പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും നാല് ഇൻഫോർമേഷൻ ഓഫീസർമാരും ആഞ്ഞു പിടിച്ചിട്ടും ഒന്നും ശരിയാവുന്നില്ല; സെക്രട്ടറി റാങ്കിൽ ഒരാളെ കൂടി മാധ്യമസംഘത്തിൽ നിയമിച്ച് മുഖ്യമന്ത്രി; 40,000 രൂപ മുടക്കി ഒരു അസിസ്റ്റന്റ് ഇർഫോർമേഷൻ ഓഫീസറെ കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തിരുന്ന ജോലി അഞ്ച് ലക്ഷം മുടക്കി ചെയ്യുന്ന പിണറായി മോഡൽ ചെലവു ചുരുക്കലിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധൂർത്തും ചെലവു ചുരുക്കലും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലേറ്റത്. മന്ത്രിമാരുടെുയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയു എണ്ണം കുറച്ചും മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ ഒഴിവാക്കിയും കൈയടി നേടി. എന്നാൽ, മുഖ്യമന്ത്രിയുടെ ഇമേജ് കാത്തു സൂക്ഷിക്കേണ്ട മാധ്യമ വിഭാഗത്ിൽ മാത്രം എത്ര മുടക്കിയിട്ടും ഒന്നും ശരിയാകുവുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ 40,000 രൂപ ചെലവിൽ ഒരു അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസറെ കൊണ്ടു ചെയ്തിരുന്ന ജോലികൾ ചെയ്യാൻ ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും ഇൻഫോർമേഷൻ ഓഫീസർ റാങ്കിലുള്ള ഒരാളും അടക്കം വലിയൊരു സംഘം തന്നെ പ്രവർത്തിച്ചിട്ടും ഒന്നും ശരിയാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അതുകൊണ്ട് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉഗ്യോഗസ്ഥനെ കൂടി നിയമിച്ചിരിക്കയാണ് മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിൽ.
സർക്കാരിനെ ഉർജ്ജസ്വലമാക്കാൻ നല്ല വാർത്തകൾ മാധ്യമങ്ങളിലെത്തിക്കുക എന്നതാണ് നല്ലൊരു പി ആർ വിഭാഗത്തിന്റെ ചുമതല. എന്നാൽ, ഇക്കാര്യത്തിൽ നിലവിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള സംഘം ഒരു പരാജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി നിയമിച്ചിരിക്കുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി അബൂബക്കറിനെ മാധ്യമങ്ങളുടെ ഏകോപന ചുമതലയാണ് സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ ചുമതല അടക്കം നിർവഹിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രസ് സെക്രട്ടറിയുടെ പദവിയിലുള്ള പ്രഭാ വർമ്മയാണ്. എന്നാൽ, താഴെ തട്ടിപ്പുള്ള മാധ്യമപ്രവർത്തകരുമായി ബന്ധമില്ലാത്ത വർമ്മ ഈ വിഷയത്തിൽ ഒരു പരാജയമാണെന്ന വിലയിരുത്തൽ കൂടിയാണ് ഇപ്പോഴത്തെ പുതിയ നിയമനത്തിലൂടെ പുറത്തുവരുന്നത്. പല കാര്യങ്ങളിലും മാതൃക കാട്ടിയ പിണറായി സർക്കാർ ഇപ്പോഴത്തെ തീരുമാനത്തിലൂടെ പുറത്തുവരുന്നത്. ഈ പദവി സർക്കാർ ഖജനാവിന് നഷ്ടം വരുത്തി വെക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റപ്പോൾ ആദ്യം തന്നെ പ്രഭാ വർമ്മയെ ഒപ്പം കൂട്ടി. ഇതിന് ശേഷമായിരുന്നു ജോൺ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവായത്. എന്തിന് രണ്ട് പദവികളെന്നും ഖജനാവിന് ഇത് ബാധ്യതയാകില്ലെയെന്നും ചോദ്യവും ഇതോടെ ഉയർന്നിരുന്നു. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിലാണ് ബ്രിട്ടാസിനെ നിയമിച്ചതെങ്കിലും അദ്ദേഹം ശമ്പളമോ മറ്റ് ആനുകൂല്യമോ പറ്റില്ലെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി ഡൽഹിയിലോ മറ്റ് വിദേശത്തോ പോകുമ്പോൾ മാത്രമാണ് ബ്രിട്ടാസിനെ ഒപ്പം കൂട്ടുന്നത്. അതുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യുകയും ഉണ്ട്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പിടി ചാക്കോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. വി എസ് അച്യുതാനന്ദന്റെ സമയത്ത് തുടക്കത്തിൽ ബാലകൃഷ്ണനും. പിന്നെ ദേശാഭിമാനിയിൽ നിന്നുള്ള സുധാകരൻ. ഈ സമയത്തൊക്കെ ഒരാൾ മാത്രമേ ഒരു സമയത്ത് മാധ്യമങ്ങളുടെ ചുമതല നോക്കിയിരുന്നുള്ളൂ. ഇതിപ്പോൾ ആദ്യമായാണ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിൽ നിരവധി പേർ അംഗങ്ങളാകുന്നത്. മാധ്യമ രംഗത്തെ അതികായന്മാരാണെങ്കിലും സർക്കാറിന്റെ പ്രതിച്ഛായ ഉയർത്താൻ തക്ക വിധത്തിലുള്ള ശ്രമങ്ങളൊന്നും ഇവരിൽ നിന്നും ഉണ്ടായതില്ലെന്ന വിമർശനവും ശക്തമാണ്. മാത്രമല്ല, മറിച്ച് പല വിവാദങ്ങളും ഇവരുടെ പിന്നാലെ എത്തിയതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിയും വന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പി ടി ചാക്കോ ചെയ്തിരുന്ന ജോലി ചെയ്യേണ്ടത് പ്രഭാ വർമ്മയാണ്. എന്നാൽ, അദ്ദേഹം സ്വന്തം ജോലിയിൽ വീഴ്ച്ച വരുത്തുന്നതു കണ്ടാണ് ഇപ്പോൾ പി പി അബൂബേക്കറിനെയും നിയമിക്കേണ്ടി വന്നത്. ഇതിന് പുറമേ പിആർഡിയിലെ മൂന്ന് ഇൻഫർമേഷൻ ഓഫീസർമാരുടെ സേവനവും മുഖ്യമന്ത്രിക്കുണ്ട്. അതായത് മുഖ്യമന്ത്രിയുടെ മാധ്യമ കാര്യങ്ങൾ നോക്കാൻ മാത്രം ആറു മുതിർന്ന മാധ്യമ വിദഗ്ദ്ധർ. ഇതിലൂടെ വൻ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടാകുന്നത്. പിആർഡി ജീവനക്കാർ സർക്കാർ സർവ്വീസിലുള്ളവരാണെന്ന വാദം ഉയർത്താം. എന്നാൽ ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമാക്കുമ്പോൾ അത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചെലവായി മാത്രം മാറുന്നു. ഇതിനൊപ്പം പ്രഭാവർമ്മയ്ക്ക വമ്പൻ ശമ്പളാണ് നൽകുന്നത്. വികസന കാര്യത്തിന് പോലും ഖജനാവിൽ കാശില്ലാത്തതു കൊണ്ട് കടം വാങ്ങുന്ന സർക്കാരാണ് അബൂബേക്കറെ കൂടി നിയമിച്ച് അധിക ബാധ്യതയുണ്ടാക്കുന്നത്.
സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ ഒരു വിഷയത്തിലും മുഖ്യമന്ത്രിമാർ നിയോഗിക്കാറില്ല. തുടക്കത്തിൽ പ്രസ് സെക്രട്ടറിയായിരുന്ന പ്രഭാവർമ്മയെ പിന്നീട് മാധ്യമ ഉപദേഷ്ടാവാക്കി ഉയർത്തുകയും ചെയ്തു. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായിരുന്നു പ്രഭാവർമ്മ. മുതിർന്ന മാധ്യമ പ്രവർത്തകനുമാണ്. അതുകൊണ്ട് തന്നെ സ്പെഷ്യൽ സെക്രട്ടറി പദവി തനിക്കും വേണമെന്ന് പ്രഭാ വർമ്മ വാശി പിടിക്കുകയായിരുന്നു. ഇതോടെ ശമ്പളവും പദവിയും കൂട്ടുകയാണ് ചെയ്തത്. ഫലത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് മാധ്യമ ഉപദേഷ്ടാക്കളായി. ബ്രിട്ടാസിന് ശമ്പളം കൊടുക്കാത്തതുകൊണ്ട് അത് സർക്കാരിന് ബാധ്യതയാകുന്നില്ല. പക്ഷേ നാലു മാസത്തിനകം വീണ്ടും പ്രഭാവർമ്മയ്ക്ക് ശമ്പളം കൂട്ടുന്നത് സ്വജന പക്ഷപാതമെന്നാണ് ആക്ഷേപവും ഉയർന്നു. പ്രഭാവർമ്മയ്ക്ക് ശമ്പളം ഉയർത്താനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ മന്ത്രിസഭയിൽ ആരും എതിർത്തതുമില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് പ്രഭാവർമ്മയുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ തലമുതിർന്ന നേതാവാണ് പ്രഭാവർമ്മ. ദേശാഭിമാനിയിൽ 50000ത്തിൽ താഴെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന പ്രഭാവർമ്മ ഇപ്പോൾ മാധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടപ്പോൾ നിശ്ചയിക്കപ്പെട്ട ശമ്പളസ്കെയിൽ 77400-115200. ഇതിപ്പോൾ വീണ്ടും വർദ്ധിപ്പിച്ച 93,000-120000 ആക്കിയിരിക്കുകയാണ്.
മുമ്പ് 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവർമ്മയുടെ ശമ്പളം പ്രത്യേക ഉത്തരവിലൂടെയാണ് ഒരുലക്ഷത്തി പതിനയ്യായിരത്തോളം രൂപയാക്കി ഉയർത്തിയത്. ഈ ബാധ്യതയ്ക്ക് പുറമേയാണ് അബൂബേക്കറിന്റെ നിയമനവും. ഇതിന് വ്യക്തമായ കാരണവും ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നല്ല വാർത്തകൾ വരണം. മാന്യനായ പത്രപ്രവർത്തകനായിരുന്നു അബൂബേക്കർ. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഏറെ സ്നേഹമുള്ള വ്യക്തി. അത്തരത്തിലൊരാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കുമ്പോൾ അതിന്റെ ഗുണം വാർത്തകളിൽ പ്രതിഫലിക്കും. ഈ പി ആർ സർക്കാരിന് ഗുണം ചെയ്യുകയും ചെയ്യും. നേരത്തെ പിആർഡിയിലെ ചില ജോലികൾ സ്വകാര്യ വക്തികളെ കൊണ്ട് നടത്താനും നീക്കം നടന്നു. എന്നാൽ പി ആർ ഡിയിലെ ഇടത് സംഘടന പോലും ഇതിനെ എതിർത്തും. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഔദ്യോഗിക വാർത്ത വിതരണ സംവിധാനത്തിൽ പൊളിച്ചെഴുത്തിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതുകൊണ്ട് കൂടിയാണ് ദേശാഭിമാനിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്ന അബൂബേക്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിക്കുന്നത്. വാർത്താ വിതരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച വരുന്നതായി സിപിഎമ്മും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്.
1980ൽ റിപ്പോർട്ടറായാണ് ദേശാഭിമാനിയിൽ അബൂബേക്കർ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, ന്യൂഡൽഹി എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും തിരുവനന്തപുരം സെൻട്രൽ ഡസ്കിന്റെ ചീഫ് ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2008ൽ ദേശാഭിമാനി ബഹറൈൻ എഡിഷൻ ആരംഭിച്ചപ്പോൾ അതിന്റെ മുഖ്യ ചുമതലക്കാരനായി. കോഴിക്കോട്ട് ചേർന്ന പാർട്ടി കോൺഗ്രസിന്റെ മീഡിയാ കൺവീനറായിരുന്നു. ഏറെ മികച്ച പ്രവർത്തനമാണ് അന്ന് നടത്തിയത്. മൂന്നുതവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായും മൂന്നുതവണ കോഴിക്കോട് പ്രസ്ക്ളബ് സെക്രട്ടറിയായും പ്രവർത്തിച്ചു. അങ്ങനെ മാധ്യമ ലോകവുമായി അടുത്ത ബന്ധം അബൂബേക്കറിനുണ്ട്. അതുകൊണ്ട് പ്രഭാ വർമ്മയുടെ കുറവ് അദ്ദേഹം നികത്തുമെന്നാണ് കരുതുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും കൊമേഴ്സ് ബിരുദമെടുത്ത ശേഷമാണ് ദേശാഭിമാനിയിൽ ചേർന്നത്. ഗുരുവായൂരപ്പൻ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദേശാഭീമാനിയിൽ നിന്ന് അബൂബേക്കർ വിരമിച്ചത്. അതേസമയം മാധ്യമങ്ങളുമായി സമ്പർക്കം ഏറ്റവും കുറവുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആഴ്ച്ചയിൽ മാധ്യമങ്ങളെ കണ്ട് നേരിൽ കാര്യങ്ങൾ വിശദീകരിക്കുന്ന പതിവ് പോലും അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തകർക്കും ഒരു തരം പിണക്കം മുഖ്യമന്ത്രിയോടുണ്ട്. മാധ്യമങ്ങളുമായി സമ്പർക്കം കുറവുള്ള മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയേറെ മാധ്യമ സെക്രട്ടറിമാർ എന്ന ചോദ്യവും പ്രസക്തമാകുന്നത് ഇവിടെയാണ്. എന്തായാലും ഇത്രയേറെ ഉദ്യോഗസ്ഥരെ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നിയമിച്ചത് പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ട്. ധനകാര്യ വകുപ്പ് പല തസ്തികകളും വെട്ടിക്കുറയ്ക്കുന്ന വേളയിൽ തന്നെയാണ് അനാവശ്യമായി പണച്ചിലവുള്ള മറ്റൊരു തസ്തിക ഉണ്ടാക്കിയിരിക്കുന്നതും.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്