അമേരിക്കയുടെ കണ്ണിലെ കൊടുംഭീകരൻ ഇപ്പോഴും പാക്കിസ്ഥാന് സുഹൃത്ത് തന്നെ; ഹാഫീസ് സെയ്ദിന്റെ സംഘടനകളെ നിരോധിച്ചെന്നത് പച്ചക്കള്ളം; ഇമ്രാൻ ചെയ്തത് ഭീകര സംഘടനകളെ നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ നിലനിർത്തുക മാത്രം; നല്ലപിള്ളയാകാൻ കാട്ടികൂട്ടിയ കള്ളത്തരങ്ങൾ പൊളിഞ്ഞു; ഇറാന്റെ മുന്നറിയിപ്പിൽ ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവനേയും ലാദന്റെ മകനേയും ലക്ഷ്യമിട്ട് അമേരിക്കയും; മസൂദ് അസ്ഹറിനെതിരെ യുദ്ധം തുടരാൻ ഇന്ത്യയും; പുൽവാമയിൽ തിരിച്ചടി തുടരും
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമാബാദ്: തീവ്രവാദത്തെ തുടച്ചു നീക്കാൻ എല്ലാം ചെയ്യുമെന്ന് പറയുന്ന പാക് സർക്കാരിന്റെ നടപടികൾ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള നീക്കം മാത്രം. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് തീവ്രവാദസംഘടനയ്ക്കെതിരെ നടപടിയുമായി പാക്കിസ്ഥാൻ സർക്കാർ രംഗത്ത് വന്നിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദ് നയിക്കുന്ന ജമാത് ഉദ് ദവായെ പാക് സർക്കാർ നിരോധിച്ചുവെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ സംഘടനയെ നിരോധിക്കുകയല്ല, മറിച്ച് നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് ചെയ്തിരുന്നു. ഇപ്പോൾ സർക്കാർ വെബ് സൈറ്റിൽ തീയതി തിരുത്തി അത് പുതിയ തീരുമാനമെന്ന് വരുത്തുകയാണ് ചെയ്തതെന്നാണ് സൂചന. ഇതോടെ ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ ആത്മാർത്ഥയൊന്നുമില്ലെന്ന് വ്യക്തമാവുകയാണ്. മസൂദ് അസ്ഹറിനെ വിട്ടുകിട്ടാൻ ഇന്ത്യ സമ്മർദ്ദം ശക്തമാക്കും. മസൂദിനെ കണ്ടെത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ഓപ്പറേഷൻ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
ജമാത് ഉദ് ദവായുടെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ഫലാഹെ ഇൻസാനിയാതിനെയും നിരോധിച്ചുവെന്നായിരുന്നു പ്രഖ്യാപനം. പുൽവാമയിൽ 40 സിആർപിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേറാക്രമണത്തിനു ശേഷം ആഗോളതലത്തിൽ പാക്കിസ്ഥാനെതിരെ രൂപപ്പെട്ട വികാരമാണ് നടപടിയിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ രണ്ട് സംഘടനയേയും നിരോധിച്ചിട്ടില്ല. സർക്കാർ നിരീക്ഷിക്കുന്ന സംഘടനകളുടെ പട്ടികയിൽ മാത്രമാണ് ഇവരുള്ളത്. ഹഫീസ് സെയ്ദിന് അതുകൊണ്ട് തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാനാകും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഭീകരസംഘടനയ്ക്കെതിരെയുള്ള നടപടി സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. സംഘടനകൾക്കെതിരെയുള്ള നടപടി ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചെന്നും ഇരുസംഘടനകളും നിരോധിത സംഘടനകളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുമെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതെല്ലാം കളവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകളിലുള്ളത്. അതായത് നിരീക്ഷണ സംഘടനയുടെ പട്ടികയിൽ പെടുത്തിയ ശേഷം നിരോധനമെന്ന് പ്രഖ്യാപിക്കുകയാണ് പാക് സർക്കാർ ചെയ്തത്.
മുൻപ് ഇരുസംഘടനകളും പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അതു തന്നെയാണ് ഇപ്പോഴുമുള്ളത്. ഔദ്യോഗികവിശദീകരണം അനുസരിച്ച് നിരോധിക്കപ്പെട്ട ജമാത് ഉദ് ദവായ്ക്ക് 300ൽ പരം പരിശീലനകേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ഒരു പുസ്തകപ്രസിദ്ധീകരണശാലയും ആംബുലൻസ് സർവീസുമുണ്ട്. ഇരുസംഘടനകൾക്കുമായി 50000ത്തിൽ പരം വോളന്റിയർമാരും നൂറുകണക്കിന് ജീവനക്കാരുമുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നത്. 2008ൽ മുംബൈയിൽ 166 പേരുടെ ജീവനെടുത്ത ലഷ്കറെ തയ്ബ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ജമാത് ഉദ് ദവായുടെ നേതൃത്വത്തിലാണെന്നാണ് കണ്ടെത്തൽ. 2014 ജൂണിൽ യുഎസ് സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ സംഘടനയുടെ തലവൻ ഹാഫിസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്ന യുഎസ് ഇയാളെപ്പറ്റി വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻ 1267 പ്രകാരം പട്ടികപ്പെടുത്തിയിരുന്ന ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത് 2017 നവംബറിലായിരുന്നു.
പുൽവാമയിൽ അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണെന്ന് വന്നതോടെയാണ് പറ്റിക്കാൻ പുതിയ വാർത്തയുമായി പാക്കിസ്ഥാനെത്തിയത്. 2008 നവംബർ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണു പാക്ക് ഭീകരൻ ഹാഫിസ് മുഹമ്മദ് സയീദിന്റേത്. പാക്ക് പഞ്ചാബിലെ സർഗോധ സ്വദേശിയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ലഷ്കറെ തയിബ സ്ഥാപകൻ. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലും പങ്കാളി. ലഷ്കറിന്റെ മാതൃ സംഘടന എന്നു പറയാവുന്ന സംഘടനയാണ് ജമാഅത്തുദ്ദഅവ. 2017 ൽ മില്ലി മുസ്ലിം ലീഗ് എന്ന പേരിൽ രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെങ്കിലും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകിയില്ല. കഴിഞ്ഞവർഷം പാക്കിസ്ഥാനിലെ ഉർദു പത്രത്തിൽ സയീദ് കോളമിസ്റ്റായി പ്രത്യക്ഷപ്പെട്ടതു വിവാദമായി. അങ്ങനെ പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിരാജിക്കുന്ന വ്യക്തിയാണ് ഹാഫീസ് സയീദ്.
അതിനിടെ പുൽവാമ ആക്രമണത്തിന് പിന്നിലെ ഭീകരസംഘടന ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'അദ്ദേഹം ജീവനോടെയുണ്ട്. മൗലാന മസൂദ് അസർ ജീവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല' - പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മിനിസ്റ്റർ ഫയ്യാസ് ഉൽ ഹസ്സൻ ചോഹനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഇസ്ലാമബാദിലെ ഒരു ആർമി ആശുപത്രിയിൽ അസർ മരിച്ചെന്ന് ആയിരുന്നു മാധ്യമവാർത്തകൾ. രാജ്യത്ത് മസൂദ് അസർ ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഉറപ്പിച്ചു പറഞ്ഞതിനു തൊട്ടു പിന്നാലെ ആയിരുന്നു മരണവാർത്തകൾ പ്രചരിച്ചത്. മാർച്ച് ഒന്നാം തിയതി സി എൻ എന്നിനോട് സംസാരിക്കവെ മസൂദ് അസർ പാക്കിസ്ഥാനിൽ ഉണ്ടെന്നും അദ്ദേഹത്തിന് സുഖമില്ലെന്നും ആയിരുന്നു ഖുറേഷി പറഞ്ഞത്. എന്നാൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ മസൂദിനെ സൈനിക ആശുപത്രിയിൽ നിന്ന് മാറ്റാനുള്ള തന്ത്രമാത്രമായിരുന്നു ഈ പ്രചരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.
അതിനിടെ പാക്കിസ്ഥാൻ സർക്കാരിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് വന്നു. ഭീകരവാദികൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ സർക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ ഖ്വാസം സുലൈമാനി പറഞ്ഞു. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന് സമാനായ തിരിച്ചടി ഇറാനും നൽകുമെന്ന സൂചനയുണ്ട്. ഇത് പാക്കിസ്ഥാനെ കൂടുതൽ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. ഇതിനുപുറമെ ആഗോളഭീകര നേതാവ് ഒസാമ ബിൻലാദനെ പാക്കിസ്ഥാനിലെ ആബട്ടാബാദിൽ വധിച്ചശേഷം മൃതദേഹം കടലിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിന്റെ മറ്റൊരു തനിയാവർത്തനം യുഎസ് നടത്തിയേക്കുമെന്ന പരിഭ്രാന്തിയും പാക്കിസ്ഥാനിലുണ്ട്. ബിൻലാദന്റെ മരണത്തിനു ശേഷം താലിബാൻ നേതൃത്വത്തിലെത്തിയ അൽസവാഹിരിക്കു പകരം ലാദന്റെ മകൻ ഹംസാ ബിൻലാദൻ നേതൃത്വത്തിലെത്തുമെന്ന വാർത്തയുണ്ടായിരുന്നു.
അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാനിലുണ്ടെന്നു കരുതുന്ന ഹംസയുടെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചത് പാക്കിസ്ഥാനെ കുഴപ്പത്തിലാക്കിയിട്ടുണ്ട. സൗദി അറേബ്യയാകട്ടെ ഹംസാ ബിൻലാദന്റെ പൗരത്വം റദ്ദുചെയ്തതും പകിസ്ഥാന് തിരിച്ചടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍