വോട്ടു നേടാനോ ജനപ്രിയ പ്രഖ്യാപനം; തൊടുപുഴക്കാർക്ക് പി.ജെ ജോസഫിന്റെ കൈത്താങ്ങായി 84 ലക്ഷം; കൊടുക്കുന്നത് ഇളയമകൻ ജോക്കുട്ടന്റെ കുടുംബ സ്വത്തിൽ നിന്നെന്ന് പി.ജെയുടെ വിശദീകരണം; ഭക്ഷണത്തിന് വകയില്ലാത്ത 699 കിടപ്പ് രോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം കൊടുക്കും; ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച് തൊടുപുഴയിൽ മക്കൾ രാഷ്ട്രീയം വളർത്താനുള്ള കേരളാ കോൺഗ്രസ് നേതാവിന്റെ പദ്ധതിയിങ്ങനെ
മറുനാടൻ ഡെസ്ക്
തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരളാ കോൺഗ്രസിൽ സീറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കുമ്പോഴും ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയാണ് പി.ജെ ജോസഫ് എംഎൽഎ. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തിന്റെ ഒരു ഭാഗം തൊടുപുഴയിലെ സാധാരണക്കാർക്കായി നീക്കി വയ്ക്കുന്നുവെന്ന് പ്രിയ നേതാവ് അറിയിച്ചതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. സുഖമില്ലാത്ത ഇളയ മകൻ 'ജോക്കുട്ടൻ' എന്ന് വിളിക്കുന്ന ജോമോൻ ജോസഫിനായി നീക്കി വെച്ച കുടുംബസ്വത്തിൽ നിന്നും 84 ലക്ഷത്തിന്റെ സഹായമാണ് ദാരിദ്ര്യമനുഭവിക്കുന്ന 699 കിടപ്പു രോഗികൾക്കായി ജോസഫ് ചെലവഴിക്കുന്നത്. എന്നാൽ വോട്ടു നേടാനാണോ ഇപ്പോൾ നടത്തിയിരിക്കുന്ന ജനപ്രിയ പ്രഖ്യാപനമെന്നും ആരോപണമുയരുന്നുണ്ട്. ജി.ജെ ജോസഫ് തൊടുപുഴയിൽ മക്കൾ രാഷ്ട്രീയം വളർത്താനുള്ള നീക്കമാണോ ഇതെന്നുമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത് നടക്കുന്ന ചൂടേറിയ ചർച്ച.
പദ്ധതിയിലൂടെ കിടപ്പു രോഗികൾക്ക് ഒരു വർഷത്തേക്ക് പ്രതിമാനം ആയിരം രൂപ വീതം ലഭിക്കുമെന്നും ജോസഫ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 1500ൽ അധികം കിടപ്പ് രോഗികളാണ് തൊടുപുഴ നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ 699 ആളുകളും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയിൽ സാന്ത്വനപരിചരണത്തിലുള്ള ഇവർക്കായി 'കനിവ്' എന്നപേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജോമോൻ ജോസഫ് ചാരിറ്റബിൽ ട്രസ്റ്റാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പി.ജെ ജോസഫ് തന്നെയാണ് ട്രസ്റ്റിന്റെ ചെയർമാൻ. സ്വത്തിൽ നിന്നും പണം കണ്ടെത്തുന്നത് കൂടാതെ സംഭാവനയായി ലഭിക്കുന്ന തുക കൂടി ചേർത്താകും പദ്ധതി നടപ്പിലാക്കുകയെന്നും ജോസഫ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ തുക രോഗികളുടെ വീട്ടിൽ എത്തിച്ച് നൽകും.
ശേഷമുള്ള മാസങ്ങളിൽ ബാങ്ക് അക്കൗണ്ടുവഴി നൽകും. ഒരുവർഷം കഴിയുമ്പോഴേക്കും പദ്ധതി സർക്കാരോ സമൂഹമോ ഏറ്റെടുത്തു തുടരുമെന്നാണു തന്റെ പ്രതീക്ഷയെന്നും പി.ജെ.ജോസഫ് പറഞ്ഞു. ബുധനാഴ്ച മൂന്നിന് തൊടുപുഴ ടൗൺപള്ളി പാരീഷ്ഹാളിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
സീറ്റ് തർക്കം തകൃതി തന്നെ
ലോക്സഭാ സീറ്റിൽ രണ്ട് സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫിന്റെ ആവശ്യം. അത് വീണ്ടും വിശദീകരിക്കുകയാണ് ജോസഫ്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമെന്ന് തുറന്ന് പറയുകയും ചെയ്തു. ഇതോടെ കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഒരു സീറ്റേ കിട്ടുന്നുള്ളൂവെങ്കിൽ അത് തനിക്ക് വേണമെന്നും ജോസഫ് പറയുന്നു. കോട്ടയത്ത് മത്സരിക്കാനും ജോസഫ് തയ്യാറാണ്. മാണി വിഭാഗത്തിന് സ്വന്തമായ കോട്ടയം സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രം. ഇത് മനസ്സിലാക്കി കോട്ടയത്ത് മാണിയെ തന്നെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനാണ് കേരളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. ജോസഫിനെ വെട്ടാനും പാർട്ടി പിളരാതിരിക്കാനുമുള്ള തന്ത്രമാണ് മാണി വിഭാഗം അണിയറയിൽ ഒരുക്കുന്നത്.
ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നൽകി മാണി ഗ്രൂപ്പിൽ സ്ഥാനാർത്ഥി ചർച്ചകൾ തുടരുന്നു. ജോസഫ് വിഭാഗം പാർട്ടിവിട്ടു പോകണമെന്ന നിലപാടിലേക്ക് മാണി വിഭാഗവും മാറുന്നതായാണു സൂചന. കേരള കോൺഗ്രസിലെ സീറ്റ് തർക്കം പരിഹരിക്കാൻ ചൊവ്വാഴ്ചയാണ് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച. എന്നാൽ കോട്ടയത്ത് സീറ്റ് ജോസഫിന് നൽകിയുള്ള ഒത്തുതീർപ്പിന് കേരളാ കോൺഗ്രസ് തയ്യാറല്ല. സ്റ്റീഫൻ മാത്യു, തോമസ് ചാഴിക്കാടൻ എന്നിവരെ സ്ഥാനാർത്ഥികളാക്കാനായിരുന്നു മാണി ആദ്യം ആലോചിച്ചത്. ഇതിനിടെയാണ് ഏറ്റവും നല്ല സ്ഥാനാർത്ഥി താനാണെന്ന പ്രഖ്യാപനവുമായി ജോസഫ് എത്തിയത്.
ഇതോടെ കളികൾ കരുതലോടെയായി. സുപ്രീംകോടതിയിലെ മുൻ ജഡ്ജി ജോസഫ് കുര്യനെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണിച്ചു. എന്നാൽ ജോസഫ് ഉറച്ച നിലപാടുമായി മുന്നോട്ട് പോയി. കോട്ടയത്ത് വോട്ട് അഭ്യർത്ഥനയും തുടങ്ങി. ഇതോടെയാണ് കരുത്തരിൽ കരുത്തനായ മാണിയെ തന്നെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്. സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി നിർത്തുന്നതിലൂടെ കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാഴ്വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നൽകുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാർത്ഥിയെ സ്വന്തം പാളയത്തിൽ നിന്നു കണ്ടെത്താനാണ് ഇപ്പോൾ മാണിയുടെ ശ്രമം.
മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തിൽ കോട്ടയം സീറ്റിലേക്കു പരിഗണിച്ചത്. ഇതിനിടെ മധ്യസ്ഥനായി പികെ കുഞ്ഞാലിക്കുട്ടി എത്തി. മികച്ചത് താനാണെന്ന പിജെ ജോസഫിന്റെ വാദത്തിന് മുന്നിൽ കുഞ്ഞാലിക്കുട്ടിയും തോറ്റു. ഈ സന്ദേശം മാണിക്കും കുഞ്ഞാലിക്കുട്ടി കൈമാറി. ഇതോടെയാണ് മാണി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന വാദം ജോസ് കെ മാണിയും കുട്ടരും മുന്നോട്ട് വച്ചത്. മാണി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരും. മാണിയുടെ കുത്തക സീറ്റായ പാലായിൽ ജയം ഉറപ്പിക്കുകയും വേണം. മാണി മാറിയാൽ പാലായിൽ കേരളാ കോൺഗ്രസ് തോൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകുന്നത്.
പി.ജെ.ജോസഫ് കോട്ടയം സീറ്റിനായി പിടിമുറുക്കിയതോടെ മാണിയുടെ പദ്ധതികൾ പാളുകയായിരുന്നു. ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്നു ഘടകകക്ഷികളും ശാഠ്യം പിടിച്ചതോടെ മാണി സമ്മർദത്തിലായി. തുടർന്നാണു മാണി തന്നെ മത്സിക്കാൻ തയ്യാറാകുന്നത്. അതിനിടെ ആശയക്കുഴപ്പമുണ്ടാക്കാനായി മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് മാണി വിഭാഗം പറയുന്നു. നിഷ ഒരു സാഹചര്യത്തിലും ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കി പാർട്ടി പിളർത്താനുള്ള ഈ തന്ത്രത്തെ ചെറുക്കാൻ കൂടിയാണ് മാണി തന്നെ മത്സരിക്കാനെത്തുന്നതും. മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറെടുക്കുന്നതോടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി.
ജോസഫിന് സീറ്റ് ഉറപ്പാക്കി മുന്നണിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് കൂടി മുൻകൈ എടുക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ നേരിട്ട് അറിയിക്കാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. രണ്ട് സീറ്റ് എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കോട്ടയമോ ഇടുക്കിയോ ആണെങ്കിലും മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറാണ്. പാർട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി ഒഴിവാക്കാൻ കോൺഗ്രസ് കൂടി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്