ചിതയിലെടുത്ത മൃതദേഹത്തിൽ നിന്നു ഡിഎൻഎ സാമ്പിളെടുത്തു പിതൃത്വം തെളിയിച്ച കേസ് പരിസമാപ്തിയിലേക്ക്; മാതൃത്വത്തിന്റെ മാനം കാക്കാൻ കാർത്യായനിയും അച്ഛന്റെ പിൻഗാമിയാകാൻ രകിനും വിധി കാത്തു പ്രതീക്ഷയോടെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: മാതൃത്വത്തിന്റെ മാനം കാക്കാൻ അറുപതുകാരി കാർത്യായനിയും പിതൃത്വത്തിന്റെ പൂർണത വീണ്ടെടുക്കാൻ മകൻ രകിനും നടത്തുന്ന നിയമപോരാട്ടം ശുഭപരിസമാപ്തിയിലേക്ക്. ചിതയിൽ വച്ച മൃതദേഹത്തിൽനിന്നും എടുത്ത ഡി എൻ എ സാമ്പിളിലൂടെ മകന്റെ പിതൃത്വം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടപ്പോൾ അത് കല്ലുംമുള്ളും നിറഞ്ഞ പോരാട്ടവഴിയിൽ നേരാംവണ്ണം അക്ഷരജ്ഞാനം പോലുമില്ലാത്ത ഈ നാട്ടുമ്പുറത്തുകാരിയുടെ ആദ്യവിജയമായി. പൊരുതി നേടിയ പെൺപെരുമക്ക് പൂർണ്ണത പകരാൻ ലക്ഷ്യമിട്ടു നടത്തിയ നിയമപോരാട്ടത്തിലും വിജയം ഇവർക്കൊപ്പമായിരുന്നു. നീതിപീഠം അംഗീകരിച്ച തന്റെ പിതൃത്വം പരിപൂർണമായും സ്വന്തമാക്കുന്നതിന് മകൻ രകിൻ നടത്തിവരുന്ന കോടതി ഇടപെടലുകളിൽ വിജയം കയ്യെത്തുംദൂരത്ത് എത്തിയെന്ന വെളിപ്പെടുത്തലുകൾ ഈ വയോധികമാതാവിന് സമ്മാനിക്കുന്നത് ആശ്വാസത്തിന്റെ നിറവാണ്. അതേ, കോഴിക്കോട് ഒന്നാം ക്ലാസ് കോടതിയിൽ ഉടനേയുണ്ടാകുന്ന കേസിന്റെ വിധി കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് അമ്മയും മകനും.
സംഭവിച്ചതെല്ലാം ദൈവനിശ്ചയമാണ്. ഞാൻ അനുഭവിച്ച എണ്ണിയൊലൊടുങ്ങാത്ത കഷ്ടപ്പാടുകൾക്കും വേദനകൾക്കും പ്രതിഫലമായി ദൈവം തന്ന സമ്മാനമാണ് ഇതൊക്കെ. ഇന്ന് ഞാനും മകനും ഈ ഭൂമുഖത്ത് ജീവനോടെ ഇരിപ്പുണ്ടെങ്കിൽ അതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് റോസിക്കുട്ടി ടീച്ചറിനോടും പിന്നെ ദൈവത്തോടും മാത്രം. താൻ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചും കേസിന്റെ നാൾവഴികളെക്കുറിച്ചും തന്റെ ഭൂതകാലത്തെക്കുറിച്ചുമെല്ലാം കാർത്ത്യാനി മനസ്സു തുറന്നു. ഏക മകന്റെ പിതൃത്വം സമൂഹത്തിനു മുന്നിൽ സ്ഥാപിച്ചെടുക്കാൻ താൻ നടത്തിയ നിയമപോരാട്ടത്തിനിടെ എതിർകക്ഷിയും അയൽവാസിയുമായ അറുപതുകാരൻ ശ്രീധരൻ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കുകയും പഴി പറയുകയും ചെയ്തവർക്കുള്ള മറുപടി കൂടിയായി കാർത്യായനിയുടെ വെളിപ്പെടുത്തലുകൾ.
കോഴിക്കോട് കുന്നമംഗലം ഒഴയാടി മാടവന പ്രായിൽ നായാടി- പറങ്ങാടി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തവളായിരുന്നു കാർത്യായനി. ഇപ്പോൾ 60 വയസ്സുകാരിയായ ഇവർക്കു കൂട്ടായുള്ളത് മകൻ രകിനും കുറേ രോഗങ്ങളും മാത്രം. സ്വന്തമായി അന്തിയുറങ്ങാനിടമില്ലാതെ ഈ അമ്മയും മകനും ഇവരുടെ സഹോദരങ്ങളുടെ കാരുണ്യത്തിലാണിപ്പോൾ ജീവിക്കുന്നത്. +1 പഠനം പാതിയിലുപേക്ഷിക്കേണ്ടി വന്ന രകിന് വല്ലപ്പോഴും കിട്ടുന്ന കൂലിവേലയാണ് ഇന്ന് ഇവരുടെ ഏക വരുമാനമാർഗം. അതാകട്ടെ അമ്മയുടെ മരുന്നിനു പോലും തികയാറുമില്ല. ഇവരുടെ ഇന്നത്തെ അവസ്ഥയിൽ പരിതപിക്കാനല്ലാതെ സഹായിക്കാൻ കെൽപ്പുള്ളവർ കാർത്യായനിയുടെ കുടുംബത്തിലും ഇല്ലെന്നാണ് വസ്തുത.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും നടുവിലായിരുന്നു കാർത്യായനിയുടെ ബാല്യകാലം. നാമമാത്രമായി മാത്രം വിദ്യാഭ്യാസം നേടിയ കാർത്യായനി ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾക്കൊപ്പം കൂലിപ്പണിക്ക് ഇറങ്ങി. മുപ്പതിനോടടുത്ത് പ്രായമായപ്പോഴാണ് അയൽവാസിയായ പട്ടയിൽ ശ്രീധരനുമായി കാർത്യായനി അടുപ്പത്തിലായത്. അതേക്കുറിച്ചും പിന്നീടു നടന്ന സംഭവങ്ങളെക്കുറിച്ചും കാർത്യായനിയുടെ വാക്കുകളിലൂടെ...
അന്ന് ശ്രീധരന് ഏറിയാൽ 34 വയസ് പ്രായമായിരുന്നു. റോഡ് കോൺട്രാക്ടറായിരുന്നു അയാൾ. പറയത്തക്ക ദു:സ്വഭാവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്നേഹം ഭാവിച്ച് കൂടെ കൂടിയപ്പോൾ ഞാൻ അയാളെ മനസ്സറിഞ്ഞ് വിശ്വസിച്ചു. ഇങ്ങനെ എഴെട്ടു വർഷം പിന്നിട്ടപ്പോൾ എന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ അയാളോട് ആവശ്യപ്പെട്ടു. മൂപ്പര് അത് സമ്മതിക്കുകയും ചെയ്തു. കുടുംബത്തിൽ അമ്മയെ ആയിരുന്നു അയാൾക്ക് ഏറെ പേടി. രോഗിയായിരുന്ന അമ്മ ഏറെക്കുറെ മരണാസന്നയായ സമയത്തായിരുന്നു ഞാൻ വിവാഹക്കാര്യം എടുത്തിട്ടത്.
അമ്മ ഇനി അധികകാലം ഉണ്ടാകില്ലെന്നും അമ്മയുടെ മരണശേഷം വിവാഹം നടത്താമെന്നും അയാൾ എനിക്ക് വാക്ക് തന്നു. ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. ഇതിനിടയിൽ ഞാൻ ഗർഭണിയായി. വിവരം മൂപ്പരെ അറിയിച്ചപ്പോൾ കൂടുതൽ ഒന്നും പറയാതെ സ്ഥലം വിട്ടു. പിന്നെ അയാളെ കാത്ത് ഞാൻ പലവട്ടം വഴിയിൽ നിന്നെങ്കിലും കാണാനായില്ല. ഞങ്ങളുടെ വീട് ഇരിക്കുന്ന പ്രദേശത്തുനിന്ന് കുന്ദമംഗലത്തേക്ക് മൂ്ന്നു വഴികളുണ്ട്. ഓരോ ദിവസവും അയാൾ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഇതോടെ മൂപ്പരെ കാണണമെന്നുള്ള എന്റെ മോഹം ഫലപ്രാപ്തിയിലെത്തിയില്ല.
ഗർഭത്തിന്റെ ആലസ്യവും ആകുലതകളും വീട്ടുകാരുടേയും നാട്ടുകാരുടേയും കുത്തുവാക്കുകളും ഏറിയപ്പോൾ ഒരുവട്ടം കൂടി അയാളെ എന്റെ മുമ്പിൽ എത്തിക്കണമേയെന്ന് ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു. ഫലമുണ്ടായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. സഹായിക്കാൻ ഒരു ബന്ധു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽനിന്നു കിട്ടുന്ന ഭക്ഷണം കഴിച്ചാണ് ഈ അവസരത്തിൽ വിശപ്പടക്കിയിരുന്നത്. സിസേറിയൻ ആയതിനാൽ എട്ടാം ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ കൊണ്ടാക്കിയശേഷം കൂട്ടൂണ്ടായിരുന്ന സ്ത്രീ സ്ഥലം വിട്ടു.
പിന്നെ ഞാനും കൂഞ്ഞും മാത്രം വീട്ടിൽ. പെറ്റ വയറിന്റെ കത്തിക്കാളുന്ന വിശപ്പടക്കാൻ അയൽവാസികളായ സ്ത്രീകൾ ദയ തോന്നി കൊണ്ടുവന്നു തന്നിരുന്ന ആഹാരം മാത്രമായിരുന്നു ശരണം. കുഞ്ഞുമായി വീടണയുമ്പോഴെങ്കിലും അയാൾ വരുമെന്നു കരുതി. എല്ലാം വെറുതെയായി. പിന്നിട് മകൻ മുട്ടിലിഴയാൻ തുടങ്ങിയ അവസരത്തിൽ അയാൾ വീണ്ടും എന്നെ തേടിയെത്തി. വീട്ടിൽ അച്ഛനും മറ്റാരുമില്ലാത്ത രാത്രി നേരങ്ങളിലായിരുന്നു അയാളുടെ വരവ്. മകനെ ലാളിച്ചും വർത്തമാനം പറഞ്ഞിരുന്നും മടങ്ങുകയായിരുന്നു അന്നത്തെ അയാളുടെ രീതി. എനിക്ക് ജീവിതത്തിൽ വീണ്ടും ശുഭപ്രതീക്ഷ തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്. എന്നാൽ പീന്നീട് ഇയാൾ മുന്നിൽ കണ്ടാലും ഒഴിഞ്ഞുമാറാൻ തുടങ്ങി. ഒരുവട്ടം കുന്നമംഗലം കവലയിൽ വച്ചു കണ്ടപ്പോൾ ഇയാൾ വ്യാപാരസ്ഥാപനത്തിനുള്ളിലേക്ക് വലിഞ്ഞു. അന്ന് ഞാൻ മനസ്സിലാക്കി ആ മനസ്സിൽ ഞാനും എന്റെ മോനുമില്ലെന്ന്. എന്റെ വീട്ടിൽനിന്നും കഷ്ടി ഇരുന്നൂറ് മീറ്റർ ദൂരമേ അയാളുടെ വീട്ടിലേക്കുള്ളു. മകൻ വളർന്നശേഷം മുഖാമുഖം കണ്ടുമുട്ടിയിട്ടുപോലും അയാളൊരക്ഷരം അവനോടു മിണ്ടിയില്ല. തീരെ ഗതിമുട്ടിയ ഒരവസരത്തിൽ എനിക്കും മകനും ചെലവിനു തരണമെന്ന് ഞാൻ അയാളെ കണ്ട് കരഞ്ഞപേക്ഷിച്ചു ,ഇതു ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ആക്ഷേപിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു.
നാളുകൾകഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി, ഞാൻ കബളിപ്പിക്കപ്പെട്ടുവെന്ന്. ഒരു താലിച്ചരടിന്റെ ബന്ധമില്ലാത്തതിനാൽ ആരോടും എനിക്ക് ഒരു പരിഭവം പറയാനും കഴിയുമായിരുന്നില്ല. പിന്നെ ഞാൻ ഒരുറച്ച തീരുമാനമെടുത്തു. മകനെ എത്ര പാടുപെട്ടാണങ്കിലും വളർത്തണമെന്നും പഠിപ്പിക്കണമെന്നും. അടിവയറ്റിൽ ഓപ്പറേഷൻ കത്തി ഉണ്ടാക്കിയ മുറിപ്പാടുണങ്ങുമുൻപേ ഞാൻ കൂലിപ്പണിക്കിറങ്ങി. പിന്നെ വർഷങ്ങളോളം ഞാൻ അയാളെ കാത്തിരുന്നു. ഇതിനിടയിൽ മകൻ പഠിച്ച് +2 വരെയെത്തി. അച്ഛനില്ലാത്ത കുട്ടിയെന്ന് പരിഹാസം പലയിടങ്ങളിൽനിന്നും അവനു നേരെയെത്തി. പല രാത്രികളിലും അവൻ സങ്കടപ്പെടുന്നത് ഞാൻ നേരിൽ കണ്ടു. ഇത് എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഈയവസരത്തിലാണ് നിയമനടപടികളെക്കുറിച്ച് ഞാൻ ആലോചിച്ചു തുടങ്ങിയത്.
അപ്പോഴും ഇതിനായി പണം എവിടെനിന്ന് കണ്ടെത്തുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ഒടുവിൽ എന്റെ പരിതസ്ഥിതികൾ അറിയാവുന്ന ചിലർ ഇക്കാര്യത്തിൽ സഹായിക്കാമെന്ന് എനിക്ക് വാക്കു തന്നു. നിവൃത്തികേടും, കഷ്ടപ്പാടുകളും ക്ഷമയുടെ നെല്ലിപ്പലക താണ്ടിയപ്പോൾ ഞാൻ ഒരിക്കൽകൂടി ഒരുപാട് അന്വേഷിച്ചു നടന്ന് അയാളെ കണ്ടെത്തി. എന്നെയും മകനേയും സംരക്ഷിക്കണമെന്ന് കാലുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ലെന്ന് മാത്രമല്ല, എന്നെ അയാൾ നിഷ്ക്കരുണം തള്ളിപ്പറഞ്ഞു. എന്റെ മനസ്സ് അപമാനഭാരത്താൽ വെന്തുനീറി. എനിക്കുവേണ്ടി ശബ്ദിക്കാൻ, മനസ്സിന്റെ വേദനയറിയാൻ അന്നാരുമുണ്ടായില്ല. ആ ഘട്ടത്തിൽ ഞാൻ ഒരു തീരുമാനമെടുത്തു. എന്റെ കുഞ്ഞിന്റെ പിതാവാരെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന്.
അങ്ങനെയാണ് ഞാൻ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെ നിയമനടപടികളിലേക്ക് കടന്നത്. മകന്റെ പിതാവ് ശ്രീധരനാണെന്നും എനിക്കും കുഞ്ഞിനും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് കോടതിയിൽ അഡ്വ. വിനോദ് സിങ് ചെറിയാൻ മുഖേന ഹർജി ഫയൽ ചെയ്തത്. അഞ്ചു വർഷത്തോളം നീണ്ടു നിന്ന നടപടികൾക്കൊടുവിൽ ശ്രീധരനെ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി നിർദ്ദേശിച്ചു. സംസ്ഥാന വനിതാ കമ്മീഷനെയാണ് ഇതിനായി കോടതി ചുമതലപ്പെടുത്തിയത്.
2011 ഓഗസ്റ്റ് 8, നവംബർ 8 എന്നി ദിവസങ്ങളിൽ എന്നെയും അയാളെയും കമ്മീഷൻ ചെയർപേഴ്സൻ റോസക്കുട്ടി ടീച്ചർ ഓഫീസിലേക്ക് വിളിപ്പിച്ചു രണ്ടുവട്ടവും ഞാനും മകനും അറിയിച്ചിരുന്ന സമയത്ത് ഓഫീസിലെത്തി. ഈ അവസരങ്ങളിലെങ്ങും അയാൾ വന്നില്ല. നവംബർ 23 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് എനിക്കും അയാൾക്കും കമ്മീഷൻ ഓഫീസിൽനിന്നും വീണ്ടും കത്തയച്ചു. 22ന് വൈകുന്നേരത്തോടെ തന്നെ ഞാനും മകനും രണ്ടു ബന്ധുക്കളും കൂടി തിരുവനന്തപുരത്തേയ്ക്ക് യാത്രയായി. പിറ്റേന്ന് 10 മണിയോടെ വനിതാ കമ്മീഷൻ ഓഫീസിലെത്തി. നോട്ടീസിൽ പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും മൂപ്പര് വന്നില്ല. 12 മണിയോടടുത്ത് ചെയർ പേഴ്സൺ കുന്നമംഗലം പൊലീസിൽ വിളിച്ച് അങ്ങേരുടെ വീടുവരെ പോയി വിവരം അന്വേഷിച്ചു വരാൻ നിർദ്ദേശിച്ചു.
നിമിഷങ്ങൾക്കുള്ളിൽ കുന്നമംഗലം സ്റ്റേഷനിൽ നിന്നും വിളിയെത്തി. തലേന്ന് അയാൾ തൂങ്ങിമരിച്ചെന്നും ഈ സമയം സംസ്കാര ചടങ്ങുകൾ നടക്കുകയാണെന്നുമായിരുന്നു പൊലീസ് നൽകിയ വിവരം. ഇതറിഞ്ഞ ഞാൻ തരിച്ചിരുന്നുപോയി . ഇനിയെന്തു ചെയ്യും. ഇത്രനാൾ കഷ്ടപ്പെട്ടതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതാവുകയാണല്ലോ, സമനില തെറ്റുന്നതായി തോന്നി. പരിസരം മറന്നു അലറിക്കരഞ്ഞു. കണ്ടുനിന്ന മകനും സഹിക്കാനായില്ല. അവനും കൂടെ കരഞ്ഞു. എന്തുചെയ്യണമെന്നറിയാതെ റോസാക്കുട്ടി ടീച്ചറും കുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ ടീച്ചർ കർമ്മനിരതയായി. കുന്നമംഗലം പൊലീസിനെ വിളിച്ച് സംസ്കാര ചടങ്ങുകൾ കുറച്ചു നേരത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. ഈ സമയം മൃതദേഹം ചിതയിലേയ്ക്കെടുത്തുവെന്നും ഇനി ഇതു തടഞ്ഞാൽ സംഘർഷസാധ്യത ഉണ്ടെന്നുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള മറുപടി. ടീച്ചർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും അധികാരികളുമായി ആശയവിനിമയം നടത്തുകയും മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കരുതെന്നും നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മൃതദേഹത്തിൽനിന്നും ഡി.എൻ.എ.ടെസ്റ്റിനുള്ള സാമ്പിളെടുക്കാൻ മെഡിക്കൽ സംഘത്തെയും ഇവർ ചുമതലപ്പെടുത്തി.
മെഡിക്കൽ സംഘം പൊലീസ് അകമ്പടിയോടെ വീട്ടുവളപ്പിലെത്തിയപ്പോൾ മൃതദേഹം ചിതയിലേക്കെടുത്തിരുന്നു. ചിതയിൽവച്ച മൃതദേഹത്തൽനിന്നും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ ് മെഡിക്കൽ സംഘം പരിശോധനക്ക് സാമ്പിളെടുത്തത്്. പിന്നീട് മാസങ്ങളുടെ കാത്തിരിപ്പിനുശേഷം വനിതാകമ്മീഷൻ ഓഫീസിൽ നിന്നും പരിശോധനാഫലം പോസീറ്റിവാണെന്നറിയിച്ചുകൊണ്ടുള്ള വിളിയെത്തി. സന്തോഷമോ സങ്കടമോ തോന്നിയില്ല. ഒരാശ്വാസം, അത്രമാത്രമാണ് ഈ വിളിയെത്തിയപ്പോൾ എനിക്കുണ്ടായത്. സമൂഹത്തിന്റെ മുന്നിൽ എനിക്ക് ഉറക്കെ വിളിച്ചു പറയാമല്ലോ, എന്റെ മകന് അച്ഛനുണ്ടെന്ന്. അത് അദ്ദേഹമായിരുന്നെന്ന്...വാക്കുകൾ ചുരുക്കി കാർത്യായനി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വല്ലാത്ത അസഹ്യത. ഇതുകണ്ട് സമീപത്തു നിന്ന രകിൻ ഓടിയെത്തി അമ്മക്ക് താങ്ങായി.
എല്ലാം ഇവനുവേണ്ടിയാണ്. ഇതല്ലാതെ മറ്റൊന്നും ഇവനു നൽകാനുമില്ല. മകന്റെ കൈത്താങ്ങിൽ നിവർന്നു നിന്ന് കാർത്യായനി ഇതു പറയുമ്പോൾ മുഖത്ത് ദ്യശ്യമായത് മാതൃസ്നേഹത്തിന്റെ വറ്റാത്ത തിരയിളക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്