പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല; പാരിസ്ഥിതിക അനുമതിക്കൊന്നും കാത്തുനിൽക്കാതെ ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് ഉത്തരവ് അലമാരയിൽ ഇരുന്നപ്പോൾ ദുരിതം പെരിയാറിന്റെ തീരത്തുള്ളവർക്ക് മാത്രം; വേലിയേറ്റ സമയത്ത് പോലും ചെളി കണ്ടിട്ടും ഒന്നും ചെയ്യാത്ത കെടുകാര്യസ്ഥത; പ്രളയഭീതിയിൽ വാടക വീട് തേടി പെരിയാർ തീര നിവാസികൾ; നവകേരള സൃഷ്ടി വെറും വാക്കാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നവ കേരള സൃഷ്ടിയെന്ന പ്രഖ്യാപനത്തിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഒഴുകിയെത്തു. ശത കോടികളുടെ കണക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. റീബിൽഡ് കേരളവും വന്നു. പക്ഷേ മലയാളിയുടെ ദുരിതം മാത്രം മാറിയില്ല. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശങ്കയേറി. സർക്കാരിന്റെ മുന്നറിയിപ്പ് അതിതീവ്രമഴക്കാലത്തിന്റേതാണ്. ഇതോടെ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ഒരുങ്ങുകയാണ് മലയാളികൾ. പ്രളയത്തെ ചെറുക്കാൻ വേണ്ടകാര്യങ്ങൾ പോലും സംസ്ഥാന സർക്കാർ ചെയ്തില്ല. ഇതാണ് ഏവരേയും ദുരിതത്തിലാക്കുന്നത്.
രണ്ട് പ്രളയാനുഭവങ്ങൾ മലയാളി നേരിട്ട് അനുഭവിച്ചതാണ്. മത്സ്യത്തൊഴിലാളികളാണ് പെരിയാറിന്റെ കരയിലുള്ളവർക്ക് ജീവൻ തിരിച്ചു നൽകിയത്. വീടുകളിൽ മടങ്ങിയെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ വീണ്ടും അതിവർഷം. ഒന്നും ചെയ്യാത്ത സർക്കാർ ദുരിതം ഇരട്ടിയാക്കുമെന്ന് ഭയന്നാണ് കൊച്ചിയിലും ആലുവയിലും അടക്കം താമസിക്കുന്നവർ മറ്റ് മാർഗ്ഗങ്ങള്ഡ തേടുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അതിനുള്ള ആവശ്യം ഉയർന്നെങ്കിലും അധികൃതർ വേനൽക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. അങ്ങനെ പുഴക്കരയിലുള്ളവരെ ദുരിതത്തിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ.
എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലാ ഭരണകൂടങ്ങൾ വലിയ വീഴ്ചയാണ് വരുത്തിയത്. ഇതുകൊണ്ടാണ് നദിയിൽ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതും. ശതകോടികൾ ദുരിതാശ്വാസത്തിലേക്ക് ഒഴുകിയെത്തിയിട്ടും വേണ്ടതൊന്നും സംസ്ഥാന സർക്കാരും ചെയ്തില്ല. പെരിയാർ തീരത്ത് പലയിടത്തും ജനങ്ങൾ ദൂരെ വാടക വീടുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വരും എന്ന വിശ്വാസത്തിൽ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്. വീട്ടുസാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റുകയാണ് പലരും. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രളയം വന്നാൽ ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് ആളുകൾ വാടക വീടുകൾ തേടുന്നത്. ക്യാമ്പുകൾ രോഗ വ്യാപന കേന്ദ്രങ്ങളായാൽ കാര്യങ്ങൾ കൈവിടും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ക്യാമ്പ് സൗകര്യങ്ങൾ മുൻകൂട്ടിക്കാണണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം പോയിട്ടുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങൾ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇല്ല.
പെരിയാറിൽനിന്ന് ചെളി നീക്കുന്നതിനുള്ള ചർച്ചകൾ മഴ എത്താറായപ്പോഴാണ് സജീവമായത്. ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് ദുരന്ത നിവാരണ അഥോറിറ്റി മെല്ലെ കാര്യങ്ങളിലേക്ക് കടക്കുന്നതേയുള്ളു. പുഴകളിൽനിന്ന് ചെളിയും മാലിന്യവും നീക്കാൻ കഴിഞ്ഞ ഡിസംബറിൽ തന്നെ സർക്കാർ ജില്ലാ കളക്ടർമാർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതാണ്. പാരിസ്ഥിതികാനുമതിക്കൊന്നും കാത്തുനിൽക്കാതെ തന്നെ ജില്ലാ കളക്ടർമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായില്ല. ഫെബ്രുവരി 25-നും മാർച്ച് 23-നും ഏപ്രിൽ 30- നുമെല്ലാം വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതല്ലാതെ അതിന് യാതൊരു തുടർ പ്രവർത്തനങ്ങളും ഉണ്ടായില്ല. ഇതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്.
ദുരന്ത നിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് പുഴ വീണ്ടെടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല. എറണാകുളം ജില്ലയിൽ പിറവത്തു മാത്രമാണ് പുഴയിൽനിന്ന് മണൽത്തിട്ട നീക്കാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പലയിടത്തും പുഴയിൽ ചെളിയാണ് അടിഞ്ഞതെന്നതിനാൽ, അത് നീക്കാൻ ദുരന്തനിവാരണ അഥോറിറ്റി സഹായിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഈ സംവിധാനം വെറും നോക്കു കുത്തിയാണ്. ഇപ്പോഴാണ് പുഴ ശുചീകരണത്തിനുള്ള ഫയൽ നീക്കങ്ങൾ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ മഴക്കാലവും പെരിയാറിന്റെ തീരത്തുള്ളവർക്ക് ദുരിതകാലമാകും.
വേലിയേറ്റ സമയത്ത് പോലും പെരിയാറിൽ ചെളി കെട്ടിക്കിടക്കുന്നത് ദൃശ്യമാണ്. ഇത് പുഴയുടെ ഒഴുക്കിനെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആലുവ, എലൂർ, മേത്താനം എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കാലവർഷത്തിന് മുൻപ് പുഴയിലടിഞ്ഞ മണ്ണ് നീക്കം ചെയ്തിലെങ്കിൽ കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി പ്രദേശത്തെ വീടുകൾ വീണ്ടും വെള്ളത്തിനടിയിലാവും. മുൻ വർഷങ്ങളിൽ ലഭിച്ച മഴയുടെ പകുതി ലഭിച്ചാൽ പോലും സ്ഥിതി വഷളാവും. എലൂർ മേത്താനം ഡിപ്പോ കടവിൽ പെരിയാറിന്റെ പകുതിയോളം ദൂരം വേലിയേറ്റ സമയത്ത് ദൃശ്യമാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് മണ്ണ് അടിഞ്ഞ് കിടക്കുന്നത്. സമീപത്തെ മറ്റ് കടവുകളിലും സ്ഥിതി സമാനമാണ്
പ്രളയക്കാലത്ത് അടിഞ്ഞ്കൂടിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ഇതിന്റെ ഇരട്ടിയോളം മണ്ണാണ് പുഴയിൽ ഇപ്പോൾ അടിഞ്ഞ് കിടക്കുന്നത്. നിലവിൽ രണ്ട് കടവുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുട്ടിനകം കടവിന് 10 ലക്ഷം രൂപയുടെയും ചിറയം കടവിന് 7.5 രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇനി നടക്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍