മതം മാറി മുംസ്ലിം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നതു നൂറു കണക്കിനു യുവതികൾ; മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമങ്ങളുടെ ദുരുപയോഗവും ഭീകരവാദത്തിന്റെ വളർച്ചയും സാമൂഹിക ഐക്യത്തെ ബാധിച്ചു; പാക്കിസ്ഥാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ആക്രമണങ്ങൾക്കുള്ള ജനങ്ങളുടെ മാനസികാവസ്ഥയെ എന്നും യുഎൻ കമ്മീഷൻ; ഇമ്രാൻഖാൻ അന്തർദ്ദേശീയ തലത്തിൽ ഒറ്റപ്പെടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി യുഎൻ കമ്മിഷൻ. യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷനാണ് (സിഎസ്ഡബ്ല്യു) പാക്കിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാരിനെതിരെ രംഗത്തെത്തിയത്. 'പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യം ആക്രമണത്തിൽ' എന്നു പേരിട്ട റിപ്പോർട്ടിലാണ് കമ്മീഷൻ പാക്കിസ്ഥാനെതിരെ വിമർശനം ഉന്നയിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനപരമായ നിയമനിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത് വഴി ആക്രമണങ്ങൾക്കുള്ള ജനങ്ങളിലെ 'തീവ്രമായ മാനസികാവസ്ഥ' യെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും സിഎസ്ഡബ്ല്യു ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനിലെ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ കഷ്ടപ്പാടിലാണ് എന്ന് 47 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമങ്ങളുടെ ദുരുപയോഗവും ഭീകരവാദത്തിന്റെ വളർച്ചയും സാമൂഹിക ഐക്യത്തെ ബാധിച്ചു. ദൈവനിന്ദ കുറ്റങ്ങൾ ആരോപിച്ചു ജനങ്ങൾ തന്നെ നിയമം കയ്യിലെടുത്തു പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പേരിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ യുവതികളെ നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്നതു വ്യാപകമാണ്. ഇതിൽ ഭൂരിഭാഗം പേരും 18 വയസ്സിനു താഴെ പ്രായമുള്ളവരാണ്. വിദ്യാഭ്യാസത്തിലെ കുറവും സാമ്പത്തികമായ പിന്നോക്കാവസ്ഥയുമാണ് ഇവരെ ലക്ഷ്യമിടാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. എല്ലാ വർഷവും മതം മാറി മുംസ്ലിം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നതു നൂറു കണക്കിനു യുവതികളാണ്. കുടുംബത്തിലേക്കു തിരികെ വരാൻ ഇത്തരം കേസുകളിലെ ഇരകൾക്കു യാതൊരു സാധ്യതയുമില്ല. പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ഭീഷണി നേരിടേണ്ടിവരുന്നു.
പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിയമ വ്യവസ്ഥയിൽ പാളിച്ചകളുണ്ട്. ന്യൂനപക്ഷങ്ങളിലെ ഇരകളോടു പാക്കിസ്ഥാനിലെ നിയമവും പൊലീസും വിവേചനപരമായാണു പെരുമാറുന്നതെന്നും റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനിൽ രണ്ടാംനിര പൗരന്മാരായാണു കണക്കാക്കുന്നതെന്നു തെളിയിക്കാൻ നിരവധി ഉദാഹരണങ്ങളും കമ്മിഷൻ നിരത്തുന്നു. 2019 മേയിൽ പാക്കിസ്ഥാനിലെ സിന്ധിൽ ഹിന്ദു വിഭാഗത്തിൽപെട്ട ഡോക്ടറുടെ ക്ലിനിക്കിനു ജനങ്ങൾ തീയിട്ടിരുന്നു. മതഗ്രന്ഥത്തിലെ കടലാസിൽ മരുന്നു പൊതിഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമം. ഈ സംഭവത്തിൽ പ്രദേശത്തെ മതന്യൂനപക്ഷങ്ങളുടെ കടകൾ തീയിട്ടുനശിപ്പിച്ചു. പാക്കിസ്ഥാനിലെ 'ദൈവനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങൾ' ന്യൂനപക്ഷങ്ങൾക്കെതിരെ കള്ളക്കേസുകളുണ്ടാക്കി ദ്രോഹിക്കാൻ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുമായി നേരിട്ടു സംസാരിച്ചശേഷമാണ് സിഎസ്ഡബ്ല്യു റിപ്പോർട്ട് തയാറാക്കിയത്. സഹപാഠികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സ്ഥിരമായി ശാരീരികമായും മാനസികമായും അപമാനങ്ങൾ ഉണ്ടാകാറുണ്ടെന്നായിരുന്നു കുട്ടികളുടെ മൊഴി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ഭീഷണിക്കും അക്രമങ്ങൾക്കും നടുവിലാണു പ്രവർത്തിക്കുന്നതെന്നും വിമർശനമുണ്ട്. മതപരമായ അക്രമങ്ങൾക്കെതിരെ പാക്കിസ്ഥാൻ സർക്കാർ നടപടിയെടുക്കണം. ഇതിനായി കൂടുതൽ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് സിഎസ്ഡബ്ല്യുവിന്റെ ആവശ്യം. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന് കീഴിലാണ് സിഎസ്ഡബ്ല്യു പ്രവർത്തിക്കുന്നത്.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തട്ടിക്കൊണ്ടു പോയി മതം മാറ്റൽ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം എന്നിവ വ്യാപകമായി നടക്കുന്നതായി ആരോപിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകളും ബലൂച് മനുഷ്യാവകാശ പ്രവർത്തകരും ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. വിഷയത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് നിർണ്ണായകമായ പങ്കുള്ളതായും ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ പരാതികളിൽ പറയുന്നു. മതാചാരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് പാക്കിസ്ഥാനിൽ വർദ്ധിക്കുകയാണെന്നും സൈന്യം ഇതിൽ പങ്കാളിയാണെന്നും പരാതികളിൽ ആരോപിക്കപ്പെടുന്നു. ആവാരൻ, കെച്ച് എന്നീ മേഖലകളിൽ 44 പേരാണ് ഈ വർഷം ഇത്തരം കേസുകളിൽ കാണാതായിരിക്കുന്നത്.
ആവാരൻ, കെച്ച് മേഖലകളിൽ നിന്ന് കഴിഞ്ഞ വർഷം 59 ന്യൂനപക്ഷ സമുദായാംഗങ്ങളെ കാണാതായതായും ഇവരെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിക്ക് ലഭിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ബഷീർ അഹമ്മദ് എന്ന അഹമ്മദീയ മുസ്ലിം യുവാവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ പാക് സൈനിക ക്യാമ്പിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. തങ്ങളുടെ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതായി കാണിച്ച് പാക്കിസ്ഥാനിലെ ഹിന്ദുക്കളും ക്രൈസ്തവരും ബുദ്ധമതക്കാരും ജൈന മതക്കാരും സിഖുമാരും അഹമ്മദീയരും ഷിയാകളുമടങ്ങുന്ന ന്യൂനപക്ഷ ജനതയുടെ കൂട്ടായ്മ സർക്കാരിന് സമർപ്പിച്ച നിവേദനം ഇപ്പോഴും പരിഗണിക്കപ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ ഉള്ളത്.
പെൺകുട്ടികളുടെ വിവാഹ പ്രായം 16ൽ നിന്ന് 18 ആയി ഉയർത്തുക, ന്യൂനപക്ഷ സമുദായങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തുക, അരാധനാലയങ്ങൾക്കും വീടുകൾക്കും സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കുക, മതദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കുക, സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ ക്രിമിനൽ നിയമ സംവിധാനം പരിഷ്കരിക്കുക, തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റങ്ങളും ലൈംഗികാതിക്രമങ്ങളും തടയുക എന്നിവയാണ് ന്യൂനപക്ഷങ്ങളുടെ ആവശ്യം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലും ഭയപ്പാടിലുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ ന്യൂനപക്ഷ സംരക്ഷണ വിഭാഗം ഈ വർഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍