ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത ആദ്യം എത്തിയത് നിലപാട് എന്ന സിപിഎം അനുകൂല പേജിൽ; ഹമീദ് കൊണ്ടോട്ടിയുടെ പോസ്റ്റ് ആഘോഷമാക്കിയത് പച്ചപ്പടയും; അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫു ചെയ്തുണ്ടാക്കിയത് മുസ്ലിം ലീഗുകാരെന്നും കണ്ടെത്തി പൊലീസ്; ജയരാജനെ ബിജെപിക്കാരനാക്കിയത് സിപിഎം പ്രവർത്തകരോ? പിജെ ആർമിയെ തളർത്താനുള്ള സോഷ്യൽ മീഡിയാ പ്രചരണത്തിൽ നടക്കുന്നത് കരുതലുകളുള്ള അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎം. സംസ്ഥാനസമിതി അംഗം പി.ജയരാജൻ ബിജെപി.യിലേക്കെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയത് മലപ്പുറത്തെ 'നിലപാട്', 'പച്ചപ്പട' എന്നീ രണ്ട് ഗ്രൂപ്പുകളാണെന്ന് സൂചന. ഇതിൽ ഒന്ന് സിപിഎം അനുകൂല പേജാണ്. പൊലീസ് നൽകുന്ന സൂചനകൾ വിലയിരുത്തിയാൽ സിപിഎം പേജിലാണ് ഈ വ്യാജ പ്രചരണം നടക്കുന്നത്. ഇത് പിന്നീട് മുസ്ലിം ലീഗ് ഗ്രൂപ്പുകളിലെത്തി. ഇതോടെ വൈറലാകുകയും ചെയ്തു. ഈ പേജുകളിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
ഹമീദ് കൊണ്ടോട്ടി എന്നയാളാണ് 'നിലപാട്' എന്ന ഫെയ്സ് ബുക്ക് പേജിലൂടെ പി.ജയരാജൻ ബിജെപി.യിലേക്കെന്ന് ആദ്യം പോസ്റ്റിട്ടത്. ഇത് സിപിഎം നിലപാടുകൾ നിറയുന്ന പേജാണ്. തുടർന്ന് 'പച്ചപ്പട' എന്ന ഗ്രൂപ്പിന്റെ ഫെയ്സ് ബുക്ക് പേജിൽ അത് ഷെയർചെയ്തു. അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫുചെയ്തുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തത്. അതായത് സിപിഎം പേജിൽ വന്ന വാർത്ത ലീഗുകാർ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ' നിലപാട്', 'പച്ചപ്പട'' എന്നീ ഗ്രൂപ്പുകളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച എട്ട് വാട്സാപ്പ് ഗ്രൂപ്പുകളെയും അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ഡിവൈ.എസ്പി. പി.പി.സദാനന്ദൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ജയരാജനെ ബിജെപിയാക്കിയത് സിപിഎമ്മുകാർ തന്നെയാണെന്ന സംശയം സജീവമാകുന്നത്. നിലപാട് എന്ന പേജിൽ പോസ്റ്റെത്തിയെന്ന വെളിപ്പെടുത്തലാണ് ഇതിന് കാരണം.
പി.ജയരാജൻ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെങ്കോട്ടയെന്ന് വിളിപ്പേരുള്ള കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി സംഘപരിവാറിന്റെ വളർച്ചയെ ചെറുക്കുന്നത് പി ജയരാജനാണ്. ഓകെ വാസു അടക്കമുള്ള ബിജെപിക്കാരെ സിപിഎമ്മിലെത്തിക്കുകയും മതേതര ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിക്കുകയും അടക്കമുള്ള നീക്കങ്ങളിലൂടെ കണ്ണൂരിൽ ആർഎസ്എസിനെ പലവട്ടം പ്രതിരോധത്തിലാക്കിയിട്ടുണ്ട് ജയരാജൻ . അതുകൊണ്ട് തന്നെയാണ് കണ്ണൂർ സിപിഎമ്മിൽ മറുവാക്കില്ലാത്ത നേതാവായ പിജെ ബിജെപിയിലേക്ക് പോകുന്നുവെന്ന വ്യാപക പ്രചാരണം പാർട്ടി അണികൾക്കടക്കം ചെറുതല്ലാത്ത ഞെട്ടൽ നൽകിയത്. ഇത് മനസ്സിലാക്കിയാണ് ജയരാജനും പൊലീസിൽ പരാതി നൽകിയത്.
വടകരയിൽ മത്സരിച്ച ജയരാജൻ തോറ്റിരുന്നു. കണ്ണൂരിലെ കരുത്തനായ സഖാവിനെ സിപിഎമ്മിലെ ഒരു വിഭാഗം വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതാണെന്ന വാദം ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇതോടെ കണ്ണൂരിലെ പാർട്ടി സെക്രട്ടറി സ്ഥാനം ജയരാജന് നഷ്ടമായി. ഇതിനെതിരെ പ്രതികരിച്ച് പിജെ ആർമിയും രൂപം കൊണ്ടു. പിജെ ആർമി സിപിഎമ്മിലെ തിരുത്തൽ ശക്തിയുമായി മാറി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ബിജെപിയിലേക്ക് ജയരാജൻ പോകുന്നുവെന്ന വ്യാജ പ്രചരണമെത്തിയത്. അതിന്റെ അന്വേഷണം എത്തുന്നത് നിലപാട് എന്ന ഗ്രൂപ്പിലേക്ക് ആകുന്നതും സിപിഎമ്മിൽ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. നിലപാട് ഗ്രൂപ്പിലെ പോസ്റ്റുകളെല്ലാം ഇടത് ആഭിമുഖ്യം പുലർത്തുന്നതാണ്.
ബിജെപി നേതാക്കളുമായി ജയരാജൻ ചർച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രചാരണം നടന്നത്. സംഘികളും മുസ്ലിം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജൻ ആരോപിക്കുന്നു. വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂർ ഡിവൈഎസ്പിക്ക് ജയരാജൻ പരാതി നൽകി. പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂർവ്വമായി ഒരു കൂട്ടർ നടത്തി വരുന്ന നുണ പ്രചരണത്തെ ജനങ്ങൾ തള്ളിക്കളയണമെന്നും പാർട്ടി പ്രവർത്തകന്മാർ ജാഗ്രത പാലിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
അച്ചടി,ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങൾ. മാധ്യമ ഉടമകളും, വാർത്തകൾ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ജനങ്ങളാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തകൾക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തർക്കും ഉണ്ടാകണം. പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജൻ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. സംഘപരിവാർ ക്രമിനലുകൾ വെട്ടിനുറുക്കിയ ജയരാജൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആർഎസ്എസ്സുകാർ. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവർ. സ്വേച്ഛാധിപത്യമാണ് അവരുടെ മാർഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളിൽ പ്രചരിപ്പിക്കാൻ നുണകൾ പടച്ചുവിടാൻ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാർ.-എന്നും സിപിഎം ആരോപിച്ചു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ പ്രചരണത്തിന് പരിവാറുമായി ബന്ധമില്ലെന്നാണ് തെളിയുന്നത്.
Stories you may Like
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- ഇ.പി ജയരാജൻ എൽഡി എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
- കണ്ണൂർ തിരിച്ചുപിടിക്കാൻ എം വി ജയരാജൻ കളത്തിലിറങ്ങുമോ?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍