ചെങ്ങന്നൂരിലെ ആശങ്ക മാറിയിട്ടുണ്ട്, സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്തിയിട്ടില്ല; സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചത്; രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം; രക്ഷാപ്രവർത്തനം ലക്ഷ്യത്തോട് അടുക്കുന്നു; കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചു; ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല; ഭക്ഷ്യക്ഷാമം ഉണ്ടെന്നത് തെറ്റായ പ്രചരണം: പ്രളയരക്ഷാദൗത്യത്തിൽ വീഴ്ച്ചയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയരക്ഷാ പ്രവർത്തനത്തിൽ സംസ്ഥാനത്തിന് വീഴ്ച്ച വന്നുവെന്ന് വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. സൈന്യത്തിന് മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടറിയുന്നവർക്കാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കഴിയുക. വ്യക്തവും കൃത്യവുമായ കോ ഓർഡിനേഷൻ ഈ രക്ഷാദൗത്യം നടത്തിയിട്ടുണ്ട്. ഇത് മുന്നിൽക്കണ്ടാണ് സർക്കാർ കാര്യങ്ങൾ നീക്കിയത്. ഏതെങ്കിലും പ്രദേശത്ത് മാത്രം ഒതുങ്ങിയ ദുരന്തമായിരുന്നില്ല സർക്കാർ നടത്തിയത്. കേന്ദ്രസേനയുടെ നല്ല നിലയിലുള്ള സഹായമാണ് ലഭിച്ചത്. ഒപ്പം നിന്നവരെയും രക്ഷാപ്രവർത്തന കോ ഓർഡിനേഷനെക്കുറിച്ചോർത്തും അഭിമാനിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതിയിൽ രക്ഷാ പ്രവർത്തനം എളുപ്പത്തിൽ സാധ്യമാകുമായിരുന്നില്ല. കാലാവസ്ഥയുടെ പ്രശ്നം ഉദിക്കുന്നുണ്ട്. വിദൂരസ്ഥലങ്ങളിൽ നിന്ന് എത്തിപ്പെടേണ്ട പ്രശ്നമുണ്ടായിട്ടുണ്ട്. അതുകൊണ്ട് നിശ്ചിതസമയത്ത് നിശ്ചിതസ്ഥലത്ത് സഹായം എത്തിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.
എങ്കിലും നല്ല നിലയിലുള്ള പ്രവർത്തനമാണ് കേന്ദ്രസേനയുടെ ഭാഗത്തുനിന്നുണ്ടായത്. കൈമെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകരും സേനാംഗങ്ങളും നന്നായി പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന പ്രചാരണം വ്യാജമാണ്. കലക്ടറും എസ്പിയുമാണ് നേതൃത്വം കൊടുക്കുന്നത്. എല്ലാ രക്ഷാപ്രവർത്തനവും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലാ കേന്ദ്രങ്ങളിൽ സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. അതിനെക്കുറിച്ച് രാവിലെയും വൈകുന്നേരവും അവലോകന യോഗങ്ങൾ നടത്തുന്നുണ്ട്. അതിൽ എന്താണ് നടന്നതെന്ന് മാത്രമല്ല എന്താണ് നടത്തേണ്ടത് എന്ന തീരുമാനങ്ങളും എടുത്തുപോവുകയാണ്. അത് എല്ലാ സമയവും ജനങ്ങളെ അറിയിക്കാനും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളപ്പൊക്കവും കെടുതികളും സംസ്ഥാനസർക്കാർ അതത് അവസരത്തിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടാണ് ആദ്യഘട്ടത്തിൽ ആഭ്യന്തരമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും സംസ്ഥാനം സന്ദർശിച്ചത്. കേന്ദ്രസർക്കാരിനോട് രണ്ടായിരം കോടിരൂപ ചോദിച്ചിട്ടുണ്ട്. ഇതിൽ അടിയന്തര സഹായാണ് ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച 100 കോടിയും പിന്നീട് പ്രധാനമന്ത്രി വന്നപ്പോൾ അനുവദിച്ച 500 കോടിയും.
സൈന്യവും സംസ്ഥാനവും യോജിച്ചുനിന്നു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനൊപ്പം അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നതാണ് സൈന്യത്തിന്റെ കർത്തവ്യം. സിവിൽ ഭരണത്തെ സഹായിക്കുകയെന്നതാണ് സൈന്യത്തിന്റെ ചുമതല. നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ചേർത്ത് ജില്ലാ ഭരണകൂടത്തിന്റെ സൗകര്യം കൂടി പ്രയോഗിച്ച് അവർ പ്രവർത്തിക്കുകയാണ് വേണ്ടത്. ഒരിടത്തും ഒരിക്കലും സൈന്യം മാത്രമായി ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് ഓപ്പറേഷൻ നടത്തിയിട്ടില്ല. അത്തരമൊരു ഓപ്പറേഷൻ സാധ്യമാവുകയുമില്ല.
സൈന്യത്തിനൊപ്പം എൻഡിആർഫ് കോസ്റ്റ് ഗാർഡ് ബിഎസ്എഫ് റവന്യൂ നേവി തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം യോജിച്ചുള്ള പ്രവർത്തനത്തോടെയേ സാധിക്കൂ. സംസ്ഥാനഭരണത്തിൽ പ്രവർത്തിക്കുന്ന ജോയന്റ് ഓപ്പറേഷൻ റൂംസാണ് ഈ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കേണ്ടത്. ഇതു തന്നെയാണ് എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവർത്തിച്ചു വന്നിട്ടുള്ളത്. രാജ്യം പല ദുരന്തങ്ങളെയും കണ്ടിട്ടുണ്ട്. ആസാം, ചെന്നൈ, കാശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്രയിലൊക്കെ ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അവിടെയൊന്നും ഇത്തരം പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിച്ചിട്ടില്ല. കശ്മീരിലെ സവിശേഷ സാഹചര്യത്തിൽ പോലും സർക്കാരും സൈന്യവും ഒന്നിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. മഴക്കെടുതിയുടെ തുടക്കം മുതൽ കേന്ദ്രസർക്കാരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഒരു കുറവും വരാതെയാണ് ഇപ്പോഴും കേന്ദ്രസേനകൾ ഇടപെട്ടിട്ടുള്ളതെന്നും പിറണായി വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കൾ തീരുന്നു എന്നവിധത്തിലുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഓണത്തെ വരവേൽക്കാൻ തയ്യാറെടുത്തു കൊണ്ടിരുന്ന നാടാണ് കേരളം. അതുകൊണ്ട് സാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഇല്ലെന്ന് മനസിലാക്കണം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയാണ് കേരളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനാന്തര റിസർവോയറുകളിൽനിന്ന് ജലമെത്തി. വൻ പ്രകൃതി ക്ഷോഭമാണ് ഉണ്ടായത്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്ത. എല്ലായിടത്തേക്കും വ്യാപിക്കുന്നതായിരുന്നു ജലം. നദികൾ വഴിമാറി ഒഴുകുന്ന നില വന്നു. ഡാമുകൾ എല്ലാം നിറഞ്ഞുകവിഞ്ഞു. റോഡ്, റെയിൽ ഗതാഗതമൊക്കെ താറുമാറായി. 20000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
രക്ഷാപ്രവർത്തനത്തിനായി ജലം വഴി പോകലാണ് ഒരു മാർഗ്ഗമായിട്ടുള്ളത്. എന്നാൽ, ജലമാർഗമുള്ള യാത്രയിൽ കുത്തൊഴുക്ക് തടസമായി. ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥ കാരണം ശരിയായ നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. തികച്ചും വെല്ലുവിളിയായിരുന്നു. അതിനെ നേരിട്ടുകൊണ്ടായിരുന്നു സർക്കാർ ഇടപെടൽ നടത്തിയതെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് നിർത്താനാണ് സർക്കാർ ശ്രമിച്ചത്. അങ്ങനെ നിർത്തിക്കൊണ്ട് കേരളത്തിന്റെ ഭരണയന്ത്രത്തിന്റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്നേഹത്തിനും ജനാധിപത്യത്തിൽ ഊന്നിനിൽക്കുന്ന നാടിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ ബലമുണ്ട്. അതാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് മുന്നോട്ടുപോകാൻ പ്രാപ്തമാക്കിയത്. അതൊരു വലിയ ആത്മവിശ്വാസം സർക്കാരിന് നൽകി. പ്രളയക്കെടുതികൾ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ നാടിന്റെ ഒരുമ തന്നെയാണ് ഇതിന്റെ കാരണമെന്ന് മലയാളിക്ക് അഭിമാനത്തോടെ പറയാം. കൂട്ടിയോജിപ്പിക്കാനായതിൽ സർക്കാരിനും അഭിമാനമുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ, ഇടുക്കി മേഖലകളിൽ പ്രളയമുണ്ടായപ്പോൾ ഇന്ത്യൻ നേവി, ഫയർഫോഴ്സ്, എൻഡിആർഎഫ് തുടങ്ങിയവയെ ഏകോപിപ്പിച്ച് പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള ഏകോപനമാണ്സർക്കാർ ഉദ്ദേശിച്ചത്. നാടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകൾ ഇതുമായി സഹകരിക്കാൻ തയ്യാറായി. ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാർ മുൻകൂട്ടിനൽകി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെല്ലാം മുന്നറിയിപ്പ് നൽകി സർക്കാർ ഇടപെട്ടു.
ഓഗസ്റ്റ് 8 ന് പ്രളയക്കെടുതിയെ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു. അന്നു തന്നെ സെക്രട്ടേറിയറ്റിൽ റവന്യൂ-അഡീഷണൽ സെക്രട്ടറി പിഎച്ച്കുര്യന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണ സെൽ ആരംഭിച്ചു. നാശനഷ്ടമുണ്ടാകുമെന്നോ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീർഘകാല പരിപാടികൾക്കും സർക്കാർ നേതൃത്വം നൽകി. ഓണാഘോഷ പരിപാടികൾക്കായി വിവിധ വകുപ്പുകൾക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചു. കൂടുതലായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഇന്ന് നടത്താൻ കഴിഞ്ഞു. ജനങ്ങളുടെ ആശങ്ക നല്ല രീതിയിൽ പ്രവർത്തിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടെങ്കിൽ ഇനി സേനയുടെ സഹായം അഭ്യർത്ഥിച്ചാൽ എത്തി സഹായിക്കുന്നതാണ്.
രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ മറന്നുകൊണ്ട് ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്താനുള്ള പ്രചാരണങ്ങളും ഇടപെടലുകളും ഈ ശ്രമങ്ങളെ തകർക്കാനേ ഉപകരിക്കൂ. ഇത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവസാനിപ്പിക്കണം. നാമൊരു ദുരന്തത്തിന് നടുവിലാണ്. അതിനെ ഒന്നായി നിന്ന് നേരിടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്