുടെ ആശ്രിതർക്കു 28.6 കോടി രൂപയും 72 പേരുടെ പുനരധിവാസത്തിന് 7.2 കോടിയും വീടില്ലാത്തവർക്ക് വാടകയായി 26.66 ലക്ഷം രൂപയും മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു 6.76 കോടി രൂപയും 318 കുട്ടികളുടെ വിദ്യാഭ്യാസത്തിനു 13.97 കോടി രൂപയും മത്സ്യത്തൊഴിലാളികൾക്കു ലൈഫ് ജാക്കറ്റ് കൊടുക്കാൻ 6.10 കോടി രൂപയും ഉൾപ്പെടെയുമാണ് തുക ചെലവിട്ടത്. പദ്ധതി പ്രകാരമുള്ള മറൈൻ ആംബുലൻസ് ഇതുവരെ കടലിൽ ഇറങ്ങിയിട്ടുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Stories you may Like
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്