Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ അവളെ കൊല്ലും; കെവിൻ മോഡൽ ദുരഭിമാന കൊലപാതകം ആവർത്തിക്കാതിരിക്കാൻ സഹായിക്കണം; തമിഴ്‌നാട്ടുകാരിയായ പ്രണയിനിയെ രക്ഷിക്കാൻ സഹായം ആവശ്യപ്പെട്ട് യുവാവ് പൊലീസിൽ: നാഗർകോവിൽ സ്വദേശിനി ആയ പെൺകുട്ടിയെ സ്നേഹിച്ചു രജിസ്റ്റർ വിവാഹം കഴിച്ച എഡ്വിനെ വിടാതെ പിൻ തുടർന്ന് പെൺകുട്ടിയുടെ കുടുംബം

അവർ അവളെ കൊല്ലും; കെവിൻ മോഡൽ ദുരഭിമാന കൊലപാതകം ആവർത്തിക്കാതിരിക്കാൻ സഹായിക്കണം; തമിഴ്‌നാട്ടുകാരിയായ പ്രണയിനിയെ രക്ഷിക്കാൻ സഹായം ആവശ്യപ്പെട്ട് യുവാവ് പൊലീസിൽ: നാഗർകോവിൽ സ്വദേശിനി ആയ പെൺകുട്ടിയെ സ്നേഹിച്ചു രജിസ്റ്റർ വിവാഹം കഴിച്ച എഡ്വിനെ വിടാതെ പിൻ തുടർന്ന് പെൺകുട്ടിയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: പ്രണയിനിയെ വീട്ടുകാരിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട്ടുകാരനായ യുവാവ് പൊലീസിനെ സമീപിച്ചു. കെവിൻ മോഡൽ ദുരഭിമാനക്കൊല ആവർത്തിക്കാതിരിക്കാൻ സഹായിക്കണമെന്നും തമിഴ്‌നാട്ടുകാരിയായ തന്റെ കാമുകിയെ വിട്ടുകട്ടണമെന്നും ആവശ്യപ്പെട്ടാണ് എഡ്വിൻ എന്ന യുവാവ് വീയപുരം പൊലീസിൽ പരാതി നൽകിയത്.

നാഗർകോവിൽ സ്വദേശിനി ആയ പെൺകുട്ടിയെ സ്നേഹിച്ചു രജിസ്റ്റർ വിവാഹം കഴിച്ച എഡ്വിനെ വിടാതെ പിൻ തുടരുക ആണ് പെൺകുട്ടിയുടെ കുടുംബം. മകളെ കാണാനില്ല എന്ന് നാഗർകോവിൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തി പെൺകുട്ടിയുമായി നാഗർകോവിലിലേക്ക് പോവുകയും ചെയ്തു.

തിരുവനന്തപുരത്ത് ഒന്നിച്ചു പഠിച്ചപ്പോഴാണ് ഇവർ പ്രണയത്തിലായത്. രജിസ്റ്റർ വിവാഹം ചെയ്യാൻ നടപടി തുടങ്ങിയ ഇരുവരും യുവാവിന്റെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞു പെൺകുട്ടിയുടെ വീട്ടുകാർ തമിഴ്‌നാട് പൊലീസിൽ പരാതി നൽകി. തുടർന്നു തമിഴ്‌നാട് പൊലീസ് എത്തി പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. പെൺകുട്ടിയുടെ വീട്ടുകാർ വലിയ സമ്പന്നരാണെന്നും തങ്ങളെ കൊല്ലുമെന്നു ഭയമുണ്ടെന്നും യുവാവ് പറയുന്നു.

പ്രശ്‌നം യുവാവ് സമൂഹമാധ്യങ്ങളിലും പങ്കുവച്ചിരുന്നു. പെൺകുട്ടിയെ വീട്ടുകാർ കൊണ്ടുപോയെന്നും തനിക്കോ പെൺകുട്ടിക്കോ എന്തെങ്കിലും സംഭവിച്ചാൽ പെൺകുട്ടിയുടെ വീട്ടുകാരാണ് ഉത്തരവാദികളെന്നും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണമെന്നും യുവാവ് കുറിച്ചു. ഒപ്പം വിവാഹത്തിന് അപേക്ഷിച്ച രേഖ കാട്ടി പെൺകുട്ടി സംസാരിക്കുന്ന വിഡിയോയുമുണ്ട്.

സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ഉള്ള പെൺകുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയക്കാരുമായി വലിയ അടുപ്പമാണുള്ളത്. ഒരിക്കലും പെൺകുട്ടിയെ എഡ്വിന്റെ കൂടെ താമസിക്കാൻ അനുവദിക്കില്ല എന്ന നിലപടിൽ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസുമായി വന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ബലം പ്രയോഗിച്ചു കുട്ടിയെ പിടിച്ചു കൊണ്ട് പോയി. ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കത്തിനിടെ പൊലീസുമായി ഉന്തും തള്ളലും ഉണ്ടായതിനെ തുടർന്ന് എഡ്വിനെ കായം കുളം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു.

''അവര് അവളെ കൊല്ലും എന്നും തന്നെയും അവളെയും ആരെങ്കിലും രക്ഷിക്കണം''- എഡ്വിൻ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടിയെ കാണാനില്ല എന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കി നിലപാട് അറിയാൻ കൊണ്ട് പോവുക മാത്രമാണ് ചെയ്തത് എന്നും കേരളത്തിൽ നിന്നും രണ്ടു വനിതാ പൊലീസും കൂടെ പോയിട്ടുണ്ടെന്നും ഇത് സാധാരണ നടപടി മാത്രമെന്നും വിയപുരം പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP