മുറിവേൽക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ കാൽഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാനും ബങ്കറുകൾ ഒരുക്കാനും രാത്രി ലൈറ്റുകൾ പരമാവധി കെടുത്താനും പാക് അധീന കാശ്മീരിലെ ജനങ്ങൾക്കും നിർദ്ദേശം; എന്ത് ആക്രമണം നേരിടാനും തയ്യാറായിരിക്കാൻ സൈന്യത്തിനും ഉത്തരവ് നൽകി ഇമ്രാൻഖാൻ; ഇന്ത്യ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ 'ഹൈ അലർട്ട്' പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
മറുനാടൻ ഡെസ്ക്
ഇസ്ലാമാബാദ്: പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഏതുനിമിഷവും ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് യുദ്ധത്തെ നേരിടാനുള്ള ക്രമീകരണങ്ങൾ അതിവേഗം നടപ്പാക്കിത്തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ സൈനിക ആശുപത്രികൾക്ക് ഉൾപ്പെടെ യുദ്ധം ഉണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പാക് ഗവൺമെന്റ്.
ശക്തമായി തിരിച്ചടിക്കാൻ പാക് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെയാണ് ഇമ്രാൻഖാന്റെ നിർദ്ദേശ പ്രകാരം ഇത്തരമൊരു സന്ദേശം എല്ലാ സൈനിക ആശുപത്രികൾക്കും മറ്റ് പ്രധാന ആശുപത്രികൾക്കും എത്തിയിട്ടുള്ളത്. ഇതിന് പുറമെ അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്കും നിർദ്ദേശമുണ്ട്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിന്റെ പാതയിലേക്കാണ് പോകുന്നതെന്ന സൂചന വരുന്നതിനൊപ്പം പാക്കിസ്ഥാന് ഇന്ത്യ ഏർപ്പെടുത്തുന്ന ഉപരോധങ്ങളും വലിയ തലവേദനയായിട്ടുണ്ട്.
മറ്റൊരു സമാന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിലും പാക്കിസ്ഥാന് വലിയൊരു സാമ്പത്തിക തിരിച്ചടി ഇന്നുണ്ടായി. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നു എന്ന് ബോധ്യമായ സാഹചര്യത്തിൽ അന്തർദേശീയ സംവിധാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പാക്കിസ്ഥാനെ ഇക്കുറിയും ഗ്രേലിസ്റ്റിൽ തന്നെ നിർത്തി. ഇതോടെ മറ്റു രാജ്യങ്ങളിൽ നിന്ന് വായ്പയെടുക്കുന്നകാര്യത്തിൽ പാക്കിസ്ഥാന് കടുത്ത നിയന്ത്രണം തുടരും.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പാരീസിൽ ടാസ്ക്ഫോഴ്സ് യോഗത്തിനു ശേഷം ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം സൗഹൃദരാഷ്ട്ര പദവി പിൻവലിച്ചും അതിന് പിന്നാലെ ഇറക്കുമതിചുങ്കം 200 ശതമാനമാക്കിയും ഇന്ത്യ പാക്കിസ്ഥാന് പ്രഹരമേൽപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവിടുമെന്നും ഒരു തുള്ളി വെള്ളംപോലും നൽകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഇന്ത്യ തന്നെ ശക്തമായ വ്യാപാര ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക രംഗത്ത് തിരിച്ചടിയായി ഫിനാൽഷ്യൽ ടാസ്ക് ഫോഴ്സിന്റെ നിലപാടും വന്നിട്ടുള്ളത്.
ആശുപത്രികൾ 25 ശതമാനം ഒഴിച്ചിടാൻ നിർദ്ദേശം
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ പാക് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയായിരുന്നു പാക് പ്രധാനമന്ത്രി. ഇത്തരത്തിൽ ഇമ്രാൻ ഖാൻ പ്രസ്താവനയിറക്കി മണിക്കൂറുകൾക്കകം തന്നെ ആശുപത്രികളോടും അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറാവാൻ നിർദ്ദേശമെത്തി. അടിയന്തരമായി പാക് കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാന്റെ നിർദ്ദേശം. ഇന്ത്യയുമായി യുദ്ധം ഏതുനിമിഷവും ഉണ്ടാകാമെന്നും പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങണമെന്നും ആണ് ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകിയത്.
ആക്രമണത്തിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് പാക് കരസേന ആശുപത്രികൾക്ക് കത്ത് നൽകികഴിഞ്ഞു. യുദ്ധമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ഉൾക്കൊള്ളാൻ എല്ലാ ആശുപത്രികളും സജ്ജമാകണമെന്നും സൈനികർക്കായി കുറഞ്ഞത് 25 ശതമാനം സ്ഥലമെങ്കിലും ഓരോ ആശുപത്രിയും മാറ്റിവെക്കണെമന്നും കത്തിൽ നിർദ്ദേശിക്കുന്നു.
ഇന്ത്യയുടെ സിആർപിഎഫ് ജവാന്മാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാശ്മീരിൽ വൻതോതിൽ സേനാ വിന്യാസം നടക്കുന്നുണ്ട്. ഹ്രസ്വദൂര മിസൈലായ ആകാശും അതിർത്തിയിൽ വിന്യസിച്ചുകഴിഞ്ഞു. യുദ്ധവിമാനങ്ങൾ തയ്യാറാക്കാൻ വ്യോമസേനയ്ക്കും തയ്യാറായിരിക്കാൻ കപ്പലുകൾക്കും നിർദ്ദേശം നേരത്തേ പോയി. കടലിൽ അഭ്യാസം നടത്തിവന്ന കപ്പലുകൾ പോർമുഖങ്ങൾ സജ്ജമാകാൻ നിർദ്ദേശിച്ച് മടക്കിവിളിച്ചിരുന്നു. കൂടുതൽ ആയുധങ്ങളും സൈനികവാഹനങ്ങളും കാശ്മീരിലും മറ്റ് അതിർത്തികളിലും വിന്യസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യം കൂടെ കണക്കിലെടുത്താണ് പാക്കിസ്ഥാനും യുദ്ധഭീതിയിൽ ക്രമീകരണങ്ങൾ തുടങ്ങിയിട്ടുള്ളത്.
ഏതായാലും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളോടും ജാഗ്രതപാലിക്കാനും പാക്കിസ്ഥാൻ നിർദ്ദേശിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് അധീന കാശ്മീരിലെ ജനങ്ങളോടാണ് നിർദ്ദേശം. രാത്രി ലൈറ്റുകൾ പരമാവധി ഓൺ ചെയ്യാതിരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും ആക്രമണം ഉണ്ടായാൽ രക്ഷപ്പെട്ട് ഒളിക്കാൻ താൽക്കാലിക ബങ്കറുകൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന് പുൽവാമ ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം എ്ന്ന് പാക്കിസ്ഥാൻ ഭയക്കുന്നു.
ഇന്നലെയാണ് പാക് അധീന കാശ്മീരിലെ സിവിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ സന്ദേശം എത്തിയത്. ഭിംബെർ, നീലം, റാവൽകോട്ട്, ഹവേലി, കോട്ലി, ഝലം എന്നീ മേഖലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ ആർമി എന്തെങ്കിലും അക്രമം കാണിക്കും എന്ന തരത്തിലാണ് സന്ദേശം. 2016ൽ ഉറി സംഭവം ഉണ്ടായതിന് പിന്നാലെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം പാക്കിസ്ഥാനെ വിറപ്പിച്ചിരുന്നു. സമാനമായ രീതിയിലോ മറ്റേതെങ്കിലും തരത്തിലോ ഒരു ആക്രമണം ഉടൻ പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. ്ഇതിന്റെ പ്രതിഫലനമെന്നോണമാണ് മുന്നൊരുക്കങ്ങൾ.
അതേസമയം, പാക്കിസ്ഥാന് വ്യാപാര ഉപരോധവും ജല ഉപരോധവും പ്രഖ്യാപിച്ചതിന് പിന്നാലെ കാശ്മീരിൽ ഭീകരർക്കായി തിരച്ചിലും വേട്ടയും സിആർപിഎഫും ബിഎസ്എഫും തുടങ്ങിക്കഴിഞ്ഞു. ഇന്നും ചില ലഷ്കർ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഏറ്റുമുട്ടൽ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ സൈനികർ വധിച്ച മൂന്ന് തീവ്രവാദികളുടേത് ഇന്ത്യയുടെ തിരിച്ചടിയുടെ ആദ്യഘട്ടമാണെന്നായിരുന്നു സൈന്യം പറഞ്ഞത്. കശ്മീരിലെ എല്ലാ തീവ്രവാദികളും കീഴടങ്ങണം അല്ലെങ്കിൽ മരിക്കാൻ തയ്യാറാവണം എന്ന് അന്ത്യശാസനം നൽകിയതിന് പി്ന്നാലെയാണ് ഓപ്പറേഷൻ ക്ളീൻ കാശ്മീർ നടപ്പാക്കുന്നത്.
പാക്കിസ്ഥാൻ ഗ്രേലിസ്റ്റിൽ തന്നെ; വിദേശ വായ്പകൾ സ്വാഹ
തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിന്റെ പേരിൽ പാക്കിസ്ഥാന് ഇനി വിദേശ ലോണുകളും കിട്ടാൻ സാധ്യതയില്ലെന്ന് സൂചന. ഇത്തരത്തിൽ അന്താരാഷ്ട്ര തലത്തിൽ ലോണുകൾ ലഭിക്കാൻ രാജ്യങ്ങളുടെ യോഗ്യത നിശ്ചയിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ ഇക്കുറിയും ഗ്രേലിസ്റ്റിൽ തന്നെ (ചാര ലിസ്റ്റ്) നിർത്താൻ തീരമാനിച്ചിരിക്കുകയാണ്.
നാൽപതു സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പാരീസിൽ ചേർന്ന ടാസ്ക് ഫോഴ്സ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിന് പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാക്കിസ്ഥാന്റെ തുടർപ്രവർത്തനങ്ങൾ ഈ വർഷം ജൂൺ, ഒക്ടോബർ മാസങ്ങളിൽ വീണ്ടും വിലയിരുത്തും. അപ്പോഴും ഇതേ സ്ഥിതിയാണെങ്കിൽ പാക്കിസ്ഥാൻ ഇനി കയറുക ബ്ളാക്ക് ലിസ്റ്റിലാകുമെന്നും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്എടിഎഫ്. 38 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസിൽ നടക്കുന്നതിനിടെയാണ് ഇന്ന് പുതിയ തീരുമാനം വന്നത്.
പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ അടക്കമുള്ള ഫയൽ എഫ്എടിഎഫിന് സമർപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ ചില ഏജൻസികൾ വഴി പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ഇതെല്ലാം പരിശോധിച്ചാണ് ടാസ്ക് ഫോഴ്സിന്റെ നടപടി. ഇതോടെ പുൽവാമ സംഭവത്തിൽ ശേഖരിച്ച തെളിവുകൾക്ക് അന്താരാഷ്ട്ര അംഗീകാരവുമായി എന്നതും പാക് പങ്ക് വ്യക്തമായി എന്നതും ഇന്ത്യയുടെ തുടർ നീക്കങ്ങൾക്കും സഹായകരമാണ്. കഴിഞ്ഞ വർഷം പാരീസിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കില്ല.
Stories you may Like
- എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച മന്ത്രിവാഹനങ്ങൾക്കെതിരെയും നടപടി
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- പുൽവാമ പരാമർശത്തിലൂടെ ആന്റോ ആന്റണി അവഹേളിച്ചത് ഇന്ത്യൻ സൈനികരെ
- നിലവിലെ വനിതാ പ്രാതിനിധ്യം ഞെട്ടിക്കും, ബിൽ നിയമമായാൽ ചരിത്രമാറ്റം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്