പെരിയാർ മുമ്പെന്നത്തേക്കാൾ വറ്റി; കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായി; എറണാകുളം, ഇടുക്കി ജില്ലകളിലെ അമ്പതോളം പഞ്ചായത്തുകൾ കുടിവെള്ളം മുട്ടുമെന്ന ഭീതിയിൽ; വൻകിട തോട്ടം ഉടമകൾ ഉള്ളവെള്ളം അനധികൃതമായി ഊറ്റുന്നു
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു.സംസ്ഥാനത്ത് കുടിവെള്ള -വൈദ്യൂതി ക്ഷാമം രൂക്ഷമാവുമെന്ന ആശങ്ക വ്യാപകം. സംസ്ഥാനത്തിന്റെ ജലസമൃദ്ധിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പെരിയാറിന്റെ പലഭാഗത്തും ഇപ്പോൾ നീരൊഴുക്ക് നാമമാത്രമായി.
എറണാകുളം-ഇടുക്കി ജില്ലകളിലെ 50 ഓളം പഞ്ചായത്തുകളിലെ കുടിവെള്ളവിതരണ പദ്ധതികൾ പെരിയാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്നത്തെ നിലയിൽ ഇത് അധിക നാൾമുന്നോട്ടുപോവില്ലന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതുമൂലം പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം വിതരണം മുടങ്ങുന്നതിനും സാധ്യതയുണ്ട്. പതിവ് തെറ്റിയുള്ള വേനൽ ചൂടാണ് പെരിയാർ ശോഷിക്കാൻ പ്രധാനകാരണം. അതിരുവിട്ട ജല ചൂഷണവും മലിനീകരണവും തീരങ്ങളുടെ കയ്യേറ്റവുമെല്ലാം പെരിയാറിലെ ജലശോഷണത്തിന് അനുബന്ധകാരണങ്ങായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പെരിയാറിൽ നീരൊഴുക്ക് നാമമാത്രമായതോടെ ത്രിതല പഞ്ചായത്തുകളുടെയും ജലഅഥോറിറ്റിയുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.പല മേഖലകളിലും കുടിവെള്ളവിതരണം ഇടവിട്ട ദിവസങ്ങളിൽ മാത്രമായി ചുരുക്കാതെ രക്ഷയില്ലാത്ത സാഹചര്യമാണ് അധികൃതർക്ക് മുന്നിലുള്ളത്. രണ്ടു പതിറ്റാണ്ടു മുൻപു വരെ ഏതു വേനലിനെയും പ്രതിരോധിക്കാൻ പ്രാപ്തിയുണ്ടായിരുന്ന പെരിയാറാണിപ്പോൾ നേർത്ത ജലരേഖയായി ചുരുങ്ങിയിരിക്കുന്നത്. ലോവർ പെരിയാർ പദ്ധതി പ്രദേശത്തിന് സമീപവും കുട്ടംപുഴയിലും നേര്യമംഗലത്തുമെല്ലാം പെരിയാറിലെ ജലവിതാനം മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറെ താഴ്ന്ന നിലയിലാണ്. ഇത് വൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടമലയാർ, ഇടുക്കി ജലസംഭരണികളിൽ മുൻവർഷങ്ങളേക്കാൾ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ഇതുവരെ കിഴക്കന്‍മേഖലയിൽ പെരിയാർ ഇത്രയും ശോഷിച്ചിട്ടില്ലന്നാണ് സമീപവാസികളുടെ വെളിപ്പെടുത്തൽ. പെരിയാർ തീരങ്ങളിൽ വ്യാപകമായി കയ്യേറ്റമുണ്ടായിട്ടുണ്ട്. കുട്ടംപുഴയിൽ പെരിയാർ തീരമൊഴിപ്പിക്കുന്നതിനുള്ള സർവ്വേ പൂർത്തിയായപ്പോൾ പുറത്തായ വസ്തുത അധികൃതരെ ഞെട്ടിച്ചു. വിസ്തൃതമായ കുട്ടംപുഴ കവലയുടെ മധ്യഭാഗത്തുകൂടെയാണ് കുട്ടംപുഴ-പൂയംകൂട്ടി റോഡ് കടന്നുപോകുന്നത്. ഈ റോഡിന് വീതികൂട്ടേണ്ട ആവശ്യത്തിലേക്കായിട്ടാണ് ഇവിടെ അളന്നുതിരിക്കൽ നടന്നത്.
പാതയുടെ ഒരുഭാഗത്തെ അതിർത്തി പെരിയാർ തീരമാണ്. ഈ ഭാഗത്ത് റോഡിന് നിശ്ചിത അളവിൽ വീതി ലഭിക്കണമെങ്കിൽ ഈ ഭാഗത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളും വീടുകളും മുഴുവൻ പൊളിച്ചുനീക്കണമെന്നതാണ് നിലവിലെ സ്ഥിതി. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ടീയ പാർട്ടികളുടെ ഓഫീസുകളിൽ പലതും സ്ഥിതിചെയ്യുന്നത് പെരിയാർ തീരത്തെ കയ്യേറ്റ ഭൂമിയിലാണ്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നദീ സംരക്ഷണ നടപടികൾ ഫലപ്രദമല്ലാത്തതാണ് പെരിയാർ സംരക്ഷിക്കാനാകാതെ വരുന്നതിന്റെ മറ്റൊരുകാരണം.
വൻകിട തോട്ടംഉടമകൾ അനധികൃതമായി വെള്ളമൂറ്റുന്നതും പെരിയാറിന്റെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണമായിട്ടുണ്ട്. ശക്തിയേറിയ മോട്ടോറുകൾ ഉപയോഗിച്ച് രാവും പകലും തോട്ടമുടമകൾ നടത്തിവരുന്ന ജലചൂഷണത്തിന് ബന്ധപ്പെട്ട അധികൃതരുടെ മൗനസമ്മതവുമുണ്ടെന്നാണ് സൂചന. ചെറുകിട തോട്ടങ്ങൾ കൂടിജലം ഊറ്റൽ ആരംഭിച്ചാൽ നീരൊഴുക്ക് പൂർണ്ണമായും നിലയ്ക്കുമെന്നതാണ് നിലവിലെ സ്ഥിതി. ഇപ്പോൾ തന്നെ ദൂരസ്ഥലങ്ങളിൽ ഉള്ളവർപോലും അലക്കാനും കുളിക്കാനുമായി ആശ്രയിക്കുന്നത് പെരിയാറിനെയാണ്.
ഇതിനിടെ വ്യാപകമായി നടന്നുവരുന്ന നഞ്ചുകലക്കിയുള്ള മീൻപിടിത്തം അവശേഷിക്കുന്ന ജലംകൂടി മലിനമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ ഒഴുക്ക് നിലച്ചതോടെ കയങ്ങളെയും കുഴികളെയുമൊക്കെയാണ് ആളുകൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഏളുപ്പത്തിൽ മലിനമാവുന്നതിന് ഇത് കാരണമാവും. ജലം മലിനമാകുന്നത് സാംക്രമിക രോഗങ്ങൾ പടരാനും ഇടയാക്കിയേക്കും.
2004 ൽ കെട്ടിക്കിടന്ന വെള്ളത്തിൽ ' അൾഡ്രാസോവ് ' എന്ന ബാക്ടീരിയ ഉണ്ടാകുകയും മലിനജലം ഉപയോഗിച്ച് അലക്കുകയും കുളിക്കുകയും ചെയ്തവർക്ക് ശരീരത്തിൽ ചൊറിച്ചലും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും ചെയ്തിരുന്നു. പെരിയാർ വരണ്ടു പോകുന്നതിനുള്ള കാരണങ്ങൾ പലതാണെങ്കിലും അനധികൃത കയ്യേറ്റം തന്നെയാണ് പ്രധാന കാരണമെന്ന കാര്യത്തിൽ ആർക്കും വിയോജിപ്പില്ല. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വനത്തിനുള്ളിലെ ജലസ്രോതസ്സുകളിൽനിന്ന് ഇന്ന് പെരിയാറ്റിലേക്ക് നീരൊഴുക്കില്ല.
സ്വാഭാവിക ഉറവകളിലെ ജലലഭ്യത മാത്രമാണ് പെരിയാറിന്റെ ജീവൻ പിടിച്ചുനിർത്താൻ ഇന്ന് ഉപകരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾ കർശനമായി തടയുകയും തോട്ടങ്ങളിലേക്കുള്ള ജലം ഊറ്റൽ തടയുകയുമാണ് അധികൃതർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍