Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യ പ്രശ്നകാലത്ത് മലപ്പുറത്ത് ആറുപേരും വയനാട്ടിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു; ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് കേരളത്തിൽ ഒരു പ്രശ്നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണ്; ഇക്കാര്യം തുറന്ന് പറഞ്ഞാൽ വാഴ്‌ത്തപ്പെട്ടവർ വീഴ്‌ത്തപ്പെട്ടവരാകും; കോഴിക്കോട് പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത് ശക്തമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന്; മിസോറം ഗവർണർ ശ്രീധരൻപിള്ളയുടെ വാക്കുകൾ വൻ വിവാദത്തിലേക്ക്

അയോധ്യ പ്രശ്നകാലത്ത് മലപ്പുറത്ത് ആറുപേരും വയനാട്ടിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു; ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് കേരളത്തിൽ ഒരു പ്രശ്നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണ്; ഇക്കാര്യം തുറന്ന് പറഞ്ഞാൽ വാഴ്‌ത്തപ്പെട്ടവർ വീഴ്‌ത്തപ്പെട്ടവരാകും; കോഴിക്കോട് പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത് ശക്തമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന്; മിസോറം ഗവർണർ ശ്രീധരൻപിള്ളയുടെ വാക്കുകൾ വൻ വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് കേരളത്തിൽ ഒരു പ്രശ്നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണെന്ന് മുതിർന്ന ബിജെപി നേതാവും മിസോറാം ഗവർണറുമായ പി.എസ് ശ്രീധരൻപിള്ള. അയോധ്യ പ്രശ്നകാലത്ത് മലപ്പുറത്തും വയനാട്ടിലും കലാപങ്ങൾ ഉണ്ടായെന്നും എന്നാൽ അവയെല്ലാം മറച്ചുവെക്കുകയും ഇല്ലാത്ത സമാധാനം ഉണ്ടെന്ന് പ്രചരിപ്പിച്ച് അതിന്റെ ക്രെഡിറ്റ് ചിലർക്ക് ചാർത്തിക്കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം തുറന്ന് പറഞ്ഞാൽ വാഴ്‌ത്തപ്പെട്ടവർ വീഴ്‌ത്തപ്പെട്ടവരാകുമെന്ന് അദേഹം പറഞ്ഞു. ലോക ചെസ് ഫെഡറേഷൻ (ഫിഡ) വൈസ് പ്രസിഡന്റായിരുന്ന പി.ടി ഉമ്മർകോയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ പ്രശ്നകാലത്ത് ചിലർ പ്രശ്നം ഒന്നും നടന്നില്ലായെന്ന് പറഞ്ഞ് കേമത്തരം അവകാശപ്പെടുന്നത് വെറുതെയാണ്. ഒന്നും നടന്നില്ലായെന്ന് പറയുന്നത് തെറ്റാണ്. മലപ്പുറത്ത് ആറുപേരും വയനാട്ടിൽ ഒരാളും കൊല്ലപ്പെട്ടു. അക്കാലത്ത് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും കൂട്ടി എംപിയായിരുന്ന ബി.വി അബ്ദുല്ലക്കോയയുടെ വീട്ടിൽ പോയി ചർച്ച നടത്തി. ഒരു പ്രശ്നവും ജില്ലയിൽ ഉണ്ടാകാതിരിക്കാൻ തീരുമാനങ്ങളെടുത്തു. അതിനാലാണ് കോഴിക്കോട് ജില്ലയിൽ ഒരു പ്രശനവും ഉണ്ടാകാതിരുന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ഒരു വിഭാഗത്തെ പൗരത്വ ഭേദഗതിയുടെ പേരിൽ പുറത്താക്കുന്ന അവസ്ഥ ഉണ്ടായാൽ ഇന്ത്യ ഇന്ത്യയല്ലാതാകുമെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. അങ്ങനെയൊന്നുമുണ്ടാകില്ല. എന്നാൽ ഇന്ന് സി.എ.എയെക്കുറിച്ച് ഏറെ തെറ്റിദ്ധരിപ്പിക്കൽ നടക്കുന്നതുകൊണ്ടാണിത്. സത്യം വരുന്നതിന് മുൻപേ അസത്യത്തിന് വേരോട്ടം കിട്ടിയിരിക്കുന്ന അവസ്ഥയാണിന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.ഗവൺമെന്റ് കൊണ്ടുവരുന്ന ബില്ലിനെതിരെ ജനങ്ങൾക്ക് തങ്ങളുടെ എതിരഭിപ്രായം പറയാം. വിമർശിക്കാം. അതൊന്നും തെറ്റായ കാര്യമല്ല. അതവരുടെ സ്വാതന്ത്ര്യമാണ്. നജ്മ ഹെപ്ത്തുല്ലയെയും ആരിഫ് മുഹമ്മദ് ഖാനെയും തടയുകയാണ് കേരളത്തിൽ. എന്നാൽ അരിഫ് ഖാനെ അനുകൂലിച്ച എന്നെ ഇതുവരെ കേരളത്തിൽ തന്നെ ആരും തടഞ്ഞിട്ടില്ല.

എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കാമിതെന്നും ഗവർണർ പറഞ്ഞു. അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത മുതിർന്ന മാധ്യമപ്രവർത്തകൻ കെ.അബൂബക്കറിന്റെ പൗരത്വ ഭീതി പരാമർശത്തെ തുടർന്നായിരുന്നു ശ്രീധരൻ പിള്ള പൗരത്വ വിഷയത്തിൽ തുറന്ന അഭിപ്രായപ്രകടനം നടത്തിയത്. മൂന്നു പതിറ്റാണ്ടിലേറെക്കാലം പാർലമെന്റംഗമായിരുന്ന തന്റെ പിതാവിന്റെ ജനനത്തിയതി തപ്പേണ്ട അവസ്ഥയിലാണ് താനെന്നും അടുത്ത ഒരു അനുസ്മരണ പ്രഭാഷണത്തിന് താൻ തന്നെ ഇവിടെ ഉണ്ടാകുമോ യെന്നറിയില്ലെന്നും ഇപ്പോഴത്തെ ഭരണകൂടം തുടരുന്ന അവസ്ഥയാണെങ്കിൽ അതിനാണ് സാധ്യതയെന്നുമായിരുന്നു മുൻ എംപി ബി.വി അബ്ദുല്ലക്കോയയുടെ മകനും മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററുമായിരുന്ന കെ. അബൂബക്കറിന്റെ പ്രസംഗം.

വിജിൽ ഹ്യൂമൻ റൈറ്റ്‌സ് നടത്തിയ അനുസ്മരണ പരിപാടിയിൽ ശ്രീധരൻ പിള്ള രചിച്ച ചെസിന്റെ കുതിപ്പും കുരുക്കും എന്ന പുസ്തക പ്രകാശനവനും ചടങ്ങിൽനടന്നു. പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP