ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി പിണറായി വിജയൻ; 20 മന്ത്രിമാരും മൂന്ന് കാബിനെറ്റ് റാങ്കുകാരനും അടക്കം പരമാവധി എണ്ണത്തിൽ മുട്ടിച്ച് പിണറായി സർക്കാറും; ഉമ്മൻ ചാണ്ടിയെ ധൂർത്തിന്റെ പേരിൽ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; രണ്ട് മന്ത്രിമാരെ വിദ്യാഭ്യാസം ഏൽപ്പിച്ചും പരീക്ഷണം: പിണറായി സർക്കാർ അഴിച്ചു പണിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാറുകൾ ഏതൊക്കെ മാറി മാറി വന്നാലും ധൂർത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരുപോലെയാണ്. കാബിനെറ്റ് പദവിയുടെ കാര്യത്തിൽ പിണറായി സർക്കാർ ഏവരെയും കടത്തിവെട്ടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ആർഭാടം ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ ആർഭാടത്തിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും കടത്തിവെട്ടുകയാണ്. ഇ പി ജയരാജനെ മന്ത്രിയാക്കാനുള്ള ശ്രമിക്കുന്നതിന്റെ ഭാഗമായി സിപിഐക്ക് ചീഫ് വിപ്പ് കൂടി നല്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന് തുല്യമാകും ധൂർത്തിൽ പിണറായിയും.
ആർഭാടം ഒഴിവാക്കാനായി 20 മന്ത്രിമാർ മതിയെന്നു തീരുമാനിച്ച് അധികാരമേറ്റ പിണറായി സർക്കാർ ഇപ്പോൾ ചീഫ് വിപ്പിനെക്കൂടി നിയമിക്കാൻ തീരുമാനിച്ചതോടെ കാബിനറ്റ് റാങ്കുകാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും ഈ എൽഡിഎഫ് സർക്കാരും സമന്മാരായി. ചെലവും തുല്യം. 140 അംഗ നിയമസഭയിൽ അതിന്റെ 15% മന്ത്രിമാരെയാണു നിയമിക്കാൻ കഴിയുക. 20 മന്ത്രിമാരുമായി അധികാരമേറ്റ യുഡിഎഫ് സർക്കാർ പിന്നീട് ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നൽകിയതോടെ മന്ത്രിമാരുടെ എണ്ണം 21ൽ എത്തി. പി.സി.ജോർജിനെ ചീഫ് വിപ്പായും ആർ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായും നിയമിച്ചപ്പോൾ കാബിനറ്റ് റാങ്കുകാർ 23 ആയി.
ഇ.പി.ജയരാജൻ മടങ്ങിയെത്തുന്നതോടെ എൽഡിഎഫ് മന്ത്രിമാർ വീണ്ടും 20 ആയി. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായ വി എസ്.അച്യുതാനന്ദനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായ ബാലകൃഷ്ണപിള്ളയ്ക്കും ഇപ്പോൾ ക്യാബിനറ്റ് റാങ്കുണ്ട്. ചീഫ് വിപ്പായി സിപിഐ പ്രതിനിധി കൂടി വരുന്നതോടെ ആകെ കാബിനറ്റ് റാങ്കുകാർ യുഡിഎഫ് കാലത്തേതു പോലെ 23 ആയി പെരുകി. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോൾ ധൂർത്തിന്റെ അളവ് കൂടും.
അതേസമയം വിദ്യാഭ്യാസ വകുപ്പിന് ഇപ്പോൾ ഫലത്തിൽ രണ്ട് മന്ത്രിയായ അവസ്ഥയായി. ഉന്നത വിദ്യാഭ്യാസ, പൊതു വിദ്യാഭ്യാസ വകുപ്പുകളെ രണ്ടു മന്ത്രിമാരുടെ കീഴിലാക്കാനുള്ള തീരുമാനം വിദ്യാഭ്യാസ രംഗത്തിനു ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അടക്കം നിലവിലുള്ള സാഹചര്യത്തിൽ പുതിയ മന്ത്രി വരുന്നത് ഗുണകരമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ടു വകുപ്പുകളായി പ്രവർത്തിക്കുന്നതിനാൽ വിഭജനത്തിനു സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ല.
സംസ്ഥാനത്ത് ഇതുവരെ രണ്ടു സെക്രട്ടറിമാരുടെ കീഴിൽ രണ്ടു വകുപ്പുകളായാണ് ഇവ പ്രവർത്തിച്ചിരുന്നതെങ്കിലും ഒരു മന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. മറ്റു പല വകുപ്പുകളുടെയും ഇരട്ടി വലിപ്പം വിദ്യാഭ്യാസ വകുപ്പിനുണ്ട്. ഒട്ടേറെ ഡയറക്ടറേറ്റുകളും സർവകലാശാലകളും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസും സ്കൂളുകളും കോളജുകളും അടക്കം ഒരു മന്ത്രിക്കു ശ്രദ്ധിക്കാവുന്നതിന് അപ്പുറമാണു കാര്യങ്ങൾ.
മറ്റു പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും രണ്ടു മന്ത്രിമാരാണു കൈകാര്യം ചെയ്യുന്നത്. പ്രൈമറി, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ മൂന്നു മന്ത്രിമാർ കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളുമുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യാസ രംഗത്തു മുന്നിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഈ തീരുമാനം അനിവാര്യമായിരുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തനായിരുന്നതിനാൽ ഇത്തരമൊരു മാറ്റം അപ്രതീക്ഷിതമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രമായി മന്ത്രിയെ നിയോഗിച്ചപ്പോഴും ആരോഗ്യം, ഫിഷറീസ്, കാർഷികം, വെറ്ററിനറി സർവകലാശാലകൾ ഈ വകുപ്പിന്റെ നിയന്ത്രണത്തിലല്ല. എൻജിനീയറിങ് വിദ്യാഭ്യാസത്തിനായുള്ള സാങ്കേതിക സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുമ്പോൾ ആരോഗ്യ സർവകലാശാല ആരോഗ്യ വകുപ്പിനു കീഴിലാണ്. ഐടി അറ്റ് സ്കൂളിനു പകരം രൂപീകരിച്ച കൈറ്റിന്റെ ചെയർമാൻ ഇപ്പോൾ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ്. പുതിയ സാഹചര്യത്തിൽ ഈ പദവി അവർ ഒഴിയേണ്ടി വരും.
അതേസമയം രാഷ്ട്രീയ നിയമനങ്ങളുടെ പേരിൽ സർക്കാറിന് അധികചെലവ് കുറച്ചൊന്നുമല്ല. പ്രത്യേകിച്ചും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിൽ 2018 ജനുവരി അവസാനമായപ്പോഴേക്കും 2,09,286 കോടിയാണ് കേരളത്തിന്റെ സാമ്പത്തിക ബാധ്യത. നിലവിൽ സംസ്ഥാനത്തിന്റെ ആളോഹരി കടബാധ്യത 60,950. 59 രൂപയാണ്. അടുത്ത സാമ്പത്തിക വർഷം (201819) 25,985 കോടി രൂപ കൂടി പൊതുവിപണിയിൽ നിന്നു വായ്പ എടുക്കാനും തീരുമാനമുണ്ട്. ഇതൈല്ലാം കൂടിയാകുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഗുരുതമായി മാറും. കഴിഞ്ഞ വർഷം ട്രഷറി സേവിങ്സ് ബാങ്ക് വഴി കേരളം 6000 കോടി രൂപ അധികമായി വായ്പയെടുത്തിട്ടുണ്ട്. തന്മൂലം ഈ വർഷം വായ്പയെടുക്കാൻ അനുവദിച്ച 20,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രം കുറവുചെയ്യുകയുണ്ടായി. കഴിഞ്ഞ ഓണം കഴിഞ്ഞപ്പോഴേക്ക് തന്നെ കേരളം 14,000 കോടി രൂപ വായ്പയെടുത്തു കഴിഞ്ഞിരുന്നു.
യു ഡി എഫ് സർക്കാർ പൊതുഖജനാവ് കാലിയാക്കി എന്ന പരാതിയുമായാണ് പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ അധികാരത്തിലേറിയ ഉടനെ നിലവിലുള്ള കാറുകൾക്ക് പ്രൗഢി പോരാഞ്ഞു മന്ത്രിമാർക്ക് സഞ്ചരിക്കാൻ വിദേശ കാറുകളുൾപ്പെടെ പുതിയ വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് കോടികളാണ്. 83 ലക്ഷം രൂപയാണ് ഔദ്യോഗിക മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ മന്ത്രിമാർ ചെലവഴിച്ചത്. സർക്കാർ മാറുമ്പോൾ മന്ത്രിമന്ദിരങ്ങൾ മോടികൂട്ടി പൊതുഖജനാവ് ധൂർത്തടിക്കുന്നത് പതിവാണ്. എം എൽ എമാരുടെ ചികിത്സാ ചെലവും അമ്പരപ്പിക്കുന്നതാണ്. ഒരു ചാനൽ പുറത്തു വിട്ട കണക്കനുസരിച്ചു ഏഴ് എം എൽ എമാരുടെ ഒന്നര വർഷത്തെ ചികിത്സാ ചെലവ് 68 ലക്ഷം രൂപ വരും. മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനായി മാത്രം നിയമിക്കപ്പെട്ടത് ഏഴ് ഉന്നതോദ്യോഗസ്ഥരെയാണ്. ഇവരിൽ പലരുടെയും ശമ്പളം ലക്ഷത്തിന് മീതെയും.
അതിനിടെ എം എൽ എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിച്ചിരിക്കുന്നു. മന്ത്രിമാരുടെ ശമ്പളം 55,000 രൂപയിൽ നിന്ന് 90,000 രൂപയായും എം എൽ എമാരുടേത് 39,500ൽ നിന്ന് 70,000 രൂപയായുമായാണ് ഉയർത്തിയത്. മാസാന്ത മണ്ഡല അലവൻസ് 12000 രൂപയിൽ നിന്ന് 25000മായും ടെലിഫോൺ ആനുകൂല്യം 7500ൽ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവൻസ് മൂവായിരത്തിൽ നിന്ന് എണ്ണായിരമായും ഉയർത്തയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍