നിസാം കേസിലുൾപ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി; മാർച്ച് 31ന് വിരമിച്ച ശേഷം പുസ്തകമിറക്കുമെന്ന് ജോബിന്റെ പ്രഖ്യാപനം; രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിക്കാനുള്ള വകുപ്പ് അതിൽ ഉണ്ടാകുമെന്നും എസ്പി; തന്നെ ദ്രോഹിച്ച ഐജിയെ 28-ാം ദിവസം യൂണിവേഴ്സിറ്റി ഡീബാർ ചെയ്തുവെന്ന് സാമ്പിൾ വെടിക്ക് തിരികൊളുത്തി വെളിപ്പെടുത്തൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: വ്യവസായി നിസാം ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സംഭവത്തിൽ വിവാദ നായകനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് ഈ വരുന്ന മാർച്ച് 31ന് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നു. ഒരുപാട് കാര്യങ്ങൾക്ക് മറുപടി പറയാനുണ്ട് ജേക്കബ് ജോബിന്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുണ്ട്. അതുകൊണ്ടുതന്നെ ജേക്കബ് ജോബ് എന്ന പൊലീസ് മേധാവിയുടെ കുപ്പായത്തിൽ നിന്ന് സാധാരണക്കാരനിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് കൂടിയായി മാറുകയാണ് ഈ ഈസ്റ്റർ നാളുകൾ. വിരമിക്കുന്നതിന് മുന്നോടിയായി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പങ്കെടുത്ത ജേക്കബ് ജോബ് അത്തരം സൂചനകളാണ് നൽകിയത്.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
ആ കേസാണ് എന്നെയും എന്റെ കുടുംബത്തെയും തകർത്തത്. സമൂഹത്തിന് മുന്നിൽ ഞങ്ങളെ അപഹാസ്യരാക്കി. എന്റെ ഡിപ്പാർട്ട്മെന്റിനെ ഇതുവരെ ഞാൻ വഞ്ചിച്ചിട്ടില്ല. പക്ഷേ, ഞാൻ വഞ്ചിക്കപ്പെട്ടു. മാർച്ച് 31 ന് ശേഷം ഞാനൊരു പുസ്തകമെഴുതും. പൂർണമായും സർവീസ് സ്റ്റോറി ആയിരിക്കില്ല. എന്റെ ജീവിതാനുഭവങ്ങൾ മുഴുവൻ അതിലുണ്ടാകം.
അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. അവിഹിതമായ കാര്യത്തിന് വേണ്ടി ഒരാളെയും ദ്രോഹിക്കുകയോ അനാവശ്യമായി കേസെടുക്കുകയോ ചെയ്തിട്ടില്ല. അതിനായി ആരൊക്കെ എന്നോട് പിണങ്ങിയാലും തയാറായിട്ടില്ല. പലപ്പോഴും ആളുകൾ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരാളെ അസസ് ചെയ്യുന്നത്. പ്രത്യേകിച്ചും മാധ്യമങ്ങൾ പറയുന്നതാണ് പലപ്പോഴും ആളുകൾ വിശ്വസിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് കിട്ടുന്ന അറിവുകൾ പലപ്പോഴും യഥാർഥമായിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോഴുണ്ടാകുന്ന ധാരണാപ്പിശക് എന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അതിന് പ്രത്യേകിച്ച് ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല.
എന്റെ ജീവിതത്തിൽ ഏറ്റവും നെറിയോടെ നിഷ്പക്ഷമായി തന്റേടമായി ചെയ്ത ഒരു കാര്യം, അത് ലോകം മുഴുവൻ ശ്രദ്ധിച്ചു. ആദ്യമായി നിസാമിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ എത്തിച്ചത് ഞാനാണ്. അതിന്റെ ദുരന്തഫലവും തിക്താനുഭവവും ഉണ്ടാകുമെന്ന് ഒരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, എന്നെ എല്ലാവരും ഇങ്ങനെ കൈവിടുമെന്ന് കരുതിയില്ല. ഞാൻ ചെയ്ത സത്യത്തെ ചിലരെങ്കിലും അംഗീകരിക്കുമെന്ന് കരുതി. അതുണ്ടായില്ല. 169 ഗുഡ്സർവീസ് എൻട്രി ലഭിച്ചയാളാണ് ഞാൻ. അതാരുടെയും പുറകേ നടന്നു വാങ്ങിയതല്ല. എന്റെ കഴിവിൽ ഉത്തമബോധ്യം വന്ന് തന്നതാണ്.
എന്റെ കുഞ്ഞുങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒരു പപ്പടം തിന്നാനുള്ള സാഹചര്യം പോലും അവർക്കില്ലാതെ വന്നു. അന്ന് ഒരു മേലുദ്യോഗസ്ഥൻ എന്റെ പിന്നാലെ നടന്ന് ഉപദ്രവിച്ചിട്ടുണ്ട്. എന്നെ ഇകഴ്ത്തിയവരെല്ലാം പുകഴ്ത്തിയില്ലെങ്കിലും സത്യം തിരിച്ചറിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. മൂന്നുവർഷം ഞാൻ സംശയനിഴലിലായിരുന്നു. ആ കേസിൽ മനസാക്ഷിക്ക് അനുസരിച്ച് സത്യസന്ധമായി പറയട്ടെ.. നിസാമിനെ ഞാൻ റിമാൻഡ് ചെയ്തപ്പോൾ തുടങ്ങി എനിക്കെതിരേയുള്ള പീഡനം.
നിസാമിനെ പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിങ്ങിലുള്ള ഒരു ഉദ്യോഗസ്ഥനെ വിട്ടാണ് അറസ്റ്റ് ചെയ്തത്. അല്ലായിരുന്നുവെങ്കിൽ അയാൾ മുംബൈയ്ക്കും അവിടെ നിന്ന ദുബായ്ക്കും കടന്നു കളയുമായിരുന്നു. നിസാം നാടുവിടാൻ പോകുന്ന വിവരം ഒരു മാധ്യമപ്രവർത്തകനാണ് എന്നെ അറിയിച്ചത്. അന്ന് കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതു കൊണ്ടാണ് നിസാമിന് രക്ഷപ്പെടാൻ കഴിയാതെ പോയത്. നിസാമിനെ അന്ന് വിലങ്ങു വയ്ക്കുമ്പോഴും റിമാൻഡ് ചെയ്യുമ്പോഴുമൊക്കെ എനിക്കെതിരേ ഭീഷണിയുണ്ടായിരുന്നു. നിസാമിന്റെ കേസിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ചോദിച്ച ആളുകളുണ്ട്.
കാപ്പയ്ക്ക് നിസാമിനെതിരേ റിപ്പോർട്ട് കൊടുക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ എന്നെ അവിടുന്ന് മാറ്റാൻ ശ്രമം തുടങ്ങി. നിസാമിന് ജാമ്യം നിഷേധിച്ചപ്പോൾ എന്നെ സസ്പെൻഡ് ചെയ്യാനുള്ള കരുക്കൾ നീക്കി. ഒരു മാധ്യമപ്രവർത്തകനെ തിരുവനന്തപുരത്ത് ഒരു ഉന്നത ഉദ്യോഗസ്ഥൻ വിളിച്ചു സംസാരിച്ച ശേഷമായിരുന്നു അത്. ഞാൻ പത്തനംതിട്ടയിൽ ആദ്യം ചാർജെടുക്കാൻ വന്നപ്പോൾ എനിക്കെതിരേ ആദ്യ സ്ക്രോളിങ് വരുന്നത്. നിസാമുമായി ജേക്കബ് ജോബ് ഒറ്റയ്ക്ക് സംസാരിച്ചത് സംശയാസ്പദമെന്ന ആ സ്ക്രോളിൽ തുടങ്ങി, പിന്നെ അതെത്രയോ വലുതാക്കിയെടുത്തുവെന്ന് നിങ്ങൾക്കുമറിയാം. പക്ഷേ, അതിന്റെ സത്യാവസ്ഥ ഞാൻ ആരോടും പറഞ്ഞില്ല.
അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്കിത് പറയാൻ കഴിയുമായിരുന്നില്ല. എനിക്ക് പറയാൻ ഇനി വേദികൾ ഉണ്ടാകാം. എന്നാൽ സേനയിലിരിക്കുമ്പോൾ അത് പറയില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വന്ന ഒരു പ്രതിയെ മേലുദ്യോഗസ്ഥൻ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഏതു നിയമപുസ്തകത്തിലാണുള്ളത്? സെൻസേഷണലായ കേസുകൾ ജില്ലാ പൊലീസ് മേധാവികളാണ് നേരിട്ട് പരിശോധിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം പ്രതിയെ എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന്. അത് ഒരു പക്ഷേ പാളയം മാർക്കറ്റിലായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതാണ് ചട്ടവിരുദ്ധമെന്ന് കാട്ടി എനിക്കെതിരേ നടപടി എടുത്തത്. അന്വേഷണ സംഘത്തിനെതിരേ പരാതികൾ ഉയർന്നപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മേലുദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്കുണ്ട്.
16 മണിക്കൂർ അവർ നിസാമിന് വഴിവിട്ട് സഹായം ചെയ്തുവെന്ന് അവരെ പിന്തുടർന്ന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ ഓഫീസിൽ വച്ചാണ് 25 മിനുട്ട് ഞാൻ നിസാമിനെ ചോദ്യം ചെയ്തത്. വിലങ്ങണിയിച്ചാണ് അയാൾ നിന്നത്. ഇതിനിടെ നാലു തവണ എന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കയറി വന്നു. എ.സി.പി അഡ്മിനിസ്ട്രേഷൻ രണ്ടു തവണ കേറി വന്നു. അവിടുത്തെ പബ്ലിക് പ്രോസിക്യൂട്ടർ മറ്റൊരാവശ്യത്തിനായി കയറി വന്നു. ഇതിനിടയ്ക്ക് കിട്ടിയ സമയത്താണ് നിസാമിനെ ചോദ്യം ചെയ്തത്. അതെങ്ങനെ അടച്ചിട്ട മുറിയിലാകും?
നിസാമുമായി ബംഗളൂരുവിലേക്ക് പോയത് ഉല്ലാസ യാത്രയായിരുന്നു. സംഘത്തിലുള്ളവർ യൂണിഫോം ധരിച്ചിരുന്നില്ല. റിമാൻഡിൽ നിന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകി എന്നിങ്ങനെ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ധാരാളം വീഴ്ചകൾ ഉണ്ടായിരുന്നു. അത് ആരോപണമായി വന്നപ്പോൾ ഞാൻ അന്വേഷിച്ചുവെന്നുള്ളതാണ് ഞാൻ ആകെ ചെയ്ത തെറ്റ്. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലും കൊടുക്കാനുള്ള സാവകാശം തരാതെ പിറ്റേന്ന് എന്നെ സ്ഥലം മാറ്റുകയായിരുന്നു.
പിന്നെ സസ്പെൻഡ് ചെയ്തു. എന്നാൽ, ബംഗളൂരു യാത്രയിൽ നിസാമിന് സൗകര്യങ്ങൾ ചെയ്തു കൊടുത്ത അന്വേഷണ സംഘത്തിനെതിരേ പിന്നീട് ഒരു അന്വേഷണവും നടന്നിട്ടില്ല എന്നതാണ് രസകരം. മുൻ തീരുമാനപ്രകാരം എന്നെ അതിൽ ഇരയാക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് എങ്ങുമില്ലാത്ത ചട്ടം എഴുതിപ്പിടിപ്പിച്ച ഐജിക്ക് കൃത്യം 28-ാമത്തെ ദിവസം പണി കിട്ടി. ഒരു യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അയാളെ ഡീബാർ ചെയ്തു. ഈ ഉദ്യോഗസ്ഥനാണ് എനിക്കെതിരേ ദുരാരോപണം നടത്തിയത്.
ഞാൻ ആദ്യമായി നിസാമിനെ കാണുന്നത് അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ്. എന്നോടെല്ലാവരും പറഞ്ഞു ഇത് തീക്കളിയാണ്. ഞാൻ ഭയന്നില്ല, കാരണം അതിൽ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. ബംഗളൂരുവിലേക്ക് പോയ ടീമിനോട് അവിടെ നിസാമിനെതിരേയുള്ള റേപ്പ് കേസിന്റെ ഡീറ്റെയ്ൽസ് എടുക്കണമെന്ന് പറഞ്ഞു വിട്ടിരുന്നു. എന്നാൽ, ബംഗളൂരു പോയ ആ സിഐ ബോധപൂർവം അതെടുക്കാതെ പോന്നു. ഞാൻ അവിടെ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ വിളിച്ചു പറഞ്ഞ് അതെടുപ്പിച്ചു. 46 കി മീറ്റർ താണ്ടിയിരുന്ന അന്വേഷണ സംഘത്തെ തിരികെ അയച്ച് അത് വാങ്ങിക്കൊണ്ടു വന്നു. എന്നിട്ടാണ് അയാൾക്കെതിരേ കാപ്പ കൊടുത്തത്. അതില്ലെങ്കിൽ അയാൾക്കെതിരേ കാപ്പ ചുമത്താൻ കഴിയുമായിരുന്നില്ല. അതിന് ശേഷം ഞാൻ ഐജി, എഡിജിപി, സിഐ, ഗുരുവായൂർ എസിപി, സിഐ എന്നിവർക്ക് മെമോ കൊടുത്തു. അത് ഇമെയിലാണ് അയച്ചത്. അതിന് ശേഷമാണ് കാപ്പ ചുമത്തിയത്.
എന്നാൽ, ഐജി പറഞ്ഞത് മെമോ ഇല്ലെന്നാണ്്. ഡെപ്യൂട്ടി കമ്മിഷണർ നിശാന്തിനിയാണ് ഞാൻ കാപ്പ ചുമത്താൻ മെമോ കൊടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. പിന്നീട് നിസാമിനെതിരായ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടു. നിസാമിന്റെ കോടികളൊന്നും എനിക്ക് വാങ്ങേണ്ടി വന്നിട്ടില്ല. അതു കൊണ്ട് അഭിമാനത്തോടെ റിട്ടയർ ചെയ്യുന്നു. വീണ്ടും ഞാൻ പത്തനംതിട്ടയിലേക്ക് എസ്പിയായി വരാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി എടുത്ത തീരുമാനം നിർണായകമായി. വിജിലൻസ് കുറ്റവിമുക്തനാക്കിയ ജേക്കബ് ജോബിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിച്ചു.
ഡിജപിയും സുതാര്യമായ നിലപാട് എടുത്തു. അതു കൊണ്ടാണ് എന്നെ ആക്ഷേപിച്ച ഇറക്കി വിട്ട ഈ എസ്പി കസേരയിൽ വീണ്ടും എത്താൻ കഴിഞ്ഞത്. അതിന് ആരേയും സ്വാധീനിച്ചിട്ടില്ല. ഒരാളോടും ഞാൻ പിന്നാലെ നടന്ന് പോസ്റ്റിങ് വാങ്ങിയിട്ടില്ല. ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ നടന്നിട്ടില്ല. അവസരങ്ങൾ എന്നെ തേടി വന്നതാണ്. ആറു മാസം മുൻപ് വരെ ഞാൻ പോസ്റ്റിങ് ചോദിച്ചിരുന്നു. വിരമിക്കാൻ മൂന്നു മാസം ബാക്കി നിൽക്കേ എനിക്ക് പോസ്റ്റിങ് കിട്ടിയത് ദൈവാനുഗ്രഹമാണ്.
എന്നെ മാറ്റി നിസാമിന് ജാമ്യം ലഭിക്കാനുള്ളതൊക്കെ ചെയ്തു. അന്ന് രാവിലെ ഫ്ളാഷ് വരുന്നു. നിസാമിന്റെ കൊച്ചാപ്പ ഗവ. പ്ലീഡറുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന്. അവിടെ വച്ച് കോടതി ആ പ്ലീഡറെ മാറ്റി പകരം വച്ചയാൾക്ക് ഈ കേസ് നന്നായി അറിയാമായിരുന്നു. ഞാൻ കാപ്പ ചുമത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതും അറിയാമായിരുന്നു. ഗുരുവായൂർ എസിപി എഴുതിക്കൊണ്ടുവന്ന ജാമ്യാപേക്ഷയിൽ നിസാമിന് ജാമ്യം നിഷേധിക്കത്തക്കതായ ഒന്നുമില്ല. കാരണം, അന്ന് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ല. 307 വകുപ്പന് അനുസരിച്ച കേസേയുള്ളു.
കാപ്പയുടെ മാത്രം ബലത്തിലാണ് ജാമ്യം നിഷേധിച്ചത്. തെളിവുകളെല്ലാം കത്തിച്ചു കളഞ്ഞിട്ടും നിസാം അകത്ത് കിടക്കാൻ കാരണം ഞാൻ ചുമത്തിയ കാപ്പയാണ്. പത്തനംതിട്ട എനിക്ക് നല്ല അനുഭവങ്ങൾ തന്നു. ഫെയർവെൽ പരേഡ് വാങ്ങി റിട്ടയർ ചെയ്യുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അത് എനിക്ക് ലഭിച്ചു. ഇനിയുള്ള കാലം സാമൂഹിക പ്രവർത്തനങ്ങൾ നടത്തും. - ജേക്കബ് ജോബ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്