328 കോടി പിരിച്ചിട്ടും പൊലീസ് സുരക്ഷയ്ക്ക് ഒരു രൂപയും ട്രഷറിയിൽ അടയ്ക്കാതെ പാലിയേക്കരയിലെ ടോൾ കമ്പനി; പൊതുജനങ്ങൾ രോഷം തീർക്കുന്നത് പൊലീസുകാരുടെ നേർക്കും; സംരക്ഷണം പിൻവലിക്കാൻ ഉന്നത അനുമതി തേടി പുതുക്കാട് സിഐ
തൃശൂർ: കണക്കുകൾ പ്രകാരം അങ്കമാലി- പാലിയേക്കര ദേശീയ പാത നിർമ്മിക്കാൻ സ്വകാര്യ കമ്പനിക്ക് ചെലവായത് 310 കോടി രൂപയാണ്. നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവു തുടങ്ങിയ ശേഷം മൂന്ന് വർഷം പൂർത്തിയായപ്പോൾ ജനങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിരിച്ചത് 328 കോടി രൂപയാണെന്നാണ് ഔദ്യോഗിക വിവരം. ടോൾ പിരിക്കാനുള്ള അനുമതി ഇനിയും 15 വർഷം കൂടി അവശേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാലിയേക്കര ടോൾ പ്ലാസയിൽ കോടാനുകോടികൾ ഇനിയും വന്നടിയുമെന്ന കാര്യം ഉറപ്പാണ്.
ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കേ പാലിയേക്കരയിലെ ടോൾപിരിവിനെതിരെ പ്രതിഷേധം പലവിധത്തിൽ ഉണ്ടാകുകയും ചെയ്യുന്നു. അപ്പോഴൊക്കെ ഏറ്റവും അധികം പണിയാകുന്നത് കേരളാ പൊലീസിനാണ്. ഫലത്തിൽ സ്വകാര്യ കമ്പനിക്ക് പണമുണ്ടാക്കാൻ വേണ്ടി പൊലീസ് കാവൽ നിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. എന്നാൽ സ്വകാര്യ കക്ഷിയെന്ന നിലയിൽ നിരന്തരം പൊലീസ് സംരക്ഷണം ഒരുക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ സർക്കാറിന്റെ ഖജനാവിലേക്ക് യാതൊരു വരുമാനവും എത്തുന്നില്ല. നിയമപരമായി അടക്കേണ്ട തുകയും പാലിയേക്കരയിലെ ടോൾ കമ്പനി നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നിർമ്മാണ ചെലവിനേക്കാൾ പണം ചുരുങ്ങിയ കാലം കൊണ്ട് പോക്കറ്റിലാക്കിയ വേളയിൽ തന്നെയാണ് ഇക്കാരവും നടക്കുന്നത്.
1965 ലെ ടോൾ ആക്റ്റ് പ്രകാരം രാജ്യത്തെ എല്ലാ ടോളുകളിലും പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമേന്നന്നു നിയമം പറയുന്നത്. ഫുഡ് കോർപറേഷൻ പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ പൊലീസിന്റെ പ്രൊട്ടക്ഷൻ അവിശ്യമായി വന്നാൽ പ്രൊട്ടക്ഷനു ഒരു പൊലീസുകാരന് 375 രൂപ വച്ചു ട്രെഷറിയിൽ അടക്കണം എന്നാണ് ചട്ടം. എന്നാൽ ഇക്കാര്യം സാധാരണയായി ആരും പാലിക്കാറില്ല്. പാലിയേക്കരയിലെ ടോൾ കമ്പനിയും ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഒരു രൂപ പോലും ട്രഷറിയിൽ അടയ്കാതെയാണ് ടോൾ പ്ലാസകളുടെ സംരക്ഷണത്തിനായി പൊലീസിനെ അധികൃതർ കൂട്ടുപിടിക്കുന്നത്.
കഴിഞ്ഞ ആഴച്ചയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സമാന്തര പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച യുവാവിനെ ഡിവൈഎസ്പി തടഞ്ഞതും ഭീഷണിപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം പാലിയേക്കര ടോൾ പ്ലാസയിൽ നിരന്തരം പ്രശ്നങ്ങൾ തീർക്കാൻ ചിലർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ സ്വാഭാവികമായി തന്നെ ടോളിനെതിരെ പ്രതികരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ടോളിൽ പണം തരില്ല എന്ന് പരസ്യമായി പറയുവാനും, അടുത്തുള്ള സമാന്തരപാത യാത്രക്കായി ഉപയോഗപെടുത്താനും ഇപ്പോൾ ഇതിലുടെ യാത്ര ചെയുന്നവർ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ തലവേദന ഏറ്റവും കൂടുതുന്നത് പുതുക്കാട് പൊലീസിനാണ്.
ഇവിടുത്തെ സുരക്ഷാ ചുമതലയുള്ളത് പുതുകാട് പൊലീസിനാണ്. പാലിയേക്കര ടോള്ളിൽ ഇപ്പോഴും സമരങ്ങൾ സജീവമാണെക്കിലും സമര മുറകൾക്ക് വ്യത്യസ്തത വന്നിരിക്കുന്നു. മുൻപ് സമരക്കാർ വരുന്നു മുദ്രവാക്യം വിളിക്കുന്നു ടോൾ ഉപരോധിക്കുന്നു പിരിഞ്ഞു പോകുന്നു എന്നായിരുന്നുവെങ്കിൽ ഇപ്പോൾ സമര മുറകളുടെ രീതി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ സമരമുറ ഇങ്ങനെയാണെന്ന് പൊലീസ് പറയുന്നു.
വണ്ടികളിലായി ടോളിന്റെ നാല് ട്രാക്കുകളിലും വണ്ടികൾ നിർത്തി പണം തരില്ല എന്ന് പറയുന്നു. ഇത് വാഹനത്തിലുള്ളവരും ടോൾ ബൂത്തിൽ പണം പിരിക്കാൻ ഇരിക്കുന്നവരുമായി പ്രശ്നമാകുന്നു. ഇതേസമയം പുറകെ വരുന്ന വാഹനങ്ങൾ വന്നു നിൽക്കുക കൂടി ചെയ്യുമ്പോൾ വലിയ ബ്ലോക്ക് ഉണ്ടാകുകയും ചെയ്യും. ഇത് നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാർക്കും ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഇത് വലിയ തലവേദനയാണ് ഉണ്ടാക്കുന്നതെന്നാണ് പുതുക്കാട് സിഐ എൻ മുരളീധരൻ പറയുന്നത്.
പ്രശ്നങ്ങളുണ്ടാകുമ്പോൾ അവിടെ പൊലീസിന്റെ അടുത്തേക്കാണ് ആളുകൾ ആദ്യം ദേഷ്യം കാണിക്കുനത്. ഇവിടെ സ്ഥിരമായി ജോലിക്ക് നിൽകുന്ന പൊലീസുകാർ ഇതുമീലം നിരന്തരമായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പാലിയേകര ടോൾ പ്ലാസയിൽ നിന്നും പൊലീസിനെ പിൻവലിക്കാനുള്ള അപേക്ഷ കൊടുക്കാൻ അനുമതി തേടാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
പലപ്പോഴും രമ്യതയുടെ ഭാഷയിൽ പൊലീസ് ഇടപെടുമ്പോഴും അനാവശ്യമായി ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത് പൊലീസുകാരാണെന്നാണ് സിഐയുടെ പക്ഷം. അടുത്തിടെ രണ്ട് കക്ഷഇകൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കവേ ഒരാൾ ടോൾ മാനേജരെ തന്റെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കാൻ ഒരുങ്ങിയ സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ നിലവിൽ പാലിയേക്കര ടോൾ പ്ലാസയിൽ പുതുകാട് സ്റ്റേഷനിൽ നിന്നും ഒരു കോൺസ്റ്റബിൾ ഉൾപ്പെടെ 16 പൊലീസുകാരാണ്് ഡ്യൂട്ടിക്കായുള്ളത്. ഇവരെല്ലാം ഇവിടെ ദിവസേന നടക്കുന്ന സംഘർഷത്തിൽ ഇടപെടുന്നതുകൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
ബി.ഒ.ടി ( നിർമ്മിക്കുക, നടത്തുക, കൈമാറുക ) അടിസ്ഥാനത്തിൽ നിമ്മിച്ച ദേശീയ പാതയാണ് അങ്കമാലി- പാലിയേക്കര പാത. നിർമ്മാണത്തുക വസൂലാക്കാൻ കമ്പനിക്ക് 18 വർഷമാണ് കരാർ പ്രകാരം നൽകിയത്. മണ്ണൂത്തി-അങ്കമാലി നാലുവരി ദേശീയപാതയുടെ നിർമ്മാണത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ആകെ ചെലവായത് 312.80 കോടിയാണ്. മൂന്നുവർഷം കൊണ്ട് ഈ തുക കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് ഈ പാതയുടെ നിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും കമ്പനിയിലേക്ക് ഒഴുകാൻ പോകുന്നത് ഔദ്യോഗിക കണക്കുകൾ പ്രകാരം 1700 കോടിയിലധികം രൂപയാണ്. ചുരുക്കം പറഞ്ഞാൽ മുടക്കിയതിന്റെ ആറോ ഏഴോ ഇരട്ടി തുകയാണ് ലഭിക്കാൻ പോകുന്നത്.
ഇനി ചില പാലിയേക്കര' കണക്കുകൾ. ഒരു ദിവസത്തെ വരുമാനം 26.03 ലക്ഷം രൂപ. ഒരുമാസത്തെ വരുമാനം 7.89 കോടി രൂപ. വർഷം 94.68 കോടി രൂപ. ടോൾ പിരിക്കാൻ കമ്പനിക്ക് നൽകിയിരിക്കുന്ന 18 വർഷം കൊണ്ട് കമ്പനിക്ക് ലഭിക്കുന്നത് 1704.24 കോടി രൂപ. ഇത് കമ്പനി സർക്കാരിനോട് പറയുന്ന കണക്കുകളാണ്. ഇതിന് പുറമെ ഓരോവർഷം വർധിപ്പിക്കുന്ന ടോൾനിരക്കും സൂചിക നിലവാര വർധനയും കണക്കിലെടുക്കുമ്പോൾ 1700 കോടി എന്ന കണക്ക് പിന്നെയും വർധിക്കും. കമ്പനി പറയുന്ന കണക്കുമ്പോൾ മുഖവിലയ്ക്കെടുത്താൽ പോലും പാതനിർമ്മിക്കാനാവശ്യമായ 310 കോടിരൂപ കൂടാതെ 15 കോടിയലധികം രൂപ ഇതിനകം പിരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍