മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സർക്കാരിനെതിരായ അപ്രിയ സത്യങ്ങൾ പറയുന്നവരെ വ്യാജ പ്രചാരകരാക്കി സിപിഎം സൈബർ ഗുണ്ടകൾ. ഇതിന് പിന്നാലെ ചർച്ചകൾ സജീവമാക്കും. പിന്നെ മുഖ്യധാരാ സിപിഎം രാഷ്ട്രീയക്കാരും അഭിപ്രായവുമായി എത്തും. അങ്ങനെ സത്യം പറയുന്നവരെ കടന്നാക്രമിക്കും. സർക്കാരിന്റെ ഇമേജ് ബിൽഡിംഗിന് നടക്കുന്ന ഈ തന്ത്രപരമായ നീക്കം തിരിച്ചറിഞ്ഞ് പൊളിക്കുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഭായി ലഹളയ്ക്ക് പിന്നിലെ ഒരു ബൈറ്റും അതിന്റെ വിശദീകരണവും നൽകിയ പിസി വിഷ്ണുനാഥിനെതിരെ രംഗത്ത് വന്നത് പോരാളി ഷാജിയാണ്. മാതൃഭൂമിയിലെ ബൈറ്റ് ഷെയർ ചെയ്തതിന് വിഷ്ണുനാഥിനെ അറസ്റ്റ് ചെയ്യണമെന്നാണ് പോരാളി ഷാജിയുടെ ആഹ്വാനം. മാതൃഭൂമിയിലെ ബൈറ്റ് ഷെയർ ചെയ്താൽ അത് എങ്ങനെയാണ് വ്യാജ വാർത്തയാവുക? ഇവിടെയാണ് ഇമേജ് ബിൽഡിംഗിലൂടെ പിണറായി സർക്കാരിനെ സോഷ്യൽ മീഡിയയിൽ നിറയ്ക്കാനുള്ള പോരാളി ഷാജിയുടെ തന്ത്രത്തെ പിസി വിഷ്ണുനാഥ് പൊളിക്കുന്നത്.
പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടം കൂടി. അതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. ഈ ലാത്തി ചാർജ്ജ് കഴിഞ്ഞ് ഓടിയെത്തുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ബൈറ്റ് മാതൃഭൂമി എടുത്തു. ''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '- 'മേരേ കോ പൊലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '-ഇതായിരുന്നു ആ ബൈറ്റ്. അതായത് ഇവിടെ ഒന്നുമില്ല. ചോദിച്ചാൽ തല്ലുന്നുവെന്ന് ഒരാൾ പറയുന്നു. ഈ ബൈറ്റ് ചർച്ചയാകാൻ വേണ്ടി തന്നെ വിഷ്ണുനാഥ് സോഷ്യൽ മീഡിയയിൽ ഇതു ഇട്ടു. ഇതാണ് സിപിഎം സൈബർ പോരാളികളെ വിറളി പിടിപ്പിച്ചത്. സർക്കാരിനെ കരിവാരി തേയ്ക്കാനുള്ള നീക്കത്തെ ചെറുക്കാൻ അവർ മുന്നിട്ടിറങ്ങി. ഇതോടെ വിഷ്ണുനാഥ് ഇട്ട ബൈറ്റ് വ്യാജവും വിഷ്ണു നാഥ് കോവിഡുകാലത്തെ വ്യാജ പ്രചാരകനുമായി. പോരാളി ഷാജിയുടെ വ്യാജ കണ്ടെത്തൽ സിപിഎമ്മുകാരെല്ലാം മത്സരിച്ച് ഷെയർ ചെയ്തു. അങ്ങനെ വിഷ്ണുനാഥ് എപ്പോൾ വേണമെങ്കിലും അറസ്റ്റിലാകാമെന്ന അവസ്ഥയും വന്നു.
ഇതിനിടെയാണ് പോരാളി ഷാജിയുടെ വാക്കുകളെ ഏറ്റെടുത്ത് പാലക്കാട്ടെ മുൻ എംപി എംബി രാജേഷ് രംഗത്ത് വന്നത്. കോൺഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?-ഇതായിരുന്നു രാജേഷിന്റെ ചോദ്യം. ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?-ഇങ്ങനെ ചർച്ചയ്ക്ക് പുതിയ തലം നൽകുകയും ചെയ്തു രാജേഷ്. ഇതോടെയാണ് പോരാളി ഷാജിക്ക് മറുപടി പറയാത്ത വിഷ്ണുനാഥ് വിശദീകരണവുമായി എത്തിയത്.
പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് താങ്കൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാർജ് ഉണ്ടായത് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനൽ ലേഖകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേർത്തിരുന്നു. സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക-ഇതായിരുന്നു വിഷ്ണുനാഥ് നൽകിയ മറുപടി. ആ പ്രതികരണം തമസ്കരിച്ച് ഞാൻ എന്തോ അപരാധം ചെയ്തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും വിഷ്ണുനാഥ് കൂട്ടി ചേർത്തു.
സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമർശിക്കുന്ന താങ്കൾക്ക് സി പി എമ്മിന്റെ എം എൽ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗൻ മുർമുവിനെ അറിയുമായിരിക്കുമല്ലോ ? ഡി വൈ എഫ് ഐ മുൻ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജി ബിജെപി അനുഭാവം കാട്ടിയത് താങ്കൾ കൂടി അംഗമായ പാർലമെന്ററി പാർട്ടിയിൽ സഹകരിച്ചു പ്രവർത്തിച്ച നാളുകളിലല്ലായിരുന്നോ ?? ജിതേന്ദ്ര സർക്കാറും ലക്ഷ്മൺ സേതും ഉൾപ്പെടെ ഇനിയുമുണ്ട് പട്ടിക.. തത്കാലം ചുരുക്കുന്നു. കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല- പി സി വിഷ്ണുനാഥ് നൽകിയ മറുപടിയും വൈറലാകുകയാണ്.
പായിപ്പാട്ട് ലാത്തി ചാർജ്ജ് നടന്നുവെന്ന് മാധ്യമങ്ങളും ഫ്ളാഷ് ന്യൂസ് കൊടുത്തിരുന്നു. അത് ബൈറ്റായി മാതൃഭൂമിയിലും എത്തി. ഇതുകൊടുത്ത തന്നെ വ്യാജ പ്രചാരകനാക്കുന്നിന്റെ പൊരുൾ ഇനിയും വിഷ്ണുനാഥിന് മനസ്സിലാകുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളിയെന്നും മറ്റും വിളിക്കുന്നതിനെ വിഷ്ണുനാഥ് പൊളിച്ചിരുന്നു. ഇന്ത്യയിൽ ഒരിടത്തും ഇന്ത്യാക്കാർ അതിഥികളല്ലെന്നാണ് വിഷ്ണുനാഥ് വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോരാളി ഷാജി അറസ്റ്റ് ആവശ്യവുമായി എത്തുന്നത്.
പോരാളി ഷാജിയുടെ വ്യാജ പോസ്റ്റ് ഏറ്റെടുത്ത് എംബി രാജേഷ് കുറിച്ചത് ചുവടെ
കോൺഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?
സർക്കാരിനെ വിമർശിച്ചോളൂ. പക്ഷേ വസ്തുതയുണ്ടാവണം. വിമർശിക്കാൻ സർക്കാർ പഴുതൊന്നും തരുന്നില്ലെങ്കിൽ കൊടും നുണ പറയാമോ? നാടൊരു വലിയ ദുരന്തമുഖത്തല്ലേ? നുണയും വിഷവും വമിപ്പിക്കാൻ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ? കേരള സർക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോ? ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?
വിഷ്ണുനാഥിനെ എനിക്ക് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കാലം മുതൽ അറിയാം. ഇങ്ങനെ നുണ പറയാൻ അറപ്പില്ലാത്തൊരാളായി നിങ്ങൾ പരിണമിച്ച തെങ്ങിനെയാണ് വിഷ്ണുനാഥ് ?ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ? നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട നേതാക്കൾ കാണിക്കുന്ന ഈ മാതൃക എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾക്ക് നൽകുക?
തിരുത്താനുള്ള അന്തസ് വിഷ്ണുനാഥിൽ നിന്ന് പ്രതീക്ഷിക്കാമോ?
മറുപടിയായി പിസി വിഷ്ണു നാഥ് ഇട്ട പോസ്റ്റ്
എം ബി രാജേഷിന് സ്നേഹാദരങ്ങളോടെ,
പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് താങ്കൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാർജ് ഉണ്ടായത് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനൽ ലേഖകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേർത്തിരുന്നു. സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക.
താങ്കൾക്ക് ഹിന്ദി നന്നായി അറിയാമല്ലോ ?
''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '-
'മേരേ കോ പൊലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '
ഇതിന് താങ്കൾ മനസിലാക്കിയ മലയാളം എന്താണ് ?
ആ പ്രതികരണം തമസ്കരിച്ച് ഞാൻ എന്തോ അപരാധം ചെയ്തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല.
സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമർശിക്കുന്ന താങ്കൾക്ക് സി പി എമ്മിന്റെ എം എൽ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗൻ മുർമുവിനെ അറിയുമായിരിക്കുമല്ലോ ?
ഡി വൈ എഫ് ഐ മുൻ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജി ബിജെപി അനുഭാവം കാട്ടിയത് താങ്കൾ കൂടി അംഗമായ പാർലമെന്ററി പാർട്ടിയിൽ സഹകരിച്ചു പ്രവർത്തിച്ച നാളുകളിലല്ലായിരുന്നോ ??
ജിതേന്ദ്ര സർക്കാറും ലക്ഷ്മൺ സേതും ഉൾപ്പെടെ ഇനിയുമുണ്ട് പട്ടിക..
തത്കാലം ചുരുക്കുന്നു.
കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല
- പി സി വിഷ്ണുനാഥ്
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- 'പാർലമെന്റ് മന്ദിരം മാത്രമല്ല നിർമ്മിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യുന്നത്'
- സുധീരന്റെ വാക്കുകൾ ഏറ്റുപിടിച്ച് മന്ത്രി എം ബി രാജേഷ്
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്