മൂന്ന് ഹോംഗാർഡിന് മാസം 60,000; രണ്ട് പൊലീസുകാർക്കും വേണം അത്രയും തുക; 151 ഐഎഎസുകാർക്ക് വേണ്ടി പ്രതിവർഷ ചെലവ് 11 കോടി; 105 ഐപിഎസുകാർക്കും 72 ഐഎഫ്എസുകാർക്കും വേണ്ടി ചെലവാക്കുക ഇരുപത് കോടി; വാട്ടർ ചാർജും കറണ്ട് ബില്ലും വീട്ടുവാടകയും കൂടെയാകുമ്പോൾ ഓരോ വർഷവും ബാധ്യത 50 കോടിയാകും; ചെലവ് ചുരുക്കലിന്റെ പേരിൽ സെക്രട്ടറിയേറ്റിൽ പ്യൂണിന് ഇരിക്കാൻ കസേര പോലും വാങ്ങാത്ത പിണറായി സർക്കാർ സിവിൽ സർവ്വീസുകാർക്ക് പ്രഖ്യാപിച്ചത് ബംബർ ലോട്ടറി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചെലവ് ചുരുക്കലെന്ന സർക്കാർ വാദം വെറും പൊള്ളയാണെന്ന് തെളിയിച്ച് പുതിയ കണക്കുകൾ പുറത്ത്. സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു സഹായികളെ നൽകാൻ തീരുമാനിച്ചതു വഴി ഖജനാവിൽ നിന്ന് ഒരു വർഷം ചെലവിടുന്നതു 32 കോടി രൂപയാണ്. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ഖജനാവിന്റെ ബാധ്യത 50 കോടിയാകും. കിഫ്ബിയിലൂടെ കടമെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കോടികൾ സിവിൽ സർവ്വീസുകാരെ സുഖിപ്പിക്കാൻ വേണ്ടി ചെലവാക്കുന്നത്.
താമസിക്കാൻ വീടും സഞ്ചരിക്കാൻ കാറും അടക്കമുള്ള സൗകര്യങ്ങൾ നൽകുന്ന സർക്കാർ ഓരോരുത്തർക്കും മൂന്നു ഹോം ഗാർഡുമാരെയും രണ്ടു പൊലീസുകാരെയും വീതം അനുവദിക്കാൻ തീരുമാനിച്ചത്. വീട്ടിൽ വൈദ്യുതിക്കും ശുദ്ധജലത്തിനും ചെലവാകുന്ന തുകയും സർക്കാർ നൽകും. ഇതെല്ലാം പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നിയാലും വലിയ ബാധ്യത ഉണ്ടാകും. ഐഎഎസുകാർക്ക് നിലവിൽ പൊലീസ് സുരക്ഷയില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മാത്രമാണ് പൊലീസ് പാറാവുള്ളത്. ചീഫ് സെക്രട്ടറിക്കുമുണ്ട്. പുതിയ തീരുമാനത്തിലൂടെ എല്ലാ ഐഎഎസുകാർക്കും പൊലീസിനെ ലഭിക്കും. ഇത് വലിയ ബാധ്യതയായി സർക്കാരിന് മാറും.
പ്രതിമാസം 21,000 രൂപ വീതം ശമ്പളം വാങ്ങുന്ന ഹോം ഗാർഡുമാരെ ഒരാൾക്കു മൂന്നു പേർ എന്ന കണക്കിൽ 151 ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുമ്പോൾ ചെലവ് 11 കോടിയാകും. 30,000 ശമ്പളം വാങ്ങുന്ന രണ്ടു പൊലീസുകാർക്കാകട്ടെ ചെലവ് 10 കോടിയും. 105 ഐപിഎസുകാർക്കു കീഴിൽ ഹോം ഗാർഡുമാരും പൊലീസുകാരും സേവനം ചെയ്യുന്നതിന് നൽകേണ്ടി വരുന്നത് 15 കോടി രൂപയാണ്. നിലവിൽ മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും രണ്ടു പൊലീസുകാരെ വീതം അനധികൃതമായി ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം അനധികൃതമാണ്. ഇത് ക്രമപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിവിൽ സർവ്വീസുകാർക്കെല്ലാം സുരക്ഷ നൽകുന്നത്. 72 ഐഎഫ്എസുകാർക്കാകട്ടെ ഇനി സുരക്ഷയ്ക്കായി ചെലവിടേണ്ടി വരുന്നത് 10 കോടി രൂപ. ഐഎഫ്എസുകാർ പോലും സുരക്ഷയ്ക്കായി ഇപ്പോൾതന്നെ വനം ഗാർഡുമാരെ സഹായികളായി ഓഫിസിലും വീട്ടിലും നിർത്തിയിട്ടുണ്ട്. ഔദ്യോഗിക വസതിയിലും സ്വന്തം വസതിയിലുമായി നാലു പൊലീസുകാരെ ഒപ്പം നിർത്തുന്നവരുമുണ്ട്.
വിവിധ വകുപ്പുകൾക്കായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുകയിൽ 20% പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ വെട്ടിക്കുറച്ചിരിക്കെയാണ്. യുവജോനോത്സവത്തിലും കായികമേളയിലും ചലിച്ചിത്ര മേളിയിലും എല്ലാം പ്രളയം നിഴലിച്ചു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം കാരണം അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ സർക്കാർ നിർദ്ദേശം നിലനിൽക്കെ സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ കുത്തനെ ഉയർത്തുകയാണ് ചെയ്യുന്നത്. യാത്രാ അലവൻസും സ്വകാര്യ ആവശ്യത്തിനുള്ള ഇന്ധന അലവൻസും വീട്ടിലെ ജോലിക്കാരന്റെ ശമ്പളവും അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചു. ഖജനാവിന് അധിക ബാധ്യത വരുത്തുന്ന തീരുമാനം.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള അഖിലേന്ത്യാ സർവീസ് ഓഫിസേഴ്സ് അലവൻസുകൾ ധനവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി 2017 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇരിപ്പിടം പോലും നിഷേധിക്കുമ്പോഴാണ് സർക്കാരിന്റെ താളത്തിന് തുള്ളുന്ന സിവിൽ സർവ്വീസുകാരെ കൈയിലെടുക്കാനുള്ള പിണറായി സർക്കാരിന്റെ ഇടപെടൽ. ഐഎഎസുകാരെ പിണക്കി ഭരണ സത്ംഭനമുണ്ടാക്കാൻ പിണറായി ആഗ്രഹിക്കുന്നില്ല. ഇനി എല്ലാം നല്ല രീതിയിൽ പോകണം. അതിന് വേണ്ടിയാണ് ഐഎഎസുകാരുടേയും ഐപിഎസുകാരുടേയും അലവൻസ് ഉൾപ്പെടെ കൂട്ടുന്നത്.
വീടുകളുടെ വൈദ്യുതിച്ചാർജും വെള്ളക്കരവും പൂർണമായി സർക്കാർ വഹിക്കും. ബില്ലിന്റെ പകുതിത്തുകയാണ് ഇതുവരെ നൽകിയിരുന്നത്. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ താമസസ്ഥലം സർക്കാർ നൽകുന്നുണ്ട്. ടൂർ അലവൻസായി ഗ്രേഡ് അനുസരിച്ച് 3000 രൂപമുതൽ 12,000 രൂപവരെയായി ഉയർത്തി. ഇതിന് ബിൽ നൽകേണ്ടതില്ല. വീട്ടിലെ ഓഫിസ് അറ്റൻഡർക്ക് പരിധിയില്ലാതെ അലവൻസ് നൽകാം. നിലവിൽ ഇത് 3000 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിന് പരിധിയില്ലാതെ ഇന്ധനം വാങ്ങാനും അനുമതിനൽകി. 3000 രൂപയോ 50 ലിറ്ററോ ഏതാണോ കൂടുതൽ അതാണ് ഇതുവരെ നൽകിയിരുന്നത്. അങ്ങനെ എല്ലാ തരത്തിലും ബംബർ ലോട്ടറിയാണ് സിവിൽ സർവ്വീസുകാർക്ക് അടിച്ചിരിക്കുന്നത്.
പഠനത്തിനായി നാലുവർഷംവരെ അവധിനൽകും. മൂന്നു സൗജന്യ സിംകാർഡുകളും അനുവദിക്കും. തുടക്കക്കാരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥന് 56,000 രൂപയാണ് അടിസ്ഥാനശമ്പളം. ഇതിനൊപ്പം ഡി.എ., ടി.എ. അടക്കമുള്ളവയുമുണ്ട്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് 2.5 ലക്ഷം രൂപയാണ് മാസശമ്പളം. ഇത്രയും വലിയ ശമ്പളത്തിനൊപ്പമാണ് വാരിക്കോരി മറ്റ് ആനുകൂല്യവും നൽകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍