ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം; പ്രതിമാസ പൂജകൾക്ക് മുൻപ് യുവതികൾ ശബരിമലയിൽ എത്തിയിരുന്നു; സുപ്രീകോടതിയുടെ അനുകൂല വിധിക്കെതിരെ റിവ്യൂഹർജി നൽകുകയുമില്ല; നാടിന്റെ ഒരുമ തകർക്കാൻ ശ്രമം; നവോത്ഥാന ചരിത്രം മറക്കരുത്; കോൺഗ്രസിന്റെ നിലപാട് മാറ്റം സംഘപരിവാറിന് വളമാകും: ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഒരുമ തകർക്കാൻ ബോധപൂർവ്വമായ ശ്രമം ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്നു. സർക്കാർ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചതെന്നനും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം. ആ സത്യവാങ്മൂലത്തിന് അനുസൃതമായി വിധിയും വന്നു. അതുകൊണ്ട് സുപ്രീകോടതിയുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച വിധിക്കെതിരെ റിവ്യൂഹർജി നൽകില്ലെന്നും സർക്കാർ പറഞ്ഞു.
സ്ത്രീപ്രവേശനം വിലക്കിയ 1991ലെ ഹൈക്കോടതി വിധിയും എൽ.ഡി.എഫ് സർക്കാരുകൾ പാലിച്ചിരുന്നു. പ്രതിമാസ പൂജകൾക്ക് മുൻപ് യുവതികൾ ശബരിമലയിൽ എത്തിയിരുന്നു. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന് സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഹർജി നൽകിയാൽ അത് കോടതിയിൽ നൽകിയ ഉറപ്പിന്റെ ലംഘനവുമാകും. എന്നാൽ മറ്റാർക്കെങ്കിലും പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ മതേതര മനസ്സാണ് ഒരുമയ്ക്ക് സഹായകമായത്. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഈ നാട്ടിലെ ദുരാചാരങ്ങൾ മാറ്റിയത്. ദുരാചാരത്തിനുള്ള സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കർത്താവായി ഉയർന്നത്. അദ്ദേഹത്തിന്റെ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണം. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു. സ്ത്രീ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ മാറ്റങ്ങൾ കൊണ്ടുവന്നു. സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി ഉൾക്കൊണ്ട വേണം കോടി വിധിയേയും സർക്കാർ നിലപാടുകളെയും കാണാൻ. തെറ്റായ ആചാരങ്ങൾക്കെതിരെ എല്ലാക്കാലത്തും വിമർശനങ്ങൾ ഉയർന്നിരുന്നു.
ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിയമനിർമ്മാണത്തിന് മുതിരില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയ കമ്മീഷനെ നിയമിക്കണമെന്ന നിർദ്ദേശവും സർക്കാർ കോടതിയിലെ അറിയിച്ചിരുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ ചരിത്രം കൂടി കണക്കിലെടുക്കണം. ആ പശ്ചാത്തലത്തിൽ വേണം സുപ്രീംകോടതി വിധിയെയും സർക്കാറുകളുടെ നിലപാടുകളെയും കാണേണ്ടത്. സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ മുൻ ഉത്തരവിനും ഇപ്പോഴത്തെ സുപ്രീംകോടതി വിധിക്കും കാരണം സർക്കാറുകളുടെ നിലപാടുകളല്ലെന്നും പിണറായി പറഞ്ഞു.
1991ലെ ഹൈക്കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് ചെയ്തത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറുകൾ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇടത് സർക്കാറുകൾ വിധിക്ക് വിരുദ്ധമായ നടപടികൾ സ്വീകരിച്ചിട്ടില്ല. 2006ലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് റിട്ട് ഹരജിയായി സുപ്രീംകോടതിയിൽ എത്തി. കോടതി ആവശ്യപ്പെട്ട പ്രകാരം വി എസ് അച്യുതാനന്ദൻ സർക്കാറും തുടർന്ന് യു.ഡി.എഫ് സർക്കാറും നിലപാട് വ്യക്തമാക്കി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു. വി എസ് സർക്കാറിന്റെ സത്യവാങ്മൂലം പിൻവലിച്ച യു.ഡി.എഫ് സർക്കാർ, സ്ത്രീ പ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. വീണ്ടും ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വി എസ് സർക്കാറിന്റെ സത്യവാങ്മൂലം നിലനിർത്താൻ തീരുമാനിച്ചു.
സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. സമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സർക്കാർ നയം. അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് എതിരല്ല. മുൻകാലങ്ങളിൽ സ്ത്രീ പ്രവേശനം നടന്നിട്ടുണ്ട്. ഹിന്ദു മത ആചാരത്തിൽ വിശ്വസിക്കുന്നവർക്ക് പ്രായ വ്യത്യാസമില്ലാതെ ആരാധന നടത്താൻ അനുവദിക്കണം എന്നായിരുന്നു ഇടത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാൽ നിലവിൽ ഹൈക്കോടതി വിധിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കത്തും നൽകി.
സാമൂഹ്യ പരിഷ്കർത്താകളെയും വിദഗ്ധരെയും ഉൾപ്പെടുത്തി കൊണ്ടുള്ള കമ്മിഷൻ രൂപീകരിച്ച് പ്രായഭേദമന്യേ സ്ത്രീ പ്രവേശനം സാധ്യമാവുമോ എന്ന പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കാലം നിശ്ചയിച്ച് പ്രവേശനം അനുവദിക്കാം. 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം തടയാൻ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ സംസ്ഥാന സർക്കാറിനെ നിലപാട് വ്യക്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.
നാടിന്റെ ഒരുമ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവർണ മേധാവിത്വം തകർത്താണ് ഈ മുന്നേറ്റം സാധ്യമായത്. ചട്ടമ്പിസ്വാമികൾ, നാരായണഗുരു, അയ്യൻകാളി അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ നമ്മുടെ നാടിനെ ഉഴുതു മറിക്കുകയാണ് ഉണ്ടായത്. അതിന് ദേശീയ പ്രസ്ഥാനങ്ങളിലൂടെ തുടർച്ച ഉണ്ടായി. ചട്ടമ്പിസ്വാമികളെ പോലുള്ളവർ നിലനിൽക്കുന്ന ആചാരങ്ങളിലെയും സമ്പ്രദായങ്ങളിലെയും പോരായ്മകളിലേക്ക് വിരൽ ചൂണ്ടി സമൂഹത്തെ നവീകരിക്കുന്നതിന് നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ മാറ്റം വരുത്തി. തെറ്റായ ആചാരങ്ങൾക്കെതിരെ ഓരോ വിഭാഗങ്ങൾക്കിടയിലും എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിലൂടെ നിലവിലെ ആചാരങ്ങളും വിശ്വാസങ്ങളും മാറ്റുന്നതിന് ഇടയാക്കി. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് മാറ്റമുണ്ടായി. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായി. വൈക്കം സത്യാഗ്രഹവും വലിയ മുന്നേറ്റത്തിന് കാരണമായി. ഇത്തരത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തിന്റെ പുരോഗതിക്ക് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിധിയെ തുടക്കത്തിൽ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് മാറ്റം വിസ്മയകരമാണ്. അത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തന്നെ തകർന്നു. നവോത്ഥാന പാരമ്പര്യം കോൺഗ്രസ് മറക്കരുത്. കോൺഗ്രസ് വർഗീയതയിലേക്ക് ചുവടുമാറുന്നു. കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ നേരത്തെ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. അവിടെ കുഴപ്പമില്ല. കേരളത്തിൽ പാടില്ല എന്നതാണ് ബിജെപിയുടെയും ആർ.എസ്.എസിന്റെയും നിലപാട്.
എല്ലാവർക്കും തുല്യനീതിയാണ് സർക്കാർ നിലപാട്. തുല്യനീതിയും അവസരവുമാണ് സർക്കാർ നയം. വിശ്വാസികളുമായി ഏറ്റുമുട്ടുന്നത് സർക്കാർ നയമല്ല.അ വർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് നയം. അത് ഇനിയും തുടരും. രാഷ്ട്രീയമായി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽസർക്കാർ കീഴടങ്ങുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Stories you may Like
- ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്