തിരുവനന്തപുരത്ത് ഇറങ്ങിയ കേന്ദ്രമന്ത്രി ഇവിടെ തുറകൾ സന്ദർശിക്കാതെ കന്യാകുമാരിയിലേക്ക് പോകുന്നതിൽ പ്രതിഷേധം; മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാ പ്രവർത്തനം വ്യാപിപ്പിച്ച് സംസ്ഥാന സർക്കാർ; ഇനിയും കണ്ടെത്താനുള്ളത് തൊണ്ണൂറോളം പേരെ; പുറംകടലിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; തീവ്രത കുറഞ്ഞ് ഓഖി ഗുജറാത്ത് തീരത്തേക്ക്; വിലക്ക് മറികടന്ന് ഉറ്റവരെ തേടി മത്സ്യത്തൊഴിലാളികൾ പുറംകടലിൽ; കാണാതായവരുടെ കണക്ക് ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒഖി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാതെ കേരളം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തുറകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തത് തീരദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കേരള തീരത്ത് ആഞ്ഞുവീശിയ ഓഖി കേരള തീരം വിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും കടലിൽ പോയ തൊഴിലാളികൾ എല്ലാവരെയും തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഇനിയും തൊണ്ണൂറുപേരെ കണ്ടെത്താനുണ്ടെന്നാണ് തീരദേശവാസികൾ നൽകുന്ന വിവരം. സർക്കാർ സംവിധാനവും സൈന്യവും ഒരുവഴിക്ക് തിരച്ചിൽ നടത്തുന്നു. അതിന് പുറമെ സ്വന്തം നിലയ്ക്ക് തൊഴിലാളി സംഘങ്ങളും ആഴക്കടലിൽ കാണാതായവരെ തിരയാൻ ഇറങ്ങിയിട്ടുണ്ട്. കടൽ തെക്കൻ കേരള തീരത്ത് ശാന്തമെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം വടക്കൻ തീരങ്ങളിൽ ഉണ്ട്. ശക്തമായ തിരമാലകൾ ഉയരുന്നത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നു.
കടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കടലിൽ കുടുങ്ങിയ കൂടുതൽ പേരെ തിരച്ചിൽ നടത്തുന്ന സേനകളും സ്വന്തം നിലയിൽ തിരിച്ചിലിന് ഇറങ്ങിയ മത്സത്തൊഴിലാളി സംഘങ്ങളും കണ്ടെത്തുന്നത് ആശ്വാസമാകുന്നുണ്ട്. വിവിധ തുറകളിൽ നിന്ന് കടലിൽ പോയ തൊണ്ണൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.
അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനത്തിന് ഊർജം പകരാനും ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലും തമിഴ്നാട്ടിലും സന്ദർശനം നടത്തും. നാലരയോടെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തമിഴ്നാട്ടിലും നാളെ കേരളത്തിലും സ്ഥിതിഗതികൾ വിലയിരുത്തും. രക്ഷാ പ്രവർത്തനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തുടരുകയാണ്. ആലപ്പുഴയിൽ ദേശീയ പാത ഉപരോധിച്ചു. ചെല്ലാനത്തും പൂന്തുറയിലും കടലുണ്ടിയിലും പ്രതിഷേധം തുടരുന്നു.
എന്നാൽ പ്രതികൂല കാലാവസ്ഥ മാറിയത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് മാനം തെളിഞ്ഞതോടെ കാണാതായവരെ കണ്ടെത്താൻ കുടുതൽ ആവേശത്തോടെ ദൗത്യം തുടരുകയാണ്. ഓഖിയുടെ തീവ്രത കുറഞ്ഞെങ്കിലും അടുത്ത 48 മണിക്കൂർ കൂടി കടൽത്തീരങ്ങളിൽ ഇതിന്റെ പ്രതിഫലനം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊല്ലത്ത് രക്ഷാ പ്രവർത്തനത്തിന് അധികൃതർ മുന്നിട്ടിറങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാടി കടപ്പുറത്താണ് ഇന്ന് മൃതദേഹങ്ങൾ എത്തിച്ചത്. നേരത്തെ അധികൃതരോട് പറഞ്ഞിട്ടും തിരിച്ചിലിന് അവർ പോയില്ലെന്ന് തീരവാസികൾ പറയുന്നു. ഇതോടെ തിരച്ചിലിന് സംഘം ഇറങ്ങുകയായിരുന്നു. ഇവരാണ് രണ്ട് മൃതദേഹങ്ങൾ 70 കിലോമീറ്ററോളം അകലെ കണ്ടെത്തിയത്. ഇവർ പറഞ്ഞ സ്ഥലത്തേക്ക് തിരച്ചിൽ നടത്തിയില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
സർക്കാരിന്റെ അനുവാദമില്ലാതെ തിരച്ചിലിന് ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികളോട്് പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ ഉറ്റവരെ തേടി തൊഴിലാളികൾ തന്നെ ഇറങ്ങുകയായിരുന്നു. എന്നാൽ ഉച്ചയോടെ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് രക്ഷാദൗത്യം സജീവമാക്കാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിച്ചു.
കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ നാലരയോടെ തലസ്ഥാനത്ത് എത്തി. നേരത്തെതന്നെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ഇദ്ദേഹം ചർച്ചയും നടത്തി. നൂറോളം മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്നാണ് ഇപ്പോഴും സ്ഥിതി. നാളെ ഒമ്പതു മണിക്ക് ശേഷമാണ് കേന്ദ്രമന്ത്രി തലസ്ഥാനത്ത് സ്ഥിതി വിലയിരുത്തുക.
എത്രപേരെ കാണാതായി എന്നതിനെ പറ്റിയും അവരിൽ എത്രപേരെ രക്ഷിച്ച് ഏതൊക്കെ തീരത്ത് എത്തിച്ചെന്നും ഉള്ള കണക്ക് അധികൃതരുടെ പക്കലില്ല. ഇതാണ് തീരദേശവാസികളിലും പ്രതിഷേധം കനക്കാൻ കാരണമാകുന്നത്. ഇതിനിടെ കാണാതായ 22 പേരെ ബേപ്പൂർ കടപ്പുറത്ത് രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. 72 മണിക്കൂറിന് ശേഷവും പലരേയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ആണ് രക്ഷാപ്രവർത്തനം നടത്തി ബേപ്പൂരിൽ തൊഴിലാളികളെ എത്തിച്ചത്.
ഇതിൽ ആലപ്പുഴയിൽ നിന്ന് കാണാതായവരും ഉൾപ്പെടുന്നു. മടങ്ങിയെത്തിയവരുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നമില്ലെന്നാണ് വിവരം. തത്വമസി എന്ന ബോട്ട് കടലിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെ പ്രശനം പരിഹരിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ആലപ്പുഴയിൽ നിന്ന് പോയ അഞ്ചുപേർ അടങ്ങുന്ന സംഘത്തെ ചാവക്കാടുനിന്ന് 300 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. ഇവരെ അഭിനവ് എന്ന് കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടെത്തി തീരത്ത് എത്തിക്കുകയായിരുന്നു.
ഇന്ന് അഞ്ചു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനം ഊർജിതമായി തന്നെ തുടരുകയാണ്. നാലുപേരെ ഇന്നും രക്ഷിക്കാൻ കഴി്ഞ്ഞു എന്നതിനാൽ ഇനിയും കൂടുതൽ പേർ കടലിലുണ്ടാകും എന്ന നിലയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാ പ്രവർത്തക ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ചാണ് തിരച്ചിൽ തുടരുക. ഇന്നാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്തിയത്.
അതേസമയം, തലസ്ഥാനത്ത് എത്തിയെങ്കിലും ഇവിടെ തുറകൾ സന്ദർശിക്കാതെ കേന്ദ്രമന്ത്രി കന്യാകുമാരിയിലേക്ക് പോകുന്നതിനെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, കോഴിക്കോട്, കാസർകോട്, ക്ണ്ണൂർ ജില്ലകളിൽ ഇപ്പോൾ ഓഖിയുടെ പ്രതിഫലനം എന്ന നിലയിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍