വീണ്ടും മലക്കം മറിഞ്ഞത് രക്തസാക്ഷി പരിവേഷം ഉറപ്പിക്കാൻ; അയ്യപ്പന് അനുകൂലമായി ആദ്യം നിലപാടെടുക്കുകയും പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി പിന്നീട് മാറ്റുകയും ചെയ്ത പത്മകുമാർ ഇപ്പോൾ പറയുന്നത് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും വനിതാ പൊലീസിനെ അനുവദിക്കില്ലെന്നും; വെള്ളാപ്പള്ളിയെ ഇറക്കി രൂക്ഷവിമർശനം നടത്തിയ പിണറായി വിജയൻ പത്മകുമാറിന്റെ പദവി തിരിച്ചെടുക്കും; പുറത്താക്കും മുമ്പ് വിശ്വാസ സംരക്ഷകനായി പടിയിറങ്ങാൻ ഉറച്ച് സിപിഎം നേതാവ്; ദേവസ്വം ബോർഡിൽ നേതൃമാറ്റം ഉടൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാറിനെ സർക്കാർ മാറ്റുമെന്ന് ഉറപ്പായി. പത്മകുമാറിനോട് രാജിവയ്ക്കാൻ സിപിഎമ്മിലെ പ്രമുഖർ ആവശ്യപ്പെട്ടതായാണ് സൂചന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിരന്തരം മലക്കം മറിഞ്ഞ് സർക്കാരിന് പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. നിലവാരവും നിലപാടുമില്ലാത്ത വ്യക്തിയാണ് പത്മകുമാറെന്ന് എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തു വന്നതെന്ന് വിലയിരുത്തലുണ്ട്. ഇതോടെ ശബരിമല സ്ത്രീ പ്രവേശനക്കേസിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ പത്മകുമാർ തീരുമാനിക്കുകയും ചെയ്തു. സ്ത്രീകൾക്കായി ദേവസ്വം ബോർഡ് പ്രത്യേക സൗകര്യം ഒരുക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് പത്കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും സർക്കാരും തീരുമാനിച്ചത്. വിവാദം ഒഴിവാക്കാനായി രാജി എഴുതി വാങ്ങാനാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കമ്മ്യൂണിസ്റ്റുകൾ എത്തുന്നത് പതിവില്ലാത്ത രീതിയാണ്. ഇടത് ഭരണമുള്ളപ്പോൾ പാർട്ടി വിശ്വാസമുള്ള സഹയാത്രികരെയാണ് സിപിഎം തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയോഗിക്കലായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇത് മാറി പോയി. സിപിഎമ്മിന്റെ മുൻ എംഎൽഎയും പത്തനംതിട്ടയിലെ പ്രമുഖ നേതാവുമായ എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി. പത്തനംതിട്ടയിലെ പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു പത്മകുമാർ. ശബരിമലയുമായുള്ള വൈകാരിക ബന്ധമായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ പദവിയിലെത്താനുള്ള പ്രേരണയായി മാറിയത്. അയ്യപ്പന്റെ ഉണർത്തുപാട്ടായ ഹരിവരാസനത്തിന്റെ വേരുകൾ ചെന്നെത്തുന്നത് പത്മകുമാറിന്റെ വീട്ടിലേക്കാണ്. പത്മകുമാറിന്റെ മുതുമുത്തശ്ചിയാണ് ഈ പാട്ടി രചിച്ചതെന്നാണ് വിശ്വാസം. അങ്ങനെ കുട്ടിക്കാലം മുതൽ അയ്യപ്പനെ അടുത്തറിഞ്ഞ പത്മകുമാർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് എത്തി. പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ് ഇതിലേക്ക് പത്മകുമാറിനെ എത്തിച്ചത്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ കോടതി വിധി പത്മകുമാറിന് വിനയായി.
ക്ഷേത്ര ഭരണത്തിനായി ഉണ്ടാക്കിയ നിയമ പ്രകാരം പ്രവർത്തിക്കുന്നതാണ് ദേവസ്വം ബോർഡ്. ഇതിന്റെ പ്രസിഡന്റിനെ മാറ്റാൻ സർക്കാരിന് മുമ്പിൽ നൂലാമാലകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് പത്മകുമാറിൽ സമ്മർദ്ദം ചെലുത്തി രാജി എഴുതി വാങ്ങാനുള്ള ശ്രമം. പത്മകുമാറിന്റെ കുടുംബം കടുത്ത വിശ്വാസികളാണ്. ശബരിമലയിൽ വീട്ടിലെ ഓരോ അംഗവും വിശ്വാസത്തിനൊപ്പവും. ഈ സാഹചര്യത്തിൽ സർക്കാരിനെ തള്ളിപ്പറയാനും പത്മകുമാർ തയ്യാറായേക്കുമെന്നാണ് സൂചന. ഈ വിവാദത്തിലൂടെ സിപിഎമ്മിൽ തുടരാനാകില്ലെന്ന തിരിച്ചറിവും പത്മകുമാറിന് വന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ്യ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതീപ്രവേശനത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന നിലപാടിൽനിന്നു മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം നിലപാട് വിശദീകരിച്ചത്.
യുവതീ പ്രവേശനം മുൻനിർത്തി പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്തു. സന്നിധാനത്തു വനിതകൾക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തിൽമാത്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ഇത് അംഗീകരിക്കേണ്ട സ്ഥിതിയിലേക്ക് പത്മകുമാർ സർക്കാരിനെ എത്തിക്കുകയും ചെയ്തു. വിവാദം ഒഴിവാക്കാനായിരുന്നു ഇത്. എങ്കിലും സർക്കാരിന്റെ അതൃപ്തി ദേവസ്വം ബോർഡ് പ്രസിഡന്റിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ദർശനത്തിനു മുൻകാലങ്ങളിലെ സംവിധാനം തുടരും. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന സമയത്തെ ക്രമീകരണമേ ഇത്തവണയും ഉണ്ടാവൂ. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മുൻപും സ്ത്രീകൾ ശബരിമലയിലെത്തിയിട്ടുണ്ട്. തുലാമാസ പൂജയ്ക്കായി വനിതാജീവനക്കാരെ വിന്യസിക്കില്ല. അതേസമയം വനിതകൾക്കായി പ്രത്യേക ശുചിമുറികൾ ഒരുക്കുമെന്നും പത്മകുമാർ അറിയിച്ചു.
കോടതിവിധി നടപ്പാക്കാൻ ദേവസ്വം ബോർഡിനു പ്രത്യേകതാൽപര്യമോ താൽപര്യമില്ലായ്മോ ഇല്ല. നിലവിലെ സാഹചര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും. കോടതി നിർദ്ദേശപ്രകാരമാകും മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആചാരപരമായ കാര്യങ്ങളെക്കുറിച്ചു തന്ത്രികുടുംബവുമായി കൂടിയാലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കു തന്ത്രി കുടുംബം എത്തിയില്ലെങ്കിലും ചർച്ചയ്ക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു. സുരക്ഷാകാര്യങ്ങളിൽ പൊലീസുമായി തുടർചർച്ച നടത്തുമെന്നും പത്മകുമാർ പറയുന്നു. ശബരിമല വിധി വന്നപ്പോൾ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകുമെന്ന് പത്മകുമാർ വിശദീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്ന് ഇത് മാറ്റി. ഇതിനിടെയാണ് പ്രക്ഷോഭത്തിന് പുതുമാനം നൽകി എൻഎസ്എസ് ഇടപെടൽ ഉണ്ടാകുന്നത്. വിവാദങ്ങളിൽ പിന്തുണ തേടി എൻ എസ് എസിനെ കാണാനും പത്മകുമാർ ശ്രമിച്ചു. എന്നാൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സമയം അനുവദിച്ചില്ല. ഇതും വാർത്തയായത് സിപിഎമ്മിന് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് പത്മകുമാറിനെ ഒഴിവാക്കാനുള്ള ശ്രമം.
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെകുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കെ വിഷയത്തിൽ പരസ്യമായി അതൃപതി രേപ്പെടുത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. ഉത്തരവിനെതിരെ റിവ്യൂ ഹരജി ഉൾപ്പെടെ സമർപ്പിക്കുന്ന കാര്യം പരിഗണിക്കും. ക്ഷേത്രത്തിൽ വെരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാകൂർ ദേവസ്വ ബോർഡ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കൂടിയായ എ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രണ്ട് വ്യത്യസ്ഥ ചിന്തകൾ ഒരിടത്ത് ഒരുമിച്ച് നടപ്പാക്കുക എന്നത് ബുദ്ധിമുട്ടാണ്. വിശ്വാസികളായ സ്ത്രീകൾ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാർ മുഖ്യമന്തിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ആദ്യം വ്യക്തമാക്കി. ഇതാണ് പിണറായിയെ ചൊടിപ്പിച്ചത്. ഇതോടെ പത്മകുമാറിനെ അകലത്തിൽ നിർത്താനും തുടങ്ങി. ഈ അകൽച്ചയാണ് പുതിയ സംഭവ വികാസങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. പുറത്താക്കാതിരിക്കാൻ പ്ത്മകുമാർ തന്നെ രാജി നൽകുമെന്നാ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
വെള്ളാപ്പള്ളിക്കും മനംമാറ്റം
ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ അന്തിമതീരുമാനം വ്യാഴാഴ്ച. ഇതിനായി യോഗത്തിന്റെ പ്രത്യേക കൗൺസിൽ യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേർത്തല എസ്.എൻ.കോളേജിൽ ചേരും. യോഗത്തിന്റെ നിലപാടിനെച്ചൊല്ലി ചില വ്യാജപ്രചരണങ്ങൾ നടക്കുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ, നിയമത്തെ വെല്ലുവിളിച്ച് പരസ്യപ്രതിഷേധത്തിലൂടെ വർഗീയത വളർത്താനില്ല. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. യോഗം കൗൺസിലിനുശേഷം യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കും. വിശ്വാസസംരക്ഷണത്തിനായുള്ള വിപുലമായ കർമപരിപാടിക്ക് കൗൺസിൽ രൂപം നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍