ഭാവിയിൽ ഇന്ത്യയെ സ്വാധീനിക്കാൻ ഇടയുള്ള യുവനേതാക്കളെ തപ്പി ബ്രിട്ടൻ ടൂറിന് കൊണ്ടു പോയപ്പോൾ കേരളത്തിൽ നിന്നും നറുക്ക് വീണത് എം സ്വരാജിന്; ലണ്ടൻ കാഴ്ചകൾ കണ്ട് രസിച്ച് തൃപ്പൂണിത്തുറ എംഎൽഎ: യുകെ സന്ദർശനത്തിനെത്തിയ പി സി ജോർജ്ജ് പത്ത് ചടങ്ങുകളിൽ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ അതിഥികളായി എത്തിയ ഒരു സംഘം യുവ നിയമ സഭ സാമാജികരിൽ കേരളത്തിൽ നിന്നും തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് മാത്രം. എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അതിഥികൾ ആയാണ് എത്തിച്ചിരിക്കുന്നത്. ഇൻഡോ - ബ്രിട്ടീഷ് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടൻ സ്റ്റഡി ടൂർ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പാർലമെന്റ് സന്ദർശനം, ലണ്ടൻ നഗര വികസന പഠനം, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പ്രത്യേകത തുടങ്ങി നിരവധി വിഷയങ്ങൾ ഏതാനും ദിവസം കൊണ്ട് എം എൽ എ മാർ സ്വായത്തമാക്കും. ചെറുപ്പക്കാരായ നിയമസഭാ സാമാജികരിൽ കൂടുതൽ മികവുള്ളവരെ കണ്ടെത്തി ഭാവിയിലേക്കുള്ള ബന്ധം ദൃഢതരമാക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം എന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഡെപ്യുട്ടി ഹെഡ് ഓഫ് മിഷൻ കോളിൻ വെൽസ് വ്യക്തമാക്കുന്നു.
സന്ദർശനത്തിന്റെ മുന്നോടിയായി എംഎൽഎ മാർക്ക് അയച്ച കത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എം സ്വരാജ് ഉൾപ്പെടുന്ന 11 അംഗ സംഘം ലണ്ടനിൽ എത്തിയത്. വെസ്റ്റമിൻസ്റ്റെർ പാർക്ക് ഹോട്ടലിൽ താമസിക്കുന്ന സംഘം തിരക്കിട്ട സന്ദർശന പരിപാടികൾ പൂർത്തിയാക്കുകയാണ്. ലണ്ടനിൽ എത്തിയ ഉടൻ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിൽ ഹ്ര്വസ സന്ദർശനം നടത്തിയിരുന്നെങ്കിലും വിശദമായ ടൂർ പ്ലാൻ ബ്രിട്ടീഷ് അധികൃതർ ആണ് നിയന്ത്രിക്കുന്നത്. അതെ സമയം ലണ്ടനിൽ എത്തിയ പാടെ എം സ്വരാജ് ഫേസ്‌ബുക്കിൽ നടത്തിയ പോസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റി. തിരക്കും ബഹളവും ആഡംബര ചുംബികളുമായ ലണ്ടൻ നഗരം പ്രതീക്ഷിച്ചു വന്ന താൻ കണ്ടത് മൂകവും വിഷാദഭരിതവുമായ നഗരം ആണെന്നാണ് അദ്ദേഹം കുറിപ്പ് ഇട്ടിരിക്കുന്നത്.
സ്വരാജ് എത്തിയ ഉടൻ തന്നെ മറ്റൊരു കേരള എംഎൽഎ കൂടി ലണ്ടനിൽ ലാൻഡ് ചെയ്തിട്ടുണ്ട്. സാക്ഷാൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. വെള്ളിയാഴ്ച എത്തിയ പിസിയും വ്യത്യസ്തമായ നിരീക്ഷണത്തിലൂടെ ഫേസ്‌ബുക്കിലൂടെ തന്നെ തന്റെ ലണ്ടൻ സാന്നിധ്യം ലോകത്തെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ യുകെ മലയാളികൾ നൽകിയ സ്‌നേഹത്തിനു നന്ദി പറയാനും താൻ നേതൃത്വം നൽകുന്ന ജനപക്ഷ രാഷ്ട്രീയം വിശദീകരിക്കാനുമാണ് ഈ വരവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ പി സി ഒട്ടേറെ മലയാളികളെ നേരിട്ട് കാണുന്നുമുണ്ട് .കഴിയുന്നത്ര സ്ഥലങ്ങളിൽ തിരക്കിട്ട സന്ദർശനം നടത്തുകയാണ് പി സി ജോർജ്. നിരവധി മന്ത്രിമാരും എംപി മാരും എംഎൽഎ മാറും കഴിഞ്ഞ ഏതാനും വർഷമായി യുകെയിൽ എത്തിയിട്ടുണ്ടെങ്കിലും അവരിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞ രാഷ്ട്രീയ സന്ദർശനമാണ് പി സി ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെയായി പ്രവാസി കാര്യങ്ങളിൽ അദ്ദേഹം സജീവ തല്പരനുമാണ്. കഴിഞ്ഞ ദിവസവും നിയമസഭയിൽ അദ്ദേഹം പ്രവാസിക്ഷേമം സംബന്ധിച്ച വിഷയാവതരണം നടത്തിയത് ശ്രദ്ധേയമായി . അടുത്തിടെ ഓസ്‌ട്രേലിയ, യു എ ഇ സന്ദർശനങ്ങൾ നടത്തിയ ശേഷമാണു പി സി യുകെ യിൽ എത്തിയിരിക്കുന്നത്.
സ്വരാജ് ലണ്ടൻ സന്ദർശനത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക ആണെങ്കിലും അദ്ദേഹത്തിന്റെ സംഘത്തിൽ അംഗമായ പലരും ട്വിറ്ററിൽ സജീവമാണ്. കൂട്ടത്തിൽ ഓരംഗബാദിലെ എം എൽ എ ആയ ഇമതിയാസ് ജലീൽ ആണ് സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങളും പങ്കിടുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഏക എംഎൽ ആയും ഇദ്ദേഹം തന്നെ .സംഘത്തിലെ ഏക മുസ്ലിം എൽഎൽഎ എന്ന നിലയിൽ മാദ്ധ്യമ ശ്രദ്ധയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. സംഘത്തിലെ എല്ലാവരും തന്നെ നാൽപ്പതിൽ താഴെ പ്രായമുള്ളവരാണ്. നിയമസഭാ പ്രവർത്തനത്തിൽ ഏറ്റവും സജീവം ആയവരെ കണ്ടു പിടിച്ചു തിരഞ്ഞെടുപ്പിൽ 36 കാരനായ സ്വരാജിന് സംഘത്തിൽ ഉൾപ്പെടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കൂടി വിലയിരുത്തിയാണ്. ഇക്കുറി കേരള നിയമസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഏറെയുണ്ടെങ്കിലും അവരിൽ ഏറെ പ്രതീക്ഷ നൽകുന്നതും സ്വരാജ് തന്നെയാണ്. ലണ്ടനിൽ എത്തിയ സംഘം പാർലമെന്റ് , പാർലമെന്റ് സ്‌ക്വയറിലെ ഗാന്ധി പ്രതിമ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആസ്ഥാനം, മറ്റു കക്ഷികളുടെ ഓഫിസുകൾ, സർവകലാശാലകൾ , സ്‌കൂളുകൾ , നഗര കേന്ദ്രങ്ങൾ എന്നിവ ഒക്കെ സന്ദർശിക്കുന്നുണ്ട്.സന്ദർശനത്തിന്റെ പൂർണ ചെലവ് വഹിക്കുന്നതും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഓഫീസാണ് . കൺസർവേറ്റീവ് ആസ്ഥാനത്തു ഇന്ത്യൻ വിഷയങ്ങളിൽ ഏറെ അവഗാഹം ഉള്ള ബ്ലാക്‌ബോബ്മാൻ എം പി യുമായി യുവ എംഎൽഎമാർ ചർച്ച നടത്തി.
ശൈത്യകാലത്തിന്റെ പിടിയിലേക്ക് നീങ്ങുന്ന ലണ്ടൻ നിരത്തിന്റെ ആളൊഴിഞ്ഞ അവസ്ഥ സ്വരാജിനെ വല്ലാതെ അമ്പരപ്പിച്ചതായി അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് സൂചിപ്പിക്കുന്നു . മാത്രമല്ല ലോക സാമ്പത്തിക തലസ്ഥാനം എന്ന നിലയിൽ ആദ്യമായി എത്തുന്ന ഏതൊരാളും പ്രതീക്ഷിക്കുന്ന മായക്കാഴ്ചകൾ ലണ്ടനിൽ ദൃശ്യമല്ല എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിൽ മറഞ്ഞിരിപ്പുണ്ട്. ഏഷ്യൻ നഗരങ്ങളിലെ പോലെ അഡംബര ചുംബികളായ കെട്ടിടങ്ങളും നിരത്തു നിറഞ്ഞു ഒഴുകുന്ന വാഹനങ്ങളും തിക്കി തിരക്കുന്ന ജനസഞ്ചയവും ഒന്നും ലണ്ടൻ നഗര ദൃശ്യത്തിന്റെ ഭാഗം അല്ലാത്തതും സ്വരാജിന്റെ ചിന്തകളിൽ നിറയുന്നു. എന്നാൽ പത്തു വർഷം മുൻപ് ഹവാനയിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ ലണ്ടൻ വഴി പോകാൻ ഉദ്ദേശിച്ചപ്പോൾ ഗ്ലാസ്ഗോ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിസ നിക്ഷേധിച്ച രാജ്യത്തു അതിഥി ആയി എത്താൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. ലണ്ടൻ കാഴ്ചകൾ വരും ദിവസങ്ങളിൽ തിരക്കൊഴിയുമ്പോൾ വിശദമായി എഴുതും എന്ന് വാക്ക് തരുന്ന സ്വരാജ് രണ്ടു ദിവസമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ഫേസ്‌ബുക് സന്ദർശനം നടത്തിയതായോ സൂചനയില്ല . എന്നാൽ നാട്ടുകാരിൽ അനേകം പേർ യുകെ യിൽ ഉള്ളതിനാൽ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള സന്ദർശന പരിപാടികളാണ് പി സി ജോർജ് തയ്യാറാക്കിയിരിക്കുന്നത്. ഇരു വരും ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം.
ബ്രിട്ടൻ സന്ദർശിക്കുന്നതിന് 12 യുവ എം എൽ എ മാരുടെ സംഘത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതായുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ അറിയിപ്പ് ലഭിച്ചപ്പോൾ പഴയൊരു സംഭവമായിരുന്നു എന്റെ മനസിലോടിയെത്തിയത്.
'പത്തു വർഷം മുമ്പാണ്...
അന്ന് സാമ്രാജ്യത്യ വിരുദ്ധ ബ്രിഗേഡിൽ അംഗമായി ഹവാനയിലേക്ക് പോകാൻ ഞങ്ങൾ നിശ്ചയിച്ചത് ലണ്ടൻ മാർഗ്ഗമായിരുന്നു. ഇന്ത്യയിൽ നിന്നും ഹവാനയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാലാണ് യാത്ര ലണ്ടൻ വഴിയാക്കിയത്. യാത്ര പുറപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ബ്രിട്ടീഷ് വിസ നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ആയിടെ നടന്ന ഗ്ലാസ്‌ഗോ ഫോടനത്തിലെ പ്രതികളിലൊരാൾ ബാംഗ്ലൂർ സ്വദേശിയായതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള വിസാ അപേക്ഷകളൊക്കെ കർശന പരിശോധനക്ക് വിധേയമാക്കുന്ന സമയമായിരുന്നു അത്. പങ്കെടുക്കാൻ പോകുന്ന പരിപാടിയുടെ സ്വഭാവവും വിസ നിഷേധിക്കാൻ കാരണമായിട്ടുണ്ടാവാം. യാത്ര മുടങ്ങുമെന്ന ഘട്ടത്തിലാണ് യാത്രാ റൂട്ട് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചത്. തുടർന്ന് രണ്ട് ദിവസം കൊണ്ട് റഷ്യൻ വിസ ശരിയാവുകയും ഞങ്ങൾ മോസ്‌കോ വഴി ഹവാനയിലേക്ക് പോവുകയും ചെയ്തു.ഒരു ദശാബ്ദം മുമ്പ് നിയമാനുസൃതമുള്ള ട്രാൻസിറ്റ് വിസ അപേക്ഷ മതിയായ കാരണമില്ലാതെ നിഷേധിച്ചവർ തന്നെ ഇപ്പോൾ പ്രത്യേകമായി ക്ഷണിച്ച് അവരുടെ അതിഥിയായി സ്വീകരിക്കുമ്പോൾ പഴയ അനുഭവം ഓർത്തുവെന്നു മാത്രം.ഹീത്രു എയർപ്പോർട്ടിൽ വിമാനമിറങ്ങുമ്പോൾ സമയം വൈകുന്നേരമായിരുന്നു. പന്ത്രണ്ടംഗ സംഘത്തിലെ അംഗമായ ജമ്മു കാശ്മീരിലെ ബിജെപി എം എൽ എ ഹിനാ ഭട്ട് യാത്ര ഒഴിവാക്കി. അവരുടെ പിതാവ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.
ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥ പരുൽ മൽഹോത്ര ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളെ സ്വീകരിക്കാൻ ഹൈക്കമ്മീഷന്റെ പ്രതിനിധി ദാവൂദ് മുഹമ്മദ് എയർപ്പോർട്ടിലെത്തിയിരുന്നു. എയർപ്പോർട്ടിൽ നിന്നും ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ള വെസ്റ്റ് മിൻസ്റ്ററിലെ പാർക്ക് പ്ലാസ ഹോട്ടലിലേക്ക് യാത്ര തിരിച്ചപ്പോൾ സമയം 6.30 കഴിഞ്ഞു.
ലണ്ടനിൽ നേരത്തേ ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. വഴിവിളക്കുകൾ പ്രകാശം ചൊരിയുന്ന ആറുവരിപ്പാതയിലൂടെ നീങ്ങുമ്പോൾ റോഡിനിരുവശവും ഗതകാല പ്രൗഡി വിളംബരം ചെയ്യുന്ന കെട്ടിട സമുച്ചയങ്ങൾ കാണാം. അംബരചുംബികളായ മഹാനിർമ്മിതികളല്ല അവയെങ്കിലും ബ്രിട്ടീഷ് വാസ്തുശിൽപ്പ ശൈലിയുടെ ഭംഗിയും പ്രൗഡിയും ആരെയും ആകർഷിക്കും.
റോഡിലെവിടെയും ഒരാളെപ്പോലും കാണാനില്ല. കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നീങ്ങുന്നുണ്ട്. അതും ഡൽഹിയിലെയോ ബോംബെയിലേയോ പോലെ അത്രയധികമില്ല. ഗതാഗത കുരുക്കുമില്ല. ഇരുട്ട് കൂടുതൽ കനത്തു. സമയം 7 മണി ആയതേയുള്ളൂ. കാൽനടയാത്രക്കാരായി ആരെയും കാണാനില്ല. ഏറെ ദൂരം യാത്ര ചെയ്തിട്ടും ഒരു മനുഷ്യനെപ്പോലും റോഡിൽ കണ്ടില്ല. പാതയോരത്തെ കടകളുടെ മുന്നിലും ആരുമില്ല . എല്ലാ കെട്ടിടങ്ങൾക്കകത്തുമുള്ള അരണ്ട വെളിച്ചം ചില്ലുജാലകങ്ങളിലൂടെ കാണാം. അതിനകത്ത് മനുഷ്യരുണ്ടാവാം. പക്ഷെ പുറത്തെവിടെയും ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാനില്ല.
വിജനവും നിശബ്ദവുമായ വീഥികൾ ..... തണുത്തുറഞ്ഞ പ്രകൃതി . നിശബ്ദത ഭയാനകമാണെന്നെഴുതിയത് നോബർട്ടോ ഫ്യുവന്റിസായിരുന്നു. ഭയാനകം മാത്രമല്ല ചില നേരങ്ങളിൽ അത് വേദനാജനകം കൂടിയാണ്. വിഷാദ മൂകം എന്നാണല്ലോ പറയാറ്. എന്തുകൊണ്ടോ ഞാൻ വായിച്ചെടുത്ത ലണ്ടൻ നഗരത്തിന്റെ ആദ്യ മുഖഭാവം വിഷാദത്തിന്റെതാണ്. പരന്നു നിറയുന്ന ഇരുട്ടിലും ചാറുന്ന നേർത്ത മഴയിലും ആളൊഴിഞ്ഞ നഗരവീഥികളിലും ചരിത്രം കാത്തുവച്ച ഒരു നെടുവീർപ്പിന്റെ വേദനയുണ്ട്.സൗത്ത് കെൻസിങ്ങ്ടണിലും വെസ്റ്റ് മിൻസ്റ്ററിലും എത്തിയപ്പോൾ അവിടെയെല്ലാം ആൾക്കൂട്ടമുണ്ട്. തണുപ്പ് അരിച്ചെത്തുമ്പോഴും കൂസലില്ലാതെ നടക്കുന്നവരെ ഞാൻ കൗതുകപൂർവം നോക്കി. അവരിലേറെയും ടൂറിസ്റ്റുകളാണെന്ന് ആരോ പറയുന്നത് കേട്ടു.ചരിത്രത്തിലൊരു നാളും മാഞ്ഞു പോവാത്ത, പടയോട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും കണ്ണീരും ചോരയും പുരണ്ട ഭൂതകാലസ്മരണകളിരമ്പുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരിയിൽ കണ്ടതും കേട്ടതും അടുത്ത ദിവസങ്ങളിൽ എഴുതാമെന്ന് കരുതുന്നു.
എം. സ്വരാജ്
ഇന്നലെ വൈകുന്നേരം ലണ്ടനിൽ എത്തി, ജോലി തിരക്കുകൾക്കിടയിൽ സ്വീകരിക്കാൻ വന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കട്ടെ. ഇനിയുള്ള 9 ദിവസം യു. കെ. യിലുള്ള നമ്മുടെ മലയാളി സഹോദരങ്ങൾക്കൊപ്പം ജനപക്ഷ ചിന്തകളുടെയും സംവാദങ്ങളുടെയും ദിനം.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള മലയാളി സമൂഹം ഒന്നടങ്കം എനിക്ക് നൽകിയ പിന്തുണയും, സ്‌നേഹവും വലുതാണ്. അതിനുള്ള പ്രെത്യുപകാരമായി കൂടി ഈ സന്ദർശനത്തെ ഞാൻ കാണുന്നു.അഴിമതിയും, അക്രമവും, വർഗ്ഗീയചിന്തകളും ഇല്ലാതെ സമത്വവും, സാഹോദര്യവും നിറഞ്ഞ ജനപക്ഷ ചിന്തകൾക്കായി നമുക്ക് കൈകോർക്കാം... പി സി ജോർജ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍