അസലാമു അലൈയ്ക്കും പറഞ്ഞ് തുടക്കം; പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞവരോട് തനിക്കു ഒറ്റ വാപ്പയെ ഉള്ളൂ എന്ന് മറുപടി പറഞ്ഞെന്നു കേട്ടപ്പോൾ നിലക്കാത്ത കയ്യടി; കേന്ദ്രം നിരോധിച്ചാലും പിസിയുടെ ജനപക്ഷമായി ഇവിടെ തന്നെയുണ്ടാകുമെന്നു ഉറപ്പാക്കിയുള്ള മാസ്സ് ഡയലോഗുമായി പോപ്പുലർ ഫ്രണ്ട് ജാഥയിൽ പിസി ജോർജിന്റെ രംഗ പ്രവേശം; ജനരോഷം ഭയന്ന് കെ മുരളീധരൻ അവസാന നിമിഷം വിട്ടു നിന്നപ്പോൾ ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ താരമായത് പിസി ജോർജ്
അരുൺ ജയകുമാർ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധന ഭീതിയിലാണ്. കേന്ദ്ര സർക്കാർ ഏതു നിമിഷവും ഭീകര സംഘടനയുടെ ലിസ്റ്റിൽ പെടുത്തി നിരോധിച്ചേക്കും. അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി സംഘടന രംഗത്ത് വന്നത്. കേരളത്തിൽ നിന്നെല്ലായിടത്തുമായി ഒഴുകി എത്തിയ മൂന്നു ലക്ഷത്തിൽ അധികം പേര് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ജാഥയിൽ പക്ഷെ താരമായത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോർജിന്റെ സ്വന്തം സംഘടനയായ ജനപക്ഷത്തിന്റെ ലേബലിൽ പോപ്പുലർ ഫ്രണ്ട് ഇവിടെ തന്നെ ഉണ്ടാവും എന്ന സന്ദേശമായിരുന്നു ജോർജിന്റെ സാന്നിധ്യം.
അസലാമു അലൈയ്ക്കും പറഞ്ഞ് കൊണ്ടുള്ള പിസിയുടെ ആമുഖ പ്രസംഗം വലിയ കൈയടിയോടേയും ആരവത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്ക് പോലും ലഭിക്കാതെ സ്വീകരണം ആണ് ജോർജിന്റെ ഓരോ വാക്കുകൾക്കും ലഭിച്ചത്. വളരെ കരുതലോടെ വാക്കുകൾ പെറുക്കിയെടുത്താണ് ജോർജ് സംസാരിച്ചതെങ്കിലും വീണു കിട്ടിയ ചില വാക്കുകൾ വനിതകൾ അടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആവേശമായി മാറുക ആയിരുന്നു. കെ മുരളീധരൻ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉയർന്ന പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന ചടങ്ങിൽ താരമായത് ജോർജ് തന്നെയായിരുന്നു. മുരളീധരന്റെ ഫേസ് ബുക്കിൽ ഇന്നലെ അനേകായിരം പേരെത്തി നടത്തിയ പൊങ്കാലയാണ് പിന്മാറ്റത്തിന് കാരണമായത്.
പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികൾ നൽകിയതെന്നും പിസി പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആവശ്യത്തിന് മറുപടി നേതൃത്വം നൽകികഴിഞ്#ുവെന്നും പിസി ജോർജ് പറഞ്ഞു.പോപ്പുലർ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധം പിസി എടുത്ത് പറഞ്ഞു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് തന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞുവെന്നും എന്നാൽ അവർക്ക് താൻ നൽകിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ് എന്നും വരാമെന്ന് പറഞ്ഞാൽ പിസി വന്നിരിക്കുമെന്നുമുള്ള മാസ് ഡയലോഗിൽ വേദിയിലുണ്ടായിരുന്നവരും ജാഥയിലെത്തിയവരും വലിയ കൈയടി നൽകി.
സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ജോർജ് പറഞ്ഞു. വെള്ളയംമ്പലം ജംങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയിൽ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നുവെന്നും പിസി പറഞ്ഞു. ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താൻ എംഎൽഎ ഹോസ്റ്റലിൽ നി്ന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈദാനത്തിലെത്തിയതെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മാന്യതയില്ലാതെയാണ് ചില പൊലീസുകാർ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകൾ ഇന്ന് കൂടുതൽ ശക്തരാണെന്നും ഇനി ഒരിക്കലും പോപ്പുലർ ഫണ്ടിനെ വിട്ട് പോകാൻ കഴിയാത്ത ആവേശം അവർക്ക് ലഭിച്ചുവെന്നും പിസി കൂട്ടിച്ചേർത്തു. 1969 മുതൽ തലസ്ഥാനത്ത് സജീവമായുള്ളയാളാണ് താനെന്നും ഇത്രയും ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പരിപാടിക്ക് പങ്കെടുക്കുന്നത് താൻ കണ്ടിട്ടില്ലെന്നും പിസി പറഞ്ഞു.ജാഥയെ ബുദ്ദിമുട്ടിക്കാൻ ശ്രമിച്ച പിണറായിയുടെ ചില വൃത്തികെട്ട പൊലീസുകാർ ഈ ഊളത്തരം ഇനിയും കാണിച്ച് പ്രസ്ഥാനത്തെ കൂടുതൽ വളർത്തണമെന്നും പിസി പരിഹസിച്ചു
ഈ സമ്മേളനം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടായിരുന്നു പിസിയുടെ അടുത്ത വാക്കുകൾ. തിരുവനന്തപുരത്തെ ഈ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ എല്ലാ മാധ്യമപ്രവർത്തകരേയും തനിക്ക് നേരിട്ട് അറിയാവുന്നവരാണെന്നും അതുകൊണ്ട് തന്നെ ഈ പരിപാടി റിപ്പോർട് ചെയ്ത് ഇതിന്റെ വാർത്തകൾ നൽകാൻ മനസ്സ് കാണിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മാധ്യമ മുതലാളിമാരും അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തും ദേശീയ തലത്തിലും പോപ്പുലർ ഫ്രണ്ടിനെ അപഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാരുകളുടെ നയത്തേയും പിസി ജോർജ് വിമർശിച്ചു. നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പിസി പറഞ്ഞു. കുറ്റ കൃത്യങ്ങളും കൊലപാതകവും ദേശ വിരുദ്ധ പ്രവർത്തനവും നടത്തിവരുന്നവരെന്ന് സി.പി.എം ആരോപിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിൽ ഒന്നാമതുള്ളത് സി.പി.എം ആണെന്നും പാർട്ടിക്കും സർക്കാരിനും നേതൃത്വം നൽകുന്ന പിണറായി ആദ്യം അതാണ് അവസാനിപ്പിക്കേണ്ടതെന്നും എന്നിട്ടാണ് മറ്റുള്ളവരുടെ മേൽ കുതിര കയറേണ്ടതെന്നും പിസി കൂട്ടിചേർത്തു. ഇന്ന് കേരളം ഭരിക്കാൻ ഏറ്റവും യോഗ്യനായ പിണറായി അത് ചെയ്ത് കാണിക്കണമെന്നും പറഞ്ഞാണ് പിസി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പൂഞ്ഞാറിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച പിസി ജോർജിന്റെ ഏറ്റവും സമർത്ഥമായ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായി ആണ് ഇത് വിലയിരുത്തപ്പെടുന്നത്. എസ്ഡിപിഐയുമായി ചേർന്നാണ് പൂഞ്ഞാറിൽ ജോർജിന്റെ പാർട്ടി പ്രവർത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യത്തിലാണ്. ഈ വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സംസ്ഥാന വ്യപകമായിട്ടും പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐകളുമായി ചേർന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പിസിയുടെ ജനപക്ഷം. അതിനുള്ള തുടക്കമായി മാറ്റുക ആയിരുന്നു ഇന്നത്തെ സമ്മേളനം.
പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുമ്പ് വേദി നിറച്ച് സ്ത്രീകളും കുട്ടികളും
എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരേ, 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും തിരുവനന്തപുരത്ത് നടന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരത്താണ് സമ്മേളനമെങ്കിലും കേരളമാകെ ശക്തികാട്ടുകയാണ് പോപ്പുലർ ഫ്രണ്ട്. വെള്ളയമ്പലം ജംങ്ഷനിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്കാണ് ബഹുജന റാലി ആരംഭിച്ചത്. എന്നാൽ റാലി തുടങ്ങിയപ്പോൾ തന്നെ ആയിര കണക്കിന് പ്രവർത്തകർ സമ്മേളനം നടന്ന വേദിയിലെത്തിയിരുന്നു. കുടുംബ സമേതം സ്ത്രീകളും കുട്ടികളും സമ്മേളന നഗരിയിലേക്കെത്തിയത് പോപ്പുലർ ഫ്രണ്ടിന് വലിയ ആവേശമാണ് സമ്മാനിച്ചത്.
സമ്മേളനത്തിലെത്തിയവർക്കായി എല്ലാ സൗകര്യങ്ങളുമെത്തിക്കുന്നതിന് നൂറ് കണക്കിന് വളന്റിയർമാരെയാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും എത്തുന്നതുകൊണ്ട് തന്നെ വൈദ്യ സഹായത്തിനും മറ്റ് അത്യാവശ്യങ്ങൾക്കും ക്രമീകരണമുണ്ടായിരുന്നു. നിരവധി ആംബുലൻസുകളാണ് ജാഥ നടക്കു്നന സ്ഥലം മുതൽ സമ്മേളന നഗരി വരെ സർവ്വീസ് നടത്തിയത്. കനത്ത വെയിലിലും ചൂടിലും ഉച്ച മുതൽ എത്തിയവർക്ക് വിശ്രമിക്കാനായി മേൽക്കൂരയുള്ള ഷെഡും, കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി പ്രത്യേകം വളന്റിയർമാരെ ക്രമീകരിച്ചിരുന്നു.
ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ഉദ്ഘാടന പ്രസംഗം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്.നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭഞങ്ങൾക്കുംഭ പറയാനുണ്ടെന്ന് മുദ്രാവാക്യമുയർത്തി പരിപാടി സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ. അബുബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അള്ളാഹുവിന്റെ നാമത്തിൽ ഉദ്ഘാടനം ചെയ്യുന്നുവെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനേയും സംഘപരിവാർ അജണ്ഡയേയും വിമർശിച്ചും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്കുമാണ് മറുപടി നൽകിയത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ കയറി വന്ന് തങ്ങളെ മര്യാദ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആമുഖമായി അബുബക്കർ പറഞ്ഞത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ ആർഎസ്എസ് തന്നെയാണ് ഇന്ന് മറ്രുള്ളവരോട് രാജ്യത്തോട് നിങ്ങൾക്ക് കൂറുണ്ടോ എന്ന് ചോദിക്കുന്നത് വിരോദാഭാസമാണെന്നും അബുബക്കർ പറഞ്ഞു.
കേരളത്തിൽ ആർഎസ്എസിന് സഹായകരമാകുന്ന ചില നടപടികൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും അവർ ആരോപിച്ചു.തിരൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിപട്ടികയിലുള്ളയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് എന്ത് ഉദാഹരണമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും അബുബക്കർ ചോദിക്കുന്നു.ബിജെപിക്കാർ പട്ടാളത്തെ സ്നേഹിക്കണമെന്ന് പറയു്നനു. ആദ്യം അവർ പട്ടാളക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കട്ടയെന്നും പിന്നെ ഈ പ്രസംഗിക്കുന്ന ഒരു ബിജെപി നേതാവിന്റെ മക്കളും പട്ടാളത്തിൽ ഇല്ലെന്നും അഭിപ്രായപ്പെട്ടു.
ബിജെപി ഇപ്പോൾ നടത്തുന്ന ജന രക്ഷ യാത്രയെയും കണക്കിന് പരിഹസിക്കുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം. ജാഥ വിലാപയാത്രയായി മാറിയത് ഇപ്പോൾ കേരളം കണ്ടുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.ഈ രാജ്യത്ത് എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന ഫാസിസ്റ്റ് നിലപാടുകളോട് സന്ധിയില്ലെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ
പി.സി ജോർജ് എംഎൽയ്ക്ക് ഒപ്പം തന്നെ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മറ്റൊരു ജനപ്രതിനിധിയായിരുന്നു യുഡിഎഫിന്റെ കെ. മുരളീധരൻ. സമ്മേളനത്തിന് മുന്നോടിയായുള്ള അനൗൺസ്മെന്റ് വാഹനത്തിലെല്ലാം തന്നെ ആശംസയറിയിച്ച് വട്ടിയൂർക്കാവ് എംഎൽഎ സംസാരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പൊതു സമ്മേളത്തിന് മുൻ കെപിസിസി പ്രസിഡന്റ് എത്തിയില്ല. പൊതു സമ്മേളനം ആരംഭിച്ച ശേഷം പിന്നീട് സ്വാഗത പ്രസംഗത്തിലും മുരളീധരന്റെ പേര് പരാമർശിച്ചില്ല. പരിപാടിയുടെ അജണ്ഡയിൽ മാധ്യമങ്ങൾക്ക് നൽകിയ പകർപ്പിലും മുരളീധരന്റെ പേര് ഇല്ലായിരുന്നു. അവസാന നിമിഷം ആരോപണങ്ങളെ ഭയന്ന് മുരളീധരൻ പിന്മാറിയെന്നാണ് വിവരം.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്