എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന് മറുപടി; യൂറോപ്യൻ രാജ്യങ്ങളിൽ പോയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനും ഉത്തരം അറിയില്ല; മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലേയും നാം മുന്നോട്ട് എന്ന പരിപാടിയുടേയും ചെലവിനെ കുറിച്ചും ചോദിച്ചപ്പോഴും തർക്കുത്തരം; വലിയ വായിൽ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന പിണറായിയുടെ ഓഫീസിൽ വിവരാവകാശ നിയമത്തിനു പുല്ലുവില
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം പിണറായി വിജയന് ഏറ്റവും അധികം വെല്ലുവിളി സൃഷ്ടിക്കുന്നത് വിവരാവകാശനിയമമാണോ? വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് എന്തായാലും ഈ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി നൽകുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് വിവരാവാകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉതിർത്തപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്തരത്തിൽ മറുപടി നൽകിയത്.
എന്നാൽ സോഷ്യൽ മീഡിയാ ചെലവുകൾക്ക് ഈ വർഷം ഒരു കോടി പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനായി മാറ്റി വച്ചിട്ടുള്ളത്. ഇതിൽ നാല് മാസത്തേക്കുള്ള 28 ലക്ഷം രൂപ സിഡിറ്റിന് അനുവദിച്ചിട്ടുമുണ്ട്. ഈ കണക്കുകൾ ഉണ്ടെന്നിരിക്കെയാണ് കള്ളക്കളി. വിവരാവാകാശ നിയമത്തെ മാനിക്കാനും മാന്യമായ മറുപടി നൽകാനും ബാധ്യതയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചോദ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത്. പ്രധാനമന്ത്രി മോദി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്നും അതിനെത്ര ചെലവ് വന്നു എന്നുമുള്ള മറുപടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നൽകുമ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രി വിവരാവകാശത്തോട് മുഖം തിരിക്കുന്നത്.
മുഖം തിരിക്കുക മാത്രമല്ല ധിക്കാരപരമായ മറുപടികളുമാണ് ചോദ്യങ്ങൾക്ക് നൽകിയിരിക്കുന്നതും. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകുന്നത്. 26 ചോദ്യങ്ങളിൽ ഒന്നിനു മാത്രമാണ് പേരിനു മറുപടി നൽകിയിരിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകൾ സെല്ലിൽ ലഭിച്ചു. 122014 അപേക്ഷകൾ തീർപ്പാക്കി. വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഏക മറുപടി ഇതാണ്.
മുഖ്യമന്ത്രി എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്ന കണക്കുകൾ ഓഫീസിൽ ലഭ്യമാണ്. പക്ഷെ ലഭ്യമല്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്നത്. ഒന്നാമത്തെ ചോദ്യത്തിനൊപ്പമുള്ള ഉപ ചോദ്യത്തിനെ പേടിച്ചാണ് ഈ മറുപടി എന്നതും വ്യക്തമാണ്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന ഈ ചോദ്യത്തിലെ എത്ര ചെലവ്, നേട്ടങ്ങൾ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ മറുപടി ലഭ്യമാക്കിയുമില്ല. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനു അറിയില്ല, ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും അറിയിപ്പുകളുമായി നിറഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ എത്ര ജീവനക്കാരുണ്ട്, ചെലവ് എത്ര ചോദ്യത്തിനും മറുപടി നൽകിയില്ല. ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കിൽ പിആർഡിയിൽ ചോദിക്കൂ എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്.
നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര എന്ന ചോദ്യത്തിനും വിരൽ ചൂണ്ടുന്നത് പിആർഡിയിലേക്ക് തന്നെ. ഈ ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ മനസില്ലെന്ന മറുപടിയാണ് ഈ ഉത്തരത്തിൽ അടങ്ങിയിരിക്കുന്നതും. തുടർന്നുള്ള സർക്കാരിനു തലവേദനയുണ്ടാക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇതേ മറുപടി തന്നെയാണ് നൽകുന്നത്. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി. മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, നേട്ടം എന്താണ് എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര ചോദ്യത്തിനും ഉത്തരം പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടിയാണ് ലഭ്യമാക്കുന്നത്. ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കും ഇതേ രീതിയിലാണ് മറുപടി. വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനാണു മറുപടി നൽകുന്നത്.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട എത്ര പേർക്ക് 10,000 രൂപ വീതം നൽകി, എത്ര പേർക്കു ചികിത്സാ ധനസഹായം നൽകി എന്ന ചോദ്യത്തിനു റവന്യൂ വകുപ്പിൽ അപേക്ഷിക്കൂ, പ്രളയ ദുരിതാശ്വാസ ഫണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നൽകി, കേന്ദ്രത്തിൽ നിന്ന് എന്തു സഹായം ലഭിച്ചു എന്ന ചോദ്യത്തിനു ധനകാര്യ വകുപ്പിനോടു ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് ഉത്തരവാദിത്തമുള്ള റീബിൽഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാർ, ശമ്പളം എത്ര ചോദ്യത്തിനു റീബിൽഡ് കേരള ഓഫിസിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഏറ്റവും ഒടുവിൽ ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോർട്ടിൽ എന്തു നടപടിയായി എന്ന ചോദ്യത്തിനു ഗതാഗതവകുപ്പിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചോദ്യങ്ങൾ ചോദിച്ചാൽ അവിടെ ഇല്ലെങ്കിൽ അതു ലഭിക്കുന്ന ഓഫിസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. ഇതാണ് വിവരാവകാശ നിയമം പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ചെയ്തില്ലാ എന്ന് മാത്രമല്ല ഉത്തരം വേണമെങ്കിൽ അതു കിട്ടുന്ന ഓഫിസിൽ വേറെ അപേക്ഷ നൽകണമെന്നുള്ള ധിക്കാരപരമായ മറുപടിയാണ് പകരം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു സംസ്ഥാന സർക്കാരിന് എത്ര പരാതികൾ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ചോദിക്കണമെന്നായിരുന്നു മറുപടി.
പരാതി പരിഹാര സെല്ലിൽ എത്ര ജീവനക്കാർ ഉണ്ടെന്നു ചോദിച്ചപ്പോൾ പൊതുഭരണ വകുപ്പിൽ ചോദിക്കാനും മറുപടി നൽകി. ഇങ്ങിനെ ജീവിതത്തിൽ ഒരിക്കലും മറുപടി ലഭിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കുന്നത്. എന്തായാലും വിവരാവാകാശ നിയമത്തെ അവഹേളിക്കുന്ന മറുപടികൾ ചൂണ്ടിക്കാട്ടി അപേക്ഷകൻ അപ്പീൽ അധികാരിക്കു പരാതി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍