അന്യസംസ്ഥാന തൊഴിലാളികൾ അപകടകാരികളെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്; ക്രിമിനൽ കേസിൽപ്പെട്ടവർ കേരളത്തിലേക്ക് കടക്കുന്നു; പ്രത്യേകം താമസിക്കുന്നവർ നിരീക്ഷണത്തിൽ; തൊഴിലുടമകളെയും കരാറുകാരേയും നിരീക്ഷിക്കും
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാക്കണമെന്ന് പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ ക്രിമിനൽകേസുകളിലും തട്ടിപ്പുകേസുകളിലും ഉൾപ്പെട്ട പ്രതികൾ തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കടക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്റലിജന്റ്സ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് പതിവായി കേരള പൊലീസ് ഇന്റലിജന്റ്സ് വിഭാഗം റിപ്പോർട്ട് നൽകാറുണ്ടെങ്കിലും സംസ്ഥാനങ്ങൾ മാവോയിസ്റ്റ് പരിശോധന ശക്തമാക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പാലിച്ചാണ് കൂടുതൽ നിരീക്ഷണം ശിപാർശചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.
സ്വന്തം നിലയിൽ ഒറ്റയ്ക്കും പ്രത്യേകം വീടെടുത്തും താമസിക്കുന്നവർ, കൃത്യമായി തൊഴിലിനുപോകാത്തവർ, സ്ഥിരമായി മദ്യപിക്കുന്നവർ തുടങ്ങി പ്രത്യേക തരക്കാരാണ് പല കേസുകളിലും പ്രതികളാകുന്നത്. എന്നാൽ കരാറുകാർ നൽകുന്ന വീടുകളിൽ താമസിക്കുന്നവർ, തൊഴിലാളി ക്യാമ്പുകളിൽ താമസിക്കുന്നവർ, നാട്ടുകാരുമായി സൗഹൃദമുള്ളവർ, പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നവർ തുടങ്ങിയവർ ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കില്ലെന്നും ഇന്റലിജന്റ്സ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളും കരാറുകാരും കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. എന്നാൽ കർശന നിബന്ധനകൾ പാലിക്കണമെന്നുള്ളതുകൊണ്ട് പിന്നീട് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ ലേബർ ഓഫീസുകളിൽ അറിയിക്കാതെയായി. അതോടെയാണ് ലേബർ ക്യാമ്പുകളിൽ നിന്നുമാറി തൊഴിലാളികൾ വീടുകൾ എടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇത് വീട് വാടകയ്ക്കു കൊടുക്കുന്നവർക്കും സഹായകമായി.
ഇത്തരത്തിൽ കേരളത്തിൽ സൗകര്യങ്ങൾ വർധിച്ചതോടെയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങിയത്. ഇത് നിയന്ത്രിക്കാൻ ലേബർ ഓഫീസർമാർക്കോ, പൊലീസിനോ കഴിഞ്ഞില്ല. മാത്രമല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാർ അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ തീരുമാനിക്കുക കൂടി ചെയ്തതോടെ ഇവർക്ക് കേരളം സ്വർഗതുല്യസ്ഥലമായി മാറി. അടുത്തിടെ കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതകത്തിൽ ഉത്തർപ്രദേശുകാരനായ തൊഴിലാളിയായിരുന്നു. ആലപ്പുഴയിലെ കള്ളുഷാപ്പ് തൊഴിലാളിയുടെ കൊലപാതകത്തിനുപിന്നിലും അന്യസംസ്ഥാന തൊഴിലാളിയാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇന്റലിജന്റ്സ് വിഭാഗം അടിയന്തര റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2010-11 കാലഘട്ടത്തിൽ മലപ്പുറത്തുനിന്ന് കാണാതായ ചില പെൺകുട്ടികളെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽവന്ന് പെൺകുട്ടികളെ പ്രണയിച്ച് കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയെയാണ് ഇതിലുടെ പൊലീസ് തടഞ്ഞത്. സമീപകാലത്ത് അന്യസംസ്ഥാനത്തൊഴിലാളികൾ കൊലപ്പെടുത്തിയതായി കരുതുന്നത് പതിനൊന്നുപേരെയാണ്.
അന്യസംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും കമ്പനി ഉടമകൾക്കും കേരളത്തിലും പുറത്തും മറ്റെന്തെങ്കിലും ക്രിമിനൽ ബന്ധങ്ങൾ ഉണ്ടോ യെന്ന് നിരീക്ഷിക്കണമെന്നും ഇന്റലിജന്റ്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃത്യനിർവഹണത്തിനു ശേഷം തെളിവുപോലും അവശേഷിപ്പിക്കാതെ സ്ഥലം വിടുന്ന ഇവരെ പൊലീസിനു മഷിയിട്ടു നോക്കിയാൽപോലും കിട്ടാത്ത അവസ്ഥ. യാതൊരു ദയയോ മാനുഷിക മൂല്യങ്ങളോ കാട്ടാത്ത ഇക്കൂട്ടർ നാമമാത്ര പണത്തിനും മദ്യത്തിനും വേണ്ടിയാണ് പലപ്പോഴും കൊലപാതകങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിൽ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ കേളമംഗലം ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം മീൻ സൂക്ഷിക്കുന്ന ഫ്രീസറിലാക്കിയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്.
രണ്ടുമാസം മുമ്പ് കോട്ടയം ജില്ലയിൽ പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സെന്ററിൽ അച്ഛനെയും അമ്മയെയും മകനെയും കടമുറിയിൽ കൊന്നിട്ടത് യു പി സ്വദേശി ജയസിംഗായിരുന്നു. നേരത്തെ തൊടുപുഴയിൽ വർക്ക്ഷോപ്പ് ജീവനക്കാരന്റെ മലദ്വാരത്തിലൂടെ കാറ്റ് നിറച്ച് മൃഗീയകൊലപാതകം നടത്തിയ കേസിലെ ഒന്നാം പ്രതി ആസാം സ്വദേശിയായിരുന്നു. കിടങ്ങറയക്ക് സമീപമുള്ള റബർ തടുക്ക് നിർമ്മാണ ഫാക്ടറിയിൽ തൊഴിലാളിയെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ ബീഹാറിൽനിന്നുള്ളവരായിരുന്നു. ഇവർ പുതുവൽസരം ആഘോഷിക്കാൻ നാട്ടുകാരായ തൊഴിലാളികളുമായി ചേർന്നശേഷമാണ് മലയാളിയെ കൊന്നത്.ഇടുക്കിയിലെ രാജാക്കാട്ട് ഭർത്താവ് പുറത്തേക്കുപോയ അവസരം മുതലാക്കി അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്തു കൊന്നത് അന്യസംസ്ഥാന തൊഴിലാളിയായിരുന്നു.
കേരളത്തിൽ അനൗദ്യോഗിക കണക്കനുസരിച്ച് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അതിപ്രസരം മൂലം ട്രേഡ് യൂണിയനുകൾവരെ സംസ്ഥാനത്ത് രൂപീകരിച്ചു കഴിഞ്ഞു. എങ്കിലും പൊലീസിന് ഇവരുടെ പൂർണവിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഇപ്പോൾ തീരമേഖലയിൽ മയക്കുമരുന്നു വ്യാപനത്തിന്റെ മുഖ്യ കണ്ണികൾ ഇവരാണ്. വീടുകൾ വാടകയ്ക്ക് എടുത്ത് കൂട്ടത്തോടെ താമസിക്കുന്ന ഇവരെ പരസ്പരം തിരിച്ചറിയുക പ്രയാസം.
Stories you may Like
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- കെട്ടിടനിർമ്മാണ പെർമിറ്റിന് ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവരിൽനിന്ന് പുതുക്കിയ ഫീസ് ഈടാക്കില്ല
- അദാനി കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധം
- മണിപ്പൂരിൽ ഇരുവിഭാഗങ്ങളുമായി ചർച്ച തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍