ക്രിസ്മസിന് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഭാര്യ; ഇരട്ടക്കുട്ടികളടക്കം മൂന്ന് പെൺമക്കളേയും കൊന്ന് മരിക്കാൻ അച്ഛനും; ഐസ്ക്രീമിൽ വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിച്ചത് സഹോദരനും അയൽവാസികളും ചേർന്ന്; നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തതെന്ന ഉച്ചത്തിലുള്ള ചോദ്യം കേട്ടെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ചകൾ; പെരുമ്പാവൂരിൽ നാല് പേർക്ക് ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: മൂന്ന് പെൺകുട്ടികൾക്കും വിഷം കലർത്തിയ ഐസ്ക്രീം നൽകി. പിന്നെ സ്വയം കഴിച്ചു. കുട്ടികൾ ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരൻ കാരണം തിരക്കിയപ്പോൾ കുട്ടികൾക്ക് വിഷം കൊടുത്തെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. ഉടൻ അയൽക്കാർ ഇടപെട്ട് കുട്ടികളെ ആശുപത്രിയിലാക്കി. നാട്ടുകാർ കൈയൊഴിഞ്ഞ പിതാവിനെ മണിക്കൂറുകൾക്ക് ശേഷം മാധ്യമ പ്രവർത്തകന്റെ ഇടപെടലിൽ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലാക്കി.
ഇന്നലെ രാത്രി 10.45 ഓടെ പെരുമ്പാവൂർ വളയൻചിറങ്ങരയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. വളയൻചിറങ്ങര വാരിക്കാട് ചെറുകരക്കുടി രതീഷാണ് തന്റെ മൂന്ന് പെൺകുട്ടികളെ വിഷം കലർത്തിയ ഐസ്ക്രീം നൽകി കൊല്ലാൻ ശ്രമിച്ചത്. കുട്ടികൾക്ക് നൽകിയ ഐസ്ക്രീം സ്വയം കഴിച്ച് ഇയാൾ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ഇരട്ടക്കുട്ടികളായ വേദ-വേദിയ (5)വൈഗ(8) എന്നിവരെയാണ് വിഷം ഉള്ളിൽച്ചെന്ന നിലിൽ കളമശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.രതീഷും ഇതേ ആശുപത്രിയിൽ ചികത്സയിലാണ്.
തക്കസമയത്ത് ചികത്സ ലഭിച്ചതിനാൽ നാലും പേരും അപകട നില തരണം ചെയ്തതായിട്ടാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അയൽവാസികളുടെ അവസരോചിതമായ ഇടപെടലാണ് അവശനിലയിലായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായത്.തൊട്ടടുത്തു താമസിക്കുന്ന ബിന്ദുവാണ് ആദ്യം രതീഷിന്റെ വീട്ടിലെത്തിയത്. 'നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തത് 'എന്നുള്ള രതീഷിന്റെ സഹോദരൻ രജീഷിന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടപ്പോൾ പന്തികേട് തോന്നിയാണ് താനും മകനും രതീഷിന്റെ വീട്ടിലെത്തിയതെന്ന് ബിന്ദു പറഞ്ഞു.
രാത്രി നടന്ന സംഭവ പരമ്പരയെക്കുറിച്ച് ബിന്ദുവെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ
ഒച്ചപ്പാട് കേട്ടപ്പോൾ രതീഷും സഹോദരൻ രജീഷും തമ്മിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കുട്ടികൾ ഛർദ്ദിക്കുന്ന ശബ്ദവും നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തത് എന്നുള്ള രജീഷിന്റെ ഉച്ചത്തിലുള്ള ചോദ്യവും കേട്ടു.എന്തോ പന്തികേടുണ്ടെന്ന് തോന്നി.ഉടൻ രതീഷിന്റെ വീട്ടിലെത്തി. ഈ സമയം ഇരട്ടക്കുട്ടികളിലൊരാളും മൂത്ത കുട്ടിയും ഛർദ്ദിച്ച് അവശരായ നിലയിലായിരുന്നെന്നു.രതീഷിന്റെ അമ്മ നിർമ്മല ഐസ്ക്രീമിന്റെ പാത്രം കൊണ്ടുവന്ന് കാണിച്ചു.ഇതിൽ നിന്നും അസഹ്യമായ ദുർഗന്ധം ഉയർന്നിരുന്നു.കൊഴുപ്പുള്ള ദ്രാവകം പറ്റിപ്പിടിച്ചിരുന്നു.
കുട്ടികൾക്ക് വിഷം കൊടുത്തുവെന്നും ആശുപത്രിയിൽ കൊണ്ടുപൊയ്ക്കോ എന്നും രതീഷ് പറഞ്ഞതായി രജീഷ് അറിയിച്ചു.ഇതുകേട്ടപ്പോൾ ശരിക്കും ഞെട്ടി.ഉടൻ അയൽക്കാരെ വിവരമറിയിച്ചു.അന്വേഷിച്ച് നടന്നെങ്കിലും കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളൊന്നും കിട്ടിയില്ല. ഒടുവിൽ ബൈക്കിൽ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.മകൻ നന്ദുവിന്റെയും അയൽവാസി സനീറിന്റെയും ബൈക്കിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.രതീഷ് അകത്തുകിടന്നുറങ്ങുന്നുന്നുണ്ടായിരുന്നു.ആരും ഇയാളെ ശ്രദ്ധിക്കാൻ തയ്യാറായില്ല.
ആദ്യം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.പ്രഥമ ശുശ്രഷ നൽകിയ ശേഷം ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ഉടൻ കുട്ടിളെ കളശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപെട്ട് കിട്ടണേ എന്ന പ്രാർത്ഥനയിലാണ് ഞങ്ങളെല്ലാവരും-ബിന്ദു പറഞ്ഞു. കുട്ടികള ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തവരാരും അശനിലയിലായ രതീഷിനെ തിരിഞ്ഞുനോക്കിയില്ല. കുട്ടികൾക്ക് വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചതിലുള്ള അമർഷമാണ് ഈ കടുത്ത നിലപാടെടുക്കാൻ ഇവിടുത്തുകാരെ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം.
കുട്ടികളെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ പെരുമ്പാവൂരിലെ ചാനൽ പ്രവർത്തകൻ കെ രമേഷ്കുമാറും ഇവിടെ എത്തിയിരുന്നു. കുട്ടികളുടെ പിതാവും വിഷം കഴിച്ചിട്ടുണ്ടെന്നുള്ള സൂചന ലഭിച്ചതിനെത്തുടർന്ന് രമേശ് ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പെരുംമ്പാവൂർ സ്റ്റേഷനിലെ എസ് ഐ യെ വിവരം അറിയിച്ചു. ഈയവസരത്തിൽ രാത്രിയിൽ പോകുന്നത് ബുദ്ധിയല്ലന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരം പറയേണ്ടിവരുമെന്നും മറ്റുമുള്ള ഒഴിവുകിഴുവുകൾ നിരത്തി ഇക്കൂട്ടർ പിൻവലിയുകയായിരുന്നെന്ന് രമേശ് അറിയിച്ചു.രാത്രി നടന്ന അടിപിടിയിൽ പരിക്കേറ്റവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം.
അടിപിടിക്ക് രാഷ്ട്രീയ പശ്ചാത്തലമുള്ളതിനാൽ താമസിയാതെ സി ഐ ബൈജു പൗലോസും ഡി വൈ എസ് പി ജി വേണുവും സ്ഥലത്തെത്തി.ഇവരോടും താൻ ഇക്കാര്യം സൂചിപ്പിച്ചെന്നും പോകുന്നത് മുതൽ തിരിച്ചെത്തും വരെയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചോളാമെന്ന് ഉറപ്പ് തന്റെ ഭാഗത്തുനിന്നും ലഭിച്ചതോടെയാണ് പൊലീസ് രതീഷിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടതെന്നും രമേശ് വ്യക്തമാക്കി. വീട്ടിലെത്തുമ്പോൾ ഛർദ്ദിച്ച് അവശനായി നിലയിലായിരുന്നു രതീഷ്.വീടിന് ചുറ്റം നിരവധിയാളുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.പൊലീസ് വാഹനത്തിൽ ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ പുലർച്ചെ ഒരു മണിയോടടുത്തിരുന്നെന്നാണ് രമേശ് നൽകുന്ന വിവരം.
ടൈൽസ് പണിക്കാരനായ രതീഷിന്റെ ഭാര്യ ജെസിലി കഴിഞ്ഞ ക്രിസ്മസ് ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പലവട്ടം കുട്ടികളെ വിഷം കൊടുത്തുകൊല്ലുമെന്ന് രതീഷ് പറഞ്ഞിരുന്നതായിട്ടാണ് വീട്ടുകാർ നൽകുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍