പാലാരിവട്ടത്ത് ഫ്ളൈ ഓവർ ഉയർന്നതുകൊച്ചി നഗരത്തെ ശ്വാസംമുട്ടിച്ച ഗതാഗതകുരുക്കിന് പരിഹാരമായി; 442 മീറ്റർ നീളത്തിൽ പാലം പണിക്ക് ചെലവ് വന്നത് 42 കോടി; മൂന്ന് വർഷത്തിനുള്ളിൽ `നോ എൻട്രി` ബോർഡ് വീണപ്പോൾ കേട്ടത് പഞ്ചവടിപ്പാലത്തെ വെല്ലുന്ന അഴിമതിക്കഥ; പാലത്തിൽ പുനരുദ്ധാരണം വേണമെന്നും കോൺഗ്രീറ്റിന്റെ കാശ് പോലും ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ട് പോയെന്നും ഐഐടിയുടേയും മെട്രോമാന്റേയും റിപ്പോർട്ട്; എന്തായിരുന്നു പാലാരിവട്ടം മേൽപ്പാലം അഴിമതി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ അഴിമതിയായിരുന്നു പാലാരിവട്ടം മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത്. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പടെ 4പേര് ഇന്നിതാ പാലം നിർമ്മാണത്തിലെ അപാകതയെ തുടർന്ന് അറസ്റ്റിലായിരിക്കുന്നു. പാലം തുറന്ന് കൊടുത്ത് മൂന്ന് വർഷം പിന്നിട്ടപ്പോൾ തന്നെ യാത്രയോഗ്യമല്ലെന്നും ബലക്ഷയമുണ്ടെന്നും ചൂണ്ടിക്കാണിച്ച് പാലം പൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്താണ് പഞ്ചവടിപ്പാലം എന്ന് പിന്നീട് കളിയാക്കി വിളിക്കപ്പെട്ട പാല്രിവട്ടം പാലത്തിന് സംഭവിച്ചത്. എന്തായിരുന്നു ആ അഴിമതി.
യുഡിഎഫ് സർക്കാരിന്റഎ കാലത്താണ് പാലം നിർമ്മാണം ആരംഭിച്ചത്. 2014 സെപ്റ്റംബർ 1-ന് പാലം നിർമ്മാണം തുടങ്ങി. 442 മീറ്ററാണ് പാലത്തിന്റെ നീളം. 2016 ഒക്ടോബർ 12-ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കൊച്ചി നഗരത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ ഒരളവിൽ സഹായകമാകുമായിരുന്നു എന്നത് പാലത്തിന്റെ മറ്റൊരു സവിശേഷത. 42 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. ഗതാഗതം ആരംഭിച്ച് ഒരു വരഞഷം ആകുന്നതിന് മുൻപ് തന്നെ പാലത്തിൽ അങ്ങിങ്ങായി കുഴികൾ കണ്ട് തുടങ്ങിയിരുന്നു.2017 ജൂലൈയിലാണ് പാലത്തിൽ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.
മേൽപ്പാലത്തിലെ തകരാറിനെക്കുറിച്ച് ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് പാലാരിവട്ടം സ്വദേശിയായ കെ.വി.ഗിരിജനായിരുന്നു. 2017 ജൂൺ 30-ന് ഗിരിജൻ മന്ത്രിക്കു പരാതി നൽകി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുള്ള ബെയറിംഗിനുണ്ടായ തകരാർ മൂലം താൽക്കാലിക താങ്ങ് നൽകുകയാണ് അന്ന് പ്രശ്നപരിഹാരമായി ചെയ്തത്.
തൊട്ടടുത്ത വർഷം 2018 സെപ്റ്റംബറിൽ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തി. പാലം വഴി ഗതാഗത നിയന്ത്രണത്തിനു ശുപാർശയും പിന്നാലെ വന്നു. പാലത്തിന്റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐ.ഐ.ടിയായിരുന്നു. 2019 മാർച്ച് 27-ന് ഐ.ഐ.ടി. പരിശോധനാ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരൻ പാലം പരിശോധിക്കുകയും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. പാലം പുനരുദ്ധാരണം നടത്തേണ്ട അവസ്ഥയിൽ ആണ് എന്നും രണ്ട് ഘട്ടമായി ഇത് നടത്തണം എന്നുമായിരുന്നു പ്രധാന കണ്ടെത്തൽ.
പാലത്തിന്റെ ഗർഡറുകളിലും സ്പാനുകളിലും വിള്ളൽ കണ്ടെത്തിയിരുന്നു. പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺഗ്രീറ്റ് മിശ്രിതം നിലവാരമില്ലാത്ത് ആണ് എന്നും ഐഐടി കണ്ടെത്തിയിരുന്നു. കേട്പാടുകൾ കണ്ടെത്തിയ ബെയറിങ്ങുകൾ പുതിയതായി സ്ഥാപിക്കുക പാലത്തിന്റെ ടാറിങ് പൂർണമായും പുതുക്കുക തുടങ്ങിയവയായിരുന്നു പ്രധാനമായ ആവശ്യങ്ങൾ. പിന്നീട് ഈ വർഷം മെയ് മുതലാണ് അപകടകരമായ അവസ്ഥയിലാണ് എന്ന് കണ്ടെത്തിയത്. പിന്നീട് പാലം നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയാണ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ആരോപിച്ചിരുന്നു. ഇതിന് കാരണക്കാരായ ഒരുത്തനേയും വെറുതെ വിടില്ല എന്ന് മന്ത്രി അന്ന് തന്നെ പ്രഖ്യാപിക്കുകയും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തിരുന്നു.
പിന്നീട് പാലാരിവട്ടം പാലത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധിച്ചത്. പാലത്തിന് കാര്യമായ പ്രശ്നങ്ങളുണ്ട്. അതിനാൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാവുവെന്നും റിപ്പോട്ടിൽ നിർദ്ദേശിച്ചിരുന്നു.ശ്രീധരന്റെ മേൽനോട്ടത്തിൽ മദ്രാസ് കാൺപൂർ ഐഐടിയിലെ വിദഗ്ദർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
നേരത്തെ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിജിലൻസ് എസ്പി കെ.കാർത്തിക്കിന് ആയിരുന്നു ചുമതല. എറണാകുളം യൂണിറ്റ് ഡി.വൈ.എസ്പി ആർ.അശോക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.ഇക്കഴിഞ്ഞ ജൂണിൽ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ കേസിന്റെ എഫ്ഐആർ സമർപ്പിച്ചു.പാലത്തിന്റെ നിർമ്മാണ കരാരെടുത്ത ആർ.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാനായിരുന്നു ശുപാർശ. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി. മുഹമ്മദ് ഹനീഷ്, കിറ്റ്കോ മുൻ എം.ഡി. സിറിയക് ഡേവിസ്, നാഗേഷ് കൺസൾട്ടൻസിയിലെ സീനിയർ കൺസൾട്ടന്റ് മഞ്ചുനാഥ്, കിറ്റ്കോ ജനറൽ മാനേജർമാരായ ജി.പ്രമോദ്, ബെന്നി പോൾ, സീനിയർ കൺസൾട്ടന്റുമാരായ ഭാമ,ഷാലിമാർ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി.തങ്കച്ചൻ, മാനേജർ പി.എം.യൂസഫ്, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് സന്തോഷ്, പ്രോജക്ട് എൻജിനീയർമാരായ സാൻജോ കെ ജോസ്, ജിജേഷ്, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ മാനേജർ പി.എസ്.മുഹമ്മദ് നൗഫൽ, ശരത് എസ് കുമാർ, ആർ.ഡി.എസ് അഡീഷണൽ ജനറൽ മാനേജർ ജയ് പോൾ, സൈറ്റ് മാനേജർ ജോൺ എന്നിവരായിരുന്നു അന്വേഷണം നേരിട്ട് പ്രമുഖർ
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ കഴിഞ്ഞ ദിവസമാണ് വിജിലൻസ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കാര്യങ്ങൾ അറിയാൻ മാത്രം വിളിപ്പിച്ചു എന്നാണ് സൂരജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.പാലത്തിന്റെ പുനർനിർമ്മാണം ഉൾപ്പെടെ കരാറുകാരന്റെ ഉത്തരവാദിത്തമായതിനാൽ സർക്കാരിന് നഷ്ടം വരില്ലെന്നും സർക്കാർ നിർദ്ദേശപ്രകാരം താൻ ഉത്തരവ് ഇറക്കുക മാത്രം ആണ് ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. വിജിലൻസ് വിളിച്ചു വരുത്തി സൂരജിന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. നിർമ്മാണം നടക്കുന്ന സമയത്ത് മുഴുവൻ താൻ ചുമതലയിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂരജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നത്.
പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആരും ബോധപൂർവം ചെയ്തതാണെന്ന് കരുതുന്നില്ല. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ടി. ഒ സൂരജ് പറഞ്ഞു.പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമ്മാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്