വികസന പദ്ധതിയുടെ മറവിൽ ക്വാറികൾക്ക് അനുമതി നൽകിയത് നിയമവിരുദ്ധ ഖനനത്തിനോ? പ്രതിസന്ധി ഉണ്ടാക്കി പരിഹാരം എന്ന പഴയ തന്ത്രം പയറ്റി വൻകിടക്കാരെ സഹായിക്കാൻ സർക്കാരിന്റെയും ഒത്താശ
കൊച്ചി: പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ അനുമതി നിഷേധിച്ച ക്വാറികൾക്കുൾപ്പെടെ അനുമതി നൽകാൻ ഒത്തുകളിക്കുകയാണോ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പേരു പറഞ്ഞ് ക്വാറി സമരം പിൻവലിപ്പിക്കാൻ ചർച്ച നടത്തി മുഖ്യമന്ത്രിയും സംഘവും ചെയ്തത് പരിസ്ഥിതിയോടുള്ള കൊടും ക്രൂരതയാകുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ദേശീയ പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതുൾപ്പെടെയുള്ള ക്വാറികൾക്ക് താൽക്കാലിക അനുമതി നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ഉടമകളുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി നൽകിയത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് നിരവധി ക്വാറികൾക്ക് ദേശീയ പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. ഇവയ്ക്കെല്ലാമാണ് താല്‍ക്കാലികമായി അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും വൻകിട ക്വാറി ഉടമകൾക്ക് ഉറപ്പു നല്‍കിയത്.
പ്രതിസന്ധി ഉണ്ടാക്കി അത് പരിഹരിക്കുക എന്നത് ഏത് ഭരണകൂടവും പല ഘട്ടങ്ങളിൽ പരീക്ഷിക്കുന്ന തന്ത്രമാണ്. ഈ പഴയ തന്ത്രം തന്നെയാണ് ഉമ്മൻ ചാണ്ടിയും ഇവിടെ മനോഹരമായി പരീക്ഷിച്ച് വിജയിക്കുന്നത്. അത് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വികസന പദ്ധതിയുടെ പേരിലായതിനാൽ ആരും സംശയിക്കുകയില്ല. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിന്റെ പേരിൽ ഇതിന് മുൻപും ഭരണകൂടം അവരുടെ താല്പര്യങ്ങൾ പൊതുജനത്തിന് മേൽ അടിച്ചേല്പിരുന്നു.
എന്നാൽ ഇപ്പോഴത്തേത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് യാഥാർഥ്യം. മെട്രോ നിർമ്മാണം വൈകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി മറുവശത്ത് വൻകിട കരിങ്കൽ ക്വാറികൾക്ക് അനുമതി നല്‍കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽ പാരിസ്ഥിതിക ലോല മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കരിങ്കൽ ക്വാറികൾക്ക് അനുമതി നിഷേധിക്കപെട്ടത്. എന്നാൽ ഇവയിൽ 64 ഉടമകൾ 13 ലക്ഷം രൂപ വീതം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അടച്ച് വീണ്ടും അനുമതി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത് ചെറുകിട ക്വാറി ഉടമകളുടെ ഹർജിയും ഹൈക്കോടതിയിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇരു വിഭാഗവും യോജിച്ച് സമരവും പ്രഖ്യാപിച്ചത്.
വൻകിട ക്വാറികൾക്ക് വേണ്ടി സർക്കാർ ഇടപെട്ടതും ഈ ഘട്ടത്തിലാണ്. മെട്രോയ്ക്ക് ആവശ്യമായ കരിങ്കല്ലിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഡിഎംആർസിയെ കൊണ്ട് കത്തയപ്പിച്ചു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മെട്രോയ്ക്കാവശ്യമായ മെറ്റൽ പൂർണമായും ഇറക്കുന്നത് ഈ വൻകിടക്കാരുടെ ക്വാറികളിൽ നിന്നാണ്. വികസന പദ്ധതിയുടെ പേര് പറഞ്ഞ് നിയമ വിരുദ്ധമായി ഖനനം ചെയ്യാൻ മൗനാനുവാദം നല്‍കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നു വൻകിട ക്വാറി ഉടമകളുടെ സംഘടനാനേതാക്കൾ പറയുന്നുണ്ട്. ക്വാറി ഉടമകളുടെ പ്രശ്നം പരിഹരിക്കാൻ മന്ത്രിതല സമിതി രൂപവൽക്കരിക്കുമെന്നും ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. കൊച്ചി മെട്രോ റെയിലിനു പുറമെ കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ രണ്ടാംഘട്ടത്തിന്റെ നിർമ്മാണവും പ്രതികൂലമായി ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൻകിടക്കാർക്കുവേണ്ടി ക്വാറികൾക്ക് അനുമതി നൽകാനുള്ള തീരുമാനം എടുത്തത്.
മൂന്നാഴ്ച പിന്നിട്ട ക്വാറി ക്രഷർ ഖനനമേഖലയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ടിപ്പർ ലോറി ഉടമകളും സംസ്ഥാന വ്യാപകമായി ശനിയാഴ്ച അർധരാത്രി മുതൽ സമരം തുടങ്ങിയിരുന്നു. ഇതു നിർമ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ പോലും ക്വാറി സമരത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. തൊഴിലാളി സമരങ്ങളും സ്ഥലം ഏറ്റെടുപ്പും വൈകുന്നത് മൂലം പദ്ധതി കൃത്യസമയത്ത് നടപ്പാക്കാൻ സാധിക്കുമോ എന്ന സംശയം അധികൃതർ ഉന്നയിച്ചിരുന്നു.
ക്വാറി സമരം മൂലം രണ്ടാഴ്ചയിലേറെയായി മെട്രോ നിർമ്മാണം മുടങ്ങിക്കിടക്കുകയാണെന്നും 2016 ജൂണിന് മുൻപ് മെട്രോ നിർമ്മാണം പൂർത്തീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തുകയുംചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍