ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം വിശ്വാസികൾക്ക് എതിരെ; ക്രിസ്ത്യൻ ബെൽറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി സഭാ നേതൃത്വത്തിനു അടികൊടുക്കാൻ ഒരുങ്ങി ഓപ്പൺ ചർച്ച് മൂവ്മെന്റ്; കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനം; ചർച്ച് ആക്ട് നടപ്പിലാക്കാൻ ഇല്ലെന്ന് പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും കേരളത്തിൽ വിഷയമാകുന്നത് നിയമം കൊണ്ടുവരാതെ ഇരു മുന്നണികളും നടത്തുന്ന രാഷ്ട്രീയ പ്രീണനങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ചർച്ച് ആക്ട് നടപ്പിലാക്കാൻ തങ്ങളില്ലെന്നു പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും ചർച്ച് ആക്ട് തിരഞ്ഞെടുപ്പ് വിഷയമായി വരുന്നു. ചർച്ച് ആക്ട് നടപ്പിലാക്കാൻ വിമുഖത കാണിച്ച ഇരുമുന്നണികളെയും തുറന്നു കാണിക്കാൻ ഒരുങ്ങുന്നത് ക്രിസ്തീയ സഭാ നേതൃത്വത്തിന്നെതിരെ നിലകൊള്ളുന്ന ഓപ്പൺ ചർച്ച് മൂവ്മെന്റാണ്. മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ ബെൽറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി ചർച്ച് ആക്ട് സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ഓപ്പൺ ചർച്ച് മൂവ്മെന്റ് ഒരുങ്ങുന്നത്.
ചർച്ച് ആക്റ്റ് നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം വിശ്വാസികൾക്ക് എതിരാണ്. അതിനാൽ ചർച്ച് ആക്ടും കേരളത്തിലെ കാർഷിക ആത്മഹത്യകളും വിഷയമാക്കി കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ഓപ്പൺ ചർച്ച് മൂവ്മെന്റ് തീരുമാനം.
ചർച്ച് ആക്ടും കാർഷിക ആത്മഹത്യകളുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കി ഇവർ ഉയർത്തുന്നത്. ചർച്ച് ആക്ട് ആദ്യമേ നടപ്പിലാക്കേണ്ടിയിരുന്നു. യുഡിഎഫ് സർക്കാർ ചർച്ച് ആക്റ്റ് പ്രശ്നത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. സഭാ മേലധ്യക്ഷന്മാർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇരുമുന്നണികളും ചർച്ച് ആക്ടിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്നു. ചർച്ച് ആക്ട് സംബന്ധിച്ച് ഒരു ചർച്ച വരെ സമൂഹത്തിൽ നടക്കുന്നുമില്ല. ഈ ഘട്ടത്തിലാണ് സഭാ നേതൃത്വത്തിന്നെതിരെ കടുത്ത നിലപാടുകളുമായി രംഗത്ത് നിൽക്കുന്ന ഓപ്പൺ ചർച്ച് മൂവ്മെന്റ് ചർച്ച് ആക്ട് ബിൽ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങുന്നത്.
ചർച്ച് ആക്ട് ബില്ലിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സഭാ നേതൃത്വം ഒരുങ്ങുകയാണ്. സഭാ നേതൃത്വം പറയുന്നത് ചർച്ച് ആക്ട് വന്നാൽ സഭാ സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം വരുന്നു എന്നാണ്. എന്നാൽ ചർച്ച് ആക്ടിന്റെ അന്തസത്ത അങ്ങിനെയല്ല. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അധ്യക്ഷനായ മുൻ നിയമപരിഷ്ക്കരണ കമ്മീഷനാണ് ഈ ആക്റ്റിന്റെ കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്. മൂന്നു തലത്തിലുള്ള സഭാ സമിതികൾ വരുകയാണ് ചെയ്യുന്നത്. ക്രൈസ്തവ സമൂഹത്തിനു സഭാഭരണത്തിൽ പങ്കാളിത്തം ഉറപ്പാകുന്ന രീതിയാണ് ഓപ്പൺ ചർച്ച് ആക്ട് വന്നാൽ നടപ്പിലാക്കുക.
സഭയ്ക്ക് പള്ളികമ്മറ്റികളും രൂപതാ കമ്മറ്റികളും രൂപതാ സമിതികളുമുണ്ട്. അതുകൊണ്ട് ചർച്ച് ആക്റ്റ് നടപ്പിലാക്കണ്ട ആവശ്യമില്ലാ എന്നാണ് സഭാ നേതൃത്വം പറയുന്നത്. ഇത് ക്രിസ്തീയ സഭാ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. ഈ സമിതികൾ എല്ലാം തന്നെ മെത്രാന്റെ ഉപദേശക സമിതികളാണ്.
അവയ്ക്കൊന്നും തന്നെ അധികാരമോ സുതാര്യതയോ ഇല്ല. മെത്രാൻ ആണ് ഏകാധിപതി. മറ്റാർക്കും റോളില്ല. ഈ കാര്യത്തിൽ മാറ്റം വരുത്തണം. അതിനായി ചർച്ച് ആക്ട് നടപ്പിൽ വരണം. ഞങ്ങളുടെ സ്ഥാനാർത്ഥി നീക്കം ചർച്ച് ആക്ടിനെ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കും-ഓപ്പൺ ചർച്ച് മൂവ്മെന്റ് ചെയർമാൻ റജി ഞള്ളാനി മറുനാടൻ മലയാളിയോട് പറഞ്ഞു.
ചർച്ച് ആക്റ്റിനൊപ്പം കർഷിക ആത്മഹത്യയും ഓപ്പൺ ചർച്ച് മൂവ്മെന്റ് വിഷയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത് ഏഴു കർഷകരാണ്. ഉൽപ്പന്നങ്ങളുടെ വിലയിടവ് കർഷകരെ അലട്ടുകയാണ്. കാപ്പി, കുരുമുളക്, ഏലം, നെൽ, റബ്ബർ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ബാങ്കുകൾ ജപ്തി ഭീഷണിയുമായി കർഷകർക്ക് പിറകെയാണ്. ബ്ലേഡ് മാഫിയകൾ കർഷകരെ കൊള്ളയടിക്കുകയുമാണ്.
കൃഷി നാശം തടയുന്നതിനോ കർഷകരെ സംരക്ഷിക്കുന്നതിനോ നടപടികളില്ല. കർഷകർക്ക് നീതിക്കായുള്ള പോരാട്ടം ശക്തമാക്കാൻ കൂടി വേണ്ടിയാണ് ഓപ്പൺ ചർച്ച് മൂവ്മെന്റിന്റെ രംഗപ്രവേശം- റെജി ഞള്ളാനി പറയുന്നു. എന്തായാലും ചർച്ച് ആക്ട് ചർച്ച ചെയ്യാതെ അവസാനിപ്പിക്കാനുള്ള സഭാ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തൽക്കാലത്തേക്കെങ്കിലും വിലങ്ങുതടിയായി മാറുകയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഓപ്പൺ ചർച്ച് മൂവ്മെന്റിന്റെ രംഗപ്രവേശം.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍