വീടു തുറന്നു നോക്കിയപ്പോൾ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും; തുറന്നു പരിശോധിക്കാൻ ബാക്കിയായി അനേകം വീടുകൾ; എത്രപേർ മരിച്ചുവെന്ന് ഒരു നിശ്ചയവും ഇല്ലാതെ പൊലീസും ഉദ്യോഗസ്ഥരും; പൂർണ്ണമായും വെള്ളത്തിൽ മുങ്ങി അനേകം വീടുകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാണ്ടനാട് എന്ന ദുരിതഭൂമിയിലെ ചിത്രങ്ങൾ അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം: എത്ര കണ്ണുനീർ തുടച്ചാലും മായുമോ?
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കേരളത്തെ മുഴുവൻ ബാധിച്ച പ്രളയക്കെടുതിയിൽ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത് ചെങ്ങന്നൂരിലാണ്. ഇവിടെ പാണ്ടനാട് എന്ന സ്ഥലത്ത് എന്തൊക്കെ ദുരിതങ്ങളാണ് അവശേഷിപ്പിക്കുന്നത് എന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും. ഇവിടെ നിന്നും പുറത്തുവരുന്ന വാർത്തകൾ ഒട്ടും ആശ്വാസം പകരുന്നതല്ല. രക്ഷാപ്രവർത്തകർ ആധിയോടെ തന്നെയാണ് ഇവിടെ ഓരോ പ്രദേശങ്ങളിലും പരിശോധന നടത്തുന്നത്. പാണ്ടനാട്ടിൽ തോണിയിൽ എത്തിയ രക്ഷാപ്രവർത്തകർ ഒരു വീട് തുറന്നപ്പോൾ കണ്ടത് കരൾ പിളരുന്ന കാഴ്ച്ചയായിരുന്നു. പരസ്പ്പരം കെട്ടിപ്പുണർന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടത്.
എത്ര കഠിനഹൃദയനെയും കരയിക്കുന്ന കാഴ്ച്ചയായിരുന്നു ഇത്. ഇനിയും എത്രയെത്ര കാഴ്ച്ചകൾ ഇത്തരം പാണ്ടനാട്ടിൽ ഉണ്ടാകുമെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ ആകുലതകൾ ഇനിയും തീരാത്ത അവസ്ഥയാണ്. അത്രയ്ക്ക് ദുരന്തമുഖമായി പാണ്ടനാട് മാറിക്കഴിഞ്ഞു. പൂർണ്ണമായു വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങുന്നേയുള്ളൂ. ഇവിടെയും ദുരന്തക്കാഴ്ച്ചകൾ ഉണ്ടാകരുതതേ എന്ന് പ്രാർത്ഥിക്കുന്നവർ നിരവധിയാണ്. ചെങ്ങന്നൂരിൽ ഏറ്റവും അധികം ആളുകൾ പ്രളയക്കെടുതിയിൽ പെട്ട സ്ഥലമാണ് പാണ്ടനാട്. അതുകൊണ്ട് ഇവിടെത്തെ ദുരതത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകത്തിന് പൂർണമായും അറിഞ്ഞിട്ടില്ല.
പ്രളയസാഗരത്തിൽ തകർന്ന ചെങ്ങന്നൂരിന്റെ ദുരന്തമുഖമാണ് പാണ്ടനാട്. പമ്പാനദി ചെങ്ങന്നൂരിലേക്ക് കുലംകുത്തിയൊഴുകിയത് പാണ്ടനാടുവഴിയാണ്. ദുരന്തത്തിൽ ആദ്യം വീണത് പാണ്ടനാടാണെന്ന് പുറംലോകം പോലും അറിയുന്നത് പിന്നീടാണ്. ഇവിടെ ആർക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകളുണ്ടിപ്പോഴും. ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. ചെങ്ങന്നൂരിലും പരിസരങ്ങളിലും വെള്ളം കുതിച്ചുയർന്നത് 15-ന് പകലും രാത്രിയിലുമാണ്. പക്ഷേ, പാണ്ടനാട്ട് തലേന്ന് പുലർച്ചെ മുതൽക്കെ വെള്ളം ഇരച്ചുകയറിയിരുന്നു.
രാത്രി രണ്ടിനും അഞ്ചിനുമിടയിൽ വെള്ളം കയറിയപ്പോൾ 90 ശതമാനം പേരും ഉറക്കത്തിലായിരുന്നു. ചിലർ ഉണർന്ന് മേൽനിലകളിൽ അഭയം പ്രാപിച്ചു. പക്ഷേ, ഇരുനില വീടില്ലാത്ത ഏറെ കുടുംബങ്ങളും കുടുങ്ങി. പാണ്ടനാട്ടിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാൻ സമയമുണ്ടായിരുന്നില്ല. ഇക്കാരണംതന്നെയാണ് ഇപ്പോഴും ആശങ്കയേറ്റുന്നത്. വെള്ളമിറങ്ങിത്തീരാതെ പാണ്ടനാട്ടിൽ ഉണ്ടായതൊന്നും ഊഹിക്കാൻപോലും കഴിയില്ല.
പാണ്ടനാട്, വൺമഴി, ബുധനൂർ, എണ്ണയ്ക്കാട്, കടത്തൂർ, പൊണ്ണത്തറ, ഗ്രാമം, ഉളുമ്പി, പെരിഞ്ഞൽപ്പുറം എന്നിവിടങ്ങളിലാണ് ആദ്യം വെള്ളം കയറിയത്. പിന്നീടാണ് കല്ലിശ്ശേരിയിലേയ്ക്കും ചെങ്ങന്നൂരേയ്ക്കും പമ്പാനദി ആർത്തലച്ച് എത്തിയത്. പതിനായിരത്തിലേറെ വരുന്ന വീടുകളിലേറെയും കർഷകരുടേതാണ്. കോളനികളും ജനസാന്ദ്രതയേറിയ സ്ഥലങ്ങളും ഇതിൽപ്പെടും. വെള്ളം നിയന്ത്രിക്കാനാവാതായപ്പോൾ പശുക്കളെയും മൃഗങ്ങളെയും വീട്ടുകാർ അഴിച്ചുവിട്ടു. കോഴികളും നായയും പൂച്ചയുമൊക്കെ വൈകാതെ ചത്തു. കഴുത്തറ്റം വെള്ളത്തിലൂടെ ശവശരീരങ്ങൾ ഒഴുകി നടക്കുന്നു. പശുക്കളും മറ്റ് കന്നുകാലികളും വെള്ളത്തിനടിയിലുണ്ടാവും. വീടുകൾ തുറന്നാലേ ഗുരുതര സ്ഥിതി കാണാനാവൂ.
ചുറ്റുപാടുമുള്ള നാടുകളിൽനിന്ന് എല്ലാവരും രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ആർക്കും ഇവിടെ രക്ഷയ്ക്കെത്താനോ ആളുകളെ വേഗത്തിൽ മാറ്റാനോ കഴിഞ്ഞില്ല. പാണ്ടനാട്ടും പരിസരത്തും ഞായറാഴ്ചയും കുത്തൊഴുക്കാണ്. ഈ ഒഴുക്കും ദുരിതാശ്വാസ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പാണ്ടനാടും പരിസരത്തുനിന്നും ഒട്ടേറെ മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചെങ്ങന്നൂരിൽ നിന്നും കൂടുതൽ മരണം സർക്കാറും പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുമ്പോൾ മരണസംഖ്യയും ഉയരുമെന്ന കാര്യം ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍