ടെലഗ്രാം ഗ്രൂപ്പിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തിയത് മലയാളി എൻഐഎ ഉദ്യോഗസ്ഥൻ പി ഷൗക്കത്തലി; ആഗോള ഭീകര സംഘടനയിൽ അംഗത്വമെടുത്ത് 'ശഹീദായത്'' 15 മലയാളി യുവാക്കൾ; നിമിഷ ഫാത്തിമ അടക്കമുള്ള യുവതികൾ ഇപ്പോഴും 'സ്വർഗ്ഗം' തേടി അഫ്ഗാനിൽ അലയുന്നു; കേരളത്തിലെ ഐസിസ് വേരുകളെ വെളിവാക്കിയ കനകമല അറസ്റ്റിന് ഒരു വർഷം തികയുമ്പോൾ പുറത്തായത് ഞെട്ടിക്കുന്ന സത്യങ്ങൾ!
എം പി റാഫി
കോഴിക്കോട്: കേരളത്തിലെ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്)കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഒരു വർഷം തികയുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടാകുന്നത്. കേരളത്തിലെ ഐഎസിന്റെ വേര് കണ്ടെത്തിയ കനകമല അറസ്റ്റിന് നേതൃത്വം കൊടുത്തത് മലയാളിയും എൻ.ഐ.എ എ.എസ്പിയുമായ പി ഷൗക്കത്തലിയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാമ്പിലെത്തിയ ഏതാനും മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലുള്ള സമാന ആശയക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിൽ തന്ത്രപരമായി എൻ.ഐ.എ ഉദ്യോഗസ്ഥർ കയറിപറ്റുകയായിരുന്നു. ഹൈക്കോടതി ജെഡ്ജിമാർ സംഘ്പരിവാർ നേതാക്കൾ, യുക്തി വാദികൾ എന്നിവരെ വധിക്കാനായിരുന്നു ടെലഗ്രാം ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ കൂടിക്കാഴ്ച നടത്തുന്നതിനായാണ് കനകമലയിൽ ഒത്തുകൂടിയിരുന്നത്. എന്നാൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ ഷൗക്കത്തലിയും സംഘവും ഒക്ടോബർ രണ്ടിന് കനകമല വളയുകയായിരുന്നു.
കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. ഇവരുടെ ലാപ്ടോപ്പുകൾ, മൊബൈൽ, ഡയറികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരങ്ങൾ ലഭിച്ചു.
കനകമല ഓപ്പറേഷൻ കേരളത്തിലെ ഐ.എസ് വേര് കണ്ടെത്തുന്നതിന് നിർണായകമായതായും 500ൽ അധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തതായും എൻ.ഐ.എ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. ഐ.എസ് എന്ന ഒന്ന് ഉണ്ടെന്നതും അതിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ്. കനകമല അറസ്റ്റു മായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു ശേഷം ഇരുപതിൽ അധികം ഐ.എസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളായിരുന്നു ഈ അറസ്റ്റുകളിലേക്ക് നയിച്ചത്.
ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐ.എസിന്റെ അൽ മുഹാജിറൂൻ ബ്ലോഗും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കുറിച്ചും വിവരങ്ങൾ ലഭിച്ചു. അൽ മുഹാജിറൂൻ ബ്ലോഗിനു പിന്നിൽ പ്രവർത്തിച്ച ഐ.എസിന്റെ ഇന്ത്യൻ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയായിരുന്നു ടെലഗ്രാം ഗ്രൂപ്പിന് നേതൃത്വം കൊടുത്തത്. സജീറിനൊപ്പം ഐ.എസ് ക്യാമ്പിൽ പോയി പിന്നീട് തിരിച്ചെത്തിയ മുഈനുദ്ധീനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീർ ഈയിടെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. യു.എ.ഇയിലായിരുന്ന മുഈനുദ്ദീനെ എൻ.ഐ.എ നാട്ടിലേക്കെത്തിച്ച് അറസ്റ്റ് ചെയ്തു.
കനകമല അറസ്റ്റിന് പിന്നാലെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിൽ നിന്നും സജാർ അബ്ദുള്ള മംഗലശേരി ഫേസ്ബുക്കിൽ വെല്ലുവിളി നടത്തിയ വാക്കുകൾ ഇങ്ങനെ: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'.
ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. 2015ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു. പിന്നീട് സമാന ഐ.എസ് കേസുകൾ പഠിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് എ.എസ്പി ഷൗക്കത്തലി അടക്കമുള്ള ഉദ്യോഗസ്ഥർ പാരീസിൽ നിന്നുള്ള ക്ഷണപ്രകാരം അവിടെയെത്തിയിരുന്നു. രാജ്യാന്ത്ര ബന്ധമുള്ള എൻ.ഐ.എ അന്വേഷിക്കുന്ന നിരവധി കേസുകൾക്ക് ഈ യാത്ര സഹായകരമായിരുന്നു. പാരീസ് സ്ഫോടന കേസിൽ തുമ്പുണ്ടാക്കി ഇന്ത്യയിൽ നിന്നുള്ള എൻ.ഐ.എ സംഘത്തിന് പ്രത്യേക പുരസ്കാരം വരെ ലഭിച്ചിരുന്നു.
കനകമല അറസ്റ്റിനു ശേഷം ഇവരുമായി ആശയ സാമ്യതകളുള്ള 500ൽ അധികം മലയാളികളെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിൽ നൂറിലധികം പേരെ തീവ്രമായ ഐഡിയോളജിയിൽ നിന്നും എൻ.ഐ.എക്ക് പിന്തിരിപ്പിക്കാൻ സാധിച്ചു. തീവ്ര ആശയത്തിൽ നിന്ന് മാറുന്നവരെ എൻ.ഐ.എ നീരീക്ഷണ വിധേയമാക്കുകയും മാറ്റം ഉറപ്പു വരുത്തുകയും ചെയ്യും. കനകമലയിൽ നിന്ന് പിടിക്കപ്പെട്ടവർ വിവിധ പേരുകളിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാന ആശയക്കാരുമായി ഇവർ നിരന്തരമായി സംവിദിച്ചിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ഇതിലൂടെ നൂറുകണക്കിന് സോഷ്യൽ മീഡിയ ഐഡികളും ഗ്രൂ്പ്പുകളും നിരീക്ഷിക്കാൻ പറ്റിയെന്നത് കനകമല അറസ്റ്റിന്റെ മറ്റൊരു നേട്ടമാണ്. ഇരുനൂറോളം പേരെ സോഷ്യൽ മീഡിയ വഴി പിന്തുടന്ന് ചോദ്യം ചെയ്തവരാണ്. നിർണായക തെളിവ് ലഭിക്കുന്നവരെ ചോദ്യം ചെയ്യലിനു ശേഷം ഉറപ്പു വരുത്തിയാണ് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഈയിടെ രാജ്യം വിട്ട് ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷാജഹാനടക്കം ഇവരുടെ സംഘത്തിൽപ്പെട്ടവർ കനകമലയിൽ നിന്ന് പിടിയിലായവരുമായി ബന്ധമുണ്ട്്. ഇവരുമായി ബന്ധപ്പെട്ട സംഘങ്ങളെ എൻ.ഐ.എ ഇപ്പോഴും നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകൾ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവർ തന്നെ സന്ദേശങ്ങളയച്ചു. ഖിലാഫത്ത് സ്ഥാപിക്കുകയും ജിഹാദിലൂടെ സ്വർഗം നേടുകയാണ് ലക്ഷ്യമെന്നും ഇവർ നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ സർ്ക്കാർ സംവിധാനങ്ങളില്ലാത്ത ഐ.എസ് സ്വാധീന മേഖലകളിൽ അന്വേഷണ സംഘത്തിന് എത്തുക പ്രയാസമായിരുന്നു. മലയാളി സംഘം ഐ.എസിലേക്കു തന്നെയാണ് പോയി എന്നത് സ്ഥിരീകരിക്കാൻ സാധിച്ചത് കനകമല അറസ്റ്റും അനുബന്ധ അന്വേഷണത്തിന്റെയും നേട്ടമായിരുന്നു. ആഗോള ഭീകര സംഘടയായ ഐ.എസിന്റെ ഇന്ത്യയിലേയും കേരളത്തിലേയും വേരുകൾ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജൻസിക്ക് പൊൻതൂവലാണ്.
കനകമല അറസ്റ്റിന് ശേഷം ഐസിസിൽ ചേർന്ന 15 മലയാളികൾ മരിച്ചിട്ടുണ്ട്. മൊത്തം അമ്പതോളം മലയാളികൾ ഐസിസിൽ ഉണ്ടെന്നാണ് അറിയുന്നത്. മലയാളികളായ യുവതികളും ഐസിസ് ക്യാമ്പിൽ കഴിയുന്നു. എന്നിട്ടും കേരളത്തിലെ ഐസിസ് ആശയത്തിന് ശക്തിവർദ്ധിക്കുന്നു എന്നതാണ് മലയാളികളെ ഇപ്പോഴും ഞെട്ടിക്കുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്