ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കുന്നത് പുതുമയുള്ള കാര്യമല്ല; ഇതാ വർഷങ്ങൾക്ക് മുമ്പ് ഒരു സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നൽകിയ ഒരു കോടിയുടെ കഥ; മുല്ലപ്പള്ളിക്കായി കൊണ്ടുവന്നത് പണപ്പെട്ടികളിൽ 25 ലക്ഷം ട്രെയിനിൽ വെച്ച് കാണാതെ പോയി; തിരുവള്ളൂർ മുരളിയിൽ നിന്നും കാണാതായ ആ പണപ്പട്ടി എവിടെപ്പോയെന്ന് ഇപ്പോഴും ദുരൂഹം; എം കെ രാഘവന്റെ ഫണ്ട് വിവാദം മുറുകവേ ആ പഴയകഥ ഓർത്തെടുത്ത് കോഴിക്കോട്ടെ കോൺഗ്രസുകാർ
കെ വി നിരഞ്ജൻ
കോഴിക്കോട്: ടി വി 9 ഭാരതവർഷ എന്ന ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളെത്തുടർന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം പിയുമായ എം കെ രാഘവൻ പ്രതിക്കൂട്ടിലാവുമ്പോൾ ചില പഴയ ചരിത്രങ്ങൾ കൂടി തെളിഞ്ഞുവരികയാണ്. വ്യാവസായിക കൾസൾട്ടൻസി ഏജൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാർത്താസംഘം അഞ്ചുകോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം എം കെ രാഘവൻ സ്വീകരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം മറ്റൊരു പ്രസ്താവനയും രാഘവന്റേതായുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത് കോടിയോളം രൂപ ചെലവായെന്നും ഇത്തവണയും അത്ര തന്നെ ചെലവ് പ്രതീക്ഷിക്കുന്നതായുമായിരുന്നു രാഘവൻ പറഞ്ഞത്. ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ പാർട്ടി തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തുകയ്ക്കും അത്രയോ അധികമാണ് പാർട്ടി നൽകുമെന്ന് പറഞ്ഞ ഈ തുക. ഇത് കൂടാതെയാണ് യഥാർത്ഥ ചെലവാണ് കോടികളുടെ കണക്കും അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊരു സംഭവം ഇല്ലെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുമ്പോഴാണ് മറ്റൊരു നേതാവിന്റെ കഥ കോഴിക്കോട്ടുകാർക്ക് ഓർമ്മ വരുന്നത്. മറ്റാരുമല്ല ഇത്, യുത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന നേതാവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമെല്ലാമായിരുന്ന തിരുവള്ളൂർ മുരളിയാണ് ഇത്.
2009 ലെ തെരഞ്ഞെടുപ്പ് കാലം. മുല്ലപ്പള്ളി രാമചന്ദ്രൻ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി സതീദേവിയെ പരാജയപ്പെടുത്തിയ അതേ തെരഞ്ഞെടുപ്പ്. മുല്ലപ്പള്ളി രാമചന്ദ്രനായി ഡൽഹിയിൽ നിന്നുകൊണ്ടുവന്ന തുകയിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടു. പണം കൊണ്ടുവരാൻ പോയ തിരുവള്ളൂർ മുരളി ട്രെയിനിൽ വെച്ച് പണം നഷ്ടപ്പെട്ടുവെന്ന വാദവുമായി രംഗത്തെത്തി. അന്ന് കുറേ വിവാദങ്ങൾ ഉണ്ടായെങ്കിലും പിന്നീട് ഈ സംഭവം കെട്ടടങ്ങി. രാഘവന്റെ വിവാദം ഉയരുമ്പോൾ ഡൽഹിയും എ ഐ സി സിയും അന്ന് മുല്ലപ്പള്ളിക്ക് വേണ്ടി താൻ ഒരു കോടി രൂപയുടെ കള്ളപ്പണം കൊണ്ടുവന്നതായുള്ള തിരുവള്ളൂർ മുരളിയുടെ വാക്കുകളുമെല്ലാം കേൾക്കുമ്പോൾ ഇപ്പോഴത്തെ രാഘവന്റെ പ്രസ്താവനയും സത്യം തന്നെയെന്ന് വ്യക്തം.
മൂന്നു തവണയായാണ് തിരുവള്ളൂർ മുരളി പണം കൊണ്ടുവന്നത്. ഇതിൽ മൂന്നാം തവണയാണ് 25 ലക്ഷം രൂപ കാണാതായത്. എവിടെപ്പോയി ആ പണം. പണം ട്രെയിനിൽ വെച്ച് മോഷണം പോയത് തന്നെയാണോ.. എന്തിനാണ് മുരളി പൊലീസിൽ നൽകിയ പരാതി പിൻവലിച്ചത്. പ്രസക്തമായ ഈ ചോദ്യങ്ങളെല്ലാം പിന്നീട് മാഞ്ഞില്ലാതായി. ആരോപണം ശക്തമാക്കിയ സി പി എമ്മിന്റെ സഹായത്തോടെ മുരളി പിന്നീട് തോടന്നൂരിൽ ഭരണം കയ്യാളി. എല്ലാവരും കൈവിട്ടപ്പോൾ ഇപ്പോൾ എൻ ഡി എയ്ക്കൊപ്പം വേദി പങ്കിടുകയാണ് ഈ നേതാവിപ്പോൾ. തെട്ടാൽ എല്ലാവരും കുടുങ്ങുമെന്നുള്ളതുകൊണ്ട് തന്നെ മുരളിയെ ചോദ്യം ചെയ്യാൻ ഒരു കോൺഗ്രസ് നേതാവും ധൈര്യപ്പെടുകയുമില്ല എന്നതാണ് യാഥാർത്ഥ്യം. 2009 മാർച്ച് 24 നാണ് താൻ ആദ്യമായി ഡൽഹിയിൽ പോയതെന്ന് തിരുവള്ളൂർ മുരളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കെ പി സി സി ഓഫീസിൽ നിന്ന് പ്രസിഡന്റിന്റെ കത്ത് വാങ്ങി ഡൽഹിയിലേക്ക് പുറപ്പെട്ടു. പിന്നീട് രാജു എന്നൊരാൾ പറഞ്ഞപ്പോഴാണ് പണം കൊണ്ടുവരാനാണ് പോകുന്നതെന്നും മെറ്റീരിയൽസ് എടുക്കാൻ പെട്ടി വേണമെന്ന കാര്യം അറിയുന്നത്. തിരിച്ച് പെട്ടിയുമായി വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം അത് വീട്ടിലായിരുന്നു. പിന്നീട് ഭാരവാഹികൾക്ക് കൈമാറി. അതിന് മുല്ലപ്പള്ളി നൽകിയ രസീത് തന്റെ കൈവശമുണ്ടെന്ന് മുരളി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് രണ്ടാം യാത്ര.കൂടുതൽ മെറ്റീരിയൽസ് ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് എറണാകുളം സ്ഥാനാർത്ഥിയുടെ ആളും താനും ഡൽഹിയ വി ഐ പി ഷോറൂമിൽ പോയി വലിയ പെട്ടി വാങ്ങി. അന്ന് ഡൽഹിയിലുണ്ടായിരുന്ന മുഴുവൻ ആളുകളും ഒരേ വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയതെന്ന മുരളിയുടെ വാക്കുകൾ പിന്നീട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്.
ഇടുക്കി സ്ഥാനാർത്ഥിയുടെ ആളാണ് അന്ന് തന്നെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതെന്ന് മുരളി സംഭവം വിവാദമായതിനെത്തുടർന്ന് കെ പി സി സി പ്രസിഡന്റിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. കുറേ ദിവസം മെറ്റീരിയൽസ് തന്റെ വീട്ടിൽ കിടന്നു. മുല്ലപ്പള്ളിയുടെ സന്ദേശത്തെ തുടർന്ന് പിന്നീടത് ഭാരവാഹികൾക്ക് കൈമാറി. സോണിയാ ഗാന്ധിയുടെ പരിപാടി വടകരയിൽ നടന്നിരുന്നു. അന്നാണ് മൂന്നാമതും ഡൽഹിക്ക് പുറപ്പെട്ടത്. തിരിച്ച് കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരം വഴി വരണമെന്നായിരുന്നു നിർദ്ദേശം. പാലക്കാട്, ആലപ്പുഴ, ചാലക്കുടി, വയനാട് സ്ഥാനാർത്ഥികൾക്കായി വന്നവരുടെ കൂടെ മെറ്റീരിയൽസ് കലക്ട് ചെയ്തു. മംഗലൂരുവിലേക്ക് നേരിട്ട് വിമാനമില്ലായിരുന്നു. തുടർന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റെടുത്തു. അവിടെ നിന്ന് കാറിൽ മംഗലാപുരത്തെത്തി. തിരിച്ച് ട്രെയിനിൽ കേരളത്തിലേക്ക് വരുമ്പോഴാണ് 25 ലക്ഷം അടങ്ങിയ പെട്ടി കാണാതായത്. പണം മോഷണം പോയി എന്ന് തന്നെയായിരുന്നു മുരളി അന്ന് വ്യക്തമാക്കിയത്. അദ്ദേഹം അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.
സംഭവം വിവാദമായപ്പോൾ കെ പി സി സി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരമാണ് താൻ പരാതി പിൻവലിച്ചതെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ 25 ലക്ഷം ഒഴികെയുള്ള പണം മുല്ലപ്പള്ളിക്ക് കൈമാറി രസീത് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്റിന് നൽകിയ കത്തിൽ തിരുവള്ളൂർ മുരളി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് ഒരു കോടിയോളം രൂപയാണ് മുല്ലപ്പള്ളിക്കായി എ ഐ സി സിയിൽ നിന്ന് കിട്ടിയതെന്ന് വ്യക്തമാണ്. അപ്പോൾ സ്വാഭാവികമായും രാഘവൻ പറഞ്ഞതുപോലെ രണ്ടു കോടി സ്ഥാനാർത്ഥിക്ക് കിട്ടുമെന്നുള്ളത് യാഥാർത്ഥ്യമാകാൻ സാധ്യത ഏറെയാണ്. കള്ളപ്പണം പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിമാനത്തിലും ട്രെയിനിലും കാറിലും മാറിമാറി സഞ്ചരിച്ച കഥയെല്ലാം കെ പി സി സി പ്രസിഡന്റിന് മുരളി എഴുതിയ കത്തിൽ അന്ന് തന്നെ വ്യക്തമാക്കപ്പെട്ടതാണ്.
കാണാതായ പണത്തെപ്പറ്റിയുടെ സംശയങ്ങൾ പിന്നീട് അടുത്തകാലത്താണ് വ്യക്തത കൈവരുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തിരുവള്ളൂർ മുരളി നടത്തിയ ഒരു പ്രസംഗം യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ എങ്ങോട്ടാണ് പോയതെന്ന് താൻ തുറന്നു പറഞ്ഞാൽ പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നായിരുന്നു മുരളിയുടെ പ്രസ്താവന.തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പങ്കുപറ്റിയവർ ഇന്നും നേതാക്കളായി രാഷ്ട്രീയത്തിലുണ്ട്. ചിലർ സ്ഥാനാർത്ഥികളുമാണ്. പാർട്ടിയിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചു മാറ്റിയെന്ന ആരോപണം ഉണ്ടായത്. എ ഐ സി സി കേരളത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിനാണ് കൊണ്ടുവന്ന തുകയാണത്. ഇതിന്റെ കണക്ക് കാണിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പണം എവിടെപോയെന്ന് വ്യക്തമാക്കാൻ മുല്ലപ്പള്ളിയും കോൺഗ്രസ് നേതാക്കളും തയ്യാറാവണമെന്നും മുരളി ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്ന് തന്നെ പണം കാണാതെ പോയതല്ലെന്നും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നടന്ന നാടകമായിരുന്നു ആ സംഭവമെന്ന് വ്യക്തമാണ്.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന തിരുവള്ളൂർ മുരളി കുറേക്കാലം ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ഭരണം നടത്തിയിരുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയിന് പാർട്ടി ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തുടർന്നാണ് ഇടത് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. അദ്ദേഹം സി പി എമ്മിലേക്ക് പോകുമെന്നും ശ്രുതിയുണ്ടായിരുന്നു. എന്നാൽ മുരളി ഇക്കാര്യത്തിൽ യാതൊരു നിലപാടും സ്വീകരിച്ചില്ല. ഇതേ തുടർന്ന് എൽ ജെ ഡി ഇടതു മുന്നണിയിലെത്തിയതോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും മുരളിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
മുരളി പിന്നീട് വിഷ്ണുപുരം ചന്ദ്രശേഖരൻ നേതൃത്വം നൽകുന്ന കേരള കാമരാജ് കോൺഗ്രസിലെത്തി. എൻ ഡി എ പിന്തുണയ്ക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവാണ് ഇദ്ദേഹമിപ്പോൾ. കഴിഞ്ഞ ദിവസം എൻ ഡി എയുടെ തെരഞ്ഞടുപ്പ് കൺവെൻഷനിൽ ഇദ്ദേഹം പങ്കെടുത്തു. അയൽവാസിയായ സ്ത്രീയെ അക്രമിച്ചെന്ന പരാതിയിൽ മുരളി നേരത്തെ അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയ്ക്കൊപ്പം അനാശാസ്യം ആരോപിച്ച് നാട്ടുകാർ ഇദ്ദേഹത്തെ പിടികൂടിയതും വാർത്തയായിരുന്നു. ഇപ്പോൾ ഗതികെട്ട് കാമരാജ് കോൺഗ്രസിൽ മുരളി അഭയം തേടിയപ്പോഴും മുരളിയെക്കൊണ്ട് പലതും ചെയ്യിപ്പിച്ച നേതാക്കളെല്ലാം കോൺഗ്രസിൽ സജീവമാണ്. എം കെ രാഘവനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള കോടികളുടെ കണക്കും സജീവമാകുകയാണ്.
Stories you may Like
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ജയസാധ്യത തൃശൂരിൽ സുരേഷ് ഗോപിക്ക് എന്ന് റിപ്പോർട്ട്; ഹിന്ദി ഹൃദയ ഭൂമിയിൽ മോദി തരംഗമോ?
- മൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്