രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം
റിയാസ് ആമി അബ്ദുള്ള
ഡൽഹി: രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോൾ ഡീസൽ പമ്പുകളുടെ എണ്ണം 3736 ആയി ഉയരും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലും , ഭാരത് പെട്രോളിയവും , ഹിന്ദുസ്ഥാൻ പെട്രോളിയവും പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരമാണ് കേരളത്തിൽ ആകെ ആയിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന് പമ്പുകൾ അനുവദിക്കപ്പെടുക. നഗര വ്യവസായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള റഗുലർ മേഖലയിൽ തൊള്ളായിരത്തി അറുപതും ഗ്രാമങ്ങൾ ഉൾപ്പെടുന്ന റൂറൽ മേഖലയിൽ എഴുന്നൂറ്റി എഴുപത്തിയൊന്ന് പമ്പുകളുമാണ് നിലവിൽവരുക.
അതെ സമയം പുതിയ പെട്രോൾ പമ്പുകൾ സ്ഥാപിക്കുവാനുള്ള ഓയിൽ കമ്പനികളുടെ നീക്കത്തിന് പിന്നിൽ ദുരൂഹത ഉള്ളതായും ആരോപണമുണ്ട്. രാജ്യവ്യാപകമായി 55,649 പുതിയ പെട്രോൾ പമ്പുകൾ തുറക്കാനാണ് കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ അപേക്ഷ ക്ഷണിച്ചത്. നിലവിൽ 62,000 പെട്രോൾ പമ്പുകളാണ് രാജ്യത്തുള്ളത്. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പമ്പുകൾ തുറക്കുന്നതോടെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടും. പമ്പുകൾ തുറക്കാനുള്ള എണ്ണ വിതരണ കമ്പനികളുടെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ (എ.ഐ.പി.ഡി.എ) കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.
പുതിയ പമ്പുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നാണ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറയുന്നത്. കേന്ദ്ര നീക്കത്തെ അസോസിയേഷൻ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പമ്പുകൾ തുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷ മനിലീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രതീരുമാനം. പുതിയ പമ്പുകൾ തുറക്കുന്നത് ഹരിത ട്രിബ്യൂണലിന്റെ വിധിക്ക് എതിരാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, നിലവിൽ കേന്ദ്രസർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിക്കാത്തതിനാൽ പുതിയ പമ്പുകൾക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധന വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ഒറ്റയടിക്ക് ഗണ്യമായി വർധിപ്പിക്കാനാണ് തീരുമാനം. തീരുമാനം നടപ്പിലായാൽ പെട്രോൾ പമ്പ് ഡീലർ നിയമനത്തിനുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക നയം തന്നെ ഉപേക്ഷിക്കേണ്ടി വരും. പകരം ഇന്ധന വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ സ്വയം നിശ്ചയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും നൽകാനുള്ള തീരുമാനത്തിലേക്കും മന്ത്രാലയം എത്തുമെന്നാണ് കരുതുന്നത്.
ഡീസൽ, പെട്രോൾ വില നിയന്ത്രണം ഒഴിവാക്കിയ സാഹചര്യത്തിലാണു പെട്രോൾ പമ്പ് ഡീലർഷിപ് നിർണയത്തിൽ സർക്കാർ മാർഗരേഖ ആവശ്യമില്ലെന്നു കേന്ദ്രം തീരുമാനിച്ചത്. പകരം എണ്ണ കമ്പനികൾക്കു സ്വന്തം നിലയിൽ മാർഗനിർദേശങ്ങൾ തയാറാക്കാനുള്ള അനുമതിയും നൽകി. ഇതോടെയാണ് ഡീലർഷിപ് അനുവദിക്കാനുള്ള പുതിയ വ്യവസ്ഥകൾ എണ്ണ വിപണന കമ്പനികൾ തയാറാക്കി തുടങ്ങിയത്.
നിലവിൽ പൊതുമേഖല എണ്ണ കമ്പനികളുടേതായി 57,000 പമ്പുകളാണു രാജ്യത്തുള്ളത്; കൂടാതെ സ്വകാര്യ മേഖല കമ്പനികളുടെ ആറായിരത്തോളം പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ പമ്പ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലെല്ലാം അപേക്ഷകരെ കണ്ടെത്താനാവുമെന്നു കമ്പനികൾക്ക് പ്രതീക്ഷയില്ല. എന്നാൽ പകുതിയോളം പമ്പുകൾ തുറക്കാൻ കഴിഞ്ഞാൽ പോലും ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് ആയിരക്കണക്കിനു കോടിയുടെ നിക്ഷേപമാണു സംഭവിക്കുക. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന നേട്ടമുണ്ട്.
നിലവിൽ രാജ്യത്തെ ഇന്ധന വിൽപ്പനയിൽ 90% വിഹിതം കയ്യാളുന്ന പൊതുമേഖല എണ്ണ കമ്പനികൾക്ക് കൂടുതൽ മേധാവിത്തം നേടാനും ഈ തീരുമാനം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. പൊതുമേഖല എണ്ണ കമ്പനികൾക്കു പുറമെ സ്വകാര്യ കമ്പനികളായ റോസ്നെഫ്റ്റ് നയാര എനർജി, റിലയൻസ് ബി പി, ഷെൽ തുടങ്ങിയവരും ഇന്ത്യയിൽ കൂടുതൽ പെട്രോൾ പമ്പുകൾ തുറക്കാൻ തയ്യാറെടുക്കുന്നുണ്ട്. പത്താം ക്ളാസ് പാസായ 21 മുതൽ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആർക്കും പമ്പിനായി അപേക്ഷ സമർപിക്കാം.
ഒക്ടോബർവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ റീട്ടയ്ൽ ഡീസൽ വിൽപനയിൽ നാലുശതമാനം വർധനയുണ്ടായപ്പോൾ റീട്ടയ്ൽ പെട്രോൾ വിൽപനയിൽ മൂന്നുശതമാനം കുറവുണ്ടായതായുമാണ് എണ്ണക്കമ്പനികൾ പറയുന്നത്. നാലരവർഷത്തെ ഇടവേളയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പമ്പുകൾക്കായുള്ള അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ രംഗത്തെത്തിയത് എന്ന തരത്തിലുള്ള ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ 80 ശതമാനം പമ്പുകളിലും പ്രതിമാസം ശരാശരിയിൽ താഴെ മാത്രം വിൽപ്പനയുള്ളതിനാൽ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തിൽ മാസം 1,50,000 ലിറ്റർ ഇന്ധനമെങ്കിലും വിൽപ്പന നടത്തിയില്ലെങ്കിൽ പെട്രോൾ പമ്പുകൾ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നാണ് സൂചിപ്പിക്കുന്നത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും സംഭവിക്കുക എന്നാണ് നിലവിലുള്ള ഡീലർമാർ പറയുന്നത്. സ്ഥലവില ഉൾപ്പെടെ ഒരുകോടിയോളം രൂപയാണ് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള മുതൽമുടക്ക്.
നിർമ്മാണ ചെലവ് ഇനത്തിലും പ്രവർത്തന മൂലധനവും മുപ്പത് ലക്ഷം വീതവും സ്ഥിരനിക്ഷേപമായി അഞ്ച് ലക്ഷവും കൂടാതെ സ്ഥലവിലയും ചേർത്താണിത്. ബാങ്ക് ലോണിന്റെ പലിശയും ജനറെറ്ററും എയർ കമ്പ്രസരും പോലുള്ള ചെലവുകൾ ഇതിന് പുറമെയാണ്.കൂടാതെ ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാർജ്, മറ്റു ലൈസൻസ് ഫീസുകൾ, സംഭാവനകൾ, ബാഷ്പീകരണ നഷ്ടം തുടങ്ങിയ ഇനത്തിൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വേറെയും. ഇത്രയും ചെലവ് മുടക്കുന്ന ഡീലറെ സംബന്ധിച്ച് കുറഞ്ഞത് പ്രതിമാസം ഇരുനൂറ്റമ്പത് കിലോ ലിറ്റർ വിൽപന നടത്തിയാൽ മാത്രമേ നഷ്ടം ഉണ്ടാകാതെ ബിസിനസ് സാധ്യമാകുകയുള്ളു. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പമ്പുകളിലും നൂറ് കിലോ ലിറ്ററിൽ താഴെ മാത്രമാണ് പ്രതിമാസ വിൽപന.
കമ്പനികളുടെ കർശന നിബന്ധനകൾ മൂലം പമ്പ് കൈമാറ്റം ചെയ്യനാകുകയോ വിൽപന നടത്തുകയോ ചെയ്യാനാകാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന നിരവധി പാമ്പുകൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഡീലർമാർ പറയുന്നു. സാമ്പത്തിക പരാധീനതകൾ മൂലം അടച്ച് പൂട്ടിയതും ബിനാമികളെ എല്പിച്ചതുമായ പമ്പുകളും ധാരാളമുണ്ട്. പമ്പ് നടത്താനുദ്ധെഷിക്കുന്ന സ്ഥലം അതാത് പൊതുമേഖല/സ്വകാര്യ കമ്പനിയുടെ പേരിൽ മുപ്പത് വർഷത്തേക്ക് ഏകപക്ഷീയമായ കരാർ പ്രകാരം കമ്പനി ഏറ്റെടുക്കുന്നത് മൂലം കാലാവധി കഴിയുന്നത് വരെ സ്ഥലത്തിന്റെ പൂർണ്ണ അവകാശം കമ്പനിക്കായിരിക്കും.
വിൽപന, കൈമാറ്റം എന്നിവ സാധ്യമായിരിക്കില്ല. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം നടപ്പായാൽ പുതുതായി ആരംഭിക്കുന്ന പമ്പുകളെ അത് വലിയ രീതിയിൽ ബാധിക്കും. ഭൂമിയുടെ അവകാശം കമ്പനികളുടെ കയ്യിലുമായിരിക്കും. പുതുതായി പമ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കുറഞ്ഞത് അടുത്തുള്ള മൂന്ന് പമ്പുകളുടെ സ്ഥതി വിവര കണക്കുകൾ പഠിക്കാനെങ്കിലും തയ്യാറാകണം എന്നാണു ഡീലർമാർ മുന്നറിയിപ്പ് നൽകുന്നത്.
Stories you may Like
- രാജേന്ദ്രന് ഇനി ധൈര്യമായി പമ്പു തുടങ്ങാം!
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു
- വഴിയിൽ കിടന്ന പെരുമ്പാമ്പിനെ മാലയാക്കി, ജീവൻ രക്ഷിച്ചത് പമ്പ് ജീവനക്കാരൻ
- കണ്ണൂരിൽ പെട്രോൾ പമ്പ് സമരത്തിൽ യാത്രക്കാർ വലഞ്ഞു;
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്