മകന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ചെന്നപ്പോൾ അപേക്ഷയിൽ ജാതി-മത കോളം പൂരിപ്പിക്കാതെ വിട്ടു; പ്രശ്നമാകുമെന്ന് പറഞ്ഞ് ഇടഞ്ഞ് സ്കൂളുകാർ; പ്രവേശനത്തിന് സർക്കാർ ഉത്തരവ് ഹാജരാക്കണമെന്നും ഡിമാൻഡ്; മന്ത്രിയുടെ ഓഫീസിലും ഡിപിഐയിലും തിരക്കിയപ്പോൾ മതക്കോളം നിർബന്ധമല്ലെന്ന് മറുപടി; തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്കൂളിൽ പ്രവേശനം നിഷേധിച്ചത് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന്; അഡ്മിഷൻ നിഷേധിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
എം മനോജ് കുമാർ
തിരുവനന്തപുരം: മതവും ജാതിയും രേഖപ്പെടുത്താത്തതിനെ തുടർന്ന് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന് ഒന്നാം ക്ലാസ് പ്രവേശനം നിഷേധിച്ച പട്ടം സെന്റ്മേരീസ് അധികൃതരുടെ നടപടി വിവാദമാകുന്നു. മിശ്ര വിവാഹിതരായ നസീമിന്റെയും ധന്യയുടെയും മകന്റെ ഒന്നാം ക്ലാസ് പ്രവേശനമാണ് സെന്റ് മേരീസ് അധികൃതരുടെ കരുണയില്ലാത്ത നടപടികൾ കാരണം മുടങ്ങിയത്. ജാതിയും മതവും രേഖപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ സ്കൂളുകളിൽ ആയിരത്തിലധികം കുട്ടികൾ പഠനം തുടരവേ തന്നെയാണ് ജാതിയുടെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ പ്രവേശനം മുടങ്ങിയത്.
മാതാപിതാക്കളായ നസീമും ഭാര്യ ധന്യയും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലും പൊതുവിദ്യാഭ്യാസവകുപ്പിലുമൊക്കെ അന്വേഷണം നടത്തിയതോടെയാണ് പ്രശ്നം ചൂടുപിടിച്ചത്. ഇതോടെ അന്വേഷണം വന്നപ്പോൾ തെറ്റ് മനസിലാക്കിയ സെന്റ് മേരീസ് സ്കൂൾ അധികൃതർ കുട്ടിക്ക് പ്രവേശനം നൽകാമെന്ന് പിന്നീട് വാക്കാൽ അറിയിക്കുകയായിരുന്നു. പക്ഷെ ജാതിയും മതവും നോക്കാതെ ഒന്നിച്ച തങ്ങൾക്ക് ജനിച്ച കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഇനി ഈ വിദ്യാലയത്തിൽ പ്രവേശനം വേണ്ടെന്നു മാതാപിതാക്കളും തീരുമാനിച്ചു. ഇതോടെ അണയാൻ തുടങ്ങിയ വിവാദം നീറിപ്പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. മതം രേഖപ്പെടുത്താത്തതിന് സ്കൂൾ പ്രവേശനം നിഷേധിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
പ്രവേശനത്തിനു ആദ്യം പരീക്ഷ നടത്തുകയും വിജയിക്കുകയും ചെയ്ത ശേഷമാണ് ആറു വയസുകാരനായ കുട്ടിക്ക് പ്രവേശനം നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. ഇങ്ങനെ സ്കൂൾ പ്രവേശനത്തിനു അനുമതികിട്ടിയപ്പോഴാണ് മാതാപിതാക്കൾ കുട്ടിയുമായി സ്കൂളിൽ എത്തിയത്. പക്ഷെ ഫോം ഫിൽ ചെയ്ത് നൽകിയപ്പോൾ ജാതിയും മതവും കോളം ഇവർ ഒഴിച്ചിട്ടു. പക്ഷെ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നൽകാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതർ ശഠിക്കുകയായിരുന്നു. പ്രവേശനത്തിനുള്ള സമ്പൂർണ്ണ സോഫ്റ്റ്വെയറിൽ ജാതിയും മതവും രേഖപ്പെടുത്തണം എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്.
കോളം ഒഴിച്ചിട്ടാൽ പ്രവേശനം നൽകാൻ തടസം വരും എന്നാണ് കാരണമായി സ്കൂൾ അധികൃതർ നിരത്തിയത്. പക്ഷെ ഇതേ സോഫ്റ്റ്വെയറിൽ തന്നെ ജാതി രേഖപ്പെടുത്താതെ 1,22,662 പേരുണ്ട് എന്നത് അധികൃതർ രഹസ്യമാക്കിവെക്കുകയായിരുന്നു. എന്തായാലും ജാതി പറഞ്ഞതോടെ വിദ്യാർത്ഥിയുടെ സ്കൂൾ പ്രവേശനം പ്രതിസന്ധിയിലായി. എൽപി വിഭാഗം മേധാവിയായ സിസ്റ്റർ ടെസ്സിയാണ് തടസം അറിയിച്ചത്. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ മാനേജ്മെന്റുമായി ആലോചിച്ച് ശേഷം സിസ്റ്റർ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു. അഡ്മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് നസീമിനോട് സിസ്റ്റർ പറഞ്ഞത്. ഇതോടെയാണ് തത്ക്കാലം മകന് ഈ സ്കൂളിൽ പ്രവേശനം വേണ്ടെന്നു രക്ഷിതാക്കൾ തീരുമാനിച്ചത്.
സംഭവം വിവാദമായതോടെ അന്വേഷണം വന്നപ്പോൾ സ്കൂൾ അധികൃതർ നിലപാടിൽ നിന്നും പിന്നോക്കം പോയി. സ്കൂൾ അധികാരികൾ നിദ്ര വെടിഞ്ഞു കുട്ടിക്ക് പ്രവേശനം നൽകാമെന്ന തീരുമാനത്തിലെത്തി. ഈ തീരുമാനം അവർ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷെ ജാതി-മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ഈ സ്കൂളിൽ കുട്ടിയെ പ്രവേശിപ്പിക്കെണ്ടെന്നു മാതാപിതാക്കളും തീരുമാനിക്കുകയായിരുന്നു. ജാതിയും മതവും സ്കൂൾ പ്രവേശനത്തിനു ആവശ്യമില്ലെന്നാണ് വെപ്പ്. ഇത് പ്രഖ്യാപിക്കാനുള്ള ഒരു അവസരവും ഇടത് സർക്കാർ പാഴാക്കുകയുമില്ല.
സംസ്ഥാനത്തെ സ്കൂളുകളിൽ ജാതിയും മതവുമില്ലാതെ ഒന്നേകാൽ ലക്ഷം കുട്ടികൾ പഠിക്കുന്നുവെന്നാണ് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. നിയമസഭയിലെ ഈ പ്രഖ്യാപനത്തിൽ സംശയം പ്രകടിപ്പിച്ചത് നിയമസഭാംഗങ്ങൾ തന്നെയാണ്. പ്രഖ്യാപനം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം തിരുത്തി ഐടി അറ്റ് സ്കൂൾ ഡയറക്ടർ രംഗത്ത് വന്നത്. മതമില്ലാത്തവർ ആയിരത്തി ഇരുനൂറ്റി മുപ്പത്തിനാലുപേർമാത്രമെന്ന് ഐടി അറ്റ് സ്്കൂൾ ഡയറക്ടർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇത്രയും കുട്ടികൾ മതം രേഖപ്പെടുത്താതെ തന്നെയാണ് സ്കൂളുകളിൽ പ്രവേശനം തേടിയത്. ഈ പ്രവേശനവും വസ്തുതകളും നിലനിൽക്കെയാണ് പട്ടം സെന്റ് മേരീസ് സ്കൂളിൽ ജാതിയുടെ പേരിൽ കുട്ടിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട അവസ്ഥ വരുന്നത്.
സംഭവത്തെക്കുറിച്ച് നസീമിന്റെ പ്രതികരണം:
മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് മിശ്രവിവാഹിതരായ തങ്ങളുടെ മകന് ഈ ദുരനുഭവം വന്നത്- നസീം മറുനാടനോട് പറഞ്ഞു. മകന് ഒന്നാം ക്ളാസിലേക്കാണ് പ്രവേശനത്തിനു അപേക്ഷ നൽകിയത്. അതിനായുള്ള പരീക്ഷയും അവർ നടത്തിയിരുന്നു. അതിനു ശേഷമാണ് അഡ്മിഷന് വേണ്ടി വരാൻ പറഞ്ഞത്. അഡ്മിഷൻ കോളത്തിൽ ജാതിയും മതവും ഞങ്ങൾ ഫിൽ ചെയ്യാതെ വിട്ടു. സമ്പൂർണ്ണ സോഫ്റ്റ്വെയറിൽ അഡ്മിഷൻ രേഖപ്പെടുത്താൻ പ്രയാസമുണ്ടെന്നാണ് അവർ പറഞ്ഞത്. മകന് പ്രവേശനം നൽകിയുമില്ല. ഞങ്ങൾ വഞ്ചിയൂരാണ് താമസിക്കുന്നത്. ആ വീട് മാറി പട്ടത്തേക്ക് താമസം മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഇതോടെയാണ് മകന് പട്ടം സെന്റ് മേരീസ് സ്കൂളിൽ പ്രവേശനത്തിനു അപേക്ഷ നൽകാമെന്ന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് അപേക്ഷ നൽകിയത്. ഇതിനു മുന്നോടിയായി പരീക്ഷയും എഴുതി.
19 നു പ്രവേശനത്തിനു വരാനാണ് പറഞ്ഞത്. ഇത് പ്രകാരമാണ് സ്കൂളിൽ എത്തിയത്. മതമില്ലാ എന്നു തന്നെയാണ് നൽകിയത്. ഇതോടെയാണ് സ്കൂൾ അധികൃതർ ഇടഞ്ഞത്. പ്രശ്നമാകുമെന്നാണ് അവർ പറഞ്ഞത്. ഓർഡർ എന്തെങ്കിലും വാങ്ങി നൽകണം എന്നാണ് പറഞ്ഞത്. നിങ്ങൾ പോയാലും അത് ലഭിക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾ വേറെ എന്തെങ്കിലും വഴി നോക്കുകയാവും നന്നാകുക എന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ മിനിസ്റ്ററുടെ ഓഫീസിലും ഡിപിഐ ഓഫീസിലും തിരക്കി. പ്രശ്നമൊന്നുമില്ല. പ്രവേശനം ലഭിക്കുമെന്നാണ് പറഞ്ഞത്. സത്യവാങ്മൂലം എഴുതി നൽകണം. ആലോചിക്കണം എന്നൊക്കെയാണ് അവർ പറഞ്ഞത്. ഇതോടെയാണ് ഞങ്ങൾ ഈ കാര്യം മതിയാക്കിയത്. പിന്നെ സ്കൂളിൽ നിന്നും ഒരു ഫാദർ വിളിച്ചു. ഇത് പ്രശ്നമാക്കരുത്. നിങ്ങൾ സ്കൂളിലേക്ക് വരൂ. പ്രവേശനം നൽകാം എന്നൊക്കെയാണ് ഫാദർ പറഞ്ഞത്. പക്ഷെ ഇനി പ്രവേശനം വേണ്ടെന്നാണ് തീരുമാനം എന്നാണ് ഞങ്ങൾ പറഞ്ഞത്. ഇനി മകന് വഞ്ചിയൂരിലെ ഏതെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നോക്കും-നസീം പറയുന്നു.
ഞാനും ധന്യയും ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങൾ രണ്ടുപേരും പാലോട് സ്വദേശികളാണ്. ഡിഗ്രിക്ക് ബികോമിനാണ് ഒരുമിച്ച് പഠിച്ചത്. ഈ പഠനകാലത്താണ് ഞങ്ങൾ പ്രണയത്തിലായത്. പെരിങ്ങമല ഇക്ബാൽ കോളെജിലായിരുന്നു പഠിച്ചിരുന്നത്. ഒട്ടനവധി എതിർപ്പുകൾ ഒഴിവാക്കിയാണ് ഞങ്ങൾ മുന്നോട്ടു പോയത്. എല്ലാവരും എതിർത്തു. എന്നിട്ടും ഞങ്ങൾ വിവാഹിതരായി. അതുകൊണ്ട് തന്നെ എതിർപ്പുകൾ ഞങ്ങൾക്ക് പുത്തരിയല്ല. എന്റെ വീട്ടിൽ നിന്നും ധന്യയുടെ വീട്ടിൽ നിന്നും എതിർപ്പുകൾ ഒരുപിടി വന്നു. പക്ഷെ ഞങ്ങൾ ഒന്നും കൂസിയില്ല. വിവാഹിതരാവുകതന്നെ ചെയ്തു. ഞാൻ ഗൾഫിൽ ആയിരുന്നു. കാലിനു സർജറി വേണ്ടി വന്നതിനാൽ ഗൾഫിൽ നിന്നും തിരികെ വന്നു. എനിക്ക് യുവജനക്ഷേമ ബോർഡിൽ താത്കാലിക ജോലിയുണ്ടായിരുന്നു. അത് പിന്നെ സർക്കാർ മാറിയപ്പോൾ എല്ലാവർക്കും ജോലി നഷ്ടമായി. ഇപ്പോൾ മറ്റു ജോലികൾ ചെയ്ത് മുന്നോട്ടു പോകുന്നു. മകന് തത്ക്കാലം ജാതിയില്ല. ഏത് മതം വേണമെന്ന് അവനു തീരുമാനിക്കാം-നസീം വിശദമാക്കുന്നു.
പട്ടം സെന്റ് മേരീസ് സ്കൂൾ അധികൃതരുടെ വിശദീകരണം ഇങ്ങനെ:
പട്ടം സെന്റ് മേരീസ് സ്കൂൾ പ്രവേശന വിവാദം അനാവശ്യം
തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നിരുന്നു. പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ അത് രക്ഷകർത്താവിനാട് ചോദിച്ചു. അപ്പോൾ രക്ഷകർത്താവ് ആ കോളം പൂരിപ്പിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞു. രക്ഷകർത്താവിന് അങ്ങനെ ഒരു തീരുമാനമെടുക്കാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൽ സർക്കാർ, ഏതെങ്കിലും സ്കൂൾ വിദ്യാർത്ഥിക്കു നൽകുന്ന അനേകം ആനുകൂല്യങ്ങൾ ഏറെയും മതാടിസ്ഥാനത്തിലാണ്. പിൽക്കാലത്ത് ഏതെങ്കിലും വിദ്യാർക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കായതു കൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ട്. ഇതുമാത്രം സ്കൂൾ അധികൃതർ രക്ഷകർത്താവിനോട് ആവശ്യപ്പെട്ടു. കുട്ടിക്ക് ഒരിക്കലും അഡ്മിഷൻ നിഷേധിക്കുകയോ ഏതെങ്കിലും പ്രകോപനപരമായ പെരുമാറ്റം സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല സ്കൂൾ ലോക്കൽ മാനേജർ വിവരം ശ്രദ്ധയിൽ പെട്ടപ്പോൾ അഡ്മിഷന് യാതൊരു തടസ്സവുമില്ല എന്ന് രക്ഷകർത്താവിനെ നേരിട്ടറിയിക്കുകയാണുണ്ടായത്. ഈ കാര്യമെല്ലാം മറച്ചുവച്ചു കൊണ്ട് സ്കൂളിനെതിരേ വ്യാപകമായ കുപ്രചരണം നടത്തുന്നത് വേദനാജനകമാണ്.
എൺപതു വർഷമായി തിരുവനന്തപുരം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് സ്കൂൾ പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി മുന്നോട്ടു പോവുകയാണ്. ഈ നാട്ടിലെ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ ഈ സ്കൂളിൽ പഠിച്ചിറങ്ങുന്നത് എല്ലാവർക്കും അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഖ്യാതി പട്ടം സെന്റ്മേരീസ് നേടിയത് എല്ലാവരേയും സ്വീകരിച്ചുകൊണ്ടാണ്; ആരേയും ഒഴിവാക്കിയല്ല. മതമുള്ള ജീവനേയും മതമില്ലാത്ത ജീവനേയും പഠിപ്പിക്കുന്നതിൽ എക്കാലത്തും സ്കൂളിന് തുല്യ പരിഗണനയാണുള്ളത്. അതിനാൽ അനാവശ്യമായ ഈ വിവാദം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
ഫാ. ബോവസ് മാത്യു മേലൂട്ട്
പി. ആർ. ഒ.,
തിരുവനന്തപുരം മേജർ അതിരൂപത
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്