ജനറൽ ആശുപത്രിയിൽ കടന്ന് സേവാഭാരതി പ്രവർത്തകന്റെ കൈതല്ലി ഒടിച്ച നേതാവിനെ രക്ഷിക്കാൻ ഡിവൈഎഫ്ഐയുടെ പാതിരാസമരം; ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ച് മുന്നേറിയ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു; പൊലീസിനെ പിൻവലിക്കണമെന്ന് സിപിഎം നേതാക്കൾ; ആദ്യം ഗുണ്ടകളെ വിളിച്ചു കൊണ്ടു പോകണമെന്ന് ഇൻസ്പെക്ടർ; പത്തനംതിട്ട നഗരം ഇന്നലെ രാത്രി യുദ്ധക്കളമായത് ഇങ്ങനെ
ആർ കനകൻ
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ സേവാഭാരതിയുടെ സഹായകേന്ദ്രം ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പ്രവർത്തകന്റെ കൈതല്ലി ഒടിക്കുകയും ചെയ്്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവും നഗരസഭ കൗൺസിലറുമായ വിആർ ജോൺസനെ വെള്ളപൂശാൻ വേണ്ടി ഡിവൈഎഫ്ഐയുടെ പാതിരാ സമരം. സമരത്തിനിടെ അഴിഞ്ഞാടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. പൊലീസിനെ കല്ലെറിഞ്ഞതോടെ രണ്ടു വട്ടം ലാത്തിചാർജ് നടത്തി. പിന്നാലെ ഡിവൈഎഫ്ഐയുടെ റോഡ് ഉപരോധം. പൊലീസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ ആക്രോശം.
പറ്റില്ലെന്ന് കർശന നിലപാടെടുത്ത് പൊലീസ് ഇൻസ്പെക്ടർ ജി സുനിൽകുമാർ. ഇന്നലെ രാത്രി പത്തനംതിട്ട നഗരം യുദ്ധക്കളമായതിന്റെ പിന്നിലെ യഥാർഥ സംഭവം ഇങ്ങനെയായിരുന്നു. ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ ഇന്നലെ രാത്രി 10 മണിയോടെ നഗരത്തിൽ പ്രകടനം നടത്തിയത്. രാത്രി ഒമ്പതരയോടെ സെന്റ് പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി എത്തിയ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. ഇതിൽ പ്രതിഷേധിച്ച് സെൻട്രൽ ജങ്ഷനിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപിയുടെ കൊടികൾ വ്യാപകമായി നശിപ്പിച്ചു. ഈ സമയം സ്ഥലത്തു വന്ന ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിരിഞ്ഞു പോകാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. അതിന് തയാറാകാതെ വന്നതോടെയാണ് ലാത്തിച്ചാർജ് തുടങ്ങിയത്.
ഇതോടെ പൊലീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടി. വിവരം അറിയിച്ചതനുസരിച്ച് എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസെത്തി ലാത്തിച്ചാർജ് ആരംഭിച്ചു. ചിതറിയോടിയ പ്രവർത്തകർ മാറി നിന്നും കല്ലേറ് നടത്തി. എല്ലാം കഴിഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായി എത്തി സെൻട്രൽ ജങ്ഷനിൽ റോഡ് ഉപരോധിച്ചു. പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ കേട്ടില്ല. ഒന്നുകിൽ തങ്ങളെ ഭീഷണിപ്പെടുത്തിയവരെയോ അല്ലെങ്കിൽ തങ്ങളെയോ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. ഒടുവിൽ ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ എത്തി. വന്നപാടെ പൊലീസിന്റെ മെക്കിട്ട് കേറാനാണ് ഇവർ ശ്രമിച്ചത്.
എന്നാൽ ഇൻസ്പെക്ടർ സുനിൽകുമാർ കർശന നിലപാട് എടുത്തു. ഗുണ്ടായിസം നടത്താൻ ഒരാളെയും അനുവദിക്കില്ല. നടത്തിയാൽ ഇനിയും അടി വാങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതോടെ ഭീഷണിയായി. ഇതിനിടെ അടി കൊണ്ട് ചിതറിയോടിയവരും തിരിച്ചെത്തി ഇൻസ്പെക്ടർക്ക് നേരെ തിരിഞ്ഞു. ക്യാമ്പിലെ പൊലീസിനെ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. ആദ്യം പ്രവർത്തകരെ പിൻവലിക്കുക എന്ന് സിഐ നിർദ്ദേശിച്ചു. തങ്ങളെ ഭീഷണിപ്പെടുത്തിയ ആർഎസ്എസുകാരെ അറസ്റ്റ് ചെയ്യണമെന്നായി നേതാക്കൾ. പരാതി രേഖാമൂലം തന്നാൽ നോക്കാമെന്ന് സിഐ മറുപടി നൽകി. പരാതി കിട്ടിയാലുടൻ അറസ്റ്റ് വേണമെന്നായി നേതാക്കളുടെ അടുത്ത കൽപ്പന.
പറ്റില്ല, ഞാൻ അത് അന്വേഷിച്ച് ബോധ്യപ്പെട്ട് അറസ്റ്റ് ചെയ്യും. എന്റെ പണി ഞാൻ ചെയ്തോളാം ആരും പഠിപ്പിക്കണ്ട എന്ന് സിഐ അറിയിച്ചതോടെ നേതാക്കൾക്ക് ദേഷ്യമായി. പ്രവർത്തകരെ വിളിച്ചു കൊണ്ടു പോയില്ലെങ്കിൽ ഇനിയും അടി വാങ്ങുമെന്ന് സിഐ അസന്ദിഗ്ധമായി അറിയിച്ചു. പൊലീസിനോട് തല്ലരുതെന്ന് പറയൂ, ഞങ്ങൾ പ്രവർത്തകരെ ശാന്തരാക്കാം എന്ന ഒത്തു തീർപ്പിന് നേതാക്കൾ തയാറായി. ഇതോടെ ഒന്നരമണിക്കൂർ നീണ്ട സംഘർഷം അവസാനിച്ചു. മുനിസിപ്പൽ കൗൺസിലർ പി.കെ. അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അൻസിൽ, സെക്രട്ടറി അനീഷ് വിശ്വനാഥ്, മേഖല പ്രസിഡന്റ് അജിൻ വർഗീസ്, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ശരത്ത് ശശിധരൻ, ജില്ലാ കമ്മറ്റി അംഗം സൂരജ് എസ് പിള്ള, സിപിഎം ലോക്കൽ കമ്മറ്റിയംഗംഎംജെ രവി എന്നിവർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റു. പ്രകടനം നടത്തിയവർ മനഃപൂർവം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സേവാഭാരതി പ്രവർത്തകനെ മർദിച്ചതിനെ തുടർന്ന് ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷം പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. മദർനകേസിൽ പ്രതിയായ ജോൺസനിൽ നിന്ന് പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തിയ നാടകമായിരുന്നു ഡിവൈഎഫ്ഐ സമരം എന്നും പറയുന്നു. എന്തായാലും മുഖം നോക്കാതെ നടപടി എടുത്ത ഇൻസ്പെക്ടർ സുനിൽകുമാറിനെ ഇന്നു തന്നെ ഇവിടെ നിന്ന് പറപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍