അടിവസ്ത്രങ്ങൾ ഹോൾസെയിലിൽ നൽകിയ പണം ലഭിക്കാതെ വന്നപ്പോൾ സ്റ്റോക്ക് തിരികെ കൊണ്ടു പോകാൻ കമ്പനിയുടെ ജീവനക്കാർ കൂട്ടത്തോടെ എത്തി; ശമ്പളം പോലുമില്ലെങ്കിലും തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനം; മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്സ് അടച്ചുപൂട്ടലിന്റെ വക്കിൽ
മറുനാടൻ മലയാളി ബ്യൂറോ
പാല: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ എത്തിച്ച് കോടികൾ പൊടിച്ച് ഉദ്ഘാടനം നടത്തുകയും ചാനലുകൾക്കും പത്രങ്ങൾക്കും വലിയ തോതിൽ പരസ്യം നൽകുകയും ചെയ്തു കൊച്ചിയിൽ തുടങ്ങിയ ഇമ്മാനുവൽ സിൽക്സ് ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയപ്പോൾ മലയാളികൾക്ക് ഒന്നടങ്കം ഒരു ഞെട്ടലായിരുന്നു. കോടികൾ എറിഞ്ഞു കളിച്ച സ്ഥാപനം എങ്ങനെയാണ് അടച്ചുപൂട്ടി എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.
ഈ ചോദ്യത്തിന്റെ ഉത്തരം ഇതുവരെ ലഭിച്ചിട്ടുമില്ല. സ്ഥാപനത്തിലേക്കുള്ള പണമൊഴുക്കു നിലച്ചതിനെ തുടർന്ന് അടച്ചുപൂട്ടി എന്നുമാത്രമായിരുന്നു അന്ന് വ്യക്തമായത്. നൂറ് കണക്കിന് ജീവനക്കാരാണ് അന്ന് വഴിയാധാരമായത്. ഇമ്മാനുവൽ സിക്സിന് പിന്നാലെ കേരളത്തിലെ മറ്റൊരു പ്രമുഖ ടെക്സ്റ്റെയിൽ ബ്രാൻഡും ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പാലയിലെ കരിക്കിനേത്ത് സിൽക്സ് ആണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. കരിക്കിനേത്ത് കുടുംബത്തിലെ കെ സി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിന്നും വൻതോതിൽ ലോണെടുത്താണ് പാലയിലെ സ്ഥാപനം ആരംഭിച്ചത്. 2011ലായിരുന്നു പാലാ കരിക്കിനേത്ത് സിൽക്സ് ഉദ്ഘാടനം ചെയ്തതും. മോഹൻലാലും കാവ്യാ മാധവനും ചേർന്ന് വളരെ ആഘോഷപൂർവ്വമായിരുന്നു കരിക്കിനേത്ത് സിൽക്സ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, പ്രവർത്തനം തുടങ്ങി അഞ്ച് വർഷം കഴിയുന്നതോടെയാണ് സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുന്നത്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന നൂറോളം വരുന്ന ജീവനക്കാർ ആശങ്കയിലായി. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തീർത്ത് ഷോപ്പ് വീണ്ടും തുറക്കുമെന്ന് മാനേജ്മെന്റ് പറയുമ്പോഴും ആശങ്കകൾക്ക് പരിഹാരമായിട്ടില്ല.
ഏതാനും മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം തീർത്തു നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ സ്ഥാപനം അടച്ചുപൂട്ടിയാൽ നിരവധി കുടുംബങ്ങൾ പട്ടിണിയിലാകും. ശമ്പളം ലഭിക്കുമോ എന്ന വിശ്വാസം പോലും ഇല്ലെങ്കിലും ജീവനക്കാർ സ്ഥാപനത്തോട് ആത്മർത്ഥ പുലർത്തി ജീവിക്കുന്നു. തല്ലുകൊണ്ടാണ് ചില ജീവനക്കാർ സ്ഥാപനത്തോട് കൂറു പ്രഖ്യാപിച്ചത്. അതേസമയം ശമ്പളം കിട്ടില്ലെങ്കിൽ പകരം നിലവിൽ സ്റ്റോക്കുള്ള തുണി മതിയെന്നാണ് ചില ജീവനക്കാർ അഭിപ്രായം ഉന്നയിച്ചെങ്കിലും നിലവിലുള്ള സ്റ്റോക്ക് വിറ്റ് ജീവനക്കാരുടെ ബാധ്യത തീർക്കുമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്. ഇതോടെ ജീവനക്കാർ ആ അഭിപ്രായത്തെ മാനിച്ചു ജോലി ചെയ്യുകയും ചെയ്തു.
എന്നാൽ, ഇതിനിടെ ടെക്സ്റ്റെയിൽസിൽ ഹോൾസെയിലായി തുണത്തരങ്ങൾ എത്തിച്ച വകയിൽ രണ്ട് മൂന്ന് കമ്പനികൾക്ക് പണം ബാക്കി നൽകാനുണ്ട്. ഇങ്ങനെ പണം ലഭിക്കാനുള്ള കമ്പനിയിലെ ജീവനക്കാർ കൂട്ടത്തോടെ കരിക്കിനേത്ത് ടെക്സ്റ്റെയിൽസിൽ എത്തുകയും വസ്ത്രങ്ങൾ എടുത്ത ശേഷം ബില്ലടക്കാതെ പോകുകയും ചെയ്തു. ഇത് തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനമേൽക്കുകയുമുണ്ടായി. ഈ ബഹളത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
വീനസ് എന്ന അടിവസ്ത്ര നിർമ്മാതാക്കൾക്ക് ഏഴ് ലക്ഷത്തോളം രൂപ കരിക്കിനേത്ത് കരിക്കിനേത്ത് മാനേജ്മെന്റ് നൽകാനുണ്ട്. ഈ പണം ചോദിച്ചു മടുത്തപ്പോൾ സ്റ്റോക്കുള്ള വസ്ത്രങ്ങൾ കൊണ്ടോപോകാൻ അനുമതി ചോദിച്ചു. കൊണ്ടുപോയ്ക്കൊ എന്നു പറഞ്ഞതോടെ ഇതിനായി എത്തിയ കമ്പനിക്കാരും ശരിക്കും പുലിവാല് പിടിച്ചു. സാധനം എടുക്കാൻ എത്തിയവരുമായി മാനേജ്മെന്റിന്റെ ആൾക്കാർ സംഘർഷത്തിലേർപ്പെടുകയും ചെയ്തു. ഇതുമായി ബദ്ധപ്പെട്ട് ഒരു കേസും പാല പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.
കരിക്കിനേത്ത് മുതലാളി പറഞ്ഞത് അനുസരിച്ച് പണത്തിന് പകരമായി വസ്ത്രം കൊണ്ടുപോകാൻ എത്തിയ വീനസ് കമ്പനിയുടെ ഏഴോളം ജീവനക്കാർക്കെതിരെ അതിക്രമിച്ച് കയറിയെന്ന മാനേജ്മെന്റിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, കരിക്കിനേത്ത് മാനേജ്മെന്റ് പറഞ്ഞതനുസരിച്ചാണ് സ്ഥാപനത്തിൽ എത്തിയതെന്നാണ് അടിവസ്ത്ര നിർമ്മാണ കമ്പനി പ്രതിനിധികൾ പറഞ്ഞതെന്ന് പാല പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ശമ്പളം ലഭിക്കാത്ത ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ തുടരുമ്പോഴും ഇപ്പോഴത്തെ സ്റ്റോക്ക് ക്ലിയറൻസിന് ശേഷം സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ, ഇത് വിശ്വസിക്കാൻ തൊഴിലാളികൾക്ക് സാധിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍