ജെറ്റ് എയർവേസ് വിമാനം റദ്ദാക്കാൻ കാരണം യന്ത്രത്തകരാറല്ല; വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് ഉറങ്ങാൻ പോയത്; പ്രതിഷേധം ശക്തമായതോടെ 65 യാത്രക്കാർക്ക് വേറെ വിമാനങ്ങളിൽ യാത്രയൊരുക്കി ജെറ്റ് എയർവേസ് അധികൃതർ: അപകടത്തിന് വഴിവെക്കും വിധം ഉറങ്ങാൻ പോലും സമ്മതിക്കാതെ പൈലറ്റുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന അവസ്ഥ എന്ന് അവസാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയ ജെറ്റ് എയർ വേസ് വിമാനം റദ്ദാക്കൽ നടപടിക്ക് കാരണം യന്ത്രത്തകരാർ അല്ല. മറിച്ച് പൈലറ്റ് ഉറങ്ങാൻ പോയതാണ് വിമാന യാത്ര റദ്ദാക്കാൻ കാരണം.
ഇന്നലെ പുലർച്ചെ നാലിന് മസ്കറ്റിൽ നിന്നെത്തിയ വിമാനത്തിന്റെ പൈലറ്റ് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാൽ തിരിച്ചുപറക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്ര്കകാരുടെ പ്രതിഷേധത്തിനിടയാക്കിയ പ്രശ്നം ഉണ്ടായത്. 139 യാത്രക്കാരുമായി പറക്കാൻ സജ്ജമാക്കിയ തിരുവനന്തപുരം - മസ്കറ്റ് ജെറ്റ് എയർവെയ്സ് വിമാനം അവസാന നിമിഷമാണ് യാത്ര റദ്ദാക്കിയത്.
ഇതോടെ രാവിലെ 8ന് പുറപ്പെടേണ്ട വിമാനത്തിലേക്ക് ആറുമുതൽ ബോർഡിങ് പാസ് നൽകി കാത്തിരുന്നവർ ബഹളമുണ്ടാക്കിയത്. ഒടുവിൽ യാത്രക്കാർ ബഹളം വെച്ചതോടെ അത്യാവശ്യമുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ മസ്കറ്റിലെത്തിക്കാമെന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജെറ്റ് എയർവെയ്സ് അധികൃതർ ഉറപ്പുനൽകിയതോടെയാണ് അവർ ശാന്തമായത്.
വിശ്രമമില്ലാതെ രാവും പകലും വിമാന സർവ്വീസ് നടത്തുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മൂലമാണ് പൈലറ്റ് ഉറങ്ങാൻ പോയത്. മസ്കറ്റിൽ നിന്ന് പുലർച്ചെ നാലിന് തിരുവനന്തപുരത്ത് എത്തുന്ന അതേ വിമാനമാണ് രാവിലെ എട്ടിന് തിരിച്ചുപറക്കേണ്ടത്. രാത്രിയിൽ കൊച്ചിയിൽ നിന്ന് മസ്കറ്റിലെത്തുന്ന വിമാനമാണ് ഈ സർവീസ് നടത്തുന്നത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നര മണിക്കൂറോളം സമയം പറക്കാനുണ്ട്. തുടർച്ചയായ പറക്കലുകൾ കാരണം ക്ഷീണിതനായ പൈലറ്റ് മസ്കറ്റിലേക്ക് വിമാനം പറത്താൻ വിസമ്മതിക്കുകയും ഉറങ്ങാൻ പോവുകയും ആയിരുന്നു.
നിശ്ചിത സമയം പറന്നശേഷം പൈലറ്റുമാർക്ക് 12 മണിക്കൂറിലേറെ നിർബന്ധിത വിശ്രമം നൽകേണ്ടതാണ്. വിമാനക്കമ്പനികൾ പലപ്പോഴും ഇത് അവഗണിക്കുകയാണ് പതിവ്. ഇതാണ് പല സ്ഥലങ്ങളിലും അപകടത്തിന് വഴിവെക്കുന്നത്. പൈലറ്റ് വിശ്രമത്തിനു പോയതായും മുംബയിൽ നിന്ന് പകരം പൈലറ്റിനെ എത്തിച്ചാലേ പറക്കാനാവൂ എന്നും ജെറ്റ് എയർവെയ്സ് അധികൃതരാണ് യാത്രക്കാരെ അറിയിച്ചത്.
10.10ന് വിമാനം പുറപ്പെടുമെന്നറിയിച്ചെങ്കിലും പൈലറ്റിനെ എത്തിക്കാനായില്ല. ഇതിനിടെ, യാത്രക്കാർക്ക് മൂന്ന് ഇഡലി വീതം നൽകി വിമാനക്കമ്പനി അധികൃതർ മാറിനിന്നു. ബോർഡിങ് കഴിഞ്ഞ യാത്രക്കാർ ടെർമിനലിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളമായത്. ജെറ്റ് എയർവെയ്സ് സ്റ്റേഷന്മാനേജർ ജോയി ചിത്ര റോയ്, വിമാനത്താവള അധികൃതർ എന്നിവരെത്തിയാണ് യാത്രക്കാരെ ശാന്തരാക്കിയത്.
ഇതോടെ യന്ത്രത്തകരാറ് മൂലം വിമാനം റദ്ദാക്കുകയാണെന്ന ന്യായം ജെറ്റ് എയർവേസ് അധികൃതർ യാത്രക്കാരോട് പറയുകയായിരുന്നു. വിമാനം റദ്ദാക്കാൻ രണ്ടു കാരണങ്ങളാണ് കമ്പനികൾ വിമാനത്താവള അഥോറിറ്റിക്ക് നൽകേണ്ടത്. ഓപ്പറേഷണൽ അല്ലെങ്കിൽ ടെക്നിക്കൽ. സർവീസ് റദ്ദാക്കിയത് ഓപ്പറേഷണൽ കാരണങ്ങളാലാണെന്നാണ് ജെറ്റ് എയർവെയ്സ് എയർപോർട്ട് അഥോറിറ്റിയെ അറിയിച്ചത്.
65 പേർക്ക് വേറേ വിമാനങ്ങളിൽ യാത്രയൊരുക്കി
യാത്രക്കാരിൽ, വിസ കാലാവധി കഴിയുന്നവരും ജോലിയിൽ പ്രവേശിക്കേണ്ടവരും മസ്കറ്റിൽ നിന്ന് കപ്പലുകളിൽ ദ്വീപുകളിലേക്ക് പോകേണ്ടവരുമുണ്ടായിരുന്നു. അവരിൽ 35 പേരെ ഇന്നലെ രാത്രിയിലെ ഗൾഫ് എയർ വിമാനത്തിലും മുപ്പതോളം പേരെ എത്തിഹാദ് വിമാനത്തിലും കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഗൾഫ് എയറിൽ ബഹറിനിലും എത്തിഹാദിൽ അബുദാബിയിലുമെത്തിക്കുന്ന യാത്രക്കാരെ കണകഷൻ ഫ്ളൈറ്റുകളിൽ മസ്കറ്റിലെത്തിക്കും. ശേഷിക്കുന്ന യാത്രക്കാർക്ക് അവരുടെ സൗകര്യാനുസരണം യാത്രചെയ്യാൻ ടിക്കറ്റ് മാറ്റിനൽകി. ഇവരുടെ വീടുകളിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലി ജെറ്റ് എയർവെയ്സ് നൽകി.
വിശ്രമമില്ലാത്ത പറക്കൽ
പൈലറ്റിന് മതിയായ വിശ്രമം ലഭിക്കാത്തത് നിരവധി അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. മംഗലാപുരം വിമാനദുരന്തത്തിനിടയാക്കിയ പൈലറ്റ് ഗ്ലൂസിക്കയ്ക്ക് എയർഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശരാജ്യങ്ങളിൽ 12 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടിക്കിടെ നാലുവിമാനങ്ങൾ വരെ പറത്തുന്ന പൈലറ്റുമാരുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 28ന് അബുദാബിയിൽനിന്നുള്ള എത്തിഹാദ് വിമാനത്തിലെ പൈലറ്റ് യാത്രാമദ്ധ്യേ മരണപ്പെട്ടിരുന്നു ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്ന് സൈപ്രസിലേക്ക് പോയ തോംസൺഹോളിഡേയ്സിന്റെ വിമാനം പറന്നുയർന്ന് 15 മിനിട്ടിനകം പൈലറ്റ് ബോധരഹിതനായി.
തുടർന്ന് സഹ പൈലറ്റ് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു നവംബറിൽ 35,000 അടി ഉയരത്തിൽ കടലിനു മുകളിലൂടെ പറക്കുമ്പോൾ പൈലറ്റിന് ഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം-ദോഹ ഖത്തർ എയർവെയ്സ് വിമാനം ഗോവ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍