അബ്കാരി നിയമം പറയുന്നത് മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന്; പരസ്യം ചെയ്തതോ 499 രൂപയ്ക്ക് അൺലിമിറ്റഡ് ബിയറും ബിരിയാണിയുമെന്നും; വിളിച്ചു ചോദിച്ചപ്പോൾ വന്നത് ഒരു കൂപ്പണിൽ ഒരാൾക്ക് മാത്രം എത്ര വേണമെങ്കിലും കഴിക്കാമെന്നും; മദ്യത്തിനും ബിരിയാണിക്കും ഓഫർ നൽകി പുലിവാൽ പിടിച്ചത് പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടൽ; ഓഫർ പിൻവലിച്ചെങ്കിലും നിയമനടപടിയുമായി എക്സസൈസും
എം മനോജ് കുമാർ
പാലക്കാട്: മദ്യത്തിനു ഓഫർ നൽകാമോ? നൽകിയാൽ എന്ത് സംഭവിക്കും? പാലക്കാടെപ്രശസ്തമായ ഇന്ദ്രപ്രസ്ഥ ഹോട്ടലാണ് മദ്യത്തിനു ഓഫർ നൽകി പുലിവാൽ പിടിച്ചത്. കേസ് വരുമെന്ന് മനസിലായതിനാൽ പരസ്യം പിൻവലിച്ചെങ്കിലും കേസ് തേടി വരുക തന്നെ ചെയ്തു. ബിയറിന് ഓഫർ നൽകി വിറ്റഴിക്കാൻ ശ്രമിച്ചതിനാണ് പാലക്കാട് ഇന്ദ്രപസ്ഥ ഹോട്ടലിനെതിരെ കേസ് വന്നത്. അബ്കാരി നിയമം ലംഘിച്ചതിന്റെ പേരിലാണ് പാലക്കാട് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. എൻജോയി അൺലിമിറ്റഡ് ബിയർ ആൻഡ് ബിരിയാണി എന്ന പാക്കേജിൽ മദ്യത്തിനു ഓഫർ നൽകിയതിനാണ് കേസ് എടുത്തത്.
ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ബിരിയാണിയും ബിയറും അൺലിമിറ്റഡ് ആയി 499 രൂപയ്ക്ക് നൽകാം എന്ന് ഓഫർ നൽകുകയും അത് പരസ്യമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്. സംഭവം പുലിവാലായപ്പോൾ ഹോട്ടലുകാർ പരസ്യം പിൻവലിച്ചെങ്കിലും മദ്യം ഓഫർ ചെയ്യുന്നത് തന്നെ കുറ്റത്തിന്റെ പരിധിയിൽ വരുന്നതിനാൽ എക്സൈസ് വിഭാഗം കേസ് ചാർജ് ചെയ്യുകയായിരുന്നു. ഹോട്ടൽ അധികൃതരെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പരസ്യവും ഓഫറും തങ്ങൾ പിൻവലിച്ചു എന്നാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ ഓഫർ പിൻവലിച്ചതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ ഹോട്ടൽ അധികൃതർ തയ്യാറായില്ല.
മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുമതി നൽകുമ്പോൾ അതിലെ 28 വ്യവസ്ഥകളിൽ ചിലത് ലംഘിച്ചതിന്റെ പേരിലാണ് കേസ് വന്നത്. വ്യവസ്ഥ അറിയില്ല എന്ന് പറഞ്ഞാൽ ഒന്നും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷ നേടില്ല. കേസ് വന്നപ്പോൾ ഹോട്ടൽ അധികൃതർക്ക് ഈ കാര്യം ബോധ്യമാവുകയും ചെയ്തു. മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന് അബ്കാരി ചട്ടപ്രകാരം നിയമമുണ്ട്. മദ്യവിൽപ്പന നടത്തിയില്ലെങ്കിലും ഓഫർ നൽകിയാൽ തന്നെ അത് നിയമലംഘനത്തിന്റെ പരിധിയിൽ വരും.
അബ്കാരി നിയമത്തിലെ 55 എച്ച് വകുപ്പ് പ്രകാരം 25000 രൂപ പിഴയും ആറുമാസം തടവും വരാവുന്ന കേസ് ആണിത്. ചിലപ്പോൾ പിഴയും തടവും വരാനും സാധ്യതയുണ്ട്. വിൽപ്പനക്കാരനും ലൈസൻസിയും രണ്ടു പേർ ആണെങ്കിൽ രണ്ടുപേരും പ്രതികളാകും. ഫൈൻ അടച്ചാൽ മതിയെങ്കിൽ 50000 രൂപ അടക്കേണ്ടിയും വരും.
ഇനി തടവ് ഒഴിവാകുകയാണെങ്കിൽ തന്നെ പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ബിയർ മദ്യത്തിന്റെ പരിധിയിൽ വരില്ലെന്ന ധാരണ കാരണമാണ് അങ്ങിനെ പരസ്യം ചെയ്തതെന്നാണ് ഹോട്ടൽ അധികൃതർ എക്സൈസിനോട് പറഞ്ഞത്. പക്ഷെ വ്യവസ്ഥകൾ അറിയില്ലാ എന്ന വാദം എക്സൈസ് ഗൗരവമായി എടുത്തിട്ടില്ലാ എന്നാണ് സൂചനകൾ. കേസ് എടുത്തത് പ്രകാരം അന്വേഷണം നടന്നുവരുകയാണെന്ന് പാലക്കാട് എക്സൈസ് സിഐ സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം ഒരു പരസ്യം നൽകുകയും ഓഫർ മുന്നോട്ട് വയ്ക്കുകയും ചെയ്തതായി ഇന്ദ്രപ്രസ്ഥ ഹോട്ടൽ അധികൃതർ സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഇന്ദ്രപ്രസ്ഥയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും എക്സൈസ് സിഐ പറഞ്ഞു.
ഓഫർ ഇല്ലാത്തതാണ് മദ്യം. പ്രമോഷനും പാടില്ല. ഏത് മദ്യത്തിനാണെങ്കിലും ഇത് തന്നെയാണ് അവസ്ഥ. ഇങ്ങിനെ ഏതെങ്കിലും സ്ഥാപനം ചെയ്താലും വ്യക്തികൾ ചെയ്താലും കേസ് വരും. ബിയർ മദ്യത്തിന്റെ പരിധിയിൽ എന്നല്ല ബിയർ മദ്യം തന്നെയാണ്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് ബിയർ ബോട്ടിലിൽ തന്നെ എഴുതിയും വെച്ചിട്ടുണ്ട്. ചെറിയ അളവിൽ ആൽക്കഹോൾ കണ്ടന്റ് ആണ് ബിയറിലെങ്കിലും അത് മദ്യത്തിന്റെ പരിധിയിലാണ് വരുന്നത്. വൈനും ഇതിന്റെ പരിധിയിൽ വരുന്നതാണ്. അരിഷ്ടത്തിൽ വരെ ആൽക്കഹോൾ യൂസ് ഉണ്ട്. ഇതു തന്നെ ഏക്സൈസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ് ഇറങ്ങുന്നത്. മെഡിസിനൽ യൂസ് ആയതിനാലാണ് അരിഷ്ടത്തിനെ എക്സൈസ് വെറുതെ വിടുന്നത്.
കള്ളിനകത്ത് എട്ടു ശതമാനം മദ്യമുണ്ട്. ബിയറിനകത്ത് ആറു ശതമാനത്തിലും അധികം വരും ആൽക്കഹോൾ വരുന്നുണ്ട്. വൈനിൽ 13 ശതമാനം വരെ ആൽക്കഹോളുണ്ട്. സാധാരണ മദ്യത്തിൽ ആൽക്കഹോൾ നാല്പത്തിരണ്ടു ശതമാനമുണ്ട്. ജിന്നിൽ 35 ശതമാനവും ആൽക്കഹോളുണ്ട്. ഇതു വിൽക്കുന്ന സ്ഥാപനങ്ങൾ എല്ലാം മദ്യശാല എന്ന പരിധിയിലാണ് വരുന്നത്. അതിനാൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുമ്പോൾ എന്തെല്ലാം ചെയ്യാം, പാടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ നൽകുകയും ഇതിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്യും.
ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കേസ് തേടി വരുക തന്നെ ചെയ്യും. ഇത് പുതുതായി ലൈസൻസ് തേടുമ്പോഴും നിലവിലെ ലൈസൻസ് പുതുക്കുമ്പോഴും പ്രശ്നങ്ങൾ വരും. ഇതറിയാവുന്നതുകൊണ്ട് തന്നെയാണ് തങ്ങൾക്ക് തെറ്റ് പറ്റി എന്ന് പാലക്കാട് എക്സൈസ് അധികൃതർക്ക് മുന്നിൽ ഹോട്ടലുകാർ കുറ്റസമ്മതം നടത്തിയത്. പിൻവലിക്കും മുൻപ് ഓഫറിനെക്കുറിച്ച് വാചാലമായാണ് ഇവർ സംസാരിച്ചത്. മറുനാടന് ലഭിച്ച റെക്കോർഡഡ് സന്ദേശങ്ങളിൽ ഇത് വ്യക്തവുമാണ്.
ഫോൺ സംഭാഷണത്തിൽ കേൾക്കുന്നത് ഇങ്ങനെ:
ഹോട്ടൽ ഇന്ദ്രപ്രസ്ഥം അല്ലേ?
അതേ.
ഞാൻ ഒരു ആഡ് കണ്ടിട്ട് വിളിക്കുകയാണ്. ഡിസംബർ എട്ടിന് 12 മണി മുതൽ മൂന്നു മണിവരെ അൺലിമിറ്റഡ് ബിയർ ആൻഡ് ബിരിയാണി എന്നാ വാട്ട്സ് അപ്പ് മെസ്സേജ് കണ്ടിട്ട് വിളിക്കുകയാണ്. ശരി തന്നെയാണോ അത്?
അതെ ഉണ്ടല്ലോ...പരസ്യത്തിൽ പറയുന്നത് പോലെ തന്നെ സംഭവിക്കുന്നുണ്ട്.
499 രൂപ പേ ചെയ്താൽ അൺലിമിറ്റഡ് ബിയറും ബിരിയാണിയും കിട്ടും എന്നാണോ പറയുന്നത്?
ഒരു കൂപ്പൺ. അതിൽ ഒരാൾക്ക് മാത്രം. കഴിക്കാൻ കഴിയും.
എത്ര ബിയർ വേണമെങ്കിലും എത്ര ബിരിയാണി വേണമെങ്കിലും കഴിക്കാൻ കഴിയുമോ?
അൺലിമിറ്റഡ് ആയി കഴിക്കാൻ കഴിയും. ഒരു കൂപ്പണിൽ രണ്ടാൾക്ക് കഴിയില്ല. ഒരാൾക്ക് മാത്രം എന്ന് മാത്രം.
അടുത്ത ഫോൺ കോളിൽ ഇവർ ഓഫർ പിൻവലിച്ചതായും പറയുന്നുണ്ട്.
ബിയർ ബിരിയാണോ ഓഫർ ഉണ്ടോ?
നിലവിൽ ഇല്ല. എക്സൈസ് വിഭാഗം ഇത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങിനെ വന്നപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയത്തില്ല.
അയ്യോ?
കുറെപ്പേർ പറഞ്ഞപ്പോൾ അത് സത്യമാണോ എന്നറിയാനാണ് വിളിച്ചത്.
ഞങ്ങൾ ലാസ്റ്റ് അറേഞ്ച്മെന്റ് വരെ ചെയ്തതാണ്. പക്ഷെ എക്സൈസ് വിളിച്ചിട്ട് ഒരു കാരണവശാലും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അയ്യോ? അവിടെ വരെ വെറുതെ വരുമായിരുന്നു. ഓക്കേ സാർ.. സന്തോഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്