വിഎസിനും ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നത് വെറുമൊരു പ്രസ് സെക്രട്ടറി; പിണറായിക്കൊപ്പമുള്ളത് അഞ്ച് മാധ്യമ സിങ്കങ്ങൾ! മീഡിയാ ഉപദേഷ്ടാവായി ബ്രിട്ടാസും പ്രസ് അഡൈ്വസറായി പ്രഭാവർമ്മയും; അഡീ. പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി പത്രത്തിൽ നിന്ന് വിരമിച്ച അബൂബേക്കർ; സൈബർ ഇടപെടലിന് റിപ്പോർട്ടറുകാരൻ; രാഹുലിനെ 'പപ്പു മോനാക്കി' കോൺഗ്രസിന് 20ൽ 19 നൽകിയ പിഎം മനോജ് എത്തുന്നത് പ്രസ് സെക്രട്ടറിയായും; മാധ്യമ പട മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുക്കുമ്പോൾ നഷ്ടം ഖജനാവിനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ സ്ഥാനത്ത് നിന്ന് പിഎം മനോജ് മാറുന്നതിന് പിന്നിൽ പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററായ പി രാജീവിന്റെ അതിശക്തമായ ഇടപെടലാണ്. ലോക്സഭാ തോൽവിക്ക് കാരണമായി രാജീവ് ഉയർത്തിക്കാട്ടുന്നത് രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച സിപിഎം മുഖപത്രത്തിന്റെ പരിഹാസമാണ്. ഇതാണ് മനോജിന് വിനയായത്. എന്നാൽ ദേശാഭിമാനിയിൽ നിന്ന് പടിയിറങ്ങുന്ന മനോജ് എത്തുന്നത് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്കാണ്. പ്രസ് സെക്രട്ടറിയായാണ് നിയമനം. ഇതോടെ മുഖ്യമന്ത്രിയുടെ സംഘത്തിലേക്ക് എത്തുന്ന നാലാമത്തെ പഴയ ദേശാഭിമാനിക്കാരനാവുകയാണ് മനോജ്. മുഖ്യമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഒരു മാധ്യമ പ്രവർത്തകനെ നിയമിക്കുന്നതാണ് സാധാരണ പിന്തുടർന്ന് പോന്ന ശൈലി. അതിന്റെ ആവശ്യമേ അവിടെയുള്ളൂ. എന്നാൽ ഇപ്പോൾ ശമ്പളം വാങ്ങുന്ന നിരവധി മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സിഡിറ്റിലും മറ്റും ജോലി ചെയ്യുന്നവരടക്കമാണ് ഇത്. ഇത് പോരാഞ്ഞിട്ടാണ് വീണ്ടുമൊരു മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ശമ്പളക്കാരനാകുന്നത്.
മാധ്യമ രംഗത്ത് നിന്ന് രണ്ട് ഉപദേഷ്ടാക്കൾ പിണറായിക്കുണ്ട്. മുഖ്യമന്ത്രിയുടെ വൈബ് സൈറ്റിലെ ആദ്യ ഉപദേശകൻ പ്രഭാവർമ്മയാണ്. അഡൈസർ(പ്രസ്) എന്നാണ് പദവിയുടെ പേര്. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഭാ വർമ്മ പ്രസ് സെക്രട്ടറിയായിരുന്നു. ഈ പരിചയ ബലത്തിലാണ് പ്രഭാ വർമ്മ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. മാധ്യമ ലോകത്ത് നിന്ന് പ്രഭാ വർമ്മ മാത്രമേ ഉണ്ടാകൂവെന്നായിരുന്നു പിണറായി അധികാരത്തിൽ എത്തിയപ്പോൾ പുറത്തു വന്ന സൂചന. എന്നാൽ കൈരളി ടിവിയുടെ എംഡി ജോൺ ബ്രിട്ടാസിനേയും ഉപദേഷ്ടാവാക്കി. ഇതോടെ മുപ്പിളമ പ്രശ്നവുമായി പ്രഭാ വർമ്മ ഇതോടെ പ്രസ് സെക്രട്ടറി പദവി മാറ്റി പ്രഭാ വർമ്മയേയും ഉപദേഷ്ടാവാക്കി. ശമ്പളവും ആനുകൂല്യവുമെല്ലാം കൂട്ടി. ഇതോടെ രണ്ട് ഉപേഷ്ടാക്കളായി. മുഖ്യമന്ത്രിയുടെ വെബ് സൈറ്റിൽ പ്രഭാ വർമ്മയെ അഡൈസർ(പ്രസ്) എന്നും ബ്രിട്ടാസിനെ അഡൈസർ(മീഡിയ) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാധ്യമ ലോകത്ത് നിന്ന് ആദ്യമായാണ് കേരള മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവ് എത്തുന്നത്. ഇതിൽ ജോൺ ബ്രിട്ടാസ് ശമ്പളം വാങ്ങുന്നില്ല. യാത്ര ചെലവും ചോദിക്കുന്നില്ല. കൈരളി ടിവിയുടെ എംഡിയായി തുടരുന്നതു കൊണ്ടാണ് ഇത്. അതുകൊണ്ട് ജോൺ ബ്രിട്ടാസിന്റെ ഉപദേശം സർക്കാരിന് ബാധ്യതയാകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം. ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിന് പ്രാപ്തി പോരെന്ന ചർച്ചയെത്തി. ഇതോടെയാണ് പിപി അബൂബേക്കറിനെ സ്റ്റാഫിലേക്ക് കൊണ്ടു വരുന്നത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. പത്രക്കുറിപ്പുകളും മറ്റും ഇറക്കുന്നതിലെ മേൽനോട്ടം അബൂബേക്കറിനായി. ഇതിനൊപ്പം സിഡിറ്റിൽ ജോലി നേടിയ റിപ്പോർട്ടർ ടിവിയിലെ രതീഷും സജീവമായി തന്നെ മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നതും മറ്റും രതീഷാണ്. ഇതിനൊപ്പം സിഡിറ്റിലേയും മറ്റും വലിയൊരു മാധ്യമ സംഘവുമുണ്ട്. ഒരു സോഷ്യൽ മീഡിയാ ഗ്രൂപ്പുണ്ടാക്കി കൂടുതൽ ജീവനക്കാരെ നിയമിക്കാനും ശ്രമിച്ചു. എന്നാൽ മറുനാടൻ മലയാളി ഉൾപ്പെടെ നൽകിയ വാർത്തകൾ ചർച്ചയാക്കിയതോടെ ഇത് വേണ്ടെന്ന് വച്ചു.
ഇതിനിടെയാണ് ദേശാഭിമാനിയിലെ വിവാദം ആളിക്കത്തുന്നത്. പപ്പുമോൻ പ്രയോഗം സിപിഎമ്മിനെ തോൽപ്പിച്ചതോടെ പി എം മനോജിനെതിരെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായ പി രാജീവ് നിലപാട് കടുപ്പിച്ചു. പിഎം മനോജുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും താൻ സ്ഥാനമൊഴിയാമെന്നും സിപിഎം നേതൃത്വത്തെ രാജീവ് അറിയിക്കുകയായിരുന്നു. ലോക്സഭാ തോൽവിക്ക് കാരണമായി രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച സിപിഎം മുഖപത്രത്തിന്റെ പരിഹാസം പാർട്ടിക്കുള്ളിൽ ചർച്ചയായി. സംഭവം വിവാദമായപ്പോൾ ദേശാഭിമാനി മുഖപ്രസംഗത്തിലെ പപ്പു പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും പിഎം മനോജിന്റെ വിശദീകരണം നടത്തി. പക്ഷേ ഇതുകൊണ്ട് രാജീവ് തൃപ്തനായില്ല. ഇതോടെയാണ് ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത്. ഇതിനുള്ള വിലയും പൊതു ജനങ്ങൾ നൽകേണ്ട അവസ്ഥ. ഒരു ലക്ഷത്തിൽ അധികം രൂപ ശമ്പളമായി തന്നെ മനോജിനും നൽകണം. പ്രഭാ വർമ്മയും അബൂബേക്കറും കൂടി നിലവിൽ രണ്ട് ലക്ഷത്തിന് അടുത്ത് തുക ശമ്പളവും അലവൻസും എല്ലാമായി പ്രതിമാസം വാങ്ങുന്നുണ്ട്. സിഡിറ്റിലെ ജീവനക്കാരുടെ സമയവും ഇതിനൊപ്പം മുഖ്യമന്ത്രിക്ക് കിട്ടുന്നുണ്ട്.
മനോജിനെതിരെ രാജീവ് മുഖ്യമന്ത്രിയോടും പരാതിപ്പെട്ടിരുന്നു. അതിനിടെയാണ് തന്റെ ഓഫീസിൽ ഒഴിവുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെ പി.ആർഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോഴും മനോജിനെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചിരുന്നു. അന്ന് പ്രസ് സെക്രട്ടറി, പൊളിട്ടക്കൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി പദവിയിലാണ് മനോജിനെ പരിഗണിച്ചത്. എന്നാൽ ചില ഇടപെടൽ മൂലം അത് നടന്നില്ല. പ്രഭാവർമ്മ പ്രസ് സെക്രട്ടറിയായി. പിന്നീട് ഉപദേശഷ്ടാവും. ദേശാഭിമാനിയിൽ നിന്ന് പ്രഭാവർമ്മ മാറിയതോടെ പത്രത്തിന്റെ നിയന്ത്രണം മനോജിനായി. സിപിഎം സെക്രട്ടറിയേറ്റിൽ എത്തിയ രാജീവ് ചീഫ് എഡിറ്ററുമായി. ഇതോടെ പത്രത്തിന്റെ കാര്യങ്ങളിൽ രാജീവ് ശ്രദ്ധ തുടങ്ങി. ഇതിനിടെയാണ് റസിഡന്റ് എഡിറ്റർക്കെതിരെ പരാതികൾ ഉയർന്നത്. പാർട്ടിയിലെ സൈബർ സംഘത്തെ നിയന്ത്രിക്കുന്നത് മനോജാണെന്ന ആരോപണവും ഉയർന്നു.
സൈബർ സഖാക്കളുടെ ഇടപെടലുകളും സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. ഇതെല്ലാം മനോജിനെതിരായ ആരോപണങ്ങളായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാമൻ പദവി മനോജിന് ലഭിക്കില്ലെന്ന് ഉറപ്പാക്കിയാണ് പുതിയ പദവിയിലേക്ക് ദേശാഭിമാനിയുടെ മുൻ റസിഡന്റ് എഡിറ്ററെ മാറ്റിയത്. എന്നാൽ പ്രസ് സെക്രട്ടറിയിൽ കുറഞ്ഞൊരു പദവിയിലേക്കില്ലെന്ന സൂചന മനോജും നൽകി. ഇതോടെയാണ് ഉപദേഷ്ടാവിന് തൊട്ടുതാഴെയുള്ള പ്രസ് സെക്രട്ടറിയായി മനോജ് മാറുന്നത്. ഉമ്മൻ ചാണ്ടിക്കും നയാനാർക്കും വിഎസും മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്നത് മാധ്യമ ലോകത്ത് നിന്നുള്ള ഒരാൾ മാത്രമായിരുന്നു. നയാനാരുടെ അവസാന ടേമിൽ പ്രഭാവർമ്മയും വിഎസിന്റെ കാലത്ത് ദേശാഭിമാനിക്കാരനായിരുന്ന ബാലകൃഷ്ണനും പ്രസ് സെക്രട്ടറിയായി. വാർത്താ ചോർത്തൽ വിവാദത്തെ തുടർന്ന് ബാലകൃഷ്ണന് മാറിയപ്പോഴും ദേശാഭിമാനിക്കാരൻ പകരമായെത്തി.
ഉമ്മൻ ചാണ്ടിയും ഒരാളെ മാത്രമേ നിയമിച്ചുള്ളൂ. പിആർഡി ഉദ്യോഗസ്ഥനായ പിടി ചാക്കോയായിരുന്നു പ്രസ് സെക്രട്ടറി. എല്ലാ കാര്യങ്ങളും പിടി ചാക്കോയായിരുന്നു നോക്കിയത്. ഈ സ്ഥാനത്താണ് ഇപ്പോൾ അഞ്ചോളം പേർ മുഖ്യമന്ത്രിയുടെ ഓഫീസിൽ സദാ സമയവും എത്തുന്നത്. പിണറായി സർക്കാന് വേണ്ടി ചാനലുകളിലും സോഷ്യൽ മീഡിയയിലും വാദമുയർത്തുന്നവരിൽ പ്രധാനിയാണ് പിഎം മനോജ്. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുകളിൽ നിയമനം ലഭിക്കുമെന്ന് കരുതിയാതാണ് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ. എന്നാൽ പി.എം. മനോജിനെ അന്ന് തഴഞ്ഞു. അതിന് പരിഹാരമുണ്ടാക്കുകയാണ് ഇപ്പോൾ. ആദ്യ ഘട്ടത്തിൽ തഴഞ്ഞിട്ടും കൂടെ നിന്ന മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുകയായിരുന്നു.
ഇതോടെ മാധ്യമ പ്രവർത്തകരെ മുഴുവൻ പേഴ്സണൽ സ്റ്റാഫിൽ തള്ളിക്കയറ്റി ഖജനാവ് മുടിക്കുകയാണ് എന്ന ആരോപണം ശ്തമാവുകയാണ്. ബ്രിട്ടാസിന്റേത് ഒഴികെ ബാക്കിയെല്ലാം നിയമനവും ഖജനാവിന് വലിയ ബാധ്യതയാണ്. നേരത്തെ പ്രഭാവർമ്മയ്ക്ക് ജോൺ ബ്രിട്ടാസിനേക്കാൾ കുറഞ്ഞ പദവിയാണ് നൽകിയത്. ഇതോടെ പ്രഭാവർമ്മ പ്രതിഷേധവുമായി എത്തി. തുടർന്ന് പോസ്റ്റിൽ ഉയർച്ചയും ശമ്പളവർദ്ധനവും നൽകി. എന്നിട്ടും വലിയ ഗുണമുണ്ടായില്ലെന്ന് കണ്ടതോടെയാണ് അബൂബേക്കറിനെ നിയമിച്ചത്. കരുതലോടെ ഇടപെടലാണ് അബൂബേക്കർ നടത്തിയത്. അപ്പോഴും മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിന് പൊതു ചർച്ചകളിൽ ഭരണത്തെ ഉയർത്തിക്കാട്ടാനാകില്ലെന്ന വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുന്നത്.
മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ. മോഹനൻ പ്രൈവറ്റ് സെക്രട്ടറിയാണ്. എന്നാൽ രാഷ്ട്രീയ പരമായ ബന്ധങ്ങളില്ല. നളിനി നെറ്റോയുടെ സഹോദരനാണ് മോഹനൻ. മോഹനൻ എത്തിയതോടെ നളിനി നെറ്റോയും രാജിവച്ചു. ഇതിന് പിന്നാലെയാണ് ടി. വേലായുധൻ സ്ഥാനമൊഴിഞ്ഞത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കാലത്തെ ഈ മാറ്റം എന്തിനാണെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്