സോളാറിൽ ലക്ഷ്യമിട്ടത് 4000 കോടിയുടെ പദ്ധതി; ആവശ്യപ്പെട്ടത് 1000 കോടിയുടെ കമ്മീഷനെന്ന് കുരുവിള; തെറ്റിയപ്പോൾ വ്യവസായിയെ ജയിലിലടച്ചു; ബംഗ്ലുരുവിലെ വിധി തിരിച്ചടിയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ; കുരുവിള കേസ് സോളാർ കമ്മീഷനെ സ്വാധീനിച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത തിരിച്ചടിയാണ്. സോളാർ കേസുകളുമായി ബന്ധപ്പെട്ട കമ്മീഷൻ തീരുമാനത്തെ പോലും ഈ വിധി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ബംഗളുരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളാർ കമ്മീഷന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ ഗൗരവത്തോടെ തന്നെ കാണേണ്ടിവരും. ഈ സാഹചര്യത്തിൽ നടപടികൾക്കും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.
ഈ സാഹചര്യത്തിലാണ് ബംഗളുരു കോടതി വിധിയെ ഉമ്മൻ ചാണ്ടി വിമർശിക്കുന്നത്. ഏകപക്ഷീയമാണെന്നു കോടതി വിധിയെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. എക്സ് പാർട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്റെ ഭാഗം കേൾക്കുകയോ തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. കേസ് നടത്താൻ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയിൽ നിന്നു സമൻസ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോടതിയിൽ നിന്നു വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയിൽ നിന്നു പണം തട്ടിച്ചെന്നായിരുന്നു പരാതി. കേസിൽ ഉമ്മൻ ചാണ്ടി അടക്കം ആറു പേർക്കെതിരെയാണ് ബംഗളൂരു സെഷൻസ് കോടതി വിധി. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നൽകണമെന്നാണ് കോടതി വിധി. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. സ്കോസ കമ്പനി ഡയറക്ടർമാരായ ബിന്ദു നായർ, ബെൽജിത്, ആൻഡ്രൂസ് എന്നിവരും കേസിൽ പ്രതികളാണ്. സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്ന് പറഞ്ഞ് തട്ടിച്ചെന്നായിരുന്നു പരാതി.
ഈ കമ്പനിക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നൽകിയെന്നാണ് കുരുവിളയുടെ പരാതി. കേസിൽ പ്രതിഭാഗം വാദത്തിനെത്തിയില്ല. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംപ്രതി. കൺസൾട്ടൻസി എംഡി ബിനുനായരാണ് രണ്ടാംപ്രതി. ഉമ്മൻ ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസ് മൂന്നാപ്രതിയും പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഡെൽജിത്ത് നാലാംപ്രതിയുമാണ്. സോസ കൺസൾട്ടൻസിയാണ് ആറാംപ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയായ ഡെൽജിത്.
ബംഗളൂരു കോടതിയിലെ കേസ് അറിഞ്ഞില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രചാരണം തെറ്റെന്ന വാദവും സജീവമാണ്. 2015 മാർച്ച്് 23ന് ഒരുകോടി 35,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം കെ കുരുവിള കോടതിയിൽ കേസ് ഫയൽചെയ്ത ശേഷം രണ്ടുതവണ ഇതുസംബന്ധിച്ച നോട്ടീസ് ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായി രേഖയുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.. തുടർന്ന് ഉമ്മൻ ചാണ്ടി നിരന്തരം കോടതിയിൽ ഹാജരാകാതിരിക്കുകയും കേസ് എക്സ്പാർട്ടിയാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഒഴിവാക്കി നാമനിർദ്ദേശപത്രിക നൽകാൻ ഉമ്മൻ ചാണ്ടി നേരിട്ട് ബംഗളൂരുവിൽ എത്തി വക്കാലത്ത് നൽകി. സത്യവാങ്മൂലവും നൽകിയിരുന്നു.
ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ തന്റെ പേരിൽ ഒരു കേസും നിലവിലില്ലെന്നാണ് അവകാശപ്പെട്ടത്. കോടതിയിൽ ഉമ്മൻ ചാണ്ടി അപേക്ഷ നൽകിയശേഷം സ്റ്റേറ്റ്മെന്റ് എഴുതി സമർപ്പിക്കാൻ കോടതി നാലുതവണ അവധി നൽകി. ഇതു ഫയൽചെയ്യാതെ വന്നപ്പോൾ മലയാളപത്രത്തിൽ കോടതി നാലുതവണ പരസ്യം നൽകി. ഇതിനുശേഷം വീണ്ടും മൂന്ന് അവധികൂടി കൊടുത്തു. കുരുവിളയെ ക്രോസ് ചെയ്യാനും കോടതി ഉമ്മൻ ചാണ്ടിക്ക് അവസരം നൽകി. ഇതിനുശേഷമാണ് വിധി. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽകേസ് ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് രവി പൂജാരി എന്ന അധോലോകനായകൻ ഭീഷണിപ്പെടുത്തിയതായും കുരുവിള പറഞ്ഞിരുന്നു.
കുരുവിള സമർപ്പിച്ച പദ്ധതിക്കായി ദക്ഷിണകൊറിയയിൽ നിന്ന് സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയും കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്ന് സബ്സിഡിയും നൽകാമെന്ന് വാഗ്ദാനംചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. എം കെ കുരുവിളയ്ക്കുവേണ്ടി അഡ്വ. പി എൻ ജയദേവ ഹാജരായി. ആൻഡ്രൂസ്, ഡെൽജിത്, ബിനു നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ്് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്്, സോസ മാനേജ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് കുരുവിളയുടെ അക്കൗണ്ടിൽനിന്ന് ഏഴു തവണയായി 22 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ രേഖകൾ കുരുവിള കോടതിയിൽ ഹാജരാക്കിയത് കേസിൽ പ്രധാന തെളിവായി. ബാക്കി തുക പലപ്പോഴായി ഡൽഹിയിൽവച്ചും ബംഗളൂരുവിൽവച്ചും കൈമാറിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണമാണ്് പണം കൈമാറിയതെന്നും കോടതിയെ ബോധിപ്പിച്ചു.
കേരള-തമിഴ്നാട് അതിർത്തികളിൽ വൻകിട സോളാർ പദ്ധതി നടപ്പാക്കാനാണ് കുരുവിള ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള അനുമതിയും സബ്സിഡിയും വാങ്ങിനൽകാമെന്ന് പറഞ്ഞും വിശ്വാസ്യതയ്ക്ക് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പും നൽകിയാണ് പണം വാങ്ങിയത്. 2012 ഒക്ടോബർ 11ന് ക്ളിഫ് ഹൗസിലെത്തി ഉമ്മൻ ചാണ്ടിയുമായി കുരുവിള 45മിനിട്ട് ചർച്ച നടത്തിയിരുന്നു. 4,000 കോടി രുപയുടെ പദ്ധതി നടപ്പാക്കാനായിരുന്നു കുരുവിള ലക്ഷ്യമിട്ടത്. ഇതിന് കേന്ദ്ര സബ്സിഡിയായി ലഭിക്കേണ്ട 40 ശതമാനമായ 1600 കോടിരൂപയിൽനിന്നും 1000 കോടി ഉമ്മൻ ചാണ്ടി കമീഷനായി ആവശ്യപ്പട്ടുവെന്നും കുരുവിള ആരോപിച്ചു. ഇത് സോളാർ കമീഷനിലും കുരുവിള മൊഴിയായി നൽകിയിട്ടുണ്ട്. പദ്ധതിയുടെ 25 ശതമാനം തുക കമീഷനായി നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചാണ് താൻ മടങ്ങിയതെന്നും കുരുവിള കമീഷനോട് പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴായി വാങ്ങിയപണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുരുവിളയുടെ പേരിൽ കള്ളക്കേസ് എടുത്ത് ജയിലിൽ അടയ്ക്കുകയാണ് ചെയ്തത്. തുടർന്നാണ് ബംഗളൂരു കോടതിയിൽ സിവിൽകേസും കേരള ഹൈക്കോടതിയിൽ ക്രിമിനൽ കേസും നൽകിയത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍