രേഖകൾ കത്തിച്ചും ജയിൽ ഡയറി തിരുത്തിയും വ്യാജ എഫ് ഐ ആർ എടുത്തും പൊലീസുകാരെ കൊണ്ട് കള്ളസാക്ഷി പറയിച്ചും ആദ്യ ദിവസം മുതൽ അട്ടിമറി ശ്രമം; ഏക സാക്ഷിയെ കാശു കൊടുത്ത് അട്ടിമറിച്ചും തെളിവുകൾ ഇല്ലാതെയാക്കി; എന്നിട്ടും രണ്ട് പേരെ സ്ഥാനക്കയറ്റം നൽകി സർക്കാർ എസ് പിമാരാക്കി; ഒരാൾക്ക് ഐപിഎസ് കൊടുക്കാനും ശുപാർശ ചെയ്തു; കാക്കിയിട്ട നരാധമന്മാർക്ക് വധശിക്ഷ കിട്ടുന്നത് പ്രഭാവതിയമ്മയുടെ കണ്ണൂനീർ കാണാതിരിക്കാൻ ദൈവത്തിന് സാധിക്കാത്തതു കൊണ്ട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ സത്യം കനലായി തെളിഞ്ഞുവന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ തടിബെഞ്ചിൽ ഉദയകുമാറിനെ ഇരുമ്പുദണ്ഡിന് ഉരുട്ടിക്കൊന്നതിലെ സത്യം തെളിഞ്ഞു. അതിന് സിബിഐ എത്തേണ്ടി വന്നു. നടന്നതെല്ലാം അസ്വാഭാവികമാണ്. ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയാലും എങ്ങനേയും രക്ഷപ്പെടാൻ കഴിയുമെന്ന പൊലീസുകാരുടെ ആത്മവിശ്വാസത്തെയാണ് പ്രഭാവതിയമ്മ തകർത്തെറിഞ്ഞത്. മകന്റെ ജീവനെടുത്തവർക്കെതിരെ ഒറ്റയാൾ പട്ടാളത്തെ പോലും പോരാട്ടം നടത്തി. ഒടുവിൽ നിയമം അറിയാവുന്ന നിയമ പാലകരായിരുന്നവർക്ക് ശിക്ഷ എത്തുന്നു. എങ്ങനേയും കേസിൽ നിന്ന് രക്ഷപ്പെടാമെന്ന കണക്ക് കൂട്ടലാണ് തെറ്റുന്നത്. ദൃക്സാക്ഷിയായ സുരേഷും പൊലീസുകാരും ഒരുഘട്ടത്തിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. എന്നാൽ, ദൈവം അവശേഷിപ്പിച്ചപോലെ ചില തെളിവുകൾ കോടതിയിൽ ഉയിർത്തെഴുന്നേറ്റു. അമ്മയുടെ മനസ്സ് പോലെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു.
ഒന്നും പ്രതി കെ ജിതുകുമാറിനും രണ്ടാ പ്രതി എസ് വി ശ്രികുമാറിനും വധ ശിക്ഷ കിട്ടുമ്പോൾ അത് അമ്മയുടെ കണ്ണിരന്റെ വിലയാണ്. ആരും ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. പൊലീസുകാർക്ക് പരമാവധി ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. എന്നാൽ സിബിഐ നിരത്തിയ വാദങ്ങൾ സിബിഐ ജഡ്ജിയുടെ കണ്ണുതുറപ്പിച്ചു. മറ്റുള്ളവർക്കും അർഹിക്കപ്പെട്ട ശിക്ഷ കോടതി നൽകി. മറ്റ് പ്രതികൾക്ക് 3 വർഷം കഠന തടവാണ് ശിക്ഷ. അങ്ങനെ പൊലീസിലെ ക്രിമിനലുകളെ പ്രഭാവതി അമ്മയുടെ ഇടപടൽ എല്ലാ അർത്ഥത്തിലും കുടുക്കി. ഈ അമ്മയുടെ പോരാട്ടം തന്നെയാണ് ഇവിടെ ജയിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ ഉദയകുമാർ എന്ന നിരപരാധിയായ ചെറുപ്പക്കാരനെയാണ് ക്രൂരമായ മർദ്ദനത്തിനും ഉരുട്ടലിനും വിധേയനാക്കി കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ അഞ്ച് പ്രതികളാണ് വിചാരണ പൂർത്തിയാക്കിയത്. പൊലീസുകാർ അഡിഷണൽ കോടതിയിലെ വിചാരണയിൽ കൂട്ടത്തോടെ കൂറുമാറിയതിനെത്തുടർന്ന് അട്ടിമറിക്കപ്പെട്ട കേസിൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് സിബിഐ അന്വേഷണം വന്നതും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതികളായതും. പ്രഭാവതിയമ്മയുടെ കണ്ണീരൊപ്പാൻ ദൈവത്തിന്റെ കൈ എത്തിയതോടെ സിബിഐയുടെ പ്രയത്നങ്ങൾ ഫലം കണ്ടു. സാക്ഷികൾ കൂറുമാറിയിട്ടും ഒളിച്ചിരുന്ന തെളിവുകൾ മറനീക്കി പുറത്തുവന്നു. അങ്ങനെ പ്രതികൾക്ക് ശിക്ഷയും എത്തി.
പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയ കേസിൽ ശാസ്ത്രീയ, സാഹചര്യത്തെളിവുകലാണ് കച്ചിതുരുമ്പായത്. ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്തിത്തീർക്കാൻ ഉരുട്ടിക്കൊന്നശേഷം മോഷണക്കുറ്റം ചുമത്തി കള്ളക്കേസെടുത്തതും, ഫോർട്ട് സ്റ്റേഷനിലെ ജനറൽഡയറി തിരുത്തിയതും, പൊലീസുകാരെ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ മൊഴിമാറ്റിച്ചതുമെല്ലാം മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ തെളിഞ്ഞു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെയും രക്തം കട്ടപിടിച്ചതിന്റെയും പാടുകളുണ്ടായിരുന്നെന്ന് അന്നത്തെ ആർ.ഡി.ഒ കെ.വി. മോഹൻകുമാറും ഉദയകുമാറിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി പി. പ്രഭയും കോടതിയിൽ മൊഴിനൽകിയതോടെ അമ്മയുടെ പ്രാർത്ഥന ഫലിച്ചു. അങ്ങനെ രക്ഷപ്പെടാനായി പൊലീസ് ചെയ്തതെല്ലാം തിരിച്ചു കടിച്ചു. കൊല്ലപ്പെട്ടശേഷം ഉദയകുമാറിനെതിരെ വ്യാജ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ക്രൈം എസ്ഐ രവീന്ദ്രൻനായരെ സിബിഐ മാപ്പുസാക്ഷിയാക്കിയതും നിർണ്ണായകമായത്. സ്റ്റേഷനിൽ നടന്നതെല്ലാം ക്രൈംബ്രാഞ്ച് എസ്പി കെ. ബാലചന്ദ്രനോട് തുറന്നുപറഞ്ഞിട്ടും രേഖപ്പെടുത്തിയില്ലെന്ന് മറ്റൊരു മാപ്പുസാക്ഷി ഹീരാലാലും മൊഴിനൽകി.
പൊലീസുകാരി സജിതാകുമാരിയെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡ്യൂട്ടി ബുക്ക് തിരുത്തി കള്ളമൊഴി രേഖപ്പെടുത്തിയതായിരുന്നു സിബിഐ പൊളിച്ച ആദ്യ കള്ളം. ഇതിന് പിന്നിൽ എസ്ഐ അജിത്കുമാറും സിഐ ഇ.കെ. സാബുവും ചേർന്നാണെന്ന് കണ്ടെത്തി. തുടക്കക്കാരിയായതിനാൽ ഭീഷണി ഭയന്ന് ഇക്കാര്യങ്ങൾ ചെയ്തു. ഉദയകുമാറിനെ സ്റ്റേഷനിലെത്തിച്ചത് ഉച്ചയ്ക്ക് രണ്ടിനായിരുന്നെങ്കിലും ജനറൽഡയറിയിൽ രാത്രി എട്ടിനെന്നാക്കി മാറ്റി. ഉദയകുമാറിന്റെ കരച്ചിൽകേട്ട് ആശുപത്രിയിലെത്തിക്കാൻ പറഞ്ഞപ്പോൾ എഎസ്ഐ വിജയകുമാർ ശാസിച്ചെന്നും സജിത കോടതിയിൽ മൊഴി നൽകി. ഇതും കേസിൽ നിർണ്ണായകമായി. സിഐ ഓഫീസിലേക്ക് ചോദ്യംചെയ്യാൻ കൊണ്ടുപോയ ഉദയകുമാറിനെ ജിതകുമാറും ശ്രീകുമാറും തോളിലേറ്റിയാണ് തിരിച്ചെത്തിച്ചതെന്ന മൊ ഴിയും നിർണ്ണായകമായിരുന്നു. ഇതും പൊലീസുകാരന്റെ മൊഴിയായിരുന്നു.
ജിതകുമാറിന്റെ ആവശ്യപ്രകാരം അത്യാസന്നനിലയിലായ ഉദയകുമാറിനെ ലോക്കപ്പിലിട്ടു. അസി. കമ്മിഷണർമാരായ ഷറഫുദ്ദീൻ, ടി.കെ. ഹരിദാസ്, സിഐമാരായ ഇ.കെ. സാബു, മുഹമ്മദ്ഷാഫി എന്നിവർ പിന്നാലെ സ്റ്റേഷനിലേക്ക് കുതിച്ചെത്തി. ഉന്നതരുടെ നിർബന്ധപ്രകാരം ജനറൽഡയറി തിരുത്തി കള്ളം എഴുതിച്ചേർത്തെന്ന് തങ്കമണിയെന്ന പൊലീസുകാരൻ വെളിപ്പെടുത്തി. ഫോർട്ട് സ്റ്റേഷനിലെ ബെഞ്ചിൽ രക്തക്കറ കണ്ടെന്ന് ഫോറൻസിക് അസി. ഡയറക്ടർ തോമസ് അലക്സും ഉദയകുമാറിന്റേത് ലോക്കപ്പ് മരണമാണെന്ന് മെഡി. കോളേജിലെ ഫോറൻസിക് പ്രൊഫസർ കെ. ശ്രീകുമാരിയും കണ്ടെത്തി. സിഐ ഓഫീസിലെ ബെഞ്ചിൽനിന്ന് സീറോളജി പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഉരുട്ടാനുപയോഗിച്ച ഇരുമ്പു പൈപ്പിലും രക്തം കണ്ടെടുത്തു. ഇതും ശാസ്ത്രീയ തെളിവായി മാറി. ഇതോടെ കൊലയ്ക്ക് കാരണമായ മർദ്ദനം നടന്നത് സ്റ്റേഷനിലായിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്തു.
ബന്ധുക്കളായി അധികമാരുമില്ലാത്ത പ്രഭാവതിയമ്മയ്ക്ക് സഹോദരൻ മോഹനൻ മാത്രമായിരുന്നു തുണ. നീതി തേടിയുള്ള നിയമ പോരാട്ടത്തിന് തുടക്കം മുതൽ പൊതുപ്രവർത്തകനും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ പി.കെ രാജുവും ഒപ്പം നിന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നൽകാനും കേസിന്റെ പുരോഗതിയുടെ ഓരോ ഘട്ടത്തിലും രാജു പ്രഭാവതിയെ സഹായിച്ച് കൂടെ നിന്നു. 2005ൽ സംഭവം നടക്കുന്ന സമയത്ത് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റായിരുന്നു രാജു. സംസ്ഥാന പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോൾ സിബിഐയെ സമീപിക്കാനും രാജുവിന്റെ സഹായമുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷമായി നീതി തേടിയുള്ള അലച്ചിലിൽ, കോടതിയിലും സർക്കാർ ഓഫീസുകളിലും പലതവണ ഈ അമ്മ കയറി ഇറങ്ങി. നെഞ്ചു പൊട്ടി ഉറക്കെ കരഞ്ഞു. ഇതൊന്നും വെറുതയായില്ല. ഒടുവിൽ നീതി ദേവത അമ്മയ്ക്ക് മുന്നിൽ കനിഞ്ഞു. അങ്ങനെ ഒന്നും തങ്ങളെ ആർക്കും ചെയ്യാനാകില്ലെന്ന് വീമ്പു പറഞ്ഞവർ തലതാഴ്ത്തി കോടതിയിൽ നിന്ന് മടങ്ങുകയാണ്. സിബിഐയുടെ അന്വേഷണ മികവിന് മറ്റൊരു തെളിവ് കൂടിയാണ് ഇത്.
ശിക്ഷ വിധിച്ചിട്ടും പൊലീസുകാരെ പുറത്താക്കാതെ സർക്കാർ
കോടതി പൊലീസുകാർ തെറ്റുകാരാണെന്ന് കണ്ടെത്തിയത് ഇന്നലെയാണ്. അതുകൊണ്ട് തന്നെ അപ്പോൾ ഇവരെ സർവ്വീസിൽ നിന്ന് പുറത്താക്കേണ്ടതുമായിരുന്നു. എന്നിട്ടും സർക്കാർ അത് ചെയ്തില്ല. ക്രിമനലുകളായ പൊലീസുകാർക്ക് വാഴാനുള്ള അവസരം പരമാവധി സർക്കാർ നൽകുന്നുവെന്നതിന് തെളിവാണ് ഇത്. ശിക്ഷ വന്നാൽ ഇവരെ സർവ്വീസിൽ നിന്ന് ഡിസ്മിസ് ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതോ വെറും വകുപ്പു തല നടപടികളിൽ മാത്രമായി ഒതുങ്ങുമോ എന്ന ചർച്ചയും സജീവമാണ്
ഉദയകുമാർ കൊലക്കേസിൽ പ്രതികളായ മൂന്ന് പൊലീസുകാർ സ്ഥാനക്കയറ്റം നേടി ഇപ്പോഴും കാക്കിക്കുള്ളിലാണ്. ഉരുട്ടിക്കൊല സമയത്ത് ഫോർട്ട് സ്റ്റേഷനിലെ എസ്ഐയായിരുന്ന ടി. അജിത്കുമാർ ക്രൈംബ്രാഞ്ചിന്റെ സംഘടിത കുറ്റകൃത്യ വിഭാഗത്തിൽ (ഓർഗനൈസ്ഡ് ക്രൈം വിങ്) ഡിവൈ.എസ്പിയാണിപ്പോൾ. പ്രതിയായ ശേഷവും രണ്ട് സ്ഥാനക്കയറ്റങ്ങൾ അജിത്കുമാറിന് ലഭിച്ചു. അന്ന് കോൺസ്റ്റബിളായിരുന്ന ജിതകുമാർ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ ഗ്രേഡ് എഎസ്ഐയായി. മറ്റൊരു പ്രതി ശ്രീകുമാർ തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറും. അങ്ങനെ സുഖജീവിതം നയിക്കുമ്പോഴാണ് കേസിൽ വിധി വരുന്നത്. ചെയ്ത തെറ്റിന് ദൈവം നൽകിയ ശിക്ഷ.
കേസിൽ പ്രതിയായ രണ്ടുപേർ എസ്പിമാരായി. രണ്ട് എസ്പിമാർക്കും ഐ.പി.എസ് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ശുപാർശ ചെയ്തിരുന്നെങ്കിലും കേന്ദ്രം നിരസിച്ചു. എസ്പിമാരായിരുന്ന ടി.കെ. ഹരിദാസ്, ഇ.കെ. സാബു എന്നിവരെയാണ് ഐ.പി.എസിനായി ശുപാർശ ചെയ്തത്. സിബിഐ അന്വേഷണം നേരിടുന്ന ടി.കെ. ഹരിദാസിനെ 2011ലെ ഒഴിവുകളിലേക്ക് ശുപാർശ ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉരുട്ടിക്കൊല നടന്നപ്പോൾ സിഐയായിരുന്ന ഇ.കെ. സാബുവിന് ഡിവൈ.എസ്പിയായും എസ്പിയായും സ്ഥാനക്കയറ്റം നൽകിയാണ് ഐ.പി.എസിന് ശുപാർശ ചെയ്തത്.
2016ലെ ഒഴിവിൽ ഐ.പി.എസ് നൽകേണ്ടവരുടെ പട്ടികയിൽ സാബുവിനെ ഉൾപ്പെടുത്തി ക്ലീൻചിറ്റ് നൽകിയെങ്കിലും കേന്ദ്രസർക്കാർ ഒഴിവാക്കി. സാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് ഉദയകുമാറിനെ കസറ്റഡിയിലെടുത്തത്.
ചെയ്തത് കുറ്റകരമായ ഗൂഢാലോചന തന്നെ
ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം, കഠിനമായ ദേഹോപദ്രവം ഏല്പിക്കൽ, കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. കേസിലെ നാലു മുതൽ ആറുവരെ പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ടി. അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ, ഇതിനായി കുറ്റകരമായ ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
പ്രതികൾക്ക് മാതൃകാപരമായ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്രതികളുടെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ച പ്രോസിക്യൂഷൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കടുത്ത സമീപനമല്ല സ്വീകരിച്ചത്.
2005 സെപ്റ്റംബർ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്ഠേശ്വരം പാർക്കിൽ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോർട്ട് സിഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്ക്വാഡ് പിടികൂടി. സ്ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേർന്നാണ് ഇവരെ ഫോർട്ട് സ്റ്രേഷനിൽ എത്തിച്ചത്. ഉദയകുമാറിന്റെ പക്കൽ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മർദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാർ കൊല്ലപ്പെട്ടത്. ഈ തുക പൊലീസുകാർ തട്ടിയെടുത്തു. ഇത് വേണമെന്ന് പറഞ്ഞതും കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ സൂക്ഷിച്ചതായിരുന്നു ഈ തുക. അതാണ് ഉദയകുമാറിനെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിച്ചത്. ഇത് പൊലീസുകാരുടെ ക്രൂരതയിലേക്ക് കാര്യങ്ങളെത്തിച്ചു.
ഉദയകുമാർ കസ്റ്റഡിയിൽ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഉദയകുമാറിനെ രാത്രി മോഷണക്കേസിൽ പിടികൂടി എന്ന് സ്ഥാപിക്കാൻ കള്ള എഫ്.ഐ.ആർ ഉണ്ടാക്കി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പ്രതികളിൽ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. സോമൻ അടുത്തിടെ മരണമടഞ്ഞു. അതുകൊണ്ട് മാത്രം കോടതിയുടെ ശിക്ഷയിൽ നിന്ന് സോമൻ രക്ഷപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്