അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത് കണ്ണീരോടെ; പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകി സങ്കടം; അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചും; കുരുന്നുകൾ പോലും സങ്കടം സഹിക്കാനാവാതെ നിലവിളിക്കുന്ന കാഴ്ച്ച ഹൃദയഭേദകം; അനേകം പള്ളികളിൽ നിന്നും യാക്കോബായക്കാർ പടിയിറങ്ങുന്നത് ഹൃദയഭേദകമായി
മറുനാടൻ മലയാളി ബ്യൂറോ
കോതമംഗലം: കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികൾ രക്തം കൊണ്ട് സത്യം ചെയ്തു. സ്വന്തം വിരൽ മുറിച്ച രക്തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾ കുട്ടിക്കൂട്ടം പ്രാർത്ഥന കൂട്ടായ്മയിൽ സത്യപ്രതിജ്ഞെേ നഞ്ചറ്റിയത്. ഇതു തന്നെയാണ് യാക്കോബായക്കാർ പടിയിറങ്ങുന്ന എല്ലാ പള്ളികളിലേയും കാഴ്ച. അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങുന്നത് കണ്ണീരോടെ പള്ളികൾ വിട്ടിറങ്ങി. പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകിയത് അടങ്ങാനാവാതെ സങ്കടമാണ്. അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചുമാണ്. അങ്ങനെ പള്ളി തർക്കത്തിൽ ഓർത്തഡോക്സുകാർ സുപ്രീംകോടതി വിധിയുടെ കരുത്തിൽ ഓരോ പള്ളികളായി സ്വന്തമാക്കുകയാണ്.
കോതമംഗലത്തും തൊടുപുഴയിലും എല്ലാം ഇത് തന്നെയാണ് കണ്ടത്. ഞങ്ങളുടെ പൂർവികരാൽ പകർന്നുനൽകിയ വിശ്വാസം ലോകാവസാനംവരെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ രക്തത്തിലേറ്റുവാങ്ങിയതിന് തെളിവായാണ് രക്തം കൊണ്ടു സത്യം ചെയ്തതെന്നു കോതമംഗലത്ത് വിശ്വാസ സംരക്ഷണത്തിന് എത്തിയ കുട്ടികൾ പറഞ്ഞു. കൈകൾ കോർത്തുപിടിച്ച സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിവരാന്തയിൽ കയറിയാണ് കുട്ടികൾ കൈവിരലിൽ സിറിഞ്ച് സൂചി കുത്തി വെള്ളക്കടലാസിൽ രക്തംകൊണ്ട് സത്യം എന്ന് എഴുതിയത്. മോർ ബസേലിയോസ് വെണ്ടുവഴി സൺഡേ സ്കൂളുകളിലെ അലീന ബാബു, ബേസിൽ ബിജു, അനീന ബാബു, അലോക് എൽദോ, അഞ്ജന മോജ്, അലിൻ ബിജു, ബിൻല ഷാജു, സെസ ബന്നി, സാന്ദ്രാ പോളി, അനിയ ബൈജു, സാന്ദ്ര സി.എസ്, ആൻവി മരിയ, നിയ ബേസിൽ, അലീന മേരി സാബു, ആൻലിയ, ആൽവിൻ വർഗീസ്, ബേസിൽ റോയ് എന്നിവരാണ് ആദ്യം ഇതിനു മുതിർന്നത്. ഇതുകണ്ടുനിന്ന മറ്റുകുരുന്നുകളും അദ്ധ്യാപകരും മാതാപിതാക്കളും പിന്നാലെയെത്തി രക്തം കൊണ്ട് സത്യം ചെയ്യുന്നതു തുടർന്നു.
പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികളാണ്. 'പരിശുദ്ധസഭയുടെ ആദ്യ പാത്രിയർക്കീസായ പത്രോസ് ശ്ലീഹ സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തിൽനിന്ന് കൈവയ്പ് ലഭിച്ചിട്ടുള്ളതും...' എന്നു തുടങ്ങി ആ സത്യവിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനായി മലങ്കരയിൽ എഴുന്നള്ളിയ മഹാപരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന കബറിനെ സാക്ഷിനിർത്തി ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു... ഇതു സത്യം, സത്യം, സത്യം...' എന്ന് കൊച്ചുകണ്ഠങ്ങളിൽനിന്ന് ഉയർന്ന പ്രതിജ്ഞ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
തൊടുപുഴയിൽ കണ്ണീരോടെ പള്ളി വിട്ടു നൽകി പടിയിറങ്ങിയ വിശ്വാസികൾ പിറ്റേന്ന് മടങ്ങിയെത്തി പള്ളിക്ക് മുന്നിലെ റോഡിൽ കുർബാന അർപ്പിച്ചു. സുപ്രീം കോടതിയുടേയും മുട്ടം സബ്കോടതിയുടേയും വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പന്നൂർ സെന്റ് ജോൺസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു നൽകിയതിന് പിറ്റേന്ന് ഞായറാഴ്ച കുർബാന അർപ്പിക്കാനായി എത്തിയത്. പള്ളിയിൽ കയറാനാകാത്തതനാലാണ് താഴെയുള്ള കുരിശിനു സമീപത്തായി വികാരി ഫാ. ബേസിൽ രാജു ഞാനാമറ്റം കുർബാന നടത്തിയത്. കുർബാനയിൽ ഉടനീളം പുരോഹിതരും വിശ്വാസികളും കരഞ്ഞുകൊണ്ടാണു പങ്കെടുത്തത്.
സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം വിശ്വാസികളാണ് റോഡരുകിൽ നടത്തിയ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാനെത്തിയത്. ഇതിനിടെ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർ കുർബാന നടത്തി. കുർബാനയ്ക്ക് ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓർത്തഡോക്സ് വൈദികർ തടഞ്ഞു. ഇതോടെ ഇരുവിഭാഗക്കാരും തമ്മിൽ തർക്കമായി. കരിങ്കുന്നം സിഐ. പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തി. വിശ്വാസികൾ സെമിത്തേരിയിൽ കയറുന്നത് തടയണമെന്ന നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് യാക്കോബായക്കാർ സെമിത്തേരിയിൽ കയറി പ്രാർത്ഥന നടത്തിയത്. സമാധാനപരമായി സെമിത്തേരിയിൽ കയറി പ്രാർത്ഥിക്കാൻ കഴിയാത്തതിനാൽ പലരും കരഞ്ഞു കൊണ്ടാണ് മടങ്ങിയത്്. തങ്ങളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയുടെ ഫലമായി തങ്ങളുടെ പള്ളി തിരികെ ലഭിക്കുമെന്ന പ്രത്യാശ പങ്കുവച്ചാണ് പല വിശ്വാസികളും മടങ്ങിയത്. വികാര നിർഭരവും സംഘർഷഭരിതവുമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചാണ് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗം പള്ളി വിട്ടിറങ്ങിയത്.
വിശ്വാസ സംരക്ഷണത്തിന് കുട്ടി പട്ടാളം
പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികൾ. ഇന്നലെ നടന്ന അഖില മലങ്കര യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷന്റെ കുട്ടിക്കൂട്ടം എന്ന പ്രാർത്ഥനാ പ്രതിജ്ഞയും ചങ്ങലയും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ പ്രാതിനിധ്യത്താൽ രചിച്ചതു പുതുചരിത്രം.
വിശ്വാസസംരക്ഷണത്തിനായി കൈകൾ കോർത്ത് പ്രതിജ്ഞ ചൊല്ലിയ കുരുന്നുകൾ ആരുടേയും കണ്ണു നനയിപ്പിക്കുന്ന കാഴ്ച. ഞങ്ങൾ കോർത്തുപിടിച്ചത് കൈകളല്ല മനസുകളാണെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ഓർമവച്ചകാലം മുതൽ ആരാധന നടത്തിയിരുന്ന പള്ളിയും സൺഡേ സ്കൂൾ മുറികളും നഷ്ടപ്പെട്ട വിദ്യാർത്ഥികളും വിശ്വാസ സംരക്ഷണത്തിനായി എത്തിയിരുന്നു.
അന്ത്യോഖ്യ സിഹാസനത്തിന് ജയ് വിളിച്ചും പാത്രിയർക്കൽ പതാക ഉയർത്തിപ്പിടിച്ചും ചെറിയ പള്ളി മുറ്റത്ത് കുട്ടിക്കൂട്ടം വിശ്വാസം പരമമെന്ന് ഉദ്ഘോഷിച്ചു. തലമുറകൾ കൈമറിഞ്ഞെത്തിയ വിശ്വാസത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിനായാണ് ദൂരങ്ങൾ താണ്ടി പള്ളിമുറ്റത്ത് ഒത്തുകൂടിയതെന്നും കുട്ടികൾ പറഞ്ഞു. ചിന്തോദ്ദീപക വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പലരും വിശ്വാസ സംരക്ഷണ സമ്മേളനത്തിനെത്തിയത്. വിശ്വാസം മൗലികാവകാശമാണ്, വിശ്വാസം ഞങ്ങൾക്ക് ഏറ്റവും വലിയ സ്വത്ത്, ഞങ്ങളുടെ ഭരണഘടന പരിശുദ്ധ ബൈബിൾ, ബാവയുടെ കബർ ആത്മീയസ്വത്ത് തുടങ്ങിയ വാചകങ്ങൾ പ്ലക്കാർഡുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഈ വരികളെക്കുറിച്ചും വാചാലരായിരുന്നു കുരുന്നുകൾ.
എഴുതിയതും ഏറ്റുവിളിച്ചതുമെല്ലാം ശരികളാണെന്ന് ഉറച്ച വിശ്വാസമുണ്ട്. വിശ്വാസത്തിൽതന്നെ മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഇനി തങ്ങളുടെ ആരാധനാലയങ്ങൾ വിട്ടുകൊടുക്കില്ലെന്നും ആവശ്യം വന്നാൽ അതിനായി തിരികെയെത്തുമെന്നും അവർ പറയുന്നു.
ചെറിയ പള്ളിക്ക് കൂട്ടായ്മ
മാർത്തോമ്മാ ചെറിയ പള്ളിക്ക് നാടിന്റെ പൂർണ പിന്തുണ. പള്ളി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. കോതമംഗലത്തെ പൗരപ്രമുഖർ, രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റേഴ്സ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ തുടങ്ങിവയുടെ ഭാരവാഹികളുടെ യോഗത്തിലാണ് ആവശ്യമെങ്കിൽ ചെറിയ പള്ളിക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.
കോതമംഗലത്തെ സംഘർഷ ഭൂമിയാക്കി നഗരത്തിന്റെ വിളക്കു കെടുത്താൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ആന്റണി ജോൺ എംഎൽഎ. അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, എ.ജി. ജോർജ്, കെ.പി. ബാബു, കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, എം.യു. അഷറഫ്, ഇ.കെ. സേവിയർ, കെ.വി. തോമസ്, വി.ടി. ഹരി, പി.എച്ച്. ഷിയാസ്, ഷെമീർ പനക്കൽ, പ്രിൻസ് വർക്കി, എബി ഏബ്രഹാം, ജെയ്സൺ ഡാനിയേൽ, പ്രഫ. കെ.എം. കുര്യാക്കോസ്, എ.ടി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി അയയ്ക്കും
അഖില മലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി സമർപ്പിക്കും. ഇതിന്റെ പകർപ്പ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും അയയ്ക്കും. ഇന്നലെ കോതമംഗലത്ത് നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ പ്രസംഗിക്കവേ സൺഡേ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെവ. എം.ജെ. മർക്കോസാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ 700-ൽ ഏറെ സൺഡേ സ്കൂളുകളിലെ വിദ്യാർത്ഥികൾ നവംബർ 18 ന് അതതു സ്ഥലത്തെ പോസ്റ്റ് ഓഫീസ് വഴിയായാണ് ഹർജി അയയ്ക്കുക. നവംബർ 3, 7, 10 തീയതികളിൽ വിവിധയിടങ്ങളിൽ സൺഡേ സ്കൂളുകളിൽ ഇതേവിഷയത്തിൽ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളാ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്കും നൽകും.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്