Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ പുള്ളിപ്പുലികളെ കുറിച്ചു പഠിക്കാൻ ഇറാനിലെത്തി; പുള്ളിപ്പുലിയുടെ നീക്കങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച കാമറകൾ കുഴപ്പത്തിലാക്കി; അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി ചാരപ്രവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റു ചെയ്തു തുറുങ്കലിൽ അടച്ചു ഇറാൻ സർക്കാർ; ഒരു വർഷമായി സഹപ്രവർത്തകർക്കൊപ്പം ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തക നിലുഫർ ബയാനിക്ക് നീതി നേടി സോഷ്യൽ മീഡിയാ കാമ്പയിൻ; തുടക്കം കുറിച്ച് മുരളീ തുമ്മാരുകുടി

വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ പുള്ളിപ്പുലികളെ കുറിച്ചു പഠിക്കാൻ ഇറാനിലെത്തി; പുള്ളിപ്പുലിയുടെ നീക്കങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച കാമറകൾ കുഴപ്പത്തിലാക്കി; അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി ചാരപ്രവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റു ചെയ്തു തുറുങ്കലിൽ അടച്ചു ഇറാൻ സർക്കാർ; ഒരു വർഷമായി സഹപ്രവർത്തകർക്കൊപ്പം ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തക നിലുഫർ ബയാനിക്ക് നീതി നേടി സോഷ്യൽ മീഡിയാ കാമ്പയിൻ; തുടക്കം കുറിച്ച്  മുരളീ തുമ്മാരുകുടി

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: നിലുഫർ ബയാനി... പരിസ്ഥിതി സ്‌നേഹികളുംം മനുഷ്യാവകാശ പ്രവർത്തകരും മറക്കാത്ത പേരാണ് ഇത്. ഇറാൻ എന്ന സങ്കുചിത ലോകത്തു നിന്നും പുറംലോകത്തെത്തി വിദ്യാഭ്യാസം നേടിയവൾ. ഇറാൻ ഇടക്കാലത്ത് ലോകത്തിന് മുമ്പിൽ വാതിൽ തുറന്നപ്പോൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി ഇറാൻ ചീറ്റകളെ കുറിച്ച് ഗവേഷണത്തിന് തുനിഞ്ഞപ്പോൾ അഴിക്കുള്ളിൽ ആയവൾ. ഒരു വർഷത്തോളമായി ജയിലിൽ കഴിയുകയാണ് നിലുഫർ ബയാനി എന്ന യുവതി. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ ഭാഗമായി ജോലി ചെയ്ത ശേഷം തിരിച്ചു നാട്ടിലെത്തിയപ്പോഴായിരുന്നു ബയാനിക്ക് അപ്രതീക്ഷിതമായി ദുരന്തം നേരിടേണ്ടി വന്നത്.

കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാൻ ജയിലിൽ കഴിയുകയാണ് നിലുഫർ ബയാനി. ഇറാൻ പുള്ളിപ്പുലികളെ കുറിച്ച് ഗവേഷണം നടത്താൻ തുനിഞ്ഞ വേളയിലാണ് നിലുഫർ ബയാനി അറസ്റ്റിലാകുന്നത്. ചാരപ്രവർത്തനം ആരോപിച്ചായിരുന്നു അറസ്റ്റ്. വംശനാശ ഭീഷണിയുള്ള ഇറാൻ പുള്ളിപ്പുലികളെ കുറിച്ചായിരുന്നു നിലുഫറിന്റെ പഠനം. മറ്റ് എട്ടുപരിസ്ഥിതിപ്രവർത്തകരും ഇവരോടൊപ്പം അറസ്റ്റിലായി വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാണ്. വെറും അൻപതെണ്ണം മാത്രം അവശേഷിച്ചിട്ടുള്ള ഏഷ്യൻ ചീറ്റയെ അവയുടെ നീക്കം മനസ്സിലാക്കിപ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പഠനം നടത്തുകയായിരുന്നു അവർ. ഈ ക്യാമറ ഉപയോഗിച്ചത് അടക്കം ചാരപ്രവർത്തനത്തിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇതോടെ ബയാനിയും കൂട്ടരും ഇറാൻ ജയിലിൽ കഴിയുകയാണ്.

കഴിഞ്ഞ വർഷം നവംബറിൽ 340തോളം വരുന്ന പരിസ്ഥിതി പ്രവർത്തകരും ഉദ്യോഗസ്ഥറും യുഎൻ സമാധാന അംബാസിഡർമാരും അടക്കം നിലുഫർ ബയാനിയുടെയും സഹപ്രവർത്തകരുടെയും മോചനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയരുന്നു. എന്നാൽ, ഇറാൻ ഗവൺമെന്റ് അന്നും ഈ നീക്കങ്ങളോട് മുഖം തിരിഞ്ഞു നിന്നു. നിലുഫറിനെ ജയിലിന് ഉള്ളിൽ നിന്നും പുറത്തിറക്കാൻ വേണ്ടി അന്താരാഷ്ട്ര സഹായം തേടി മനുഷ്യാവകാശ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഇപ്പോൾ വീണ്ടും രംഗത്തെത്തി. ഇതിനായി ഓൺലൈൻ ഒപ്പുശേഖരത്തിന് തുടക്കമിട്ടു യുഎൻ ഉദ്യോഗസ്ഥൻ മുരളീ തുമ്മാരുകുടി അടക്കമുള്ളവരും സജീവമായി ഈ നീക്കത്തെ പിന്തുണച്ചു കൊണ്ട് രംഗത്തുണ്ട്. മലയാളികൾ അടക്കമുള്ളവർ നിലുഫറിന്റെ മോചനത്തിനായുള്ള ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വെക്കണം എന്നാവശ്യപ്പെട്ടാണ് തുമ്മാരുകുടി രംഗത്തെത്തിയത്.

നിലുഫർ ബയാനിയെ സപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട് തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

വളരെ പ്രാധാന്യമുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു വിഷയമാണ്. സുഹൃത്തുക്കളുടെ സഹായം വേണം. എന്റെ സഹപ്രവർത്തകയായിരുന്നു നിലുഫർ ബയാനി. ഇറാനിൽ നിന്നുള്ള കുട്ടിയാണ്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം ഐക്യരാഷ്ട്ര സഭയിൽ വന്ന് എന്റെ വകുപ്പിൽ അഞ്ചു വർഷം ജോലി ചെയ്തു.

2017 ൽ ഇറാനുമായുള്ള ഉപരോധം അവസാനിപ്പിച്ച് പുറം ലോകം ഇറാനോട് കൂടുതൽ അടുത്ത സമയത്ത്, യു എന്നിലെ ജോലി ഉപേക്ഷിച്ച് അവർ ഇറാനിലേക്ക് പോയി. ഇറാനിലെ കുന്നുകളിൽ കാണപ്പെടുന്ന ഏഷ്യൻ പുള്ളിപ്പുലികളെപ്പറ്റി പഠിക്കാനുള്ള ഒരു പ്രോജക്ടിനാണ് പോയത്. ഇറാനിൽ പക്ഷെ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. ആഭ്യന്തരവും അന്താരാഷ്ട്രീയവും ആയ മാറ്റങ്ങളുണ്ടായി. നിലുഫർ ഇതിലൊന്നും ഉൾപ്പെട്ട ആളല്ല. പരിസ്ഥിതി സംരക്ഷണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മിക്കവാറും സമയങ്ങളിൽ അവർ ഫീൽഡിലായിരുന്നു.

കഴിഞ്ഞ വർഷം ജനുവരി ഇരുപത്തി മൂന്നാം തിയതി നിലുഫറും എട്ട് സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. പുള്ളിപ്പുലിയുടെ നീക്കങ്ങൾ കണ്ടെത്താൻ അവർ സ്ഥാപിച്ച കാമറകൾ (trap cams) ആണ് അവരെ കുഴപ്പത്തിലാക്കിയതെന്നാണ് മനസ്സിലാക്കുന്നത്. നിലുഫർ ജോലി ചെയ്തിരുന്ന പ്രസ്ഥാനത്തിലെ മേധാവി രണ്ടാഴ്ചക്കകം ജയിലിനുള്ളിൽ മരണപ്പെട്ടു. നിലുഫർ ഇപ്പോഴും ജയിലിൽ തന്നെയാണ്. കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടില്ല.

നിലുഫറിന്റെ നിരപരാധിത്വത്തിൽ എനിക്ക് ഒട്ടും സംശയമില്ല. അതുകൊണ്ട് തന്നെ നിലുഫറിന്റെ സഹപ്രവർത്തകരായ ഞങ്ങൾ ചേർന്ന് അവർക്ക് വേണ്ടി ഒരു കാംപയിൻ നടത്തുകയാണ്. ഇവിടെയാണ് നിങ്ങളുടെ സഹായം വേണ്ടത്. ഇതൊരു മാനുഷിക പ്രശ്‌നമായി മാത്രം കാണണമെന്നതാണ് എന്റെ റിക്വസ്റ്റ്.  നിലുഫർ ഇപ്പോഴും ജയിലിലാണെന്ന് ഓർക്കുക. അതിനാൽ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാതിരിക്കുക. അങ്ങനെ പറയുന്നത് അവരുടെ താല്പര്യത്തിനും സുരക്ഷക്കും എതിരായി വരാം. നിലുഫറിന് കോടതിയിൽ സ്വന്തം വക്കീലിനെ വെച്ച് വാദിച്ച് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടണം എന്നു മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

ഈ നിവേദനത്തിൽ ഒപ്പു വക്കുന്നത് കൂടാതെ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക.

നിലുഫറിന്റെ കൂടുതൽ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ഉണ്ട്. http://www.niloufarbayani.com/

This post is about Niloufar Bayani who was my colleague. One year back she was arrested along with eight of her colleagues. She has been in jail since. I am asking my friends to sign the petition to get her justice. We are also asking my friends to share the page.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP