ഇന്ത്യൻ ആർമിയെയും അസിം പ്രേംജിയെയും തോൽപ്പിച്ച് കേരളത്തിലെ ഒരു പൊലീസുകാരൻ 'പേഴ്സൺ ഓഫ്ദി ഇയർ' ആവുമോ? കല്ലുവെട്ടിയും മണ്ണുചുമന്നും ഐപിഎസ് നേടി ഇന്ത്യ മുഴുവൻ മാതൃക സൃഷ്ടിച്ചിട്ടും മലയാളി അറിയാതെ പോയ ഡിഐജി വിജയന്റെ കഥ
ആവണി ഗോപാൽ
തിരുവനന്തപുരം: പി വിജയൻ എന്ന് പറഞ്ഞാൽ കേരളത്തിലെ എത്രപേർ അറിയും? കേരളത്തിൽ ജോലി ചെയ്യുന്ന ഐപിഎസുകാരിൽ ഭൂരിപക്ഷം പേരുടെയും പേരുകൾ മലയാളികൾക്ക് വശമാണെങ്കിൽ കൂടി പി വിജയൻ എന്ന ഡിഐജിയുടെ പേര് അത്രമേൽ പരിചിതമായിരിക്കില്ല. കാരണം പ്രസ്താവനയുദ്ധം നടത്തിയും വിവാദങ്ങൾ ഉണ്ടാക്കിയും പേരെടുക്കുന്ന ഓഫീസർമാരിൽ പെടില്ല വിജയൻ. പക്ഷേ, ഇന്ത്യ മുഴുവൻ ഇപ്പോൾ പിന്തുടരുന്ന മാതൃകാപരമായ ഒട്ടേറെ പദ്ധതികളുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. കല്ലുവെട്ടിയും മണ്ണ് ചുമന്നും ഐപിഎസിന്റെ പടികയറിയ ഈ പൊലീസുകാരെ ആദരിക്കാൻ ഇപ്പോൾ ഒരുങ്ങുന്നത് പ്രധാന ദേശീയ മാദ്ധ്യമമായ ഐബിഎൻ-സിഎൻഎൻ ചാനലാണ്. ഈ വർഷത്തെ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഈ ഐപിഎസ് ഓഫീസറുടെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.
വർഷാവസാനം ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന പുരസ്ക്കാരങ്ങളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന അവാർഡാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്ക്കാരം. ഇന്ത്യയിലെ വിവിധ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി നൽകുന്ന പുരസ്ക്കാരം അർത്ഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാൻ ഇ ശ്രീധരൻ സ്വന്തമാക്കിയിട്ടുള്ള പേഴ്സൺ ഓഫ് ദ ഇയർ പുരസ്ക്കാരം മറ്റൊരു മലയാളി കേരളക്കരയിലേക്ക് കൊണ്ടുവരുമോ എന്നാണ് ഇനി അറിയാനുള്ളത്. കേരളാ ആംഡ് പൊലീസ് ഡിഐജി പി വിജയനാണ് ഇത്തവണ സിഎൻഎൻ-ഐബിഎൻ പുരസ്ക്കാരത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന സുപ്രധാന മലയാളി വ്യക്തിത്വം. അവാർഡിന്റെ രാഷ്ട്രീയ വിഭാഗത്തിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ഈടംപിടിച്ചിട്ടുണ്ട്.
ആറ് വിഭാഗങ്ങളിലായാണ് ചാനൽ പുരസ്ക്കാരം നൽകുന്നത്. ഇതിൽ രാഷ്ട്രീയക്കാരുടെ പട്ടികയിൽ ശശി തരൂർ ഇടംപിടിച്ചപ്പോൾ പബ്ലിക് സർവീസ് സെക്ടറിൽ ഇടംപിടിച്ചിരിക്കുന്നത് രണ്ട് മലയാളികളുടെ കൂട്ടത്തിലാണ് പി വിജയൻ ഐപിഎസിന്റെ സ്ഥാനം. ഡോ. എം ആർ രാജഗോപാലാണ് ചാനൻ അവാർഡിനായി പരിഗണിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. പബ്ലിക് സെക്ടർ വിഭാഗത്തിലാണ് ഇവർ രണ്ടുപേരും ഇടംപിടിച്ചത്. പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന രാജഗോപാൽ ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയ വ്യക്തിയാണ് താനും. പബ്ലിക് സർവീസ് വിഭാഗത്തിൽ ഇവർ രണ്ട് പേർക്ക് പുറമേ വിപ്രോ ചെയർമാൻ അസിം പ്രേംജി, ഇന്ത്യൻ ആർമി, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, മാദ്ധ്യമപ്രവർത്തക തോങ്കം റിന എന്നിവരും ഇടം പിടിച്ചു.
ബഹുമുഖ പ്രതിഭയായ ശശി തരൂർ പോലും രാഷ്ട്രീയക്കാരുടെ പട്ടികയിൽ മാത്രമാണ് നോമിനേഷൻ ലഭിച്ചതെന്നിരിക്കെ രണ്ട് വിഭാഗത്തിലായി മുന്നേറുകയാണ് പി വിജയൻ എന്ന ലാളിത്യം നിറഞ്ഞ ഐപിഎസ് ഓഫീസർ. പബ്ലിക് സർവീസ് സെക്ടർ വിഭാഗത്തിൽ മുൻനിരയിൽ ഇടംപിടിച്ചിട്ടുള്ള അദ്ദേഹം പേഴ്സൺ ഓഫ് ദ ഇയർ അവാർഡിന്റെ പ്രേക്ഷക വോട്ടെടുപ്പിലും മുൻപന്തിയിലാണ്. ഇന്ത്യൻ ആർമിയെയും പ്രേംജിയെയും തോൽപ്പിച്ച് വിജയപീഠത്തിൽ എത്തുമോ ഐപിഎസ് ഓഫീസർ എന്നിറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അടക്കം ലോകത്തിന് മാതൃകയായ മാറ്റങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ച ഉദ്യോഗസ്ഥന് ലഭിച്ച അംഗീകാരമായാണ് അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചുവെന്നത്.
പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയൻ ദീർഘമായ തന്റെ പൊലീസ് ജീവിതത്തിൽ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് വിജയനെ അവാർഡിനായി ചാനൽ പരിഗണിച്ചത്.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പി വിജയന്റേത്. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കികുപ്പായത്തിൽ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്.
കുടുംബത്തിലെ സാഹചര്യങ്ങളാൽ പത്താംക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടം വരെയുണ്ടായി വിജയന്റെ ജീവിതത്തിൽ. എന്നാൽ ഇത് എന്റെ വിധി എന്ന് പറഞ്ഞിരിക്കാൻ അദ്ദേഹം തയ്യാറായില്ല. പോരാളിയുടെ മനസിന് ഉടമയായ അദ്ദേഹം തൊഴിലെടുത്ത് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി. അധ്വാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ട് തന്നെ ഉന്നത ബിരുദങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1999 ബാച്ചിൽ ഐപിഎസ് ഉദ്യോഗസ്ഥനായി മാറിയ പി വിജയൻ കേരളത്തിലെ സുപ്രധാന നഗരങ്ങളിലെ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
തൊഴിൽപരമായ കടമൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന് തന്നെ മാതൃകയായ 14 പദ്ധതികളുടെ അമരക്കാരനാകാൻ വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. രാജ്യത്തോട് കടമയുള്ള, നിയമപരിജ്ഞാനമുള്ള പുതുതലമുറയെ വാർത്തെടുക്കാനായി തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പ്രശസ്തി കടൽകടക്കുകയുണ്ടായി. 2006 ൽ കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റിഡന്റ് കേഡറ്റ് പദ്ധതി ആവിഷ്ക്കരിച്ചത്. ഇന്ന് 32,000ത്തോളം വിദ്യാർത്ഥികൾ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂർത്തിയാക്കി. 2,000ത്തോളം പേർ ഇപ്പോൾ പരിശീലനത്തിലുമാണ്.
കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങലിലേക്കും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തും, മഹാരാഷ്ട്രയും, ഒഡീഷയും വിജയൻ ആവിഷ്ക്കരിച്ച പദ്ധതിയുടെ പാതയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഘാന, ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളും കേരളാ പൊലീസിന്റെ ഈ മാതൃകയെ കടമെടത്തിരിക്കയാണ്. ഈ പദ്ധതിയുടെ നേട്ടം ശ്രദ്ധയിൽപ്പെട്ട് അദ്ദേഹത്തെ അമേരിക്ക ഫെലോഷിപ്പ് നൽകുകയുണ്ടായി. രണ്ടാഴ്ച്ച അമേരിക്കയിൽ പരിശീലനത്തിനായും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ഇത് കൂടാതെ കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാനും മിടുക്കന്മാരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനുമായി ആവിഷ്ക്കരിച്ച പ്രത്യേക പദ്ധതിയുടെ ആസൂത്രകനും പി വിജയൻ ആയിരുന്നു. 'ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' എന്ന പദ്ധതിയും ഏറെ കൈയടികൾ നേടിയിരുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനം ഏർപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥന്റെ മിടുക്കായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കേയായിരുന്നു ഈ സംവിധാനം തുടങ്ങിയത്.
സർക്കാർ ഏറ്റെടുത്ത പദ്ധതികൾക്ക് പുറമേ സുഹൃത്തുക്കളുടെ നേതൃത്വത്തിലും കുട്ടികൾക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിരുന്നു. നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന പദ്ധതി വഴി മിടുക്കരായ 5000ത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കിയിരുന്നു. കായിക മേഖലയിലും കൈയൊപ്പ് പതിപ്പിക്കാൻ പി വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി തുടങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
ശബരിമലയിൽ സ്പെഷ്യൽ ഓഫീസറായിരുന്ന വേളയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച പരിപാടി സംഘടിപ്പിക്കാൻ വിജയന് സാധിച്ചു. പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പോലും പ്രശംസിച്ചത് ഈ ഉദ്യോഗസ്ഥന്റെ ആത്മാർത്ഥയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളുമായും സജീവ രംഗത്തുണ്ട് അദ്ദേഹമിപ്പോൾ. ക്ലീൻ ക്യാംപ്സ് ആൻഡ് സേഫ് ക്യാംപസ് പരിപാടികളുമെല്ലാം വിജയൻ ഐപിഎസിന്റെ സംഭാവനയായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പി വിജയന്റെ നേതൃപാഠവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പതിനായിരങ്ങൾ അണിനിരന്ന സമരത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ നേടിക്കൊണ്ടാണ് പൊലീസിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വിജയൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.
ഇങ്ങനെ വിജയൻ ഐപിഎസിന്റ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ ഐബിഎൻ ചാനലിന്റെ 'പേഴ്സൺ ഓഫ് ദ ഇയർ' അവാർഡിനായി പരിഗണിക്കപ്പെട്ട സംഭവം. പബ്ലിക് സർവീസ് വിഭാഗത്തിൽ പ്രേക്ഷക വോട്ടിംഗിൽ രണ്ടാംസ്ഥാനത്താണ് വിജയൻ ഐപിഎസ് ഇപ്പോൾ. എന്നാൽ ദേശീയ തലത്തിലെ സുപ്രധാന ചാനൽ നൽകുന്ന പുരസ്ക്കാരത്തിന്റെ പട്ടികയിൽ ഇടംപിടിച്ചെങ്കിലും അദ്ദേഹം തന്റെ നേട്ടം കേരളാ പൊലീസിനാണ് സമർപ്പിക്കുന്നത്.
ദേശീയ തലത്തിൽ ഇങ്ങനെയൊരു പുരസ്ക്കാരത്തിനായി പരിഗണിക്കപ്പെട്ടത് വലിയ കാര്യമാണെന്നാണ് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളാ പൊലീസിന് ലഭിച്ച അംഗീകാരമായാണ് ഞാൻ ഇനിതെ കാണുന്നത്. കേരളത്തിലെ പൊലീസ് സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മുന്നിലാണ്. ഈ നേട്ടത്തെ കൂടുതൽ മെപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. കൂടതൽ ജനസൗഹൃദമായ നിലപാടുകളുമായി മുന്നോട്ടുപോയാൽ പൊലീസിന് ഇനിയും കുറേക്കൂടി മെച്ചപ്പെടാൻ സാധിക്കും- അദ്ദേഹം പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥയായ എം ബീനയാണ് പി വിജയൻ ഐപിഎസിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്